ആദ്യപകുതിയിൽ കാളിയുടെ മരണമാസ് ആട്ടം; രണ്ടാം പകുതിയിൽ അടങ്ങാത്ത പ്രതികാരത്തിന്റെ വേട്ട; 'സ്റ്റൈൽ മന്നനെ' തിരികെ സമ്മാനിച്ച് കാർത്തിക് സുബ്ബരാജ്; പ്രതിനായകവേഷത്തിൽ കൈയടി നേടി വിജയ് സേതുപതിയും നവാസുദ്ദീൻ സിദ്ദിഖിയും; ഇത് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കൊലമാസ് പകർന്നാട്ടം; ആഗ്രഹിക്കുന്നതെല്ലാം തിരികെ നൽകുന്ന 'പേട്ട'
എം.എസ് ശംഭു
2012ൽ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ തമിഴകത്തിന് കിട്ടിയ മാണിക്യമാണ് കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ. ജിഗർതണ്ട , മെർക്കുറി, ഇരൈവി എന്നീ ചിത്രങ്ങൾക്ക് ശേഷം സ്റ്റൈൽ മന്നൻ രജനി കാന്തിനായി തിരക്കഥ എഴുതി പേട്ട പ്രേക്ഷകരിലേക്ക് എത്തിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ മാസ് എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.
സുപ്പർ സ്റ്റാർ രജനികാന്തിന്റെ മാസും ക്ലാസും സ്റ്റൈലും കലർന്ന ചിത്രം. വിന്റേജിലേക്കുള്ള ആ പഴയ രജനികാന്തിലേക്കുള്ള പറിച്ചു നടൽ എന്നൊക്കെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ശിവാജി, കബാലി, യന്തിരൻ, കാലാ തുടങ്ങിയ രജനി മാസ് ചിത്രങ്ങളെയെല്ലാം തട്ടിച്ച് നോക്കുമ്പോൾ ഒരുപക്ഷേ തകർപ്പൻ അവതരണം എന്നു പറയാം. ലാഗിങ്ങോ, അമിത ഡലോഗോ, ഇല്ലാതെ കഥയും മാസും കലർത്തിയുള്ള ചിത്രം. സ്റ്റൈൽ മന്നൻ രജനി കാന്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത് എന്താണോ അത് ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം പത്ത് മടങ്ങ് ഇരട്ടിയായി നൽകിയിട്ടുണ്ട്.
ഇത് സ്റ്റൈൽ മന്നന്റെ തിരിച്ചുവരവ്
യുവതാരനിരകളെല്ലാം ചിത്രത്തിൽ അണിനിരക്കുമ്പോൾ ചിത്രത്തെ ക്ലാസാക്കുന്നത് രജനിയുടെ മാസ് തന്നെയാണെന്ന് ആദ്യം തന്നെ പറഞ്ഞു തുടങ്ങട്ടെ. ഒരർത്ഥത്തിൽ പോലും പ്രേക്ഷകനെ നിരാശരാക്കാത്ത ചിത്രം എന്നതിലുപരി തിരക്കഥയുടെ മേന്മകൊണ്ട്് ഈ ചിത്രം മറ്റ് രജനി ചിത്രങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.
കഥ തുടങ്ങുന്നത് തന്നെ ഹിൽ ടോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു കോളജിൽ നിന്നാണ്. കോളജിലെ ഹോസ്റ്റലിലെ വാർഡനായി രജനികാന്തിന്റെ കാളി എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്യുന്നു. ആത്യാവശ്യം റാഗിങ്ങും അലമ്പുമൊക്കെയുള്ള ക്യാമ്പസ് ഹോസ്റ്റലിലേക്ക് കാളി എത്തുന്നതും, ഇവിടുത്തെ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന കഥാപാത്രത്തെ ആദ്യപകുതിയിൽ കാണാം. രണ്ടാം പകുതിയിലേക്ക് കഥ കടക്കുന്നതോടെ കാളിയിൽ നിന്ന് പേട്ട എന്ന തന്റെ യഥാർത്ഥ വൃക്തിത്വത്തിലേക്ക് നായകൻ രൂപമാറ്റം ചെയ്യുന്നു.
പേട്ട എന്തിന് കാളി ആയി എന്നത് സിനിമയുടെ സസ്പെൻസ് തന്നെയാണ്. തിരക്കഥയിലെ മേന്മയും ചിത്രീകരണത്തിലെ വേറിട്ട തലവും തന്നെയാണ് കാർത്തിക് സുബ്ബരാജിന്റെ രജനി പരീക്ഷണത്തെ വിജയിപ്പിച്ചത് എന്നു തന്നെ പറയാം.
കാളിയിൽ നിന്ന് പേട്ടയിലേക്കുള്ള രണ്ടാം പകുതി
പേട്ട എന്ന ഗ്ലാങ്സ്റ്ററായ രജനി കാളിയായി മാറുന്നത് പ്രതികാരത്തിന്റെ കനലുമായിട്ടാണ്. വർത്തമാനവും ഭൂതവും കലർന്ന സമ്മിശ്ര അവതരണത്തിലൂടെ കഥയെ സംവിധായകൻ കൊണ്ടുപോകുന്നത്. കോളജ് ഹോസ്റ്റലിലെ മാസും ക്ലാസും കലർന്ന ഭാഗങ്ങളും നർമങ്ങളും സിമ്രാനുമൊത്തുള്ള മികച്ച കോംബിനേഷനുമൊക്കെ ആദ്യപകുതി ഗംഭീരമാക്കുന്നുണ്ട്.
കോളജിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന കോളജ്കുമാരനിൽ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥയെ പേട്ടയെന്ന നായകന്റെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. എന്തിനാണ് പേട്ട കാളിയായതെന്ന് തുറന്നുപറയുന്നത് രണ്ടാം ഭാഗത്തിലാണ്. അടങ്ങാത്ത പകയും കനലുമെക്കെയായിട്ടാണ് പേട്ടയുടെ ആട്ടമാരംഭിക്കുന്നത് തന്നെ. രജനി സിനിമകളിൽ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും സസ്പെൻസ് സമ്മാനിച്ച ക്ലൈമാക്സ് തന്നയാണ് ചിത്രത്തിലെ മറ്റൊരു സവിശേഷത.
മുസ്ലിം ഹിന്ദു മിശ്രവിവാവഹവും അതിനെ തുടർന്നുണ്ടാകുന്ന രാഷ്ട്രീയ, സാഹൂഹിക വിഷയങ്ങളുമെല്ലാം കഥയിലൂടെ കടന്നുപോകുന്നുണ്ട്.. തമിഴ്ഗ്രാമങ്ങളിൽ ഇന്നും തുടരുന്ന വംശീയതയും വിവാത്തിന്റെ പേരിൽ നടത്തപ്പെടുന്ന കൊലപാതകങ്ങളും സിനിമയിലൂടെ ഒരുപക്ഷേ ചർച്ച ചെയ്യപ്പെട്ടേക്കാം. കഥയുടെ കാമ്പിന് ഈ വംശീയ ഹത്യയുമായി ലവലേശം ബന്ധമുണ്ട്. തന്റെ കുടുംബത്തേയും ഉറ്റസുഹൃത്തുക്കളേയും കൊലപ്പെടുത്തുന്നതും നായകന്റെ തിരിച്ചടികളുമൊക്കെ രണ്ടാം പകുതി നിറഞ്ഞ് നിൽക്കുന്നു. അടുത്തത് എന്ത് എന്ന് മുൻകൂട്ടി പ്രവചിക്കാത്ത വിധം വ്യത്യസ്തതകൾ സമ്മാനിക്കുന്നതാണ് കഥാവഴി.
നായകനൊത്ത പ്രതിനായകന്മാർ
ഇനി കഥാപാത്രങ്ങളിലേക്ക് വന്നാൽ ജിത്തു എന്ന വില്ലൻ കഥാപാത്രമായി എത്തിയ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രകടനം, നവാസുദ്ദിൻ സിദ്ദിഖിയുടെ സിംഗാർ സിംങ് എന്ന കഥാപാത്രം എന്നിവ പ്രതിനായകവേഷങ്ങളോട് അങ്ങേയറ്റം നീതി പുലർത്തിയിട്ടുണ്ട്. നവാസുദ്ദീൻ സിദ്ദിഖിയുടെ വില്ലൻ കഥാപാത്രമാണ് രജനിയെ പോലെ തന്നെ അരങ്ങു തകർത്തത്.
ചിത്രത്തിൽ മാലിക്ക് എന്ന മറ്റൊരു പ്രധാന റോളിൽ ശശികുമാറും എത്തുന്നു. കോളജ് വിദ്യാർത്ഥിയായി ബോബി സിൻഹ അവതരിപ്പിച്ച കഥാപാത്രം എന്നിവ ശ്രദ്ധേയമാണ്. രണ്ടു നായികമാർ ചിത്രത്തിലെത്തിയെങ്കിലും നായികപ്രാധാന്യം സിനിമയിൽ ആവശ്യമായി വന്നിട്ടില്ല. ചിത്രത്തിൽ രജനിയുടെ ഭാര്യ സരോ എന്ന കഥാപാത്രമായിട്ടാണ് തൃഷ എത്തുന്നത് (തൃഷയുടെ കഥാപാത്രം ഇടയ്ക്ക് തലകാണിക്കാറുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെ അത്രപോലും വന്നിട്ടില്ല) വമ്പൻ താരനിര തന്നെയുണ്ടെങ്കിലും രജനിയുടെ വൺമാൻ ഷോ തന്നെയാണ് ചിത്രം.
മലയാളികൾക്ക് അഭിമാനിക്കാൻ പേട്ടയിലെ മറ്റൊരു സുപ്രധാന റോളായിരുന്നു മണിക്ണ്ഠൻ ആചാരിയുടേത്. തുടക്കം മുതൽ ഒടുക്കം വരെ മണികണ്ഠന് പ്രാധാന്യമുള്ള റോൾ നിലനിൽക്കുന്നു. മണികണ്ഠന്റെ കരിയറിലെ മികച്ച കഥാപാത്രം എന്നുതന്നെ പറയാം.അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം പശ്ചാത്തല സംഗീതം എന്നിവ മരണമാസാക്കിയിട്ടുണ്ട്,.
തിരുവിന്റെ ഛായാഗ്രഹണത്തിൽ സ്റ്റൈൽ മന്നന്റെ തകർത്താട്ടം ഒപ്പം തന്നെ ക്ലാസാക്കി. വിവേക് ഹർഷനാണ് ചിത്രസംയോജനം. സൺ പിച്ചേഴ്സിന്റെ നിർമ്മാണത്തിൽ കലാനിധി മാരനാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്.
Stories you may Like
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
- രജനികാന്ത് ലക്നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍