ബോറടിക്കാതെ ഇരുന്നു കാണാവുന്ന ഒരു സാധാരണ ക്രൈം ത്രില്ലർ; സിദ്ദിഖിന്റെയും ഷാജോണിന്റെയും അഭിനയം ഒഴികെ അപൂർവ്വമായി ഒന്നുമില്ല; പ്രേക്ഷകരെ ചിരിപ്പിച്ചത് സാക്ഷാൽ അഡ്വ. ജയശങ്കർ; 16 കോടി മുടക്കിയെങ്കിൽ പത്ത് കോടിയും കൊടുത്തത് ദിലീപിനാവും: രാമലീല കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല
ഷാജൻ സ്കറിയ
ഒരു സിനിമ അതിന്റെ ആദ്യ ഷോയിൽ തന്നെ ഇതിന് മുമ്പ് കണ്ടതായി ഈ ലേഖകന് ഓർമയില്ല. ദിലീപ് എന്ന നടനോട് അയാൾ ജയിലിൽ കിടക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു അനുഭാവവും ഇല്ലെങ്കിലും സിനിമ എന്ന കലാരൂപത്തെ അതിലെ താര സംഗമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കാണേണ്ടത് എന്ന കാര്യത്തിൽ ഉറപ്പുള്ളതുകൊണ്ടാണ് രാമലീല കാണാൻ പോയത്. ആദ്യ ഷോയിൽ തന്നെ കാണാൻ പോയത് നല്ല സിനിമ ആണെങ്കിൽ നടനോടുള്ള വിദ്വേഷത്തിന്റെ പേരിൽ അത് തോറ്റുപോവരുത് എന്നു കരുതിയാണ്.
ആദ്യ ഷോ കഴിഞ്ഞ് ഓഫീസിൽ എത്തിയപ്പോൾ മനസിലായി, കൂവി തോല്പിക്കൽ കാരെക്കാൾക്കൂടുതൽ ചവിട്ടിഉയർത്തലുകാരായിരുന്നു എന്നു. യൂട്യൂബും വാട്സ്ആപ്പും ഫേസ്ബുക്കും നിറയെ നിരൂപകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു ഒന്നാംതരം സിനിമയെന്നു. കൂട്ടത്തിൽ മഞ്ജു വാരിയയരുടെ സുജാത മോശം ആണെന്നും കൂടി പറഞ്ഞു കേട്ടപ്പോൾ കൊട്ടേഷൻ നിരൂപണം എന്നാൽ എന്തെന്നു കൂടി മനസിലായി.
എന്തുകൊണ്ട് രാമലീല ഒരു മോശം പടമാണ് എന്നു പറയാൻ വയ്യ. കാരണം അത് അത്രയ്ക്ക് മോശം പടമല്ല. മലയാളത്തിൽ ഇറങ്ങിയ സമാന്യം ഭേദപ്പെട്ട ഒരു ക്രൈം ത്രില്ലർ. ജിത്തു ജോസഫിന്റെ സിനിമകൾ പോലെ സസ്പെൻസും, വഴിത്തിരിവും ഒക്കെയുള്ള ഒരു കഥ. എന്നാൽ അത്രയധികം സൂഷ്മതയൊന്നും അവകാശപ്പെടാനുമില്ല. അപ്രതീക്ഷിതമായ ഒരു കൊലപാതകവും ആ കൊലപാതകത്തിന്റെ നേര് തേടിയുള്ള അന്വേഷണവുമാണ് രാമലീല.
ഈ സിനിമയെ ശ്രദ്ധേയമാക്കുന്നത് സാധാരണമായ ഒരു ക്രൈം സിനിമയെ വ്യത്യസ്തമായ രീതിയിൽ സമീപിച്ചു എന്നതുതന്നെയാണ്. നായകനായ നടൻ നിറഞ്ഞു നിൽക്കുന്ന രാമലീലയിൽ ഒരു വെബ്ചാനലാണ് നിർണായകമായ വഴിത്തിരിവാകുന്നത്. സോഷ്യൽ മീഡിയ യുഗത്തിൽ ആർക്കും നിഷേധിക്കാവാത്ത ഓൺലൈൻ സാധ്യതകൾ തുറന്നുകാട്ടുക കൂടിയാണ് ഈ സിനിമ. ഒരു പക്ഷേ, അത് തന്നെയാവും രാമലീലയുടെ പ്രധാന ഹൈലൈറ്റ്.
ഒരു ഗ്രാമത്തിലെ ഇടത് വലത് രാഷ്ട്രീയവും ഇടത് പക്ഷത്തുനിന്നും പുറത്താക്കപ്പെടുന്ന യുവനേതാവും അയാളുടെ പുതിയ നീക്കങ്ങളും ഇടത് വലത് കൂട്ടുകച്ചവടവും ഒക്കെ ചേർന്ന് ഒരു പക്കാ വാണിജ്യ സിനിമയുടെ മിക്സുകൾ ആണ് തുടക്കം മുതൽ. രക്തസാക്ഷിയും, അടവ് നയങ്ങളും, വലത് രാഷ്ട്രീയവും ഒക്കെ ശരിക്കും രഞ്ജി പണിക്കർ സിനിമ മോഡലിലാണ് അവതരിപ്പിക്കപ്പെടുന്നത്. രക്തസാക്ഷികളെക്കുറിച്ചുള്ള സംവിധായകന്റെ സമീപനം എന്തായാലും ഇടത് പക്ഷക്കാരുടെ കൈയടി നേടുന്നതല്ല.
ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീൻ ഉണ്ട്. ആ ഹാസ്യനടൻ മറ്റാരുമല്ല - നമ്മുടെ ചാനൽ ചർച്ചയിൽ മെഗാ സ്റ്റാർ അഡ്വ. ജയശങ്കർ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവർണത്തിലൂടെ ആദ്യദിവസം ക്ലൈമാക്സിൽ എത്തുകയും ചെയ്ത ഉടൻ നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത അഡ്വ. ജയശങ്കർ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്.ഇന്റർവെല്ലിന് ശേഷം സിനിമയിൽ ധാരാളം സസ്പെൻസുകൾ ഉണ്ടാകുന്നു. എന്നാൽ ആർക്കും ഒരുപടി മുമ്പേ മനസിലാക്കാൻ കഴിയുന്നിടത്താണ് ഓരോ സ്റ്റെപ്പും മുന്നേറുന്നത്. സിനിമയുടെ തുടക്കത്തിൽ പ്രേക്ഷകൻ എന്തൊക്കെ കരുതുന്നുവോ അതൊക്കെ തന്നെയാണ് നടക്കുന്നത്. നായകൻ വിജയിക്കുകയും പൊലീസ് പരാജയപ്പെടുകയും ചെയ്യുന്നിടത്താണ് കഥ അപൂർണമായതിനാൽ ഒരു പ്രകോപനവും ഇല്ലാതെ കഥയുടെ വഴി തിരിച്ച് വിട്ടു ഉള്ള ആകാഷ കൂടി ഇല്ലാതാക്കുന്നു എന്നതാണ് രസകരം.
ഏറ്റവും ശ്രദ്ധേയമായ കാര്യം അറസ്റ്റിലായ നടൻ ദിലീപിന്റെ ജീവിതവുമായി വളരെയേറെ താദാത്മ്യം ഈ സിനിമയ്ക്കുണ്ട് എന്നതാണ്. വളരെ യാഥൃച്ഛികമായാണെങ്കിലും അറംപറ്റി എന്നൊക്കെ നമ്മൾ പറയുന്നതിന് തുല്യമായ ഒട്ടേറെ സീനുകൾ കാണാം. ശ്രാദ്ധം ഊട്ടാൻ പോകുന്നത് മാത്രമല്ല കുരുക്കുകൾ എങ്ങനെ മുറുകുന്നു എന്നും അഴിയുന്നു എന്നും യാഥാർത്ഥ്യവുമായി കൃത്യമായി പൊരുത്തപ്പെട്ടിരിക്കുന്നു. ഈ കഥയിയിൽ കുരുക്കഴിഞ്ഞതുപോലെയാകുമോ ദിലീപിന്റെ യഥാർത്ഥ ജീവിതത്തിലും കുരുക്കഴിയുന്നത് എന്നു കാത്തിരുന്നു കാണാം.
നടൻ സിദ്ദിഖ് ഒരിക്കൽ കൂടി അതുല്യനായ നടൻ ആണെന്നു രാമലീലയിലൂടെ തെളിയിച്ചിരിക്കുന്നു. ഉദയഭാനു എന്ന ഡിസിസി പ്രസിഡന്റിന്റെ റോൾ ഓർമിപ്പിക്കുന്നത് കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരനെയാണ്. വെട്ടും കൊലയും ഒക്കെ വശമാക്കി വളർന്ന ഉദയഭാനുവിന്റെ രൂപവും ഭാവവും സംസാരവും ഒക്കെ മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത വിധം അസാധാരണമായി സിദ്ദിഖ് ചെയ്തു.
പിന്നെ ശ്രദ്ധേയമായ റോൾ കലാഭവൻ ഷാജോണിന്റെ ആയിരുന്നു. നായികയ്ക്ക് യാതൊരു പ്രാധാന്യവും ഇല്ലാതെ രാമലീലയിൽ നായകനൊപ്പം തുല്യമായ റോളിൽ ഷാജോണും തിളങ്ങി. നർമം തൊട്ടുതീണ്ടിയിട്ടില്ലാത്ത രാമലീലയിൽ ഷാജോണിന്റെ അതുല്യമായ പ്രകടനം പ്രേക്ഷകരെ രസിപ്പിക്കും. ദിലീപിന്റെ പ്രകടനം ആവറേജ് മാത്രമാണ്. ചാനലിലെ മുഖ്യ അവതാരിക എന്ന നിലയിൽ ലെന നന്നായി ഷൈൻ ചെയ്തു. മുകേഷ് പതിവുപോലെ വെറുതെ ഒരു റോളിലൂടെ കടന്നുപോയി.
അസാധാരണ സുന്ദരമായ ക്യാമറ വർക്കാണ് ഷാജികുമാറിന്റെ, എഡിറ്റിംഗും മികച്ചതായി നിന്നു. തലസ്ഥാനത്ത് കൂടി സ്ഥിരം യാത്ര ചെയ്യുമ്പോഴും സെക്രട്ടറിയേറ്റും നിയമസഭ മന്ദിരവും രക്തസാക്ഷി മണ്ഡപവും എകെജി സെന്ററും അടക്കമുള്ള നിരന്തര കാഴ്ചകൾക്ക് ഇത്രയും മിഴിവുണ്ടെന്നു മനസിലായത് രാമലീല കണ്ടപ്പോൾ ആണ്. അതൊക്കെ ഭംഗിയായി ചിത്രീകരിച്ചെങ്കിലും കമ്യുണിസ്റ്റുകാർ കൈയടിക്കുമെന്നു പ്രതീക്ഷ വേണ്ട.
പൊടിക്കുപോലും തമാശ ഇല്ലാത്ത സിനിമയാണ് രാമലീല. എന്നാൽ ചില തമാശകൾക്ക് സംവിധായകനും ശ്രമിച്ചിട്ടുണ്ട്. അതെല്ലാം പക്ഷേ പരാജയം ആയിരുന്നു. ഒരു പൊലീസുകാരന്റെ ഒരു അശ്ലീല പ്രയോഗം ആയിരുന്നു അത്തരത്തിൽ ചീറ്റിപ്പോയ ഒന്ന്. കലാഭവൻ ഷാജോണിന്റെ ശ്രദ്ധേയമായ ചില ഡയലോഗുകൾ വേണമെങ്കിൽ ചിരിക്കുള്ള സാധ്യത ഉയർത്തിയിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ചില ഡയലോഗുകൾ ശ്രദ്ധ നേടി. അതിലൊന്നു കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയാൻ മനോരമയിൽ വിളിച്ചാൽ ഗ്രാഫ് സഹിതമുള്ള റിപ്പോർട്ട് കിട്ടുമെന്നുള്ള ഡയലോഗായിരുന്നു.
ഇതൊക്കെയാണെങ്കിലും പ്രേക്ഷകരെ കൈയടിച്ചു ചിരിപ്പിച്ച ഒരു സീൻ ഉണ്ട്. ആ ഹാസ്യനടൻ മറ്റാരുമല്ല - നമ്മുടെ ചാനൽ ചർച്ചയിൽ മെഗാ സ്റ്റാർ അഡ്വ. ജയശങ്കർ തന്നെ. നായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും വെബ് ചാനലിന്റെ മുഖവർണത്തിലൂടെ ആദ്യദിവസം ക്ലൈമാക്സിൽ എത്തുകയും ചെയ്ത ഉടൻ നടന്ന ചാനൽ ചർച്ചയിൽ പങ്കെടുത്ത അഡ്വ. ജയശങ്കർ നടത്തുന്ന അഭിപ്രായ പ്രകടനമാണ് പ്രേക്ഷകരെ ചിരിപ്പച്ചത്. രാമുണ്ണിയുടെ വെളിപ്പെടുത്തലുകളിൽ ഗോതമുണ്ട തിന്നുന്ന തരത്തിൽ സ്വയം കുഴിച്ചകുഴിയായി മാറുമെന്നു ഇന്ത്യൻ ശിക്ഷാ നിയമം ഒക്കെ ക്വോട്ട് ചെയ്തു അഡ്വ. ജയശങ്കർ പറയുമ്പോൾ എന്നും കണ്ടു പരിചയമുള്ള ആ ഡയലോഗ് അതേപടി അവതരിക്കുന്നതിന്റെ ഒരു രസം അതിസ്വാഭാവികമായി കാണുന്നുണ്ട്.
ഇതിൽ കൂടുതൽ ഒന്നും രാമലീലയെ കുറിച്ച് പറയാനില്ല. ആദ്യ ഷോ ആയിട്ടും തീയേറ്ററിൽ വലിയ തള്ളൽ ഒന്നുമുണ്ടായിരുന്നില്ല. ഫാൻസുകാർ എത്തിയിരുന്നു എന്നതിന് രണ്ട് തെളിവുകൾ ഉണ്ടായിരുന്നു - ഫാൻസിന് നന്ദി പറഞ്ഞുള്ള വാചകം സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ ആരവവും, ദിലീപന്റെ ചിത്രം കണ്ടപ്പോൾ ഉണ്ടായ ആരവവും. എന്നാൽ പിന്നീട് തീയേറ്ററിനുള്ളിൽ ഫാൻസിന്റെ യാതൊരു ആരവവും കണ്ടില്ല.
ഈ സിനിമയെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്നു വിളിക്കുന്നത് എന്തുകൊണ്ട് എന്നു എത്ര ആലോചിച്ചിട്ടും ഈ ലേഖകന് മനസിലാവുന്നില്ല. ഒരു ഗ്രാമവും ഒരു റിസോർട്ടും അല്ലാതെ ഈ സിനിമയിൽ ഒരു ജയിൽ പോലുമില്ല. ആൾക്കൂട്ടത്തിന്റെ കാര്യം ആണെങ്കിലും ഒന്നോ രണ്ടോ പ്രകടനങ്ങൾ മാത്രം. പിന്നെങ്ങനെയാണ് ഈ സിനിമയ്ക്ക് ഇത്രയധികം പണം ചെലവാകുന്നത്. ഇതിന് പറഞ്ഞു കേട്ടതുപോലെ 16 കോടി ആയെങ്കിൽ 12 കോടിയും ദിലീപിന് കൊടുത്ത പ്രതിഫലം ആകാനാണ് സാധ്യത, അല്ലെങ്കിൽ ടോമിച്ചൻ മുളകുപാടത്തെ ആരോ വിദഗ്ധമായി കബളിപ്പിച്ചു. അത് സംവിധായകൻ ആണെന്നു കരുതാൻ വയ്യ. അത്രയ്ക്കും നല്ല മനസുള്ള സിനിമയെ പ്രേമിക്കുന്ന ഒരാൾ ആണ് അരുൺ ഗോപി എന്നാണ് സിനിമ ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടുകൾ, കൈയടക്കത്തോടെ അരുൺ നടത്തിയ ഇടപെടൽ അയാൾക്ക് നല്ലൊരു ഭാവിയും ഉറപ്പാക്കുന്നുണ്ട്.
എന്തായാലും കൂവി തോല്പിക്കേണ്ട ഒരു സിനിമയല്ല രാമലീല. നേരംപോക്കും സമയം കളച്ചിലുമാണ് സിനിയുടെ ലക്ഷ്യം എങ്കിൽ ഇത് അതിന് പറ്റിയ ഒരു എന്റർടെയിന്മെന്റാണ്. ജോർജേട്ടൻസ് പൂരം ഒക്കെ വച്ചുനോക്കുമ്പോൾ സൂപ്പർ ക്ലാസ് സിനിമയ എന്നു പറയാം. എന്നാൽ കണ്ടെ മതിയാവു എന്നു നിർബന്ധം പിടിക്കേണ്ട ഒന്നുമില്ല. തീയേറ്ററിൽ നിന്നും ഇറങ്ങി കഴിയുമ്പോൾ മനസിൽ തങ്ങി നിൽക്കാൻ ഒരുപാടൊന്നും ബാക്കിയില്ലാത്ത ഒരു ശരാശരി സിനിമ. അത്ര തന്നെ!
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്