മാണിക്യമായി വീണ്ടും മമ്മൂട്ടി! പേരൻപ് മൊഗാതാരത്തിലെ നടന്റെ പുനർജ്ജനി; നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാർഡിന് മൽസരിക്കാൻ മമ്മൂട്ടിയുമുണ്ടാവും; റാം ഇന്ത്യൻ സിനിമയിലെ മികച്ച ക്രാഫ്റ്റ്മാൻ; നൊമ്പരമായി നടി സാധനയും; കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെക്കൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർ ഈ തമിഴ് സിനിമ കണ്ടുപഠിക്കുക!
എം മാധവദാസ്
പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡെറിക്ക് മാൽക്കം ഒരിക്കൽ മമ്മൂട്ടിയെ കുറിച്ച് ഇങ്ങനെ എഴുതിയത് ഓർക്കുന്നു. ' ഈ നടന് ഹോളിവുഡ്ഡ് നടന്മാരെ വെല്ലുന്ന രീതിയിൽ അഭിനയിക്കാനും പ്രേക്ഷകരെ സ്വന്തം കരിസ്മകൊണ്ട് പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പക്ഷേ അയാൾക്കുവേണ്ട രചനാപരവും സാങ്കേതികവുമായ പിന്തുണ എത്രത്തോളം ഇന്ത്യൻ സിനിമക്ക് കൊടുക്കാൻ കഴിയുന്നുണ്ട്'. ഈ 67-ാം വയസ്സിലും കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴും, യുവാക്കളെ വെല്ലുന്ന ഊർജ്ജവുമായി ശരിക്കും മാണിക്യമാവുകയാണ് നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി. ഒരു സിനിമ കണ്ടാലൊന്നും പ്രവർത്തിക്കുന്നവയല്ല മനുഷ്യന്റെ കണ്ണുനീർ ഗ്രന്ഥികൾ എന്ന ധാരണയെയും 'പേരൻപ്' എന്ന പുതിയ തമിഴ് സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനം തിരുത്തിക്കുറിക്കുന്നു.
സത്യം പറഞ്ഞാൽ വ്യാവസായിക സിനിമയുടെ ഇമേജും ഹീറോയിസവും എല്ലാം ചേർന്ന് ചങ്ങലക്കിട്ടിരിക്കുന്ന ഒരു മൊഗാതാരത്തിലെ നടന്റെ പുനർജ്ജനിയാണ് പേരൻപ്. നിസ്സംശയം പറയാം ഇത്തവണത്തെ ദേശീയ അവാർഡിന് മൽസരിക്കാൻ മമ്മൂട്ടിയുമുണ്ടാവും. കാമ്പില്ലാ കഥാപാത്രങ്ങളൊരുക്കി മഹാനടനെകൊണ്ട് കോമളി വേഷം കെട്ടിക്കുന്ന മലയാളത്തിലെ സംവിധായകർ ഈ തമിഴ് ചലച്ചിത്രം കണ്ടുപഠിക്കട്ടെ. എത്ര ഖനനം ചെയ്താലും തീരാത്ത ഭാവങ്ങളുടെ അക്ഷയ ഖനിയാണ് താനെന്ന് ഈ നടൻ ഒരിക്കൽകൂടി തെളിയിക്കുന്നു.
കഴിഞ്ഞ അഞ്ചാറുവർഷങ്ങൾക്കിടയിൽ മമ്മൂട്ടിയിലെ നടനെ ചൂഷണം ചെയ്യുന്ന എത്ര കഥാപാത്രങ്ങൾ ഉണ്ടായി എന്ന് നോക്കിയാലറിയാം. നമ്മുടെ ചലച്ചിത്രകാരന്മാരുടെ പ്രതിഭാ ദാരിദ്ര്യം. വേണുവിന്റെ മുന്നറിയപ്പ്, പത്തേമാരിയിലെ ചിലരംഗങ്ങൾ തുടങ്ങിയ മാറ്റിവച്ചാൽ, സമീപകാലത്ത് മമ്മൂട്ടിയുടെ പ്രതിഭതെളിയിക്കുന്ന യാതൊരു വേഷവും കൈയിൽ കിട്ടാറില്ലായിരുന്നു.
ഈ ടെയിലർ മേഡ് അരോചകങ്ങൾക്കിടയിൽ, മണ്ണിൽ നിൽക്കുന്ന നാടൻ കഥാപാത്രത്തിന്റെ കഥ ഈ താരത്തിനു കൊടുത്ത സംവിധായകൻ റാമിനോട് പ്രേക്ഷകർ കടപ്പെട്ടിരിക്കുന്നു. ഇനി തീർത്തും മമ്മൂട്ടിയുടെ വൺമാൻഷോയല്ല ഈ ചിത്രം. അടിസ്ഥാനമായി ഇതൊരു സംവിധായകന്റെ സിനിമ തന്നെയാണ്. സാധാരണക്കാരനായ അച്ഛന്റെയും, അസുഖക്കാരിയായ മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട് അധ്യായങ്ങളായി പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ, കിം കി ഡുക്കിന്റെയും താർക്കോവിസ്ക്കിയുടെയും ചില സിനിമകളാണ് ഓർത്തുപോയത്.
ഇന്ത്യൻ സിനിമയിൽ ഇനിയും അത്ഭുതങ്ങൾ കാട്ടാൻ കഴിവുള്ളയാളാണ് റാം എന്ന് ഒരിക്കൽകൂടി തെളിയുന്നു. ദേശീയ അവാർഡ് നേടിയ തങ്കമീൻകൾ എന്ന ഒറ്റപ്പടം കണ്ടവർക്ക് അറിയാം റാമിന്റെ ക്രാഫ്റ്റ്. കട്രത് തമിഴും, തങ്കമീൻകളും, തരമണിയുമൊക്കെയൊരുക്കിയ തമിഴ് സംവിധായകൻ റാമിന് കേരളത്തിലും ആരാധകർ ഏറെയുണ്ട്.
പരീക്ഷണങ്ങൾ ഒരുക്കാൻ പൊതുവെ വിമുഖത കാട്ടുന്ന ഇന്ത്യൻ സംവിധായകരിൽ നിന്ന് വേറിട്ട പാതയൊരുക്കാനുള്ള റാമിന്റെ ശ്രമങ്ങളും പ്രശംസനീയം തന്നെ. അമീർസുൽത്താനും, ശശികുമാറും, സുശീലനും, സൂശിഗണേശനും, മിഷ്ക്കിനും, വസന്തബാലനും, ഗൗതംമേനോനും, വിജയ് സേതുപതിയുമൊക്കെ ഉയർത്തിക്കൊണ്ടുവന്ന നവതരംഗത്തെ പുഷ്ടിപ്പെടുത്തുന്ന സംവിധായകരുടെ പാതയിലുടെയാണ് റാമിന്റെയും സഞ്ചാരം.
പറഞ്ഞുവരുന്നത് ഇതൊരു ബുദ്ധിജീവി പടം ആണെന്നല്ല. നല്ല സിനിമയെ സ്നേഹിക്കുന്ന, ഏത് സാധാരക്കാരനും മനസ്സിലാവുന്ന രീതിയിൽ, ഒറ്റപ്പെട്ടുപോയ ഒരു പിതാവും മകളും തമ്മിലുള്ള ബന്ധത്തിലൂടെയാണ് കഥ നീങ്ങുന്നത്. പേരൻപ് എന്ന വാക്കിന്റെ അർഥം വലിയ സ്നേഹം എന്നുതന്നെ. അമുദൻ എന്ന ദീർഘകാലം ഗൾഫിൽ ജോലിചെയ്ത് നാട്ടിലെത്തിയ ഒരു സാധാരണക്കാരായ ടാക്സി ഡൈവ്രറുടെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്. സ്പാസ്റ്റിക്ക് പരാലിസിസ് എന്ന സവിശേഷ രോഗമുള്ള പാപ്പയെന്ന് വിളിക്കുന്ന തന്റെ മകളാണ് അയാളുടെ എല്ലാം. പത്ത് വർഷത്തിലേറെയായി ഗൾഫിൽ ജോലി ചെയ്ത് തിരച്ചെത്തുമ്പോൾ അയാൾ അറിയുന്നത് കൗമാരത്തിലേക്ക് കടന്ന തന്റെ മകളെ തനിച്ചാക്കി ഭാര്യ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നാണ്.
കൈവിരലുകൾ ഒടിഞ്ഞു തൂങ്ങി, നാവ് പുറത്തേക്ക് തള്ളി, പിണഞ്ഞ കാലുമായി വേച്ച് നടക്കുന്ന തന്റെ മകൾക്ക് പിന്നീടയാൾ അമ്മയുമാവുന്നു. കുട്ടി ആദ്യമൊന്നും അമുദനെ അംഗീകരിക്കുന്നില്ല. സ്വന്തം ബന്ധുക്കൾപോലും ഒറ്റപ്പെടുത്താൻ തുടങ്ങുന്നതോടെ അയാൾ ഊട്ടിയിലെ ഏകാന്തമായ ഒരിടത്തേക്ക് മാറുന്നു. മകളുടെ പ്രതീ സമ്പാദിക്കാനായി പാടുകയും ആടുകയും ചെയ്യുന്ന അമുദന്റെ അഞ്ചു മിനിട്ടിലേറെ നീണ്ടു നിൽക്കുന്ന ഒരു ഷോട്ടുണ്ട്. ക്ലാസിക്ക് എന്ന് പറഞ്ഞുപോവും.
എന്നാൽ തടാകവും മഞ്ഞും എല്ലാമായി പ്രകൃതി അനുഗ്രഹിച്ച ആ നാട്ടിൽനിന്ന് റിയൽ എസ്റ്റേ് മാഫിയയുടെ കള്ളക്കളികൾ അയാളെയും മകളെയും വീണ്ടും നഗരത്തിലെത്തിക്കയാണ്. പിതാവും മകളുമായുള്ള വൈകാരിക രംഗങ്ങൾ ഇത്രമേൽ ശക്തമായി മറ്റൊരു സിനിമയിലും പകർത്തപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും ലൈംഗികത എന്ന വിഷയം. മകളുടെ പാഡുവാങ്ങാനായി രാത്രി ഓടിപ്പോകുന്ന പിതാവ്, പാഡ് മാറ്റിച്ചുകൊടുക്കുന്നതും അയാൾ തന്നെ. മാനസിക -ശാരീരിക വൈകല്യങ്ങൾക്കിടയിലും അവൾ വളരുകയാണെന്നും അവളിൽ ലൈഗികാഭിമുഖ്യം ഉയരുന്നതും അമുദൻ ഞെട്ടലോടെ തരിച്ചറിയുന്നുണ്ട്.
വിവാഹം ഒരിക്കലും നടപ്പില്ലെന്ന് ഉറപ്പായ തന്റെ മകൾക്ക് പിന്നെ ശാരീരിക ആവശ്യങ്ങൾക്ക് എന്താണ് പോംവഴിയെന്ന അമുദന്റെ അന്വേഷണം ഞെട്ടലോടെ മാത്രമേ പ്രേക്ഷകർക്ക് കാണാൻ കഴിയൂ. കമലാഹസന്റെ മഹാനദിയൊക്കെയാണ് സമാനമായ വിറയൽ അവശേഷിപ്പിക്കുന്നത്. ട്രാൻസ് ജെൻഡറുകളുടെ ജീവിതാവസ്ഥകൾ, വെകല്യമുള്ളവരുടെ അഭയകേന്ദ്രങ്ങൾ എന്നപേരിൽ നടക്കുന്ന സ്ഥാപനങ്ങളുടെ കറുത്ത മുഖം എന്നിവയിലുടെയും ഈ ചിത്രം കടന്നുപോവുന്നുണ്ട്.
സാധാരണ ആർട്ട് ചാപ്പയൊട്ടിച്ച പടങ്ങളെപ്പോലെ ഇഴഞ്ഞു നീങ്ങുന്നതല്ല ഈ പടം. മനോഹരമായ ഫ്രയിമുകളിലൂടെ, ജാലക്കാഴ്ചകളിലൂടെ, രാത്രി ദൃശ്യങ്ങളിലൂടെ ചടുലമായിത്തന്നെ ചിത്രം മുന്നോട്ടുപോവുന്നു. കാശ് കൊടുത്ത് ടിക്കറ്റ് എടുക്കുന്ന മമ്മൂട്ടിയുടെ ഒരു ആരാധകനും പണം പോവും എന്ന ആധിയുണ്ടാവേണ്ട കാര്യമില്ല. അമുദൻ താമസിക്കുന്ന ഊട്ടിയിലെ വീട് തട്ടിയെടുക്കുന്നതിനായി റിയൽ എസ്റ്റേറ്റ് -റിസോർട്ട് മാഫിയ നടത്തുന്ന ചില ശ്രമങ്ങളും, അതിനായി വരുന്ന ഒരു വേലക്കാരിയുമൊക്കെയുള്ള ആദ്യപകുതിയിലെ ചില ഭാഗങ്ങിൽ മാത്രമാണ് ഈ ലേഖകന് അഭിപ്രായ വ്യത്യാസമുള്ളത്. പക്ഷേ അവിടെയും ഒറിജിനാലിറ്റി നഷ്ടപ്പെടാതെ കൊണ്ടുപോകാൻ സംവിധായകന് ആവുന്നുണ്ട്.
റാമിന്റെ തങ്കമീൻകളിലൂടെ സിനിമയിൽ എത്തിയ സാധനയാണ് അമുദന്റെ രോഗിയായ മകളായി എത്തിയിരിക്കുന്നത്. അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ള കഥാപാത്രത്തെ പൂർണമായും തന്നിലേക്ക് സ്വാംശീകരിച്ചിരിക്കുകയാണ് ഈ മിടുക്കി. മമ്മൂട്ടിയും സാധനയും തമ്മിലുള്ള കെമിസ്ട്രി അൽപ്പം പാളിയിരുന്നെങ്കിൽ ചിത്രം ചീറ്റിപ്പോയേനെ. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷമിട്ട അജ്ഞലി, ട്രാൻസ്ജെൻഡർ ലൈംഗിക തൊഴിലാളിയായി വേഷമിട്ട മലയാളിയായ അഞ്ജലി അമീർ എന്നിവരുടെും പ്രകടനം എടുത്തു പറയാതെ തരമില്ല. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തായ അഞ്ജലി അമീറിന് ഈ പടം ബ്രേക്കാവുമെന്ന് ഉറപ്പാണ്. ആദ്യ പകുതിയെ കിംകിഡുക്കിന്റെ 'സമ്മർ വിന്റർ ഫാൾ സ്പ്രിങ്ങിനെ' ഓർമ്മിപ്പിക്കുന്ന രീതിയിൽ, പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ തേനി ഈശ്വറിന്റെ ക്യാമറ ചലിക്കുമ്പോൾ കിട്ടുന്നത് ഗംഭീര ഫ്രയിമുകളാണ്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയുടെ പേര് എഴുതിക്കാണിക്കുമ്പോഴേ തീയേറ്ററിൽ കൈയടി ഉയരുകയാണ്. ആ പ്രതീക്ഷ കാത്തുകൊണ്ടു തന്നെയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലവും.
വാൽക്കഷ്ണം: നല്ല സിനിമകളെ ആർട്ട് പടങ്ങൾ എന്ന് ചാപ്പയടിച്ച് തീയേറ്ററിന് പുറത്താക്കുകയെന്ന കലാപരിപാടി കഴിഞ്ഞ കുറേക്കാലമായി മലയാളത്തിൽ ഉണ്ടായിരുന്നു. സലീം കുമാറിന്റെ 'കറുത്ത യഹൂദന്റെ'യൊക്കെ അനുഭവം നോക്കുക. മമ്മൂട്ടിയുടെ സമീപകാലത്തെ എറ്റവും മികച്ച നടന മുഹൂർത്തങ്ങൾ ഉണ്ടായിട്ടും 'മുന്നറിയിപ്പ്' എന്ന ചിത്രത്തിന് ഫാൻസുകാർ പോലും കയറിയില്ല. എന്നാൽ ഈ പടത്തെ സംബന്ധിച്ച് ഏറ്റവും സ്ന്തോഷിപ്പിക്കുന്ന കാര്യം ഇതാണ്്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഒരു പക്കാ കമേഴ്സ്യൽ സിനിമക്കെന്നപോലെ ഫാൻസുകാരും കൈയടിക്കുന്നു. നല്ല ചിത്രം ഒരുക്കിയാൽ മാത്രം പോര അത് നന്നായി മാർക്കറ്റ് ചെയ്യുകയും വേണമെന്ന് പേരൻപിന്റെ വിജയം ഓർമ്മിപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്