'പത്തേമാരിയിൽ' പ്രവാസത്തിന്റെ കണ്ണീരും കിനാവും; വിസ്മയിപ്പിച്ച് മമ്മൂട്ടിയും സിദ്ദീഖും! കല്ലുകടിയാവുന്നത് ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ പൈങ്കിളിത്തവും
എം മാധവദാസ്
പ്രാരാബ്ധവും, വിഷാദവും, വല്യേട്ടൻ പ്രതിസന്ധികളും ചേരുമ്പടി ചേർത്ത ഒരു ശരാശി പൈങ്കിളി സനിമയെന്ന മട്ടിലാണ് ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിന്റെ 'പത്തേമാരി' കാണാൻപോയത്. ആദ്യപകുതിയൊക്കെ കടന്നുപോയത് ആ ധാരണ ശരിവെക്കുന്ന രീതിയിലായിരുന്നു. എന്നാൽ അവസാനത്തെ പത്തുമിനിട്ടിലാണ് പടം തകർക്കുന്നത്. സത്യസന്ധമായി പറയട്ടെ, കണ്ണു നിറയാതെ ആ രംഗങ്ങൾ കാണാനാവില്ല. മമ്മൂട്ടിയെന്ന മഹാനടന്റെ അതി ഗംഭീരമായ പ്രകടനവും ഇവിടെ കാണാം. ആ ശബ്ദ നിയന്ത്രണവും ശരീരഭാഷയുമൊക്കെ പുതു തലമുറാനായകന്മാർ സീഡിയിട്ട് പഠിക്കേണ്ടതാണ്.
അംബേദ്ക്കറിലും,തനിയാവർത്തനത്തിലും, അമരത്തിലും, വാൽസല്യത്തിലുമൊക്കെ നമ്മെ കൊതിപ്പിച്ച മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം ഏറെക്കാലത്തിനുശേഷം കാണിച്ചുതന്നതിന് സലീം അഹമ്മദിനോട് പെരുത്ത് നന്ദിയുണ്ട്. ഇതുതന്നെയാണ് മമ്മൂട്ടിയുടെ പ്രശ്നം. അദ്ദേഹത്തിന് പെർഫോം ചെയ്യാനായി കാമ്പും കരുത്തുമുള്ള ഒരു കഥാപാത്രം വേണം. 'ഉട്ടോപ്പിയയിലെ രാജാവു'പോലുള്ള ഒരു തട്ടിക്കൂട്ട് കഥാപാത്രത്തെ തന്നാൽ ഈ നടന് ഒന്നും ചെയ്യാനാവില്ല. പള്ളിക്കൽ നാരായണൻ എന്ന 'പത്തേമാരിയിലെ' നായകൻ മമ്മൂട്ടി എന്ന നടന് നൽകുന്ന ഗുണപാഠവും അതുതന്നെ.
വലിയ സംഭവമൊന്നുമല്ളെങ്കിലും കണ്ടിരിക്കാവുന്ന ശരാശരി സിനിമയാണ് 'പത്തേമാരി'. 'അഛാദിന്നിന്റെയും', ഉട്ടോപ്പിയയിലെ രാജാവിന്റെയുമൊക്കെ' ചൊരുക്കുമാറിക്കിട്ടാൻ ഒരു വിജയം മമ്മൂട്ടിക്ക് അനിവാര്യമായ സമയത്താണ 'പത്തേമാരി' കരയടുക്കുന്നത്. ദേശീയ അവാർഡ് നേടിയ 'ആദാമിന്റെ മകൻ അബുവിന്'ശേഷം, സലീം അഹമ്മദ് എടുത്ത 'കുഞ്ഞനന്തന്റെ കട' തീർത്തും നിരാശാജനകവും, അരാഷ്ട്രീയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സാമൂഹിക വിരുദ്ധ സിനിമയായിരുന്നു. കുഞ്ഞനന്തന്റെ'സൂപ്പർമാർക്കറ്റ്' ഉണ്ടാക്കിതീർത്ത ചീത്തപ്പേരിൽനിന്ന് 'പത്തേമാരി' സലീമിന് ഒരു പരിധിവരെ മോചനം നൽകുന്നുണ്ട്.
അരനൂറ്റാണ്ട് പിന്നിട്ട പ്രവാസത്തിന്റെ കഥ
മലയാളിയുടെ പ്രവാസം അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഉള്ള പിന്തിരിഞ്ഞ് നോട്ടമാണ് 'പത്തേമാരിയെന്ന്' വേണമെങ്കിൽ ഒറ്റ വാക്കിൽ പറയാം. തീർത്തും വ്യത്യസ്തമായ രീതിയിലാണ് സലീം സിനിമ തുടങ്ങുന്നത്. ചിത്രത്തിലെ നായകനായ പള്ളിക്കൽ നാരായണനെന്ന വയോധികനായ തൊഴിലാളി, പുലർച്ചെ അഞ്ചുമണിക്ക് പതിവുപോലെ അയാൾവച്ച അലാറം അടിച്ചിട്ടും ഒരിക്കലും എഴുനേൽക്കാൻ കഴിയാത്ത ലോകത്തേക്ക് യാത്രയാവുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നീട് ആ മനുഷ്യൻ സുഹൃത്ത് മൊയ്തീന്റെ ( ശ്രീനിവാസൻ) ഓർമ്മകളിലൂടെയാണ് ജീവിക്കുന്നത്.
നാട്ടിലെ ദാരിദ്രം താങ്ങാനാവാഞ്ഞതോടെ ചേറ്റുവ കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന ഒരു പത്തേമാരിയിൽ അറുപതുകളിൽ പേർഷ്യക്ക് കടന്നവരാണ് മൊയ്തീനും, നാരായണനും. അമ്പതുവർഷത്തിലേറെ നീണ്ട ഗൾഫ് ജീവിതത്തിൽനിന്ന് നാരായണൻ സാമ്പത്തികമായി കാര്യമായി ഒന്നു നേടിയിട്ടില്ല. മണലാരണ്യത്തിൽ ഒന്നുമാവാതെപോവുന്ന പതിനായിരക്കണക്കിന് വരുന്ന മലയാളികളുടെ പ്രതിനിധിയാണ് അയാൾ.നാലു കാലഘട്ടങ്ങളിലുടെ നാരായണന്റെ കഥ പറഞ്ഞ് മലയാളിയുടെ പ്രവാസ ജീവിതത്തെ വിലയിരുത്താൻ ശ്രമിക്കയാണ് സലീം അഹമ്മദ്.
ഇത്തരത്തിലുള്ള അന്വേഷണങ്ങൾ വിരളമായാണ്നമ്മുടെ സിനിമയിൽ ഉണ്ടാവാറ്. അറബിക്കഥ, ഗർഷോം, ഗദ്ദാമ തുടങ്ങിയ എതാനും ചിത്രങ്ങളെ മാറ്റിനിർത്തിയാൽ പ്രവാസത്തിന്റെ പൊള്ളുന്ന അനുഭവങ്ങൾ ചിത്രീകരിക്കാൻ മലയാള സിനിമക്ക് അധികമൊന്നും കഴിഞ്ഞിട്ടില്ല. ഇവിടെ സലീം അഹമ്മദും കൂട്ടരും നടത്തിയ ഗവേഷണത്തെയും അഭിനന്ദിക്കേണ്ടതുണ്ട്. നടൻ സിദ്ദീഖ് തകർത്ത് അഭിനയിച്ച ലാഞ്ച് വേലായുധൻ എന്ന കഥാപാത്രമൊക്കെ ജീവിച്ചിരുന്നവരാണ്. പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ പത്തേമാരിയിൽ കടൽ കടക്കുന്നവരുടെ ദയനീയത മധുഅമ്പാട്ടിന്റെ വിസ്മയിപ്പിക്കുന്ന കാമറയിൽ സലീം വരച്ചിടുന്നുണ്ട്.കാറ്റും കോളിലും പെട്ട് പത്തേമാരി ആടിയുലയുമ്പോഴുള്ള ഗ്രാഫിക്സ് അമ്പേപാളിപ്പോയെങ്കിലും, ഇതുവരെ കാണാത്ത പ്രവാസ കുടിയേറ്റത്തിന്റെ ദൈന്യത അടയാളപ്പെടുത്താൻ ഈ പടത്തിനായി.വെള്ളവും ഭക്ഷണവും വേണ്ടവിധം കിട്ടാതെ, കടൽച്ചൊരുക്കമനുഭവിച്ച് പാതിവഴിൽ മരിച്ചുവീണ യാത്രക്കാരനെ ശവം കടലിൽ എറിഞ്ഞ് 'ഖബറടക്കുന്ന' രംഗങ്ങളൊക്കെ ശരിക്കും പിടിച്ചു കുലുക്കുന്നവയാണ്.ഭാര്യയുടെ ശബ്ദത്തിന്റെ ടേപ്പ് റെക്കോർഡ് ,കത്തുപാട്ട്, ലേബർ ക്യാമ്പിലെ കഷ്ടതകളും അൽപ്പം തമാശകളും എന്നിവയൊക്കെയായി മലയാളിയുടെ ഗർഫ് ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുമുണ്ട് ചിത്രം.
പക്ഷേ ഇവിടെയും സിനിമയോടുള്ള ഗൗരവമായ ചില വിയോജിപ്പുകൾ ഉയർന്നുവരുണ്ട്. കാക്കത്തൊള്ളായിരം വട്ടം ആവർത്തിച്ച 'ഗൾഫുകാരൻ വേഴ്സസ് സൊസൈറ്റി ആൻഡ് ഫാമിലി' എന്ന ആശയത്തിനാണ് തിരക്കഥയിൽ പ്രമുഖ്യം നൽകിയത്. മണലാരണ്യത്തിൽ ബന്ധുക്കൾക്കായി വിയർപ്പൊഴുക്കുകയും ഒടുവിൽ അവർ ചൂഷണം ചെയ്യുകയും ചെയ്യുന്ന കഥ എത്രകേട്ടതാണ്. എത്രകിട്ടിയാലും മതിവരാത്തവരായി നാട്ടിലുള്ളവരെ ചിത്രീകരിക്കുന്ന പല ഡയലോഗുകളും സിനിമയിലുണ്ട്. പ്രാരബ്ധക്കാരനായ ഗൃഹനാഥന്റെയായി മമ്മൂട്ടിചെയ്ത മുൻകാല ചിത്രങ്ങളുടെ വാർപ്പുമാതൃകയിലാണ് 'പത്തേമാരിയും' പടുത്തുയർത്തിയത്.പക്ഷേ കൈ്ളമാക്സിൽ അതുവരെ പറഞ്ഞ ഈ പൈങ്കിളിയുക്തിയിൽനിന്ന് കുതറിച്ചാടി എന്താണ ്ജീവിത വിജയമെന്ന് പള്ളിക്കൽ നാരായണൻ വ്യക്തമായി പറയുന്നിടത്ത് സലീം അഹമ്മദ് കൈയടി നേടന്നു. 'തിരിച്ചുകിട്ടുമെന്ന് ആഗ്രഹിച്ച് കൊടുക്കുന്നത് സ്നേഹമല്ല,കടമാണെന്ന' നാരായണന്റെ ഒറ്റ വാക്കിൽനിന്ന് സിനിമയുടെ നിലവാരം കുത്തനെ ഉയരുകയാണ്. പക്ഷേ അവസാന പത്തുമിനിട്ടിലെ വ്യതിരിക്തമായ ജീവിത സമീപനം സിനിമയുടെ മുഖ്യധാരയിലേക്ക് മാറ്റിപ്പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തികച്ചും നൂതനമായ ചിത്രം ആവുമായിരുന്നു പത്തേമാരി.
വില്ലനാവുന്നത് ചത്ത സംഭാഷണങ്ങൾ
താൻ ഒരു കലയിൽ മാസ്റ്ററല്ളെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും ആളാവാൻവേണ്ടി എന്തും ചെയ്യുക. മലയാള സിനിമയിൽ ഫാഷനാവുന്ന കഥ, തിരക്കഥ, സംഭാഷണമൊക്കെ ഒറ്റക്ക് ചെയ്യുന്ന പ്രവണതയാണ് ഈ സിനിമയിലും കല്ലുകടിയായത്. കഥയും സംവിധാനവും മാത്രം ചെയ്ത് തിരക്കഥയും സംഭാഷണവും മറ്റാരെയെങ്കിലും എൽപ്പിച്ച് സലീം അഹമ്മദ് മാറി നിൽക്കയായിരുന്നെങ്കിൽ ഈ പടം എത്രയോ ഉന്നതങ്ങളിൽ എത്തിയേനെ. 'കൂട്ടുകാരാ നീ എവിടെപ്പോകുന്നു' എന്ന രീതിയിൽ അമേച്വർ നാടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പലപ്പോഴും ഈ പടത്തിലെ സംഭാഷണങ്ങൾ. ഇടക്കിടെ പ്രാദേശിക ഭാഷയും, ഇടക്കിടെ നമ്മുടെ കേരളീയ സിനിമാ പൊതു ഭാഷയായ വള്ളുവനാടനും കടന്നുവരുന്ന രീതിയാണ് ഇവിടെയുള്ളത്.ഒന്നാന്തരം വൈകാരിക അനുഭവം ആവേണ്ട പല രംഗങ്ങളും വേണ്ടത്ര ഹൃദയസ്പർശിയാവാത്തത് ഇതുകൊണ്ടുതന്നെയാണ്.
ആവോളം ചത്ത സംഭാഷണങ്ങൾ ഉള്ള ഈ പടത്തിൽ ഒന്നിരണ്ടിടത്ത് കുറിക്കുകൊള്ളുന്ന വാക്കുൾ എഴുതി പിടപ്പിക്കാൻ സലീം അഹമ്മദിന് കഴിഞ്ഞിട്ടുണ്ട്.ഗൾഫിലെ കുടുസ്സുമുറിയിൽ കഴിയുമ്പോൾ, സൃഹൃത്ത് മൊയ്തീൻ നാരായണനോട് ഇങ്ങനെ പറയുന്നു. 'നാട്ടിൽ പോവുമ്പോഴുള്ള ഏക ആശ്വാസം ക്യൂനിൽക്കാതെ കക്കൂസിൽ പോവാമല്ലോ എന്നതാണ്' . 'അപ്പോൾ നാരായണന്റെ മറുപടി 'നാലും അഞ്ചും കക്കൂസുള്ള വീട് നാട്ടിൽ പൂട്ടിയിട്ട് ഇവിടെ വന്ന് കക്കൂസിന് ക്യൂനിൽക്കുന്നവരുണ്ട്' എന്നാണ് . ഗൾഫിൽ പോവാനായി വീടും പൊന്നുമെല്ലാം പണയപ്പെടുത്തി ഏജന്റിനാൽ ചതിക്കപ്പെട്ട്, നാട്ടിലേക്കു മടങ്ങാനാവാതെ മുംബൈയിൽ കഴിയുന്ന മജീദെന്ന ആദ്യമായി കണ്ട യുവാവിന് നാരായണൻ കുറച്ച് പണം അയാൾ ആവശ്യപ്പെടാതെ തന്നെ കൈയിൽ വൈച്ചുകൊടുക്കുന്നു. അതിശയം പൂണ്ട മജീദ് നാരയണനോട് പേരു ചോദിക്കുന്നു. 'എന്തിനാ പേര് അറിയുന്നത്' എന്നു നാരായണൻ. 'കുട്ടിക്കാലത്തു കാണാതെ പഠിച്ച പടച്ചോന്മാരുടെ പല പേരുകളിൽ ഉണ്ടോ എന്ന് അറിയാനാ' എന്ന് മജീദിന്റെ മറുപടി!
വിസ്മയിപ്പിച്ച് മമ്മൂട്ടിയും സിദ്ദീഖും ; പ്രതിഭ തെളിയിച്ച് ജുവൽമേരി
ഭാവാഭിനയത്തിന്റെ ഒരു കടൽതന്നെയാണ് താനെന്നും ഇനിയും ഖനനം ചെയ്തിട്ടില്ലാത്ത ഒരുപാട് അഭിനയമുഹൂർത്തങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നും ഈ സിനിമയിലെ പള്ളിക്കൽ നാരായണനിലൂടെ മമ്മൂട്ടി തെളിയിക്കുന്നു. ഈ ഷഷ്ടിപൂർത്തിക്കാലത്തും യുവ നടന്മാരെ തന്നെ അഭിനയിച്ച് തോൽപ്പിക്കാൻ അദ്ദേഹം വെല്ലുവിളിക്കയാണ്! ഈ പടത്തിൽ സിദ്ദീഖിന്റെ പ്രകടനവും തീർത്തും വേറിട്ടതും ഉജ്വലവുമാണ്. തൊട്ടുമുമ്പ് ഇറങ്ങിയ 'ലോഹത്തിലെ' കള്ളക്കടത്തുകാരനായ ജൂവലറിക്കാരന്റെ വേഷവുമായി താരതമ്യം ചെയ്താൽ അറിയാം ഈ നടന്റെ റേഞ്ച്. വില്ലനായും, നായകനായും, ഗായകനായും, കൊമേഡിയനായും, സ്വഭാവ നടനായുമൊക്കെ എന്തും ചെയ്യുന്ന സിദ്ദീഖിന്റെ ഈ റേഞ്ച് മോഹൻലാലിന് മാത്രം അവകാശപ്പെട്ടതാണ്. അർഹിക്കുന്ന പരിഗണനകൾ ഒന്നും തന്നെ ഈ നടന് കിട്ടിയിട്ടില്ളെന്നതും ചിന്തിക്കേണ്ട വിഷയമാണ്.
പള്ളിക്കൽ നാരായണന്റെ ഭാര്യയായി വേഷമിട്ട ജുവൽമേരി ഇത്തവണ അവസരം ശരിക്കും മുതലാക്കി.
മുൻ ചിത്രമായ 'ഉട്ടോപ്യയിലെ രാജാവിൽ' ആദിമധ്യാന്തം ബോറായിരുന്നു ജുവൽമേരിയുടെ പ്രകടനം. ആരോടൊ എന്തോ വൈര്യാഗ്യമുള്ള രീതിയിൽ എപ്പോഴും ഒരേ ഭാവത്തോടെയായിരുന്ന ഈ ചിത്ത്രിൽ ജുവലിനെ കണ്ടത്. അതുകൊണ്ടുതന്നെ, ആദ്യം ഷൂട്ടിങ്ങ് തുടങ്ങിയ സിനിമയായ പത്തേമാരിയിലെ പ്രകടനം കണ്ട് മമ്മൂട്ടി തന്നെ ജുവലിനെ രണ്ടാമത്തെ സിനിമയായ ഉട്ടോപ്യയിലേക്ക് ശിപാർശ ചെയ്തെന്നും, സാധാരണ മമ്മൂട്ടി ഇങ്ങനെ ചെയ്യാറില്ളെന്നുമുള്ള വാർത്തകളൊക്കെ ചിലരുടെ ഉപജാപങ്ങളാണെന്നും സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം ഉയർന്നിരുന്നു. എന്നാൽ 'പത്തേമാരി' കണ്ടതോടെ ആ സംശയം മാറിക്കിട്ടി. കഥാപാത്രമായി ജുവൽ മനോഹരമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ഒരു നോട്ടത്തിൽപോലും പിഴക്കാത്ത ഈർച്ചവാൾചേർച്ചയുണ്ട്, പള്ളിക്കൽ നാരായണനും ഭാര്യയും തമ്മിൽ. ഈ സിനിമയിലെ പ്രകടനം കണ്ട് മമ്മൂട്ടി രണ്ടാമത്തെ പടത്തിലേക്കും ജുവലിനെ ശിപാർശ ചെയ്തതിൽ ഒരു അദ്ഭുദവുമില്ല.
ബിജിപാലിന്റെ സംഗീതം ഈ പടത്തിന്റെ കടൽ രംഗങ്ങളൊയൊക്കെ ശരിക്കും ഉയർത്തുന്നുണ്ട്. റഫീക്ക് അഹമ്മദിന്റെ മനോഹരമായ വരികളും എടുത്തു പറയേണ്ടതാണ്.
വാൽക്കഷ്ണം:വർഗവർണ വിശകലനങ്ങൾക്ക് സിനിമയും വിധേയമായി വരുന്ന കാലമാണെല്ലോ ഇത്. 'കറുത്തമ്മ'യായി അഭിനയിക്കാൻപോലും വെളുത്തു തുടുത്ത ഷീലയെ കാസ്റ്റുചെയ്ത ചെമ്മീൻ യുഗത്തിൽനിന്ന് എറെയൊന്നും മാറാൻ മലയാള സിനിമക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതിനൊരു ചെറിയ തിരുത്തും പത്തേമാരി നൽകുന്നുണ്ട്. മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കൽ നാരായണന്റെ പിതാവായി സിനിമയിൽ വേഷമിടുന്നത് കറുത്ത് അശുവായ സലീം കുമാറാണ്.സാധാരണ മമ്മൂട്ടിയെപ്പോലൊരു താരം വേഷമിടുന്നതുകൊണ്ട് കുടംബം താമസിക്കുക, 'ചിറകൊടിഞ്ഞ കിനാക്കളിൽ' പരിഹസിക്കപ്പെടുന്നതുപോലെ വരിക്കാശ്ശേരി മനയിലോ മറ്റോ ആയിരിക്കും! എന്നാൽ ഇവിടെ ഒരു കൊച്ചു ഈഴവ കുടിലിലാണ് പള്ളിക്കൽ നാരയാണന്റെ ബാല്യം.ജാതിയിലും സാമൂഹിക ഘടനയിലും ഉന്നതരായ വല്ള്യേട്ടൻ കഥാപാത്രങ്ങളുടെ ഹാങ്ങ് ഓവർ മാറി, പച്ചയായ ജീവിത സത്യങ്ങളിലേക്കും, പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരിലേക്കും സിനിമ കടന്നുവരുന്നതിനെ അഭിവാദ്യം ചെയ്യാതെ വയ്യ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്