ഈ പടം കണ്ടാൽ ആരും 'ഫ പുല്ലേ'ന്ന് പറഞ്ഞുപോകും; പൊട്ടക്കഥയും അരോചക ഭാവവുമയി വിനീത് ശ്രീനിവാസൻ, 'ഓർമ്മയുണ്ടോ ഈ മുഖം'ത്തിൽ ന്യൂജൻ സിനമയുടെ വികൃത മുഖം!
എം മാധവദാസ്
ഓർമ്മയുണ്ടോ, ഈ മുഖം...ഒരുകാലത്തെ കിടിലംകൊള്ളിച്ച സുരേഷ്ഗോപിയുടെ തകർപ്പൻ ഡയലോഗുകളിലൊന്നാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഓരോ കാലഘട്ടത്തെയും സ്വാധീനിച്ച പഞ്ച് ഡയലോഗുകളെറിച്ച് ടൈം മാഗസിനൊക്കെ പൊതുജനങ്ങളുടെ ഇടയിൽ സർവേ നടത്താറുണ്ട്. കേരളത്തിൽ അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ആദ്യത്തെ അഞ്ചു ഡയലോഗുകളിൽ വരുന്ന ഒന്നാകുമായിരുന്നു ഭരത് ചന്ദ്രൻ ഐ.പി.എസിന്റെ വായിൽനിന്ന് വീണ ഈ കമേർഷ്യൽ ക്ളാസ്ക്ക് സാധനം. സുരേഷ് ഗോപി ഫീൽഡ്ഔട്ടായി നിൽക്കുന്ന കാലത്തും രഞ്ജിപ്പണിക്കറുടെ ഈ എരിപൊരി ഡയലോഗ് മിമിക്രിക്കാർ വഴി നഴ്സറികുട്ടികുളുടെ ഇടയിൽപ്പോലും പ്രശസ്തമായിരുന്നു. പക്ഷേ അതേ പേരിൽ യുവ നടനും, സംവിധായകനും, ഗായകനുമായ വിനീത് ശ്രീനിവാസൻ നായകനായി പുതുമുഖം അൻവർ സാദിഖ് സംവിധാനം ചെയ്ത സിനിമ കണ്ടാൽ സുരേഷ് ഗോപിയുടെ മറ്റൊരു ഡയലോഗ് ഓർത്തുപോവും. 'ഫ പുല്ലേ' ന്ന്. അത്രക്ക് അരോചകവും അസഹനീയവുമായ കെട്ടുകാഴ്ചയാണ് 'ഓർമ്മയുണ്ടോ ഈ മുഖം'.
പൊട്ടക്കഥ, ബോറൻ തിരക്കഥ
ഐസ് കട്ടക്ക് പെയിന്റടിക്കുക എന്ന് മലബാറുകാർ പറയുന്ന വൃഥാവ്യായാമമാണ് ഈ ചിത്രം. ഈ പൊട്ടക്കഥ സീറ്റീവൻ സ്പിൽബർഗ് സംവിധാനിച്ചാലും ഇത്രയൊക്കെയേ വരൂ. അൻവർ സാദിഖ് പറഞ്ഞ ഈ കഥ കേട്ടയുടനെ ഡേറ്റുകൊടുക്കാതെ, അളിയാ വെറതെ ഒരു നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കാതെ അൽപ്പമെങ്കിലും കഴമ്പുള്ള എന്തെിങ്കിലും എഴുതിക്കൊണ്ടുവാ എന്ന് പറയാതിരുന്നതാണ് വിനീത് ശ്രീനിവാസൻ ചെയ്ത സാംസ്ക്കാരിക കുറ്റകൃത്യം. ( വിനീതിന്റെ പിതാവ് ശ്രീനിവാസൻ പറയാറ്, താൻ ചെയ്യാതെപോയ ചിത്രങ്ങളാണ് മലയാള സിനിമക്കുള്ള തന്റെ ഏറ്റവും വലിയ സംഭാവനയെന്നാണ്.)
ഓർമ്മയുണ്ടോ, ഈ മുഖം എന്നപേര് അന്വർഥമാക്കുന്ന രീതിയിൽ ഓർമയും മറവിയും തന്നെയാണ് സിനിമയുടെ പ്രധാന കഥാപരിസരം. ഒരു ആക്സിഡന്റിൽപെട്ട് കഥയിലെ നായിക നമിതാ പ്രമോദിന് ( ചിത്രത്തിന്റെ 'വശ്യത'കാരണം കഥാപാത്രത്തിന്റെ പേരുപോലും മറന്നുപോയി) പ്രത്യേക മോഡലിലുള്ള മറവിരോഗം വരുന്നതിൽ തുടങ്ങുകയാണ് ഈ അസംബന്ധ നാടകങ്ങൾ. അപകടത്തിനുശേഷം ഒരു ദിവസത്തെ ഓർമ്മമാത്രമേ നമിതക്കുണ്ടാവൂ. അതായത് രാത്രി ഉറങ്ങി എണീറ്റാൽ അവളുടെ മനസ്സിൽനിന്ന് തലേന്നത്തെ കാര്യങ്ങൾ മാഞ്ഞുപോവും. 'തന്മാത്രയിലും', 'ഗജിനിയിലടക്കം' നാം പലതരത്തിലുള്ള മറവിബാധകൾ കണ്ടെങ്കിലും അതിനൊക്കെ അൽപ്പം ശാസ്ത്രീയതയുണ്ടായിരുന്നു. ഇത് വല്ലാത്തൊരു പടപ്പായിപ്പോയി. മണലിൽ ചിത്രംവരക്കുന്ന സാൻഡ് ആർട്ടിസ്റ്റായ അവളുടെ ജീവിതത്തിലേക്ക്, പ്രതിശ്രുത കോടീശ്വരനായ, പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ മടിയനായ, വിനീത് ശ്രീനിവാസന്റെ കഥാപാത്രം എത്തുതോടെയാണ് ചിത്രം ചൂടുപിടിക്കുന്നത്. ഓർമ്മയും ബുദ്ധിശക്തിക്കുമുള്ള ആയുർവേദ ടാബ്ലറ്റുകൾ വിൽക്കുന്ന വലിയൊരു കമ്പനിയുടെ എം.ഡിയുടെ മകനായ വിനീതിന്റെ കഥാപാത്രം വലിയ മറവിക്കാരൻ കൂടിയാണ്. ഈ തുടക്കം കാണുമ്പോൾ ശ്രീനിവാസന്റെ പഴയ ചിത്രങ്ങളെപ്പോലെ, ശക്തമായ സാമൂഹിക വിമർശനമുള്ള സിനിമയാണിതെന്ന് നാം കരുതിപ്പോകും. കഷണ്ടിക്കും, വെളുക്കാനും, ബുദ്ധിവർധിക്കാനുമൊക്കെ ഗുളികകഴിച്ച് തുലയുന്നവരാണെല്ലോ മലയാളികൾ. ആഷിക് അബുവിന്റ 'ടാ തടിയാ' പോലെ മലയാളികളുടെ അപകർഷതാബോധം മുതലെടുത്ത് വളരുന്ന തട്ടിപ്പ് കമ്പനികളെ പരിഹസിക്കുന്ന സിനിമയാക്കി വികസിപ്പിക്കാനുള്ള പ്ളോട്ട് ഇതിലുണ്ടായിരുന്നെിലും കഥാകൃത്ത് കൂടിയായ സംവിധായകൻ അതൊന്നും മുതലെടുത്തില്ല. മാത്രമല്ല, ഇത്തരം തട്ടിക്കൂട്ട് കമ്പനികളെ, അമേരിക്കയിൽപോലും മാർക്കറ്റുണ്ടെന്ന് കാണിച്ച് ന്യായീകരിക്കയും ചെയ്യുന്നുണ്ട്. വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഇത്തരം പൊട്ട ഗുളികളുമായി അമേരിക്കയിലേക്ക് ചെന്നാൽ മതി. വിവര മറിയും!
അമ്മ നിശ്ചയിച്ച കല്യാണത്തിൽനിന്ന് രക്ഷപ്പെടാൻ നമ്മുടെ നായകൻ കണ്ടത്തെുന്ന വഴി തനിക്കും ഒരു കാമുകിയുണ്ടെന്ന് അവതരിപ്പിക്കലാണ്. അതിനായി അയാൾ പരതി നടക്കുമ്പോഴാണ് യാദൃശ്ചികമായി നമിതയെ കാണുന്നത്. പക്ഷേ ഒരു ദിവസത്തെ സൗഹൃദം അവൾ അടുത്ത ദിവസം മറന്നുപോവുമല്ലോ. അതിനാൽ കഷ്ടപ്പെട്ട് പ്രേമിച്ച് ഒരുമറവി രോഗത്തിനും വിട്ടുകൊടുക്കാതെ അവളുടെ ഓർമ്മയിൽ കയറിക്കൂടാനായി വിനീത് നടത്തുന്ന കോപ്രായങ്ങളാണ് സിനിമയിലുടനീളം. സമയവും സന്ദർഭവും നോക്കാതെ 'ആ....ബാ...' എന്നൊക്കെ പറഞ്ഞ് കഴുതരാഗത്തിൽ കുറെഗാനങ്ങളുമുണ്ട്. പ്രേക്ഷകർക്ക് വെള്ളം കുടിക്കാനും ടോയ്ലറ്റിൽപോവാനും ഒന്നാന്തരം അവസരം. അവസാനമത്തെുമ്പോഴേക്ക് ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്നുകിട്ടാൽ മതിയെന്ന ഗതിവരുന്നു. ന്യൂജൻ സിനിമയുടെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ. സിനിമയുടെ പ്രമേയ പരിസരമാണ് ഏറ്റവും അപലപനീയം. കേരളത്തിലാണ് ഈ കഥ നടക്കുന്നതെന്ന് തോനുന്നുപോലുമില്ല. കൊട്ടാര സമാനമായ വീടുകൾ, ആഡംബരകാറുകൾ, വൻകിട മാളുകൾ, ഹൈട്ടക്ക് ആശുപത്രികൾ എന്നിവടങ്ങളിലാണ് കാമറ ഭൂരിഭാഗം സമയവും ചുറ്റിക്കറങ്ങുന്നത്. എല്ലാവരുംസമ്പന്നർ; ഒപ്പം സുന്ദരികളും സുന്ദരന്മാരും.വിയർപ്പുമണക്കുന്നവനെ ഈ സിനിമയിൽ നിരോധിച്ചിരിക്കുന്നു എന്ന അപ്രഖ്യപിത ബോർഡ് എവിടെയോ തൂങ്ങിക്കിടക്കുന്നതുപോലെ!
അരോചകവേഷവും ഭാവവുമായി വിനീത്; സുന്ദരിയായിരിക്കുക എന്ന ഒറ്റ ദൗത്യവുമായി നമിത
വിനീത് ശ്രീനിവാസന്റെ കാസ്റ്റിങ്ങ്തന്നെയാണ് ഈ സിനിമയിൽ ഏറ്റവും പരാജയം. മീശവടിച്ച്, കോലാടിനെപ്പോലെ താടിവച്ച് ആ രൂപത്തിൽ മോഡേൺ ഫാഷൻ ഡ്രസ്സുകൾ കുത്തിക്കയറ്റിയ വസ്ത്രാലങ്കാര വിദ്ഗധനെ അനുമോദിക്കണം. 'ചാപ്പാക്കുരിശിലെ' അൻസാരിയുടെ അതേമുഖഭാവത്തോടെ ഈ സിനിമയുടെ കാൽപ്പിക ഭാവങ്ങളിലേക്ക് വരികയാണ് വിനീത്.പലേടത്തും പിതാവ് ശ്രീനിവാസനെ വികൃതമായി അനുകരിക്കയാണ്. എന്നാൽ ശ്രീനിയുടെ നർമ്മം എവിടെയും വരുന്നുമില്ല. ഈ സിനിമയിൽ വിനീത് കരയുന്നതുകണ്ടാൽ ചിരിക്കയാണെന്ന് തോന്നും; ചിരിക്കുന്നതു കണ്ടാൽ കരയുകയാണെന്നും. മോശമില്ലാത്ത സംവിധായകനും ഒന്നാന്തരം ഗായകനുമായ വിനീതിന് അഭിനയം അത്രപറ്റിയ തൊഴിലല്ളെന്ന് ഈ ചിത്രവും അടിവരയിടുന്നു. വിനീതിനെ ഇത്രക്ക് വിമർശിക്കാൻ കാരണം അയാളുടെ മുഖംകണ്ടാണ് ജനം സിനിമക്ക് കയറുന്നത് എന്നതുകൊണ്ടാണ്. പിതാവ് ശ്രീനിവാസനെപ്പോലെ, മിനിമം ഗ്യാരണ്ടിയുടെ ഒരു സുരക്ഷിതത്വബോധം വിനീതിന്റെ ചിത്രം കാണുമ്പോഴുണ്ടായിരുന്നു. ഇതോടെ അത് കളഞ്ഞു കുളിച്ചു.
നന്നായി മേക്കപ്പിട്ട് സുന്ദരിയായിരിക്കയാണ് നല്ല അഭിനയമെന്ന തെറ്റിദ്ധാരണയിലാണ് ഇതിലെ നായികയായ നമിത പ്രമോദ്. ഈ യുവനടിയുടെ വിവിധ കോസ്റ്റ്യൂമിലുള്ള കുറെ സുന്ദര ഫോട്ടോകൾ പ്രേക്ഷകർക്ക് നേരത്തെ കൊടുത്തിരുന്നെങ്കിൽ സിനിമയിലെ അവരുടെ ഭാഗങ്ങൾവരുമ്പോൾ ഉറങ്ങാമായിരുന്നു.തമ്മിൽ ഭേദമായത് അജുവർഗീസാണ്. അജുവിന്റെ ചില നമ്പറുകളാണ് താങ്ങാനാവാത്ത ബോറടികൾക്കിടയിലും ചിലപ്പോഴൊക്കെ സിനിമയെ ആസ്വാദ്യമാക്കുന്നത്. സുരാജിനെയും ഷാജോണിൻെയും വെട്ടിച്ചുകൊണ്ട് ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കുള്ള ഹാസ്യനനടനായി അജു വളർന്നിരക്കയാണ്. നമിതയുടെ സഹോദരിയായിവന്ന സൗമ്യ സദാനന്ദനാണ് ഈ ചിത്രത്തിൽ വേറിട്ടുനിൽക്കുന്നത്. ബോയ്കട്ടുമായത്തെിയ പൊടിക്കുപ്പിപോലുള്ള ഈ കുട്ടിയും അജുവും ചേർന്നുണ്ടാകന്ന നർമ്മം ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിന്നുണ്ട്.
പക്ഷേ ഈ ചിത്രത്തിന്റെ എറ്റവും പ്ളസ്പോയിന്റ് ജിത്തു ദാമോദറിന്റെ കാമറയാണ്. ദൃശ്യങ്ങളുടെ മനോഹാരിത നോക്കുമ്പോൾ സംവിധായകൻ അൻവർ സാദിഖിനും അഭിമാനിക്കാം. നല്ളൊരു കഥ കിട്ടിയാൽ തകർക്കാനുള്ള മരുന്ന് ഇയാളുടെ കൈവശമുണ്ടെന്ന് ചുരുക്കം.
വാൽക്കഷ്ണം: ട്രെയിലർ കണ്ട് ചിത്രം നന്നാവുമെന്ന മൂൻവിധി പാടില്ലെന്ന് ഈ ചിത്രം ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നു. ഫിലം ഫെസ്റ്റിവൽ സിനിമകളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിൽ മനോഹരമായി ട്രെയിലറും, ടീസറുമൊക്കെയായിരുന്നു ഈ വികൃതമുഖത്തിനും. നാടൻ ഭാഷയിൽ പറഞ്ഞാൽ അനിയത്തിയെകാട്ടി ചേട്ടത്തിയെ കെട്ടിക്കുന്നപോലൊരു പരിപാടിയായിപ്പോയി ഇത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍