മാനസിക രോഗികൾക്ക് ഷോക്ക് ചികിത്സക്ക് പകരം ഹായ് അയാം ടോണി കാണിക്കുക; മംഗ്‌ളീഷ് താരജാഡയുടെ വാടയിൽനിന്നും വന്ന കെട്ട ഭക്ഷണം; അവതാരം അറുബോറൻ സിനിമകളുടെ തലതൊട്ടപ്പൻ; തമ്മിൽ ഭേദം വിക്രമാദിത്യൻ: പൊട്ടിത്തീരുന്ന പെരുന്നാൾ ചിത്രങ്ങൾ
എം മാധവദാസ്
മലയാളപ്രേക്ഷകരുടെ ക്ഷമയും സഹനവും സമ്മതിക്കണം. ധന-സമയ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി അവർ തീയറ്ററുകൾക്ക് തീവെക്കാനൊന്നും മുതിരുന്നില്ലല്ലോ. പെരുന്നാൾ ചിത്രങ്ങളായി ഇറങ്ങിയ, 'വിക്രമാദിത്യൻ' ഒഴികെയുള്ള അറുബോറൻ സിനിമകൾ കണ്ടിട്ടും യായൊരു പ്രതിഷേധവുമില്ലാതെ ഇറങ്ങിവരുന്നവരെ നമിക്കണം. മലയാള സിനിമയുടെ പോക്ക് പിറകോട്ടാണെന്ന് ഒരു ഫെസ്റ്റിവൽ സീസൺകൂടി തെളിയിക്കുന്നു. ഈ പെരുന്നാളിനിറങ്ങിയ മലയാള സിനിമകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം.
ടോണി: ഒരു കുതിരവട്ടം സിനിമ
ഹായ് അയാം ടോണിയെക്കുറിച്ച് എഴുതാൻ തന്നെ സത്യത്തിൽ പേടിയാണ്. ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് ആസിഫലി ആരാധകർ ആളെവിട്ട് തല്ലിക്കയാണെങ്കിൽ ലേഖനമെഴുത്തുകാരുടെ സ്ഥിതിയെന്താവും. (യെവനൊക്കെ ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ, നീർക്കോലി മൂത്ത് ചേരയാവുമെന്ന സങ്കല്പംപോലെ എങ്ങാനും ഒരു സൂപ്പർമെഗാ സ്റ്റാറായിപ്പോയാലുള്ള അവസ്ഥയെന്താവും. ഇതൊക്കെവച്ച് നോക്കുമ്പോൾ നമ്മുടെ സൂപ്പർ താരങ്ങൾ എത്ര ജനാധിപത്യവാദികളാണ്. ഫാൻസുകാരെവിട്ട് നിരൂപകരെയൊക്കെ നിഷ്പ്രയാസം കൈകാര്യംചെയ്യാമെന്നുണ്ടായിട്ടും അവരതിന് തുനിയുന്നില്ലല്ലോ) കുറ്റം പറയരുതല്ലോ. ലാൽജൂനിയറിന്റെ സിനിമ വൈദ്യശാസ്ത്ര ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ഉത്കൃഷ്ട സൃഷ്ടിയാണ്. അതീവ മാനസിക പ്രശ്‌നമുള്ളവർക്ക് ഷോക്ക് ചികൽസക്ക് പകരം ഇനി ഈ സിനിമ കാണിച്ചാൽ മതിയാവും! അത്രക്ക് കൂതറയാണ് ഈ പടപ്പ്.
യാതൊരു പുതുമയുമില്ലാത്ത കഥയിൽ, തലങ്ങും വിലങ്ങും കാമറ കറക്കി ഡാർക്ക്‌ഷേഡ് കൂട്ടി എന്തൊക്കെയൊ എടുത്തുവച്ച് ഹൈസ്പീഡിൽ എഡിറ്റു ചെയത് വച്ചിരിക്കുന്നു. കുട്ടികൾപോലും ഈ ചിത്രം കണ്ട് പരിഹസിച്ചാണ് ഇറങ്ങിപ്പോകുന്നത്. ഭ്രമരം, കോക്ക്‌ടെയിൽ തുടങ്ങിയ സിനിമകളിൽ കണ്ട അതേ പ്രമേയമാണ് അല്പം മാറ്റത്തോടെ ലാൽ ജൂനിയർ പൊടിതട്ടിയെടുത്തത്. സന്തോഷകരമായി ജീവിക്കുന്ന ഒരു കുടുംബം. ഒരുനാൾ അവരിലേക്ക് വന്നുകയറുന്ന അപരിചിതൻ. അയാൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ. ഒടുവിൽ അടി, ഇടി,വെട്ട്, കുത്ത് തുടങ്ങിയ പതിവ് കലാപരിപാടികളും.
മനുഷ്യരുടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന സീനീകളുടെ ഘോഷയാത്രയാണ് ചിത്രത്തിൽ. ഒരു സാമ്പിൾ നോക്കുക. ആസിഫും ഭാര്യയും താമസിക്കുന്നിടത്തേക്ക് എത്തുകയാണ് ലാലും ഭാര്യയും. ലാലിന്റെഭാര്യ ബാത്ത്‌റൂമിൽ പോയിട്ട് ദീർഘനേരം കഴിഞ്ഞിട്ടും തിരച്ചുവരുന്നില്ല. ഒരു ഘട്ടത്തിൽ ഞാൻ പോവുകയാണെന്ന് പറഞ്ഞ് ലാൽ ഇറങ്ങുമ്പോൾ ബാത്ത്‌റൂമിൽ കയറിയ ഭാര്യയെവിടെയെന്നുപോലും ആരും അന്വേഷിക്കുന്നില്ല!
സീനീയർലാൽ പലതവണ ചെയ്തവേഷങ്ങളുടെ സ്റ്റീരിയോ ടൈപ്പാണ് ഇതിലെ ടോണി. വ്യത്യസ്തതക്കായി അല്പം തടിവച്ചിട്ടുണ്ടെന്ന് മാത്രം. നായകനായ ആസിഫിനും കാര്യമായി നടിക്കാനുള്ള കോപ്പൊന്നും ഇതിലില്ല. ആസിഫിന്റെ ഭാര്യയായി വേഷമിട്ട മിയക്കും, സഹതാരങ്ങളായ ബിജുമേനോനും, ലെനക്കും അതേ അവസ്ഥയാണ്. രണ്ടേകാൽമണിക്കൂർ വരുന്ന ചിത്രത്തിൽ ഭൂരിഭാഗം സമയവും ഒരു ഫ്‌ളാറ്റിലാണ് കഥനടക്കുന്നത്. അതും വെറും മൂന്നു കഥാപാത്രങ്ങളെവച്ച്. അപ്പോൾ പ്രേക്ഷകന് ബോറടിക്കാതിരിക്കണമെങ്കിൽ ഇത്തരം തറനമ്പരുകൾ പോര. നന്നായി ഗൃഹപാഠം ചെയ്യാത്തതിന്റെ തകരാറ് സിനിമയിലുടനീളം പ്രകടനമാണ്. ലാൽജൂനിയറിന്റെ ആദ്യ സിനിമയായ 'ഹണീബീ' കലാപരമായി നോക്കുമ്പോൾ ചവറായിരുന്നെങ്കിലും വലിയൊരു വാണിജ്യ വിജയമായിരുന്നു. പക്ഷേ ടോണി ആദ്യ ആഴ്ചകൊണ്ടുതന്നെ കട്ടയും പടവും മടക്കുന്ന പരുവത്തിലാണ്.
മനംപിരട്ടിക്കുന്ന മംഗ്‌ളീഷ്
കെട്ട ഭക്ഷണംമാത്രമല്ല, മോശംസിനിമയും അരോചകമായ സംഗീതവുമൊക്കെ നമുക്ക് ഓക്കാനമുണ്ടാക്കും. ഇവിടെ താരജാടയുടെ വാടയിൽനിന്നുവരുന്നതാണ് ആ മനംപിരട്ടൽ. ആ ടൈപ്പിലൊന്നാണ് മംഗ്‌ളീഷ്. എന്തൊക്കെ കൂഴപ്പങ്ങളുണ്ടെങ്കിലും നമ്മുടെ ന്യൂജൻ സംവിധായകർക്കുള്ള ഒരു ഗുണമായിരുന്നു താരകേന്ദ്രീകൃതമായ സിനിമകളോടുള്ള വിയോജിപ്പ്. 'ട്രാഫിക്കിൽ' തുടങ്ങിയ നവതരംഗം സൃഷ്ടിച്ച പരിണാമങ്ങൾ സൂപ്പർതാരങ്ങളെയും ഒരുപാട് മാറ്റി. പഴയതുപോലെ മീശപിരിക്കാനും ആൾക്കൂട്ടത്തിന്റെ നെഞ്ചത്തേക്ക് കയറാനും മോഹൻലാലിനുപോലും ധൈര്യമില്ല. എന്നാൽ ഇതിൽനിന്നൊരു പിറകോട്ടുപോക്കാണ് എന്നതാണ് 'മംഗ്‌ളീഷ്' മലയാളസിനിമയോട് ചെയ്യുന്ന പാതകം.
പൂർണമായും മമ്മൂട്ടിയുടെ താരപരിവേഷത്തെ ഉയർത്താൻവേണ്ടിയെടുത്ത സിനിമാണിത്. മമ്മൂട്ടി അവതരിപ്പിച്ച മാലിക്ഭായി എന്ന കഥാപാത്രത്തോട് നേർക്കുനേരെനിന്ന് മുട്ടാൻ കെല്പുള്ള ഒരാൾപോലുമില്ല. കൊച്ചിയിലെ കിരീടംവെക്കാത്ത രാജാവാണ് അയാൾ. എതിരാളികളുടെ ഭാഷയിൽപറഞ്ഞാൽ കൊച്ചി ഷേയ്ക്ക്. ഭായ് അറിയാതെ അവിടെ ഒരു കരിയിലപോലും അനങ്ങില്ല. കടലിൽകിടക്കുന്ന മീൻ കരയിലെത്തുംമുമ്പ് കച്ചവടംചെയ്യുന്നതുതൊട്ട് കോടികൾ മറയുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ വരെ ഇടനിലക്കാരനാണ് അയാൾ. കച്ചവട സിനിമകളിലെ പഴയ ചേരുവയായ സ്‌നേഹിക്കുന്നവരെ അന്ധമായി സ്‌നേഹിക്കുയും ശത്രുക്കളെ നുള്ളിന് വെട്ട് എന്ന രീതിയിൽ കൈകാര്യംചെയ്യുകയും ചെയ്യുന്ന 'അർധ ഫ്യൂഡൽ തെമ്മാടി'. പക്ഷേ കഥപുരോഗമിക്കുമ്പോഴാണ് അയാൾ അത്രവലിയ പുലിയൊന്നുമല്ലെന്ന് മനസ്സിലാവുക.
തെറ്റിദ്ധാരണകൊണ്ട് തന്നെ ഉപേക്ഷിച്ച് വെറെകെട്ടിയ ഭാര്യയോട് ഇപ്പോഴും സ്‌ഫോറ്റ്‌കോർണർ സുക്ഷിച്ച് ഒരു വല്ലാത്തനോട്ടവുമായി നടക്കുന്നുണ്ടയാൾ. കോടികൾ കൈമറിക്കുന്ന സർവശക്തൻ പഴയ ഓടിട്ട ഇരുനില വീട്ടിലാണ് താമസമെന്നത് പോട്ടെ, കുടിവെള്ളത്തിനുവേണ്ടി വരിനിൽക്കുകയും അയൽക്കാരുമായി വഴക്കുണ്ടാക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയിലാണ് അയാളുടെ കുടുംബമെന്നതോ. ആദ്യമുണ്ടാക്കിയ തിരക്കഥയിൽ 'സ്റ്റാർഡം' കൂത്തിത്തിരുകിയപ്പോൾ സംഭവിച്ച അബദ്ധങ്ങളാവാം ഇവയെല്ലാം. ഇതുതന്നെയാണ് മലയാള സിനിമയുടെ ശാപവും. ഒരുത്തൻ ഒരു കഥപറയും. എല്ലാവരും കൂടി എ.സി മുറിയിൽ വട്ടംകൂടിയിരുന്നു വെട്ടിയും തിരുത്തിയും അത് കുളമാക്കും. ഒടുവിൽ എല്ലാകുറ്റവും തിരക്കഥാകൃത്തിന്.
മംഗ്‌ളീഷ് എന്നപേരും 'സായിപ്പേ സലാം സലാം' എന്നുതുടങ്ങുന്ന മനോഹരമായ ടൈറ്റിൽസോങ്ങും കേൾക്കുമ്പോൾ, ഇംഗ്‌ളീഷിനോടുള്ള മലയാളിയുടെ അപകർഷതാബോധമാണ് സിനിമയുടെ കാതലാണെന്നാണ് കരുതുക. ആ രീതിയിലുള്ള ശ്രമങ്ങൾ രണ്ടാം പകുതിയിൽ ഉണ്ടെങ്കിലും പിന്നീട് അത് മമ്മൂട്ടിയുടെ ഹീറോയിസത്തിലേക്ക് പൂർണമായും മാറുന്നു. ഇനി മാലിക്ക്ഭായി ഇംഗ്‌ളീഷ് പഠിക്കുന്നത് എന്തിനാണെന്ന് നോക്കുക. അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മിഷേൽ എന്ന വിദേശ വനിതക്ക്, എന്തോ ഒരു രഹസ്യം പറയാനുണ്ട്. അത് അറിയാനാണ് കൊച്ചി സ്‌ളാങ്ങല്ലാതെ ഒന്നും വായിൽവരാത്ത ഭായി ഇംഗ്‌ളീഷ് പഠിക്കുന്നത്. ഹൃദയങ്ങൾ തമ്മിൽ അടുത്തുകഴിഞ്ഞാൽ ഭാഷക്ക് പ്രസക്തിയില്ലല്ലോ.
ഭായിയുടെ ഇംഗ്‌ളീഷ് പഠനത്തിനുപോലും കൃത്യമായ ലോജിക്കുണ്ടാക്കാൻ സംവിധായകന് കഴിയുന്നില്ല. അത്രവലിയ ബോംബൊന്നുമല്ല ഈ രഹസ്യമെന്ന് സിനിമ കണ്ടവർക്ക് ബോധ്യമാവും. മാത്രമല്ല ആ സമയംകൊണ്ട് മദാമ്മ മലയാളം പഠിക്കുന്നുമുണ്ട്. അവസാനം ഹീറോപ്പടങ്ങളുടെ പതിവുരീതിയിൽ മമ്മൂട്ടി വില്ലന്മ്മാരെയെല്ലാം ചവിട്ടിയും അടിച്ചും പരിപ്പാക്കുന്നതോടെ ശുഭാന്ത്യമാവുന്നു. പുതുമയില്ലെന്ന് പറയരുത്. സാധാരണ ഗോഡൗണിലും മറ്റുമാണ് ഇത്തരം ക്ലൈമാക്‌സുകൾ സംഭവിക്കാറ്. ഇവിടെ അത് ഒരു വീടിന്റെ ഉൾവശമാണ്. വെറൈറ്റി നോക്കണം!
മാത്രമല്ല, കൊച്ചി-മട്ടാഞ്ചേരി മോഡലിൽ ഇത് എത്രാമത്തെ ചലച്ചിത്രമാണ്. ഒരുകാലത്തെ തമ്പുരാൻ സിനിമകൾപോലെ അപലപിക്കപ്പെടേണ്ടതാണ് ഈ 'ഭായീ' സിനിമകളും. ഒരു പ്രദേശത്തെ ജനങ്ങളെയാകെ അക്രമവാസനയുള്ളാരും ക്വട്ടേഷൻകാരും, കള്ളക്കടത്തുകാരുമൊക്കെയായി ചാപ്പകുത്തുന്നു. ഫോർട്ടുകൊച്ചിക്കാരും മട്ടാഞ്ചേരിക്കാരുമൊക്കെ മാനനഷ്ടത്തിന് കോടതിയിൽപോകേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.
ഈ സിനിമകൊണ്ടും ഏറ്റവും പരിക്കേറ്റത് സാക്ഷൽ മമ്മൂട്ടിക്കുതന്നെയാണ്. മമ്മൂട്ടിയുടെ എത്രാമത്തെ സിനിമയാണ് തുടർച്ചയായി പൊളിയുന്നതെന്നാണ് ഫേസ്‌ബുക്കിൽ നടക്കുന്ന ചർച്ച. നായിക മിഷേലുമൊത്തുള്ള മമ്മൂട്ടിയുടെ പ്രണയാഗാനം എന്തിനാണ് സിനിമയിൽ കുത്തിക്കയറ്റിയതെന്ന് മനസ്സിലാവുന്നില്ല. പഴയ മമ്മൂട്ടി പ്രസരിപ്പിച്ചിരുന്ന ഊർജത്തിന്റെ ഏഴയലത്ത് മാലിക്ഭായി എത്തുന്നില്ല. തുടയിലെയും മറ്റും കൊഴുപ്പ് കുത്തിയെടുത്ത് ഒട്ടിയ കവിളുകളിലെ ചന്തംകൂട്ടേണ്ടി വരുന്ന ഹോളിവുഡ്ഡ് നായകരുടെ പരുവത്തിലേക്ക് മലയാളിയുടെ സ്വകാര്യഅഹങ്കാരമായ ഈ നടനും മാറുകയാണോ എന്ന അസ്വസ്ഥതയ്യാണ് മംഗ്‌ളീഷ് കണ്ടിറങ്ങുമ്പോൾ മനസ്സിൽ. സിനിമയുടെ എൻഡ് സോങ്ങായി ദുൽഖർസൽമാന്റെ പാട്ടിനുകിട്ടുന്ന കൈയടി പുതിയ താരോദയമാണോ, ഒരു കാലഘട്ടത്തിന്റെ അസ്തമയമാണോ ഓർമ്മിപ്പിക്കുന്നത്?
വികൃതാവതാരങ്ങളൂടെ പടുവേഷങ്ങൾ
'ജോഷിയുടെ ഏറ്റവും മോശം ചിത്രം ലോക്പാലാണെന്നാണ് കരുതിയത്. എന്നാൽ സലാം കാശ്മീർ കണ്ടതോടെ ആ ധാരണ മാറിക്കിട്ടി. എന്നാൽ ഇപ്പോൾ അവതാരം കണ്ടതോടെ ജോഷിയുടെ ഏറ്റവും മോശം ചിത്രം ഏതാണെന്ന തർക്കം മാറിക്കിട്ടി' ഫേസ്‌ബുക്കിൽ ഒരു വിരുതൻ കുറിച്ച ഈ വാക്കുകളിലുണ്ട് ഓരോ സിനിമ കഴിയുന്തോറും പിറകോട്ടടിക്കുന്ന പഴയകാല ഹിറ്റ്‌മേക്കർമാരുടെ അവസ്ഥ. അവതാരമെന്ന അറുബോറൻ സിനിമ നായകൻ ദിലീപിന് ഉണ്ടാക്കിയതിനേക്കാൾ വലിയ ക്ഷീണമുണ്ടാക്കിയത് സംവിധായകൻ ജോഷിക്കാണ്.
താരകന്ദ്രീകൃതമായ മലയാള സിനിമയിൽ, സംവിധായകനെ വിശ്വസിച്ച് ജനം തീയേറ്ററുകളിൽ കയറുന്ന കാലത്തിന്റെ അവശേഷിക്കുന്ന കണ്ണികളിൽ ഒരാളായിരുന്നു ജോഷി. 80കളിലെ സംവിധായകരിൽ ജോഷി, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയ ഏതാനും പേർമാത്രമാണ് ഫീൽഡ് ഔട്ട്ആവാതെ പിടിച്ചു നിൽക്കുന്നത്. (ഈ ആത്മവിശ്വാസംകൊണ്ടുതന്നെയാവണം സിനിമയുടെ പ്രൊമോഷനായി ചാനലുകളിൽ നടക്കുന്ന ചർച്ചകളിലൊന്നും ജോഷിയെ കാണാത്തത്. ഉൽസവപ്പറമ്പിലെ തൈലക്കച്ചവടക്കാരെപ്പോലെ, വരൂ, എന്റെ ഉഗ്രൻ സിനിമ കാണൂ എന്ന് ചാനലുകളിൽ കാറേണ്ട അവസ്ഥയിലാണ് ഇന്ന് നമ്മുടെ സംവിധായകർ) എന്നും പുതിയ പ്രമേയങ്ങളും പുതിയ സാങ്കേതികവിദ്യകളും തേടിപ്പോയി അപ്ടുഡേറ്റാവാൻ ശ്രമിച്ചതാണ് ജോഷിയെ ഇന്നും വിപണിമൂല്യമുള്ള സംവിധായകനാക്കി നിലനിർത്തുന്നത്. എന്നാൽ ആ യുഗത്തിനും അവസാനമായെന്നാണ് അവതാരമടക്കമുള്ള പടപ്പുകൾ തെളിയിക്കുന്നത്.
പുതുമയില്ലാത്ത കഥ, ക്‌ളീഷേ ഡയലോഗുകൾ, ഇക്കിളിയിട്ടാൽപോലും ചിരിവരാത്ത ഹാസ്യരംഗങ്ങൾ, ആർക്കോവേണ്ടയിന്നപോലുള്ള പാട്ടുകൾ..... പിന്നെ പടം പൊട്ടുന്നതിൽ അത്ഭുതമുണ്ടോ. ഗ്രാമത്തിൽ നിന്ന് നഗരത്തിലെത്തിയ യുവാവ് തന്ത്രപൂർവം ക്രിമിനലുകളെ അവർക്കിടയിൽ കയറി ഒതുക്കുന്ന കഥ നാം മുമ്പൊക്കെ കണ്ടതാണ്. ആകെ പുതുമയെന്ന് പറയാൻ ഈ സിനിമയിലുള്ള മുത്തശ്ശി മുതൽ ചെറുമകൻവരെ പെടുന്ന ഒരു ക്വട്ടേഷൻ ഫാമിലായാണ്. നർമ്മ രംഗങ്ങളിൽ തിളങ്ങാറുള്ള ദിലീപ് ആക്ഷൻ ഓറിയന്റഡ് ആ ഈ സിനിമയിൽ പന്തം കണ്ടപെരുച്ചാഴിയെപ്പോലെയായി. ഷമ്മിതിലകനും, ബാബു നമ്പൂതിരിയും തരക്കേടില്ല. ബാക്കിയൊക്കെ തഥൈവ. പ്രത്യേകിച്ചൊരുകാരണവും കൂടാതെ ഇതുപോലൊരു പടം പടച്ചുവിടുമ്പോഴാണ് കള്ളപ്പണം വെളിപ്പിനും മറ്റുമാണ് സിനിമയെടുക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞുപരത്തുന്നത്.
വിക്രമാദിത്യൻ: തമ്മിൽ ഭേദം തൊമ്മൻ
ഒരടി മുന്നോട്ടെങ്കിൽ അടുത്ത ചിത്രത്തിൽ രണ്ടടി പിന്നോട്ടെന്നാണ്, അനുഗൃഹീത സംവിധായകൻ ലാൽജോസിന്റെ രീതി. അതുകൊണ്ടു തന്നെ എന്തുസംഭവിക്കാം എന്ന് മാനസികമായി തയ്യാറെടുത്താണ് 'വിക്രമാദിത്യന്' കയറിയത്. തിരക്കഥയിലെ പാളിച്ചകളും സാമാന്യയുക്തിയില്ലാത്ത ഒരുപാട് രംഗങ്ങളുമുണ്ടെങ്കിലും ക്ലൈമാക്‌സിലത്തെ#ുമ്പോൾ ഒരു 'ഫീൽ ഗുഡ് എക്‌സ്പീരിയൻസ്' ഉണ്ടാക്കിയെടുക്കാൻ കഴിയുന്നുണ്ട്. അതുതന്നെയാണ് ലാൽജോസിന്റെ മിടിക്കും. പക്ഷേ തമ്മിൽ ഭേദം തൊമ്മനെന്ന നിലയിൽ ബോക്‌സോഫീസിൽ രക്ഷപ്പെട്ടെങ്കിലും ശക്തമായ മുന്നറിയപ്പ് ഇത് ലാൽജോസിന് നൽകുന്നുണ്ട്. തിരക്കഥയിൽ നല്ല ശ്രദ്ധവേണമെന്ന പ്രാഥമിക പാഠം തന്നെ. ഏറെ കേട്ടുപഴുകിയ കള്ളനും പൊലീസും കഥയിൽ വ്യതിരിക്തത കൊണ്ടുവരാനുള്ള ഡോ. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ ശ്രമം വേണ്ടത്ര വിജയം കണ്ടില്ല. സ്‌കൂൾ കുട്ടികൾ എടുക്കുന്ന ഹോം സിനിമകളിൽപോലും കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും ചിലേടത്ത് ലാൽജോസ് സൂക്ഷിക്കുന്നില്ല. ഒരു ഉദാഹരണം നോക്കുക. നിവിൻപോളിയുടെ ലോകേഷ് ഫ്‌ളാഷ്ബാക്കായി കഥ പറയുന്നിടത്തുനിന്നാണ് 'വിക്രമാദിത്യൻ' തുടങ്ങുന്നത്. ഇടവേളയത്തെ#ുമ്പോഴേക്കും അതാ യാതൊരു മുന്നറിയിപ്പും കൂടാതെ ദുൽഖർ സൽമാന്റെ ആദിത്യൻ കഥപറച്ചിൽ ഏറ്റെടുത്ത് തുടങ്ങുന്നു! ആളുകൾ കൂക്കിവിളിക്കുന്നതൊന്നും ലാൽജോസ് കാണുന്നില്ല.
മൂന്നു സുഹൃത്തുക്കളുടെയും കുട്ടിക്കാലം കാണിക്കുമ്പോഴുള്ള ഡയലോഗുകൾ ശുദ്ധബോറാണ്. കേരളത്തിലെ കുട്ടികൾ ഇത്ര വലിയ വർത്തമാനമോണോ പറയുകയെന്ന് പ്രേക്ഷകർ അമ്പരക്കുകയാണ്. പാട്ടുകൾ അവ എത്രമനോഹരമായി ചിത്രീകരിക്കപ്പെട്ടതാണെങ്കിൽകൂടി മിണ്ടിപ്പോയാൽ പാട്ടെന്ന രീതിയിൽ എടുത്താൽ അത് പ്രേക്ഷകന് ദഹിക്കില്ല. വിക്രമാദിത്യന്റെ ഒന്നാം പകുതി മുഴുവൻ പാട്ടിന്റെ പാലാഴിയാണ്.
താരങ്ങളൂടെ മികച്ച പ്രകടനമാണ് വിക്രമാദിത്യന്റെ ഹൈലൈറ്റ്. വിക്രമനായി വന്ന ഉണ്ണിമുകുന്ദനും ആദിത്യനായി വന്ന ദുൽഖർ സൽമാനും മൽസരിച്ച് അഭിനയിച്ചു. ദുൽഖർ നമിതാപ്രമോദ് കോമ്പിനേഷൻ കാണുമ്പോൾ പഴയ മമ്മൂട്ടി സുമലത താരജോടിയെയാണ് ഓർമ്മവരുന്നത്. മമ്മൂട്ടിയുടെ മകനെന്ന ലേബലിൽമാത്രം പിടിച്ചുനിൽക്കുന്നയാളല്ല താനെന്ന് ബാംഗ്‌ളൂർ ഡെയ്‌സിലെ ഗംഭീര പ്രകടനംകൊണ്ട് തെളിയിച്ച ദുൽഖറിന് ഈ സിനിമ ബോണസാണ്. കുറഞ്ഞ സീനുകിലേ ഉള്ളൂവെങ്കിലും നിവിൻപോളി കൈയടിനേടുന്നത് പുതിയൊരു താരോദയത്തിന്റെ വ്യക്തമായ ബോക്‌സോഫീസ് സൂചനയാണ്. ഷേണായിപൊലീസായി വന്ന അനൂപ്‌മേനോനും ലക്ഷ്മിപൊലീസായി വന്ന ലെനയും നന്നായി. ജോമോൻ ടി. ജോണിന്റെ ക്യാമറയാണ് എടുത്തുപറയേണ്ടത്. ബിജിപാലിന്റെ ഗാനങ്ങളും മോശമായില്ല. പക്ഷേ ലാൽജോസിന്റെ മുൻകാല ചിത്രങ്ങൾവച്ചുനോക്കുമ്പോൾ എങ്ങുമത്തെുന്നില്ല വിക്രമാദിത്യൻ. പെരുന്നാളിനിറങ്ങിയ കഞ്ഞിപ്പടങ്ങൾക്കിടയിൽ തമ്മിൽഭേദമെന്നുമാത്രം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍