'പീകെ' 'ഘർ വാപ്പസിക്കാലത്തെ' സാംസ്കാരിക പ്രതിരോധം; മതേതര ഇന്ത്യ രാജ്കുമാർ ഹിറാനിയോട് നന്ദി പറയുന്നു: ഹൃദയമുള്ള അന്യഗ്രഹജീവിയായി അമ്പരപ്പിച്ച് ആമിർ ഖാൻ!
എം മാധവദാസ്
മുട്ടിന് മുട്ടിന് പാട്ട്. അതിനിടയിൽ സ്റ്റണ്ടും നായകന്റെ കുറെ വീരശൂരപരാക്രമങ്ങളും. അൽപ്പം സെന്റിമെൻസും മേമ്പൊടിയായൊരു ഐറ്റം ഡാൻസും. നമ്മുടെ ഉദയകൃഷ്ണ സിബി കെ.തോമസ് കൂട്ട് എഴുതുന്ന മട്ടിൽ ഒരേ അച്ചിൽ വാർത്തവയായതിനാൽ കമേർഷ്യൽ ഹിന്ദി സിനിമകൾക്ക് പോയി സമയം മിനക്കെടുത്തുന്ന രീതിയില്ലായിരുന്നു. ഷാറൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയർ'പോലുള്ള അറുതല്ലിപ്പൊളി പടങ്ങൾ പോലും വിജയിക്കുന്നത്, അവിടുത്തെ ചലച്ചിത്ര സംസ്‌ക്കാരത്തിന്റെ ദയനീയതകൂടിയാണ് വെളിപ്പെടുത്തുന്നത്.
ഹൃതിക് റോഷനും അഭിഷേക് ബച്ചനും, സൽമാൻഖാനുമൊക്കെ പടച്ചുവിടുന്ന ഭൂലോക കത്തികൾ കണ്ട് തലച്ചോർ തകർന്നിരിക്കുന്ന ഹിന്ദി പ്രേക്ഷകർക്കുള്ള ഉത്തേജന ഔഷധമാണ് പലപ്പോഴും ആമിർഖാൻ ചിത്രങ്ങൾ. ഇന്ത്യൻ സിനിമാ സൂപ്പർതാരങ്ങളിൽ കമൽഹാസനും അമിർഖാനും മാത്രമേയുള്ളൂ സാമൂഹിക പ്രതിബന്ധതയുള്ള സിനിമയെടുക്കാനുള്ള ധൈര്യമുള്ളത്. മതം, രാഷ്ട്രീയം തുടങ്ങിയ സുപ്രധാന വിഷയങ്ങളിലൊക്കെ മൗനംപാലിച്ച് പാട്ടും ഡപ്പാക്കൂത്തുമായി ജനത്തെ മയക്കിക്കിടത്തുന്ന ബോളിവുഡ്ഡിന്റെ പതിവ് കലാപരിപാടിയിൽ നിന്ന് താൻ ഏറെ വ്യത്യസ്തനാണെന്ന് പുതിയ ചിത്രമായ പീകെയിലൂടെ അമിർ വീണ്ടും തെളിയിക്കുന്നു.
മതചുഷണങ്ങളും ആൾദൈവ വ്യവസായവും തകർത്താടുന്ന ഇന്ത്യയിൽ ഇതുപോലൊരു പ്രമേയം തെരഞ്ഞെടുത്തതിനും അതിഗംഭീരമായി എടുത്ത് ഫലിപ്പിച്ചതിനും സംവിധായകൻ രാജ്കുമാർ ഹിറാനിയോടും മതേതര ഇന്ത്യ നന്ദിപറയണം. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നെന്ന് പറഞ്ഞ് ശിവസേന പീക്കെതിരെ രംഗത്തത്തെിയത് ആ സിനിമ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരം തന്നെയാണ്.
ഹൃദയമുള്ള അന്യഗ്രഹജീവി
അന്യഗ്രഹജീവികളെക്കുറിച്ചുള്ള കഥകൾ ഹോളിവുഡ്ഡിൽ നിന്ന് ഒത്തിരി കണ്ടവരാണ് നാം. പീകെയും ഈ കഥയാണ് പറയുന്നത്. പക്ഷേ ഇവിടെ അമിർ സാക്ഷാത്കരിക്കുന്ന അന്യഗ്രഹജീവിക്ക് 'ഹൃദയമുണ്ടെന്നതാണ് ഹോളിവുഡ്ഡ് സിനിമകളിൽ നിന്നുള്ള പ്രധാന മാറ്റം. ഭൂമിയെ കൂട്ടത്തോടെ ആക്രമിക്കാൻ പറക്കും തളികയിൽ വരുന്ന ഭീകരരാണ് ഹോളിവുഡ്ഡിലെ അന്യഗ്രഹക്കാർ. ഇവിടെ പറക്കും തളികയിൽ വന്നിറങ്ങിയ നഗ്‌നനായ ആ ജീവി മാതൃപേടകവുമായ ബന്ധം അറ്റ് ഭൂമിയിൽ കുടുങ്ങിപ്പോവുന്നു. രാജസ്ഥാൻ മരുഭൂമിയിൽവച്ച് അയാളുടെ റിമോട്ട് കൺട്രോൾ മോഷ്ടിച്ച് ഒരുത്തൻ കടന്നുകളഞ്ഞതാണ് പ്രശ്‌നമായത്. പിറന്നുവീണ കുട്ടിയെപ്പോലെ നിഷ്‌കളനാണ് അയാൾ. ഇവിടുത്തെ ചതിയും, കുതന്ത്രവും, മതവും, ജാതിയും ഒന്നും അറിയില്ല. ഈ നിഷ്‌കളങ്കത മൂലമുള്ള 'അഞ്ചുപൈസ കുറവുള്ള' കളിയാണ് അയാൾക്ക് പീകെയെന്ന പേര് നേടിക്കൊടുക്കുന്നത്. തന്റെ റിമോട്ട് എങ്ങനെയെങ്കിലും തിരച്ചുകിട്ടാനുള്ള ശ്രമത്തിലാണ് പീകെ. ദൈവം വിചാരിച്ചാലേ ഇത് നടക്കുവെന്ന് എല്ലാവരും പറയുന്നതുകേട്ട്, അയാൾ ദൈവത്തെ തേടിയിറങ്ങുന്നതാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഭൂമിയെ കൂട്ടത്തോടെ ആക്രമിക്കാൻ പറക്കും തളികയിൽ വരുന്ന ഭീകരരാണ് ഹോളിവുഡ്ഡിലെ അന്യഗ്രഹക്കാർ. ഇവിടെ പറക്കും തളികയിൽ വന്നിറങ്ങിയ നഗ്‌നനായ ആ ജീവി മാതൃപേടകവുമായ ബന്ധം അറ്റ് ഭൂമിയിൽ കുടുങ്ങിപ്പോവുന്നു. രാജസ്ഥാൻ മരുഭൂമിയിൽവച്ച് അയാളുടെ റിമോട്ട് കൺട്രോൾ മോഷ്ടിച്ച് ഒരുത്തൻ കടന്നുകളഞ്ഞതാണ് പ്രശ്‌നമായത്. പിറന്നുവീണ കുട്ടിയെപ്പോലെ നിഷ്‌കളനാണ് അയാൾ. ഇവിടുത്തെ ചതിയും, കുതന്ത്രവും, മതവും, ജാതിയും ഒന്നും അറിയില്ല. ഈ നിഷ്‌കളങ്കത മൂലമുള്ള 'അഞ്ചുപൈസ കുറവുള്ള' കളിയാണ് അയാൾക്ക് പീകെയെന്ന പേര് നേടിക്കൊടുക്കുന്നത്. തന്റെ റിമോട്ട് എങ്ങനെയെങ്കിലും തിരച്ചുകിട്ടാനുള്ള ശ്രമത്തിലാണ് പീകെ. ദൈവം വിചാരിച്ചാലേ ഇത് നടക്കുവെന്ന് എല്ലാവരും പറയുന്നതുകേട്ട്, അയാൾ ദൈവത്തെ തേടിയിറങ്ങുന്നതാണ് ചിത്രത്തിലെ ഹൈലൈറ്റ്.
അപ്പോഴാണ് ഇവിടെ പല പല ദൈവങ്ങൾ ഉണ്ടെന്നും ഒന്ന് മറ്റൊന്നിൽ നിന്ന് തീർത്തും വ്യത്യസ്തമാണെന്നും അറിയുന്നത്. അമ്പലത്തിൽ തേങ്ങയടിക്കുന്നതുകണ്ട പീകെ ചർച്ചിലും അതുപോലെ ചെയ്ത് അപഹാസ്യനാവുന്നു. ചർച്ചിൽ വീഞ്ഞുപാനം ചെയ്യുന്നത് കണ്ട് ദൈവത്തിന് അതിഷ്ടമാണെന്ന് കരുതി രണ്ട് ബീർകുപ്പികളും വാങ്ങി മോസ്‌ക്കിലേക്ക് പോയാലുള്ള അവസ്ഥയെന്തായിരിക്കും! ഈ രീതിയിലുള്ള തമാശകൾകൊണ്ട് മത മൗലികവാദത്തെ സിനിമ പൊളിച്ചടുക്കുന്നു. ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യനായും ബുദ്ധനായും പാർസിയായുമൊക്കെ അയാൾ ദൈവത്തിനരികിലത്തെുന്നു. തന്റെ റിമോട്ട് തിരച്ചുകിട്ടാനായി. ഒരു ഘട്ടത്തിൽ തന്റെ പണം വാങ്ങിയിട്ടും കാര്യം നടത്തില്ലെന്ന് ആരോപിച്ച് ദൈവത്തിനെതിരെ അയാൾ പൊലീസ്‌സ്റ്റേഷനിലും എത്തുന്നു!
ആയിടയ്ക്കാണ് ഒരു ടെലിവിഷൻ റിപ്പോർട്ടറായ ജഗ്ഗു (അനുഷ്‌ക്ക ശർമ)വിന്റെ കണ്ണിൽ പീകെ പതിയുന്നത്. ഭഗവാനെ കണാനില്ലെന്നും കണ്ടുകിട്ടുന്നവർ അറിയക്കണമെന്നുമുള്ള നോട്ടീസടിച്ച് ട്രെയിനിൽ വിതരണം ചെയ്യുകയായിരുന്നു പീകെയപ്പോൾ. പിന്നീടുള്ള അയാളുടെ അന്വേഷണത്തിൽ ജഗ്ഗുവും ഒപ്പമുണ്ടാവുന്നു. എല്ലാമതത്തിലുമായി കുറച്ചുകാലം ജീവിച്ചപ്പോഴാണ് പീകെക്ക് ഒരു വെളിവുണ്ടാകുന്നത്. ഈ ഭൂമിയിൽ രണ്ടുതരത്തിലുള്ള ദൈവങ്ങളുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവവും, നമ്മൾ സൃഷ്ടിച്ച ദൈവവും. ആദ്യത്തെ ദൈവത്തെ തേടാനായി രണ്ടാമത്തെ ദൈവത്തെ വിളിക്കുമ്പോൾ നിങ്ങൾ റോങ്ങ്കാൾ ആവുകയാണ്. ഈ റോങ്ങ്കാൾ സിദ്ധാന്തം ജഗ്ഗു വികസിപ്പിച്ചതോടെ അത് ആൾദൈവങ്ങൾക്കെതിരായ വലിയ ടെലിവിഷൻ കാമ്പയിനായി മാറുന്നു. ജഗ്ഗുവിന്റെ കുടംബത്തിന്റെ കൂടി ആത്മീയ ആചാര്യനായ തപസ്വി മഹാരാജുമായി (സൗരഭ് ശുക്‌ള) പീകെ ഏറ്റുമുട്ടലിന് ഇറങ്ങുന്നതോടെ കാര്യങ്ങൾ ചൂടുപിടിക്കുന്നു. അവസാന സീനുകളിൽ പലേടത്തും പീകെ പ്രേക്ഷകരുടെ കണ്ണ് നയിക്കുന്നുമുണ്ട്.
സംഘികൾക്ക് കുരുപൊട്ടുമ്പോൾ
മതങ്ങളെയും കപട അത്മീയതെയും വിമർശിക്കുമ്പോൾ നായകൻ ഒരു മതത്തിലുമില്ലാത്തതെന്ന് പോട്ടെ ഈ ഭൂമിയിൽതന്നെയുള്ള ആളല്ലെന്ന് വരുത്തേണ്ടത് നിഷ്പക്ഷതക്ക് അനിവാര്യമാണെന്ന് സംവിധായകൻ കരുതുന്നു. ഈ കഥപറയാൻ ശരിക്കും അന്യഗ്രഹജീവിയൊക്കെ വേണ്ടിയിരുന്നില്ല. ഈ ടീമിന്റെ മുൻകാല ഹിറ്റുകളായ 'ത്രീ ഇഡിയറ്റ്‌സും', മുന്നാഭായിയുമൊക്കെ' നോക്കുമ്പോൾ അത്രക്ക് ശക്തമൊന്നുമല്ല പീകെയുടെ തിരക്കഥയും. പക്ഷേ പീകെ ഉയർത്തുന്ന മതരാഷ്ട്രീയ ചോദ്യങ്ങളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.ശീതയുദ്ധാനന്തര കാലഘട്ടത്തിലാണ് ഹോളിവുഡ് അന്യഗ്രഹ ജീവികളുടെ കഥയുമായി രംഗത്തെത്തിയത്. ഇതിന് വ്യക്തമായൊരു രാഷ്ട്രീയവും ഉണ്ടായിരുന്നു. മുമ്പ് റാംമ്പോ, ജെയിംസ്‌ബോണ്ട് സിനിമകളിൽ സോവിയറ്റ് യൂണിയനായിരുന്നു ഹോളിവുഡ്ഡിന്റെ വില്ലൻ. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് ഇനി ഞങ്ങൾക്ക് ഏറ്റുമുട്ടാൻ തക്ക ശത്രുക്കൾ മറ്റ് ഗോളങ്ങളിൽ നിന്നു വരണമെന്ന അമേരിക്കൻ ധാർഷ്ട്യത്തിൽനിന്നാണ് 'ഏലിയൻ' സിനിമകൾ ഉണ്ടായതെന്ന് പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്. ഇവിടെ രാജ്കുമാർ ഹിറാനിയും അന്യഗ്രഹ ജീവിയിലൂടെ ഒരു മുൻകരുതൽ എടുത്തിട്ടുണ്ട്. മതങ്ങളെയും കപട അത്മീയതെയും വിമർശിക്കുമ്പോൾ നായകൻ ഒരു മതത്തിലുമില്ലാത്തതെന്ന് പോട്ടെ ഈ ഭൂമിയിൽതന്നെയുള്ള ആളല്ലെന്ന് വരുത്തേണ്ടത് നിഷ്പക്ഷതക്ക് അനിവാര്യമാണെന്ന് സംവിധായകൻ കരുതുന്നു. ഈ കഥപറയാൻ ശരിക്കും അന്യഗ്രഹജീവിയൊക്കെ വേണ്ടിയിരുന്നില്ല. ഈ ടീമിന്റെ മുൻകാല ഹിറ്റുകളായ 'ത്രീ ഇഡിയറ്റ്‌സും', മുന്നാഭായിയുമൊക്കെ' നോക്കുമ്പോൾ അത്രക്ക് ശക്തമൊന്നുമല്ല പീകെയുടെ തിരക്കഥയും. പക്ഷേ പീകെ ഉയർത്തുന്ന മതരാഷ്ട്രീയ ചോദ്യങ്ങളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
പക്ഷേ ഇവിടെ മതങ്ങൾക്കെതിരായല്ല, മതത്തിന്റെ പേരിൽ നടക്കുന്ന പേക്കൂത്തുകൾക്കെതിരെയാണ് ഹിറാനി വാളെടുത്തതെങ്കിലും ശിവസേന അതിനെ ഹൈന്ദവ വിരുദ്ധമാക്കി. നാലുദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ കയറിയെ പീകെക്ക് പിന്നെയും ആളെകൂട്ടുന്ന രീതിയിൽ അവർ വെളിച്ചപ്പെടുകയാണ്. പക്ഷേ ഹിറാനിയും ആമിർഖാനും ഉയർത്തിയ പൊതുമതേതര ബോധംകൊണ്ട് അവരെ പാക്കിസ്ഥാൻ ചാരന്മാരാണെന്നൊക്കെ പറഞ്ഞ് ഒറ്റപ്പെടുത്താനും അവുന്നില്ല.
പക്ഷേ ഒരുകാര്യം നോക്കണം. സംഘികൾക്ക് കുരുപൊട്ടാന്മാത്രം ഈ സിനിമയിൽ എന്താണുള്ളത്. ആത്മീയ ചൂഷണത്തെ തുറന്നുകാട്ടുമ്പോൾ ഇവർ നിലവിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. ഇവിടെയാണ് പീകെയുടെ രാഷ്ട്രീയമുള്ളത്. എല്ലാ മതങ്ങളും ഒരുപോലെയാണെന്നും, വേഷത്തിലുള്ള മാറ്റമില്ലെങ്കിൽ നിങ്ങൾക്ക് വിവിധ മതസ്ഥരെ തിരിച്ചറിയാൻപോലും കഴിയില്ലെന്ന് പീകെ സമർത്ഥിക്കുന്നു. ഘർവാപ്പസിയെന്ന പേരിലുള്ള പുനമതപരിവർത്തനത്തിലൂടെ സംഘികൾ കെട്ടിപ്പൊക്കിയ ഹിന്ദുമതത്തിന്റെ മഹത്വമെന്ന ആശയത്തിന് കടകവിരുദ്ധമാണിത്! എല്ലാമതങ്ങളും ഒരുപോലെയാണെങ്കിൽ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് മാറേണ്ട കാര്യമെന്താണ്. അതുകൊണ്ടുതന്നെ അവർ പീകെക്ക് എതിരെയും തിരിയുന്നു.
കേരളത്തിന്റെ ഒരു വിശാല മതേതര ഭൂമികയിൽ നിന്ന് നോക്കുന്നതുകൊണ്ടാണ് നമുക്ക് പീകെ ഉയർത്തിയ ആശയപോരാട്ടത്തിന്റെ കരുത്ത് ബോധ്യപ്പെടാത്തത്. പശുവും പന്നിയും വേലി ചാടിയതിന്റെ പേരിൽപോലും ലഹളകൾ ഉണ്ടാകുന്ന, അങ്ങേയറ്റം വർഗീയവത്ക്കരിക്കപ്പെട്ട ഉത്തരേന്ത്യൻ സാഹചര്യത്തിൽ അക്ഷരാർഥത്തിലുള്ള വിപ്‌ളവമാണ് ഈ സിനിമ.
ടെലിവിഷനിലൂടെ പീകെ തെളിയിക്കുന്ന ചില കാര്യങ്ങൾ ചിരിക്കൊപ്പം ചിന്തയും ഉണർത്തുന്നു. ഭീതി എങ്ങനെ ദൈവ ഭയമാവുന്നു എന്ന് കാണിക്കാനായി പീകെ ലൈവായി ചാനൽ ക്രൂവിനൊപ്പം ഒരു പരീക്ഷണം നടക്കുന്നിടത്ത് എത്തുന്നു. അവിടെകണ്ട ഒരുകല്ല് കുത്തനെവച്ച് അതിന്മേൽകുറച്ച് കുങ്കുമവും വാരിപ്പൂശി ഏതാനും നാണയത്തുട്ടുകൾ നിക്ഷേപിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പരീക്ഷക്കാർ കാണിക്കയിട്ടും ദണ്ഡ നമസ്‌ക്കാരം നടത്തിയും അവിടെ ശരിക്കും ഒരു ആരാധനാലയമാവുന്നു! ഈ സീൻ കണ്ടപ്പോൾ മനസ്സിലേക്ക് ഓടിവന്നത് ബാബറി മസ്ജിദിന്റെ തകർച്ചയും, ശിലാന്യാസവും കർസേവയും അടക്കം ഇന്ത്യ മുഴുവൻ കലുഷിതമാക്കിയ വിഗ്രഹ രാഷ്ട്രീയമാണ്. ചുരുക്കിപ്പറഞ്ഞാൽ മതംവച്ച് മുതലെടുക്കുന്നവർക്കുള്ള മുഖത്തടിച്ച ആട്ടാണ് ഈ ചിത്രം.
അതേ, അടികിട്ടാതിരിക്കാൻ പീകെ മുഖത്ത് ഹനുമാന്റെയും ശ്രീകൃഷ്ണന്റെയും സ്റ്റിക്കറുകൾ ഒട്ടിച്ചുവച്ചാണ് നടപ്പ്. സിനിമ അവസാനിക്കുന്നതും അങ്ങനെതന്നെ. അന്യഗ്രഹത്തുനിന്ന് തന്നോടൊപ്പം ഭൂമിയിൽ വന്നിറങ്ങിയ പുതിയ വ്യക്തിയുടെ മുഖത്ത് ഇവിടെ പിഴച്ചുപോകാൻ അത്യാവശ്യം വേണ്ട മുൻകരുതലായ ദൈവ ചിത്രങ്ങൾ ഒട്ടിച്ചുകൊടുക്കയാണ് പീകെ! പാക്കിസ്ഥാൻ നമ്മുടെ ശത്രുരാജ്യം എന്ന രീതിയിൽ മേജർരവി മോഡൽ സിനിമ കണ്ടവർക്ക് ഇതിലെ പാക്കിസ്ഥാൻ പയ്യനായായ സർഫ്രാസിനെ (സുഷാന്ത്‌സിങ്) പിടിക്കാനിടയില്ല. ഒരു പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തെ വിവാഹം കഴിച്ചതിന് സാനിയ മിർസയെപ്പോലുള്ള മഹത്തായ ഒരു ഇന്ത്യൻ സ്പോർട്സ് താരത്തിന്റെ ദേശക്കൂറുപോലും ചോദ്യംചെയ്യപ്പെടുന്ന ഇക്കാലത്ത് പാക്കിസ്ഥാനി യുവാവ്, നായികയെ ചതിക്കുന്നുവെന്ന ഫോർമുലക്കായിരുന്നു ബോക്‌സോഫീസ് വിലക്കൂടുതൽ. എന്നാൽ പീകെ ആ 'മേജർരവി ദേശീയതയെയും പൊളിച്ചടുക്കുന്നു. സർഫ്രാസ് ജഗ്ഗുവിനെ വഞ്ചിച്ചിട്ടില്ലെന്ന് തിരച്ചറിഞ്ഞ് അവർ ഒന്നിക്കാനൊരുങ്ങുന്നത്, രാവിലെ മുതൽ വർഗീയത നാമം ജപിച്ചുകൂടുന്നവർ സഹിക്കുന്നതെങ്ങനെ?
അമിർ എന്ന അവതാരം
എന്നും വ്യത്യസ്തകൾ തന്നെയായിരുന്ന അമിർഖാൻ എന്ന നടന്റെ മുഖമുദ്ര. അമിർ ആങ്കറായി വന്ന 'സത്യമേവ ജയതേയുടെ' പഴയ ലക്കങ്ങൾ കണ്ടുനോക്കൂ. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ നിങ്ങൾക്ക് ഇതുപോലൊരു അത്ഭുതം കാണാൻ കഴിയുമോ. ദുരഭിമാനക്കൊല, ആസിഡാക്രമണം, ജാതീപീഡനം തൊട്ട് രാജ്യത്ത് ഇന്നും തോട്ടികളായി ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുമെല്ലാം ഇതാദ്യമായി ടെലിവിഷനിൽ വന്നു. ആ സത്യമേവ ജയതേയുടെ ഫിക്ഷൻ രൂപമാണ് പീകെയെന്ന് വേണമെങ്കിൽ പറയാം.
ആനച്ചെവിയും, നീലക്കണ്ണുകളുമായി, സദാമുറുക്കിത്തുപ്പി, ഭോജ്പുരി സംസാരിക്കുന്ന ('രാജമാണിക്യത്തിലെ' മമ്മൂട്ടിയുടെ തിരുവനന്തപുരം സ്‌ളാങ്ങ്‌പോലെ അമിറിന്റെ ഭോജ്പുരിയും ഹിറ്റായി കഴിഞ്ഞു) തലയിൽ സദാഹെൽമറ്റും, കൈയിലൊരു വടിയും സ്യൂട്ട്‌കെയ്‌സുമായി ദൈവത്തെ അന്വേഷിച്ചു നടക്കുന്ന പീകെ ആയി ആമിർഖാന്റെ വൺമാൻഷോ തന്നെയാണ് ഈ സനിമ. സഞ്ജയ്ദത്ത്, ബോമൻ ഇറാനി എന്നവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല. ക്രിക്കറ്റതാരം വിരാട്‌കോഹ്ലിയുടെ കാമുകിയെന്ന പേരിൽ വാർത്തകളിൽ നിറഞ്ഞ അനുഷ്‌ക്ക ഇത്തവണ അഭിനയത്തിലൂടെ സ്വന്തം വ്യക്തിത്വം നിലനിർത്തി. സാധാരണ ഹിറാനി ചിത്രങ്ങളിൽ ഉള്ളത്ര സംഗീതം മെച്ചപ്പെട്ടില്ലെങ്കിലും പീകെയിലെ ഗാനങ്ങൾ മോശമായിട്ടില്ല. സംസാര പ്രാധാന്യമായ ഈ സിനിമ ഹിന്ദി അത്ര വഴങ്ങാത്തവർക്ക് അൽപ്പം വിഷമമുണ്ടാക്കും. സബ്‌ടൈറ്റിലിങ്ങോടെ സിനിമ പലേടത്തും പ്രദർശിപ്പിക്കുന്നത് ആശ്വാസമാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് രാജ്കുമാർ ഹിറാനി. ത്രീ ഇഡിയറ്റ്‌സിലുടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപാകതകൾ എത്ര ശക്തമായി അദ്ദേഹം അവതരിപ്പിച്ചെന്ന് ഓർക്കുക.
വാൽക്കഷ്ണം: നമ്മൾ മലയാളികൾ മറന്ന ഒരു മലയാളിയാണത്രേ പീകെയുടെ കഥക്ക് ബീജം നൽകിയതെന്ന് സംവിധായകൻ ഹിറാനി ഒരഭിമുഖത്തിൽ പറയുന്നു. പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ഡോ.എബ്രാഹം കോവൂരെന്ന എ.ടി കോവൂരിന്റെ അനുഭവക്കുറിപ്പുകൾ വായിച്ചപ്പോഴാണ് ഹിറാനിക്ക് ഈ ആശയം വീണുകിട്ടിയതത്രേ. കോവൂരിന്റെ അനുഭവക്കുറിപ്പുകളെ അവലംബിച്ച് 'പുനർജനം' എന്ന സിനിമ മലയാളത്തിൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയിരുന്നു.
2002ൽ പുറത്തിറങ്ങിയ ഉമേഷ് ശുക്‌ളയുടെ 'ഓ മൈ ഗോഡ്' എന്ന ചിത്രവുമായുള്ള സാദൃശ്യവും സംവിധായകൻ മറച്ചുവെക്കുന്നില്ല. ഈ സിനിമയിൽ ദൈവത്തിനെതിരെ കേസുകൊടക്കുന്ന സീൻ ഉള്ളതുകൊണ്ടാണ് ആദ്യം അത്തരമൊരെണ്ണം പ്‌ളാൻചെയ്തിട്ടും പീകെയിൽ ഒഴിവാക്കിയതെന്നും ഹിറാനി ചൂണ്ടിക്കാണിക്കുന്നു. എന്തൊരു സത്യസന്ധത! നമ്മുടെ മലയാളി കോപ്പിയടി വീരന്മാർ ഈ തുറന്നു പറച്ചിൽകേട്ട് നാണിക്കുന്നുണ്ടാവും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍