കഥയില്ലായ്മയുടെ കാലത്ത് കഥയും കാമ്പുമുള്ള ചിത്രം; ഒറ്റമന്ദാരം കവിത പോലെ സുന്ദരമായ ഒരു ജീവിതകഥ
കഥയില്ലായ്മകളുടെ കാലത്ത് ഒരു കഥയും കാമ്പുമുള്ള നല്ല ചിത്രം. അതാണ് ഒറ്റമന്ദാരം. ഈ മന്ദാരപുഷ്പത്തിൽ നിറയെയുണ്ട് ജീവിതം. ഒരു യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ ഒറ്റമന്ദാരം തരുന്നത് വല്ലാത്തൊരു ചലച്ചിത്രാനുഭവമാണ്.
ഒറ്റമന്ദാരം പൂവിട്ടുനിൽക്കുന്നതു കാണുമ്പോൾ ജീവിതത്തിന്റെ വിങ്ങലുകളും വീർപ്പുമുട്ടലുകളും പ്രതീക്ഷകളും സുഗന്ധവുമെല്ലാം അനുഭവിക്കാനാകുന്നുണ്ട്.
പത്താംക്ലാസ് പരീക്ഷയിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. പരീക്ഷ എഴുതാനിരിക്കുന്ന കല എന്ന പതിനഞ്ചുകാരിയെ (ഭാമ) പുറത്തുനിന്നു കേൾക്കുന്ന കുട്ടിയുടെ കരച്ചിൽ വേട്ടയാടുന്നു. അത് അവളുടെ കുട്ടിയുടെ കരച്ചിൽ തന്നെയാണ്. അസ്വസ്ഥനായി കരയുന്ന കുട്ടിയെ ചേച്ചി എടുത്തുകൊണ്ട് ഓടിയിരിക്കുകയാണ്. അവനു പാലു കൊടുക്കണം. ആ കാഴ്ച കണ്ടു നടുങ്ങിപ്പോകുന്ന എക്സാമിനറായ വേണുമാഷ് (നെടുമുടി വേണു). എഴുത്തുകാരൻ കൂടിയായ വേണുമാഷിന്റെ കാഴ്ചപ്പാടിലൂടെയാണ് ഒറ്റമന്ദാരം ഇതൾ വിടരുന്നത്. വേണു മാഷ് പറയുമ്പോലെ വിടരും മുമ്പേ തണ്ടൊടിഞ്ഞ ഒരു പൂവ്. ചുമട്ടുതൊഴിലാളിയായ ഭരതനും ഭാര്യ നീലയും കലയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന കുടുംബം. ഭരതനും നീലയ്ക്കും മകളെപ്പോലെ തന്നെയാണ് കല. പഠിക്കാൻ മിടുക്കിയായ കലയുടെ ഭാവിയിൽ ഏറെ പ്രതീക്ഷയും വച്ചുപുലർത്തുന്നുണ്ട് ഇവർ. കലയുടെ കുറുമ്പുകളും കുസൃതികളുമാണ് മക്കളില്ലാത്ത ഭരതന്റേയും നീലയുടേയും ജീവിതത്തിന്റെ സന്തോഷം. പക്ഷേ കുട്ടികളുണ്ടാകാത്തതിന് കുഴപ്പം നീലക്കാണെന്ന് തിരിച്ചറിയുന്നതോടെ ആ കുടുംബത്തിന്റെ തണ്ട് ബലഹീനമാകുന്നു. കേരള തമിഴ്നാട് അതിർത്തിയിലെ ചെഞ്ചായം എന്ന നാട്ടുപ്രദേശത്താണ് കഥ നടക്കുന്നത്. പനങ്കാടും കടലോരവുമുള്ള മനോഹരമായ നാട്. ചുമട്ടുതൊഴിലാളിയായ ഭരതനും ഭാര്യ നീലയും കലയും മുത്തശ്ശനും മുത്തശ്ശിയും അടങ്ങുന്ന കുടുംബം. ഭരതനും നീലയ്ക്കും മകളെപ്പോലെ തന്നെയാണ് കല. പഠിക്കാൻ മിടുക്കിയായ കലയുടെ ഭാവിയിൽ ഏറെ പ്രതീക്ഷയും വച്ചുപുലർത്തുന്നുണ്ട് ഇവർ. കലയുടെ കുറുമ്പുകളും കുസൃതികളുമാണ് മക്കളില്ലാത്ത ഭരതന്റേയും നീലയുടേയും ജീവിതത്തിന്റെ സന്തോഷം. പക്ഷേ കുട്ടികളുണ്ടാകാത്തതിന് കുഴപ്പം നീലക്കാണെന്ന് തിരിച്ചറിയുന്നതോടെ ആ കുടുംബത്തിന്റെ തണ്ട് ബലഹീനമാകുന്നു.
ഭരതൻ മദ്യത്തിന് അടിമയാകുന്നു. പ്രസവിക്കാനാവാത്തവളെ വേണ്ടെന്നും വീണ്ടും കെട്ടുമെന്നും ഭരതൻ ആക്രോശിച്ചപ്പോഴാണ് നീല ആ തീരുമാനമെടുക്കുന്നത്. കലയെ ഭരതൻ കെട്ടുക. അതിന് അവൾക്കു അവളുടെ ന്യായീകരണവുമുണ്ടായിരുന്നു.
കലയെ ഒരുക്കി ഭർത്താവിന്റെ മുറിയിലേക്ക് പറഞ്ഞുവിടുന്നത് നീല തന്നെയാണ്. ആ കുടുംബത്തിൽ സന്തോഷം (?) തിരിച്ചെത്തുന്നത് പിന്നീട് കല ഗർഭിണിയാകുമ്പോഴാണ്. പക്ഷേ അതിന് അൽപ്പായുസ് മാത്രമായിരുന്നു. പിന്നീടുള്ള സംഭവങ്ങൾ കഥയുടെ പിരിമുറുക്കം കൂട്ടുന്നു.
കലയായി ഭാമ അസാധാരണമായ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്. അസാധാരണ സിദ്ധിയുള്ള അഭിനേത്രിയാണ് താനെന്നു ഭാമ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഭാമയിലെ നടിയെ ഇതുവരെ ആരും വേണ്ടുംവണ്ണം ഉപയോഗപ്പെടുത്തിയിരുന്നില്ല എന്ന സത്യം ഈ സിനിമ കാണുമ്പോൾ നാം തിരിച്ചറിയുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ഒരുപക്ഷേ, ഭാമ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടാൽ പോലും അതിശയിക്കാനില്ല. ഭാമ എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ഒറ്റമന്ദാരത്തിലെ കല.
കലയുടെ ചേച്ചിയായി എത്തുന്ന സജിതാ മഠത്തിലിനും അവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചൊരു കഥാപാത്രമായിരിക്കും ഒറ്റമന്ദാരത്തിലെ നീല. ഭർത്താവിനെ സ്വന്തം അനുജത്തിക്കായി വിട്ടുകൊടുത്തിട്ട് സ്വയം ഒതുങ്ങുന്ന കഥാപാത്രമാണ് സജിതാ മഠത്തിൽ അവതരിപ്പിക്കുന്ന നീല. ഷട്ടറിൽ തെരുവുവേശ്യയായി അഭിനയിച്ചു ശ്രദ്ധ നേടിയ സജിത, ഒറ്റമന്ദാരത്തിൽ എത്തുമ്പോൾ ഭാവാഭിനയത്തിന്റെ മറ്റൊരു തലത്തിലേക്കാണ് കടക്കുന്നത്. നാടകീയത ഒട്ടുമില്ലാതെ സജിത കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മകളെപ്പോലെ കരുതി ലാളിച്ചിരുന്ന കുട്ടിയെ കിടപ്പറയിൽ പ്രാപിക്കേണ്ടിവരുന്നിതിന്റെ നിസഹായതയും വിങ്ങലുമായി ജീവിക്കുന്ന കഥാപാത്രമാണ് നന്ദു അവതരിപ്പിക്കുന്ന ഭരതൻ. സ്പിരിറ്റിൽ കണ്ട നന്ദുവിൽ നിന്ന് ഏറെ മാറിയിരിക്കുന്നു ഒറ്റമന്ദാരത്തിലെ ഭരതൻ. അതായത് ലളിതമായി ഹാസ്യവും കരുണവും വീരവുമെല്ലാം നന്ദുവിന്റെ മുഖത്ത് തെളിയുന്നുണ്ട്.
കോമഡി ട്രാക്കിൽ പെട്ടുകിടക്കുന്ന കൊച്ചുപ്രേമൻ ഒറ്റമന്ദാരത്തിലെ ഏറ്റവും വലിയ വിസ്മയമാണ്. ഭരതന്റെ സുഹൃത്തായ, എപ്പോഴും മദ്യലഹരിയിലുള്ള കഥാപാത്രമായാണ് കൊച്ചുപ്രേമൻ വേഷമിടുന്നത്. പതിവു സിനിമാക്കാഴ്ചകളിലെ മദ്യപാനികളിൽ നിന്ന് മാറിനിൽക്കുന്നു കൊച്ചുപ്രേമന്റെ കഥാപാത്രം. ഇതേസമയം, തന്നെ മദ്യലഹരിയിലെ കൊച്ചുപ്രേമന്റെ ചില പ്രവൃത്തികൾ ചിരിയുണർത്തുകയും ചെയ്യുന്നു.
കഥയുടെ ഉള്ളറിഞ്ഞു തന്നെയാണ് സംവിധായകൻ വിനോദ് മങ്കര ചിത്രത്തെ സമീപിച്ചിട്ടുള്ളത്. നല്ല കൈയൊതുക്കം പ്രകടിപ്പിക്കുന്നുണ്ട് സംവിധായകൻ. നല്ല കുടുംബ ചിത്രങ്ങൾ തന്റെ കൈയിൽ സുരക്ഷിതമാണെന്ന് വിനോദ് തെളിയിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ. പഴയ പത്മരാജൻ, ഭരതൻ കാലത്തിന്റെ തിരിച്ചുവരവിനെ ഓർമിപ്പിക്കുന്നുണ്ട് മൊത്തത്തിൽ വിനോദ് മങ്കരയുടെ സിനിമ. കഥയുടെ ഉള്ളറിഞ്ഞു തന്നെയാണ് സംവിധായകൻ വിനോദ് മങ്കര ചിത്രത്തെ സമീപിച്ചിട്ടുള്ളത്. നല്ല കൈയൊതുക്കം പ്രകടിപ്പിക്കുന്നുണ്ട് സംവിധായകൻ. നല്ല കുടുംബ ചിത്രങ്ങൾ തന്റെ കൈയിൽ സുരക്ഷിതമാണെന്ന് വിനോദ് തെളിയിക്കുന്നുണ്ട് ഈ ചിത്രത്തിലൂടെ. പഴയ പത്മരാജൻ, ഭരതൻ കാലത്തിന്റെ തിരിച്ചുവരവിനെ ഓർമിപ്പിക്കുന്നുണ്ട് മൊത്തത്തിൽ വിനോദ് മങ്കരയുടെ സിനിമ.
സംഭവകഥ സിനിയമാക്കുക എളുപ്പമുള്ള ജോലിയല്ല. സംഭവത്തെ അപ്പടി പകർത്തിയാൽ സിനിയമുടെ ഗുണങ്ങൾ നഷ്ടപ്പെടും. സിനിയമ്ക്കു വേണ്ടുന്ന ജീവിത മുഹൂർത്തങ്ങൾ കൂടി വരുമ്പോഴാണ് അതു തിരക്കഥയാകുന്നതും സിനിയമ്ക്കു ജീവൻ വയ്ക്കുന്നതും. മാദ്ധ്യമപ്രവർത്തകനായ അജയ് മുത്താനയുടെ തിരക്കഥയിൽ നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ, പച്ചയായ മനുഷ്യരുടെ കഥ തന്നെ കാണാനാവുന്നുണ്ട്. നല്ലൊരു തിരക്കഥാകൃത്ത് തന്നിലുണ്ടെന്ന് അജയ് ആദ്യ ചിത്രത്തിൽ തന്നെ തെളിയിക്കുന്നു.
തിരുനൽവേലിയാണ് പ്രധാന ലൊക്കേഷൻ. പാലക്കാടിന്റെ പഴയകാല ദൃശ്യസുഖം തരുന്നുണ്ട് ലൊക്കേഷൻ. പനങ്കാടും നാട്ടിടവഴിയുമെല്ലാം നഷ്ടസ്മൃതികൾ ഉണർത്താൻ പോന്നതാണ്.
പാട്ടുകൾക്കു വേണ്ടി പാട്ടുകൾ ഉണ്ടാക്കിയിരിക്കുകയല്ല ഈ ചിത്രത്തിൽ. ഉൾപ്പെടുത്തുന്ന പതിവു കച്ചവട സിനിമാസങ്കൽപ്പമല്ല. തിരക്കഥയോട് ഇഴുകിച്ചേർന്നു നിൽക്കുംവിധമുള്ള സംഗീതപരിചരണമാണ് നൽകിയിരിക്കുന്നത്. മാമ്പൂ പൊഴിക്കുന്ന കാറ്റേ.... , ഒന്നാം കൊമ്പത്തെ... പൂമരക്കൊമ്പത്തെ... എന്നീ രണ്ടു ഗാനങ്ങളും മെലഡി ഇഷ്ടപ്പെടുന്ന മലയാളികളെ കൊതിപ്പിക്കുന്ന ഗാനങ്ങൾ തന്നെയാണ്. സംവിധായകന്റേയും ചങ്ങമ്പുഴയുടേയും വരികൾക്ക് രമേശ് നാരായണനാണ് ഈണം പകർന്നിരിക്കുന്നത്. സുജാതാ മോഹൻ, ശ്വേതാ മോഹൻ, വിജയ് യേശുദാസ്, മധുശ്രീ നാരായണൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രണ്ടു ഗാനങ്ങളും കാവ്യാലാപവും ഒന്നിനൊന്നു മെച്ചം. വിനോദ് മങ്കര തന്നെയാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. രമേശ് നാരായണിന്റെ സംഗീതവും അതിഗംഭീരം. സമീപകാലത്ത് മലയാളത്തിനു കിട്ടിയ മികച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലേത്. പ്രമേയം തന്നെയാണ് ഒറ്റമന്ദാരത്തിന്റെ നട്ടെല്ല്. കഥയുടെ ഉറപ്പിലും നവീനമായ കഥാപരിസരം നൽകുന്ന ഉണർവിലുമാണ് ഒറ്റമന്ദാരം ഇതൾ വിരിയിരുന്നത്. ആഖ്യാനപരീക്ഷണങ്ങൾക്കു മുതിരുന്നില്ലെന്നും പ്രമേയമാണ് കരുത്തെന്നും പറയുമ്പോൾ വിഷയസ്വഭാവം നൽകുന്ന സൂചനകൾ വച്ച്, കണ്ണീർ വിറ്റ് വിപണി പിടിക്കുന്ന പതിവുകാഴ്ചയായിരിക്കും ഒറ്റമന്ദാരമെന്ന് ഒട്ടും തെറ്റിദ്ധരിക്കുകയുമരുത്.
ഘടനാപരമായുള്ള പരീക്ഷണങ്ങളിലേക്ക് മുഖം ചേർക്കുന്ന ചിത്രമല്ല ഒറ്റമന്ദാരം. പ്രമേയം തന്നെയാണ് ഒറ്റമന്ദാരത്തിന്റെ നട്ടെല്ല്. കഥയുടെ ഉറപ്പിലും നവീനമായ കഥാപരിസരം നൽകുന്ന ഉണർവിലുമാണ് ഒറ്റമന്ദാരം ഇതൾ വിരിയിരുന്നത്. ആഖ്യാനപരീക്ഷണങ്ങൾക്കു മുതിരുന്നില്ലെന്നും പ്രമേയമാണ് കരുത്തെന്നും പറയുമ്പോൾ വിഷയസ്വഭാവം നൽകുന്ന സൂചനകൾ വച്ച്, കണ്ണീർ വിറ്റ് വിപണി പിടിക്കുന്ന പതിവുകാഴ്ചയായിരിക്കും ഒറ്റമന്ദാരമെന്ന് ഒട്ടും തെറ്റിദ്ധരിക്കുകയുമരുത്. പൊട്ടിക്കരിച്ചലിനുള്ള സാധ്യതകളല്ല ഒറ്റമന്ദാരം വച്ചുനീട്ടുന്നത്. അത് ഒരു വിങ്ങലാണ് നല്കുന്നത്.
പക്ഷേ വാടിക്കൊഴിയാനുള്ളതല്ല ജീവിതമെന്നു തന്നെയാണ് ഒറ്റമന്ദാരം പറഞ്ഞുവയ്ക്കുന്നതും പ്രേക്ഷകനു സ്വന്തം നിലയിൽ ചിന്തിക്കാനുള്ള തുടർച്ച നൽകുന്നതും. ചിത്രം അവസാനിക്കുമ്പോൾ കല ജീവിതം തുടങ്ങുക തന്നെയാണ് ചെയ്യുന്നത്. ജീവിതത്തെ പോസിറ്റീവായി തന്നെ സമീപിക്കുന്നിടത്താണ് ഈ ചിത്രം കൂടുതൽ മനോഹരമാവുന്നത്.
സിനിയമുടെ പിന്നണി പ്രവർത്തകർക്ക് ചെലവാക്കാൻ കൈനിറയെ പണം ഇല്ലാത്തതിനാൽ സിനിയമുടെ വിജയത്തെക്കുറിച്ച് പലരും ആശങ്കപ്പെടുന്നുണ്ട്. ഇന്നലെ സിനിമ റിലീസ് ചെയ്ത ദിവസം പോലും പത്രങ്ങളിൽ പരസ്യം ഉണ്ടായിരുന്നില്ല. സിനിയമെ സ്നേഹിക്കുന്നവരുടെ ഈ കൂട്ടായ്മയിൽ പിറന്ന ഈ നല്ല കഥ വിജയിപ്പിക്കേണ്ടത് സിനിമാ പ്രേക്ഷകരുടെ ചുമതലയാണ്. സംസ്ഥാനത്തെ 26 തിയേറ്ററുകളിൽ ഓടുന്ന ഒറ്റമന്ദാരം കാണാൻ മറക്കാതെ പോകുക.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്