ഏച്ചുകെട്ടിയ കഥ + ബോറൻ ആഖ്യാനം + ചളിക്കോമഡി+ അശ്ലീലം, ദ്വയാർഥ പ്രയോഗം = ഷാജഹാനും പരീക്കുട്ടിയും! എന്തിനോ വേണ്ടിയൊരു ബോബൻ സാമുവൽ- കുഞ്ചാക്കോ ബോബൻ- ജയസൂര്യ ചിത്രം
എം മാധവദാസ്
സിനിമ സംവിധായകന്റെ കലയാണെന്നാണെല്ലോ നാം പറയുക. കുറച്ചുകാലം മുമ്പ് ഇറങ്ങിയ ഒന്നാന്തരം കോമഡിയും, മോശമില്ലാത്ത സാമൂഹിക വിമർശനവും ഉൾക്കൊള്ളുന്ന ഹിറ്റ് ചിത്രമായ റോമൻസിന്റെ സംവിധായകൻ ബോബൻ സാമുവേലും, തിരക്കഥാകൃത്ത് വൈ. വി രാജേഷും വീണ്ടും ഒന്നിക്കുന്നുവെന്ന് കേട്ട് അറിയാതെ തലവച്ചുപോയതാണ്, 'ഷാജഹാനും പരീക്കുട്ടിയും' എന്ന ചിത്രത്തിന്. മാത്രമല്ല, ചിത്രത്തിന്റെ പേരും അങ്ങേയറ്റം കാൽപ്പനികം. പ്രിയതമയുടെ ഓർമ്മക്കായി താജ്മഹൽ പണിത ഷാജഹാനും, കറുത്തമ്മയുടെ അനശ്വര കാമുകൻ പരീക്കുട്ടിയും.
പക്ഷേ പടം തുടങ്ങിയപ്പോഴോ. എന്റമ്മോ, രണ്ടേ കാൽ മണിക്കൂറിന്റെ കഠിന തടവുതന്നെ. ദുർബലമായ പ്രമേയത്തിൽ ചളിക്കോമഡിയും ദ്വയാർഥപ്രയോഗവും കുത്തിത്തിരുകി എന്തൊക്കെയോ കാട്ടിക്കൂട്ടിവച്ച് സെൻസർ സർട്ടിഫിക്കേറ്റും വാങ്ങി പ്രദർശിപ്പിക്കാൻ എത്തിയിരുക്കുന്നു. റോമൻസ് ടീമിന്റെ തകർച്ച ദയനീയമാണ്.
ആദ്യ ചിത്രമായ ജനപ്രിയനിലൂടെ പ്രതീക്ഷയുണർത്തിയ ഫിലിംമേക്കറാണ് ബോബൻ സാമുവേൽ. രണ്ടാമത്തെ ചിത്രമായ റോമൻസ് വൻ ഹിറ്റായിരുന്നു. (പാതിരിമാരെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് സഭ ഈ ചിത്രത്തിനുനേരെ ആദ്യഘട്ടത്തിൽ തിരഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ പ്രതിഷേധം ക്ളച്ചുപിടിച്ചില്ല) പക്ഷേ തുടർന്ന് ബോബൻ ഇറക്കിയ ഹാപ്പി ജേർണി, അൺഹാപ്പി ജേർണിയായി. അതേഗതി തന്നെയാണ് പരീക്കുട്ടിക്കും ഷാജഹാനും വന്നുചേരുന്നത്.
എന്തിനോ വേണ്ടിയൊരു സിനിമ!
പ്രിയദർശനൊക്കെ നൂറ്റിയൊന്ന് തവണ ആവർത്തിച്ചും പിന്നീട് സ്വയം അനുകരിച്ച് വെടക്കാക്കിയതുമായ കൺഫ്യൂഷൻ ഡ്രാമയാണ് യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിന്റെ കഥയിലുള്ളത്. സുന്ദരിയും സുശീലയും സർവോപരി കുട്ടിയുടപ്പിട്ട് റേസ് കാറുകർ ഓവർസ്പീഡിൽ ഹെയർപ്പിൻ വളവിലൂടെ ഓടിക്കുന്നത് ഹോബിയുമാക്കിയ നമ്മുടെ നായിക ജിയക്ക് (അമലാപോൾ) ഒരു അപകടത്തിൽപെട്ട് ഭാഗികമായി ഓർമ്മശക്തി നഷ്ടമാവുന്നു. (എന്നാണാവോ ഈ ഓർമ്മക്കളിയൊക്കെ ഒന്ന് മാറ്റിപ്പിടിക്കുക.) രണ്ടുവർഷത്തിന് ഇപ്പുറമുള്ള കാര്യങ്ങളൊന്നും അവൾക്ക് ഓർമ്മയില്ല. അതുകൊണ്ടുതന്നെ അവൾക്കായി മാതാപിതാക്കൾ പറഞ്ഞുറപ്പിച്ച മേജർ രവിയെന്ന ബഫൂൺ പട്ടാളക്കാരനെ (അജുവർഗീസ്- നമ്മുടെ ഒറിജനൽ മേജർ രവിക്ക് ഇങ്ങനെതന്നെ വേണം!) അവൾക്ക് തിരിച്ചറിയാനാവുന്നില്ല.
ജിയയുടെ ഓർമ്മ തിരിച്ചു കിട്ടാനായുള്ള രക്ഷിതാക്കളുടെയും രവിയുടെയും ശ്രമത്തിനിടയിലാണ്, അവർ അവളുടെ ഡയറിയിൽ നിന്ന് പി എന്ന കോഡ് നെയിമിലുള്ള ഒരാർക്കായി എഴുതിയ ചില കാര്യങ്ങൾ കണ്ടത്. പി ആരാണെണന്ന് അറിയാനായി പ്രതിശ്രുതവരൻ മേജർ രവി, തന്നെപ്പോലെ മണ്ടനായ ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ (സുരാജ് വെഞ്ഞാടമൂട്) സേവനം തേടുന്നു. അപ്പോഴേക്കുമതാ പിയാണെന്ന് പറഞ്ഞുകൊണ്ടും, നായികയുമായി പ്രേമത്തിലായിരുന്നെന്നുമുള്ള കഥകളുമായി രണ്ടുപേർ വരുന്നു. പ്രണവും (കുഞ്ചാക്കോ ബോബൻ), പ്രിൻസും ( ജയസൂര്യ). പ്രണവ് കോടീശ്വരനായ ബിസിനസുകാരനാണെങ്കിൽ പ്രിൻസ് ഗുണ്ടയാണ്. രണ്ടുപേരും ജിയയുടെ കാമുകന്മാരാണെന്ന് അവകാശപ്പെടുന്നു. ജിയക്ക് ഒന്നും ഓർക്കാനും ആവുന്നില്ല. ഇതിനിടയിലൂടെ നമ്മുടെ മേജർ രവിയും ഡിറ്റക്ടീവും നടത്തുന്ന സത്യാന്വേഷണം. പിന്നീടങ്ങോട്ട് കോമഡികൊണ്ടുള്ള അഭിഷേകമാണ്. ഡിറ്റകറ്റീവ് ഭ്രാന്താശുപത്രിയിൽ കയറി ഷോക്കേറ്റുവാങ്ങിയും, ചെവിയിൽ അമ്പ് ഏറ്റുവാങ്ങിയുമൊക്കെ കേസ് അന്വേഷിക്കുന്നു. പഴത്തൊലിയിൽ ചവിട്ടിവീഴുന്ന നർമ്മം കൊടുക്കാഞ്ഞത് നന്നായി.
ഇവിടുന്നങ്ങോട്ട് കഥപറയുന്നില്ല. ഈ പടം കാണാൻ ദുര്യോഗമുള്ളവർ കണ്ട് അനുഭവിക്കട്ടെ. എല്ലാ ആൾമാറാട്ട നാടകങ്ങളിലുമെന്നപോലെ അൽപ്പം ട്വിസ്റ്റും ആക്ഷനുമൊക്കെയായി പടം ശുഭപര്യവസാനിയാവുന്നു.
തിരക്കഥയില്ലാതെയുള്ള പുതിയ ട്രെൻഡ്!
കേട്ടുമടുത്ത് പഴഞ്ചനായിപ്പോയ ഫലിതങ്ങളാണ് ഇതിൽ ഏറെയും. ഹിറ്റായ മലയാള സിനിമകൾ അനുകരിച്ചുകൊണ്ടുള്ള കോമഡിയാണ് അൽപ്പമെങ്കിലും നന്നായത്.പ്രിയദർശന്റെ ആദ്യകാല ചിത്രങ്ങളിലെന്നപോലെ, പ്രത്യക്ഷത്തിൽ ലോജിക്കില്ളെന്ന് തോന്നുന്ന കഥകൾപോലും താരങ്ങളുടെ പ്രകടനംകൊണ്ട് ഗംഭീരമാക്കുകയെന്ന തന്ത്രം പക്ഷേ ഇവിടെ പാളിപ്പോയി. പ്രിയന്റെ ബോയിംങ്ങ് ബോയിങ്ങും, അരം പ്ളസ് അരവും, ധിം തരികിടതോമും, ചിത്രവും, കിലുക്കവുമൊക്കെ വർഷങ്ങൾക്ക് ശേഷവും നാം ടീവിയിൽ ആസ്വദിക്കുന്നു. പ്രത്യക്ഷത്തിൽ അതൊക്കെ ഒട്ടും യുക്തി തോന്നിക്കാത്ത കഥകളാണ്.പക്ഷേ അതിന്റെ ട്രീറ്റ്മെന്റ് പാറ്റേൺ എത്ര ഗംഭീരമായിരക്കുന്നുവെന്ന് നോക്കുക.ചിത്രം എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റിൽ, ജനം ഇന്നും പറയുന്ന ലാൽ-നെടുമുടി കോമ്പിനേഷനിലെ പല സീനുകളും കൃത്യമായ സ്ക്രിപ്റ്റപോലുമില്ലാതെ ആർട്ടിസ്റ്റുകളുടെ മനോധർമ്മത്തിന് വിട്ടുകൊടുക്കയായിരുന്നു.സത്യത്തിൽ അതുപോലൊരു പരീക്ഷണമാണോ ഇവിടെ ബോബൻ സാമുവേലും ഉദ്ദേശിച്ചതെന്ന് സംശയമുണ്ട്.( ഇപ്പോൾ തിരക്കഥയില്ലാതെ സിനിമയെടുക്കുന്നതാണെല്ലോ ട്രെൻഡ് !) പക്ഷേ കൊഞ്ചൻചാടിയാൽ ചട്ടിയോളം എന്നു പറഞ്ഞപോലെ ഇവരൊക്കെ എത്രതുള്ളിയാലും നെടുമുടിയുടെയോ,ജഗതിയോ,മോഹൻലാലോ ആവില്ലല്ലോ. അതുകൊണ്ടുതെന്നെ സുരാജിന്റെയും അജുവിന്റെയുമൊക്കൊ സ്കിറ്റ് മോഡൽ സ്പോട്ട് കോമഡി മഹാവെറുപ്പിക്കലായാണ് പ്രേക്ഷകന് തോനുന്നത്.
ചളിക്കോമഡിക്ക് ദ്വയാർഥത്തിന്റെ മേമ്പൊടി
രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ പുലയനെന്ന് പേര് വിളിക്കുന്നതുകൊണ്ട് കത്രികവച്ചവരാണ് നമ്മുടെ സെൻസർ ബോർഡ്. എന്നാൽ ഈ പടമൊക്കെ സെൻസർ ചെയ്തപ്പോൾ അവർ ആകാശത്തേക്ക് നോക്കിയിരക്കയാണോ എന്ന തോന്നിപ്പോവും. പാതി അശ്ളീലവും അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദ്വയാർഥ പ്രയോഗങ്ങൾ അടങ്ങുന്നതുമായ ചളി ഫലിതങ്ങൾ വൈ.വി രാജേഷിന്റെ തൂലികയിൽനിന്ന് അനർഗള നിർഗളം പ്രവഹിക്കയാണ്.കുട്ടികളുമായൊക്കെ പടത്തിനുപോയാൽ അവരുടെ സംശയം എങ്ങനെ തീർക്കണമെന്ന് അറിയാതെ നമ്മുടെ മാനം കപ്പലുകയറും. ഒരു സാമ്പിൾ ഇതാ.അജുവർഗീസിന്റെ മേജർ രവി പറയുകയാണ്, തനിക്ക് ഏറ്റവും ഇഷ്ടം ഫ്ളൂട്ടാണെന്നും, ക്യാമ്പിലായിരുന്നപ്പോൾ ജോലി കഴിഞ്ഞ് വരുന്ന പട്ടാളക്കാർക്ക് താൻ സ്ഥിരമായി ഫ്ളൂട്ട് വായിച്ചു കൊടുക്കാറുണ്ടെന്നും! ഇത് കേട്ടുനിൽക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ ചേഷ്ടകളൊക്കെ കാണണം. ഈ രീതിയിലുള്ള നിലവാരമില്ലാത്ത ചളികളാണ് ചിത്രത്തിലുടനീളം.അവധിക്കാല പുരുഷ ആൾക്കൂട്ടത്തെ മാത്രം കണക്കൂകൂട്ടി കുടംബചിത്രങ്ങൾ എന്ന പേരിലിറങ്ങുന്ന ഇത്തരം പാഷാണങ്ങൾ സത്യത്തിൽ 'ചന്ദനമഴ' സീരിയലുകൾ പോലെ, പ്രക്ഷക മനസ്സിലേക്ക് പൊട്ടിയൊലിക്കുന്ന സെപ്ടിക്ക് ടാങ്കുകളാണ്.ഇതിൽ കുറഞ്ഞ ഒരു വിശേഷവവും ഈ പടത്തിന് ചേരില്ല.
പടം മോശമാവുമ്പോൾ താരങ്ങളുടെ പ്രകടനവും പാളുന്നതിൽ അത്ഭുദമില്ല.സുരാജ്-അജു വർഗീസ് കോമ്പിനേഷൻ ചിലയിടത്തൊക്കെ ചിരിപ്പിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം സീനുകളിലും ചളിയടിപ്പിച്ച് കോമഡികൊണ്ടുള്ള ഭീകരാക്രമണമാണ്.കുഞ്ചാക്കോ ബോബൻ-ബിജുമേനോൻ കോമ്പിനേഷൻ ക്ളിക്കാവുന്നതുപോലെ, ജയസൂര്യയുമൊത്തുള്ള കെമിസ്ട്രി വർക്കൗട്ടായിട്ടില്ല.കുഞ്ചാക്കോയുടെ അഴകിയ രാവണനേക്കാൾ ഭേദം ജയസൂര്യയാണെന്ന് മാത്രം.അമലാപോളിനും ഈ പടത്തിൽ കാര്യമായൊന്നും അഭിനയിച്ച് ഫലിപ്പിക്കാനില്ല. പിന്നെ ഉൽസവകാലത്തെ പുരുഷ ആൾക്കൂട്ടങ്ങളെ തൃപ്തിപ്പെടുത്താനായി, പുട്ടിന് തേങ്ങയെന്നപോലെ അമലയുടെ ഗ്ളാമർ മോശമല്ലാതെ ഉപയോഗപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. എന്തുചെയ്യുമ്പോഴും ശരീര വടിവുകൾ കൃത്യമായി കാണുന്ന ഈ വസ്ത്രാലങ്കാരം ചെയ്ത മഹാപ്രതിഭക്ക് ഈ വർഷത്തെ വനിതാ അവാർഡെങ്കിലും കൊടുക്കേണ്ടതാണ്!
ഗോപി സുന്ദറിന്റെ ഗാനങ്ങൾ സിനിമ അർഹിക്കുന്ന രീതിയിൽ എച്ചുകെട്ടുകളാണ്. അനീഷ് ലാലിന്റെ കാമറ തമ്മിൽ ഭേദമാണ്. അപ്പോഴും ഈ പടത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതിസ്ഥാനത്ത് തിരക്കാഥാകൃത്ത് വൈ.വി രാജേഷ് തന്നെയാണ്. ഒരു പടത്തിൽ മോഹൻലാൽചോദിക്കുന്നപോലെ, ഇതിനെയാക്കെ നമ്മുടെ നാട്ടിൽ ഇപ്പോഴും കഥ എന്ന് പറയുന്നതിലാണ് അത്ഭുതം!
വാൽക്കഷ്ണം: മലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ മൂന്ന് ബോറന്മാരുടെ പേരുപറയാൻ ചോദിച്ചാൽ ആദ്യം വരുക കുഞ്ചാക്കോബോബൻ, ജയസൂര്യ, ആസിഫലി എന്നീപേരുകളാണ്. വള്ളീതെറ്റി പുള്ളീം തെറ്റി, രാജമ്മ അറ്റ് യാഹൂ ഡോട്ട് കോം, ഇതുതാൻടാ പൊലീസ് എന്നിങ്ങനെയുള്ള എന്തിനാണ് ഇതുപോലൊരു പടപ്പ് എടുത്തതെന്ന് ആർക്കും പടിയില്ലാത്ത കുറെ ചവറുകളാണ് അടുത്തകാലത്ത് ഇവർ ഇറക്കിക്കൊണ്ടിരിക്കുന്നത്. മുമ്പൊക്കെ കഥാപാത്രസൃഷ്ടിയിൽ ജയസൂര്യ അൽപ്പം വൈവിധ്യം കാണിക്കാറുണ്ടായിരുന്നു.ഇങ്ങനെ പോയാലുള്ള കുഴപ്പം ഈ താരങ്ങൾക്ക് മാത്രമല്ല.മലയാള സിനിമയത്തെന്നെ പ്രേക്ഷകൻ വെറുത്തുപോവും. 2000ത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന തീയേറ്റുകൾ കല്യാണ മണ്ഡപങ്ങളാവുന്ന ട്രെൻഡ് വീണ്ടും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഈ താരങ്ങൾക്കൊക്കെ നല്ല ബുദ്ധികൊടുക്കണേയെന്ന് പ്രാർത്ഥിക്കട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്