തുടക്കം മുതൽ ഒടുക്കം വരെ ലാഗിംങ് ഇല്ലാത്ത അവതരണ രീതി; മൊസൂളും മലയാളി നഴ്സുമാരുടേയും കുടുംബങ്ങളുടേയും ആശങ്കയും യുദ്ധവുമെല്ലാം റിയലിസ്റ്റിക് ആക്കിയത് കൃത്യമായ ഗൃഹപാഠം തന്നെ; ടേക്ക് ഓഫിനെ കുറിച്ചോർത്ത് മലയാളിക്ക് അഭിമാനിക്കാം
അർജുൻ സി വനജ്
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും പാർവതിയും അടങ്ങിയ താരനിബിഡമായ ക്യാൻവാസ്, ഇറാഖിലെ ഐഎസ് തീവ്രവാദികളുടെ ക്രൂരതകളെ സമാനതകളില്ലാതെ അവതരിപ്പിക്കാൻ കഴിഞ്ഞ കലാസംവിധാന മികവ്, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന പശ്ചാത്തല സംഗീതവും ഛായഗ്രഹണവും, തുടക്കം മുതൽ ഒടുക്കം വരെ ലാഗിംങ് ഇല്ലാത്ത അവതരണ രീതി. ഇതാണ് മഹേഷ് നാരായണൻ എന്ന നവാഗത സംവിധായകന്റെ ടേക്ക് ഓഫിനെക്കുറിച്ച് ആദ്യം വായനക്കാരോട് പറയാനാവുക.
സംവിധായകന്റെ തന്നെ വാക്ക് കടമെടുത്താൽ, 'ഒരു സർവൈവൽ ത്രില്ലർ' എന്ന് ഒറ്റവാക്കിൽ പറയാം. മലയാളിക്ക് വാർത്തകളിലൂടെ മാത്രം പരിചിതമായ ഒരു സംഭവകഥയെ അതിതീവ്രമായ വൈകാരിതയോടെ, ഒട്ടും അതിശയോക്തി തോന്നിപ്പിക്കാത്ത രീതിയിൽ അവതരിപ്പിക്കാൻ ടീം ടേക്ക് ഓഫിന് കഴിഞ്ഞു എന്നത്, മലയാള സിനിമ ഇനി പാഠമാക്കേണ്ടതാണ്. സംവിധായകന്റെ കൃത്യമായ ഗൃഹപാഠമാണ് ഈ സിനിമയെ ഇത്ര റിയലിസ്റ്റിക്ക് ആക്കിയതെന്നാണ്
നിരൂപകന്റെ അഭിപ്രായം.
മറ്റു ഭാഷാ സിനിമകളെ അതേ പടി പകർത്തുന്നതല്ല മലയാള സിനിമയുടെ നിലവാരം ഉയർത്തുന്ന ഘടകം, മറിച്ച് പുതിയ രീതിയിലുള്ള പരീക്ഷണങ്ങളും ആവിഷ്കരണത്തിലെ പുതുമകളുമാണ് അതിന് കൂടുതൽ സഹായകമാവുകയെന്ന് മലയാളി ഒരിക്കൽക്കൂടി തെളിയിച്ചുവെന്ന് നിസംശയം പറയാം. രാജേഷ് പിള്ള ബാക്കി വെച്ചു പോയ സ്വപ്നങ്ങൾക്ക് മഹേഷ് നാരായണൻ ചിറക് നൽകി, ടേക്ക് ഓഫ് കൊടുത്തുവെന്ന് മറ്റൊരുതലത്തിൽ പറയാം. 2014 ജൂണിൽ ഇറാഖിലെ തിക്രിതിൽ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദിക്കളാക്കിയ പത്തൊൻപത് നഴ്സുമാരെ വിജയകരാമയി ഇന്ത്യയിൽ തിരിച്ചെത്തിച്ച സംഭവത്തെ ആസ്പദമാക്കിയാണ് ടേക്ക് ഓഫ് പിറവിയെടുക്കുന്നത്.
2016-ൽ പുറത്തിറങ്ങിയ എയർലിഫ്റ്റ് എന്ന അക്ഷയ് കുമാർ ചിത്രം, വലിയൊരു രക്ഷാപ്രവർത്തനം നമുക്കു മുൻപിൽ അവതരിപ്പിച്ചു.. പേർഷ്യൻ ഗൾഫ് യുദ്ധസമയത്ത് 1,7000 ഇന്ത്യക്കാരെ വിജയകരമായി എയർലൈൻ വഴി ഇവാക്വേറ്റ് ചെയ്ത് ഇന്ത്യയിൽ എത്തിച്ച മാത്തുണ്ണി മാത്യൂസ് ( ടൊയോട്ട സണ്ണി), ഹർഭജൻ സിങ് വേദി എന്നിവരായിരുന്നു അന്ന് നായകസ്ഥാനത്ത്..എയർലിഫ്റ്റിൽ ഊറ്റം കൊണ്ട നമ്മൾ മലയാളികൾക്ക് അഭിമാനിക്കാനുള്ള വക നൽകി കൊണ്ടാണ് ടേക്ക് ഓഫ് അവസാനിക്കുന്നത്..
എഡിറ്റിങ് രംഗത്തു നിന്നും തന്റെ ആദ്യ സംവിധാന സംരംഭത്തിലേക്ക് പ്രവേശിച്ച മഹേഷ് നാരായൺ പ്രതീക്ഷിച്ചതിന്റെ നൂറ് മടങ്ങ് തന്നെയാണ് തിരിച്ച് നൽകിയത്.. ചലച്ചിത്ര മേഖലയിലെ തന്റെ പരിചയ സമ്പത്ത് പൂർണ്ണമായും മഹേഷ് ഇവിടെ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. നട്ടെല്ലുള്ള തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടുംതൂൺ. സനു ജോൺ വർഗ്ഗീസിന്റെ ഛായാഗ്രഹണം ഇറാഖിനെയും ഇസ്ലാമിക് സ്റ്റേറ്റിനെയും അതിന്റെ ഭീകരതയേയും കൺമുൻപിൽ കൊണ്ടു വന്ന് നിർത്തി തന്നു.. സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനും ഗോപീസുന്ദറും ചേർന്നാണ്.. ഷാനിന്റെ ഗാനങ്ങൾ കഥയെ വഴി തെറ്റിക്കാതെ ഇണങ്ങിച്ചേർന്നു നിന്നു. കഥയ്ക്ക് ത്രില്ലർ സ്വഭാവം കൈവന്നപ്പോൾ, അതിന് കൂടുതൽ ഇഫക്ട് നൽകി ഗോപീസുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിനോട് നീതി പുലർത്തി..
ചിത്രത്തിന്റെ സാങ്കേതിക വശത്തെ അതിമനോഹരം എന്ന ഒറ്റ വാക്കിൽ നിർവ്വചിക്കാം. കേരളത്തിലും റാമോജി ഫിലീംസിറ്റിയിലുമായി സെറ്റിട്ടതിന്റെ ഒരു സൂചന പോലും തന്നില്ല കലാസംവിധായകൻ. സ്ഫോടനങ്ങളും യുദ്ധാന്തരീക്ഷവും പാകപ്പിഴകൾ ഒന്നും തന്നെയില്ലാതെ
ഒരുക്കിയിരിക്കുന്നു. ക്ലൈമാക്സിൽ ഇന്ത്യൻ പതാക പാറുന്നത് കാണുമ്പോൾ 'എയർലിഫ്റ്റ്' സമ്മാനിച്ച അതേ രോമാഞ്ചവും നിർവൃതിയും ടേക്ക് ഓഫും പകർന്നു തന്നു. എല്ലാം കൊണ്ടും നിരൂപകന്റെ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്ത്തിപ്പെടുത്തിയ ചിത്രമായിരുന്നു ടേക്ക് ഓഫ്.. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആന്റോ ജോസഫിനെയും ഷെബിൻ ബക്കറിനെയും ഈ അവസരത്തിൽ സ്മരിക്കുന്നു.. സിനിമ അവസാനിച്ചിട്ടും ഹിസ്റ്ററി അവതരണം കണ്ട് തിയറ്ററിൽ ഉണ്ടായിരുന്നവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ഐസിസ് ഭീകരരുടെ പ്രവർത്തനങ്ങളാൽ കലാപ കലുഷിതമായ മൊസൂളും മലയാളി നഴ്സുമാരുടേയും അവരുടെ കുടുംബങ്ങളുടേയും ആശങ്കയും ചിത്രം ചർച്ചചെയ്യുന്നു. ഭീകരരുടെ പിടിയിലായ നഴ്സുമാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാരും നടത്തിയ ശ്രമങ്ങൾ എത്രമാത്രമാണെന്ന് ചിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.
കഥയിലേക്ക് വന്നാൽ...
ആദ്യ നാൽപത്തിയഞ്ച് മിനുട്ടിൽ കേരളവും പിന്നീട് ഒടുക്കം വരെ ഇറാഖിലുമാണ് കഥ പുരോഗമിക്കുന്നത്. മീറയെന്ന 31 വയസുള്ള മുസ്ലിം യുവതിയുടെ ജിവിതത്തിലെ നിസ്സാഹയതുടെയും, കുടുംബ ഭാരത്തിന്റേയും ഇടകലർത്തിയ കഥ വ്യക്തമായി പ്രേക്ഷകരെ ധരിപ്പിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സമീറ ചിത്രത്തിന്റെ ഹൃദയവും മറ്റ് താരങ്ങൾ, ഹൃദയത്തിന് ആവശ്യമായ രക്തം എത്തിക്കുന്ന രക്തക്കുഴലുകളുമാണെന്ന് സാരം. ചുമതലകളുടെ ഭാര കെട്ടുകളിൽ നിന്നും മോചിതയാവാൻ വേണ്ടി ഇല്ലാത്ത ആഗ്രഹം ഉണ്ടാക്കിയെടുത്താണ് സമീറ സദ്ദാംഹുസൈന്റെ നാട്ടിലെ മാലാഖമാർക്കിടയിലേക്ക്(നഴ്സുമ്മാർ) അവൾ പറന്നുയരുന്നത്. താൻ പുനർവിവാഹം ചെയ്ത് ഷഹീദെന്ന(കുഞ്ചാക്കോ ബോബൻ) മെയിൽ നഴ്സും ഇവൾക്കൊപ്പം ചിത്രത്തിന്റെ നാൽപ്പതാം മിനുട്ടിൽ യാത്രയ്ക്ക് കൂട്ടാവുന്നു. പക്ഷേ അവരുടെ പ്രതിക്ഷയ്ക്കു വിപരീതമായി മറ്റു പല സംഭവ വികാസങ്ങളാണ് തിക്രത്തിലെ ആശുപത്രിയിൽ സംഭവിക്കുന്നത്.
ആദ്യ ഭർത്താവായിട്ട് ആസിഫലിയും മൂന്ന് നാല് സീനുകളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയോടടുപ്പിച്ചാണ് ഫഹദ് ഫാസിൽ(മനോജ്) ഇറഖിലെ ഇന്ത്യൻ അംബാസിഡറുടെ വേഷത്തിൽ കഥയ്ക്കൊപ്പം ചേരുന്നത്. തിക്രത്തിലെ ആശുപത്രിയിൽ നിന്ന് മൊസൂളിലേക്ക് എത്തുന്ന ഷഹീദ് ഐഎസ് തീവ്രവാദികളുടെ കയ്യിൽ പെടുന്നതും അവിടെ നിന്ന് നിന്ന് മലയാളിയായ ഐഎസ് പ്രവർത്തകനെ പരിചയപ്പെടുന്നതും സിനിമയെ വാർത്തകളിൽ നാം കണ്ട യാഥാർത്ഥ്യങ്ങളിലേക്കാണ് പ്രേക്ഷകനെ എത്തിക്കുന്നത്. ഇന്ത്യൻ
സർക്കാർ നടത്തുന്ന ധീരോജ്ജ്വലമായ രക്ഷാപ്രവർത്തനം ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനേയും ആദ്യപകുതിക്ക് ശേഷം ശരിക്കും ത്രില്ലടിപ്പിക്കും. അതു ചിത്രം കണ്ടുതന്നെ മനസിലാക്കണം. ചിത്രം കണ്ട് ആ ത്രിൽ അനുഭവിച്ചറിയുക..ആരെയും നിരാശപ്പെടുത്തില്ല എന്ന് നിരൂപകൻ കുട്ടി ചേർക്കുന്നു.
കഥാപാത്രങ്ങൾ
പാർവതി: പാർവതി ഒരു മികച്ച അഭിനയത്രി തന്നെയാണ് എന്നു ഒരിക്കൽ കുടി തെളിയിച്ചു. അമ്മയുടെ വേഷവും ഗർഭകാലവും പാർവതി അവിസ്മരണീയമാക്കി. പാർവതിയുടെ കരിയറിലെ മികച്ചചിത്രം തന്നെയാവും ടേക്ക് ഓഫ്. ജൂറി സത്യസന്ധ്യമായി അവർഡ് നിശ്ചയിച്ചാൽ 2017 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് പാർവതിയക്ക് തന്നെ ലഭിക്കും. (ഈ വർഷം ഇതിലും മികച്ച സ്ത്രീ കഥാപാത്രം ഇല്ലെങ്കിൽ)
കുഞ്ചാക്കോ ബോബൻ: വേട്ടയ്ക്ക് ശേഷം മികച്ച ഒരു കഥാപാത്രത്തിലൂടെയെത്തുന്ന ചാക്കോച്ചൻ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഏത് തരം പ്രണയവും തനിക്ക് വഴങ്ങുമെന്ന് ചാക്കോച്ചൻ തെളിയിച്ചു. അപ്രതീക്ഷിതമായ പ്രകടനമായിരുന്നു കുഞ്ചാക്കോ ബോബനിൽ (ഷാഹിദ്) നിന്നും ഉണ്ടായത്.. അനിയത്തിപ്രാവ് പുറത്തിറങ്ങിയതിന്റെ ഇരുപതാം വാർഷികത്തിൽ തന്നെ മറ്റൊരു സൂപ്പർ ഹിറ്റുകൂടിയെന്നത് ചാക്കോച്ചന് ഏറെ അഭിമാനിക്കാനുള്ള വകയാണ്.
ഫഹദ് ഫാസിൽ: ചിത്രത്തിലന്റെ ആദ്യപകുതിക്ക് ശേഷം കൈയടക്കിയിരിക്കുന്നത് ഫഹദ് തന്നെയാണ്. വളരെ പക്വതയോടെ ഒട്ടും തന്മയത്വം ചോരാതെയുള്ള അഭിനയം. ഇഗ്ലീഷും ഹിന്ദിയും അറബിയും മലയാളവുമെല്ലാം വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന സ്ക്രീൻ പ്രസൻസ്. ഡയലോഗ് പ്രസന്റേഷനിൽ ഉള്ള ഫഹദിന്റെ പ്രാവീണ്യം വേണ്ട രീതിയിൽ തന്നെ മഹേഷ് ഉപയോഗപ്പെടുത്തിയിരിക്കുന്നു. താൻ തിരഞ്ഞെടുക്കുന്ന ഏത് റോളും തന്റെ കൈകളിൽ ഭദ്രമായിരിക്കും എന്ന ഉറപ്പിന് ഫഹദ് ഒന്നു കൂടി ആക്കം കൂട്ടി.. വെറും ഒരു ചിരിയിലൂടെ ഒന്നിലധികം ആശയങ്ങൾ കൈമാറുന്ന ഫഹദ് എന്ന നടനേയോർത്ത് മലയാളികൾക്ക് അഭിമാനിക്കാം.
ആസിഫ് അലി: നല്ല മികച്ച രീതിയിലുള്ള അഭിനയം. മൂന്ന് നാല് രംഗങ്ങളിൽ മാത്രം വന്നു പോയ ആസിഫ് അലിയും നന്നായിരുന്നു..
മറ്റ് താരങ്ങൾ: പോസ്റ്ററിൽ കണ്ട് താരങ്ങളുടെ ഫാൻസിനപ്പുറം, ആർക്കും തന്നെ നിരാശപ്പെടേണ്ട അവസ്ഥ വരില്ലാ എന്നാണ് നിരൂപകന്റെ വിലയിരുത്തൽ. അലൻസിയർ ലെ ലോപ്പസ്, പ്രേം പ്രകാശ്, അഞ്ജലി അനീഷ് ഉപാസന, ദിവ്യ പ്രഭ, ശ്രീജ ദാസ് തുടങ്ങിയ മറ്റു താരങ്ങളും വളരെ ഭംഗിയായി തന്നെ തങ്ങളുടെ ജോലി നിർവ്വഹിച്ചു.
മഹേഷ് നാരായണൻ (സംവിധായൻ): മഹേഷിന്റെ പേര് മലയാളികൾക്ക് സംവിധായകന്റെ വേഷപകർച്ചയിൽ ആദ്യമാണെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളിലേറെയായി എഡിറ്ററുടെ റോളിൽ ഇദ്ദേഹം സജീവമായിരുന്നു. ടേക്ക് ഓഫിന്റെ സംവിധാനം മാത്രമല്ല മഹേഷ് കൈകാര്യം ചെയ്തിരിക്കുന്നത്. സജി കുമാറിന് ഒപ്പം തിരക്കഥയിലും അഭിലാഷ് ബാലചന്ദ്രനൊപ്പം എഡിറ്റിംഗിലും മഹേഷ് ഉണ്ടാരുന്നു. അതുകൊണ്ട് തന്നെ നമ്മുക്ക് ഉറപ്പിക്കാം ഇദേഹം മലയാള സിനിമക്കു ഒരു മുതൽക്കൂട്ടായി മാറിക്കഴിഞ്ഞു. ട്രാഫിക്, വിശ്വരൂപം, മുബൈ പൊലീസ് തുടങ്ങി നിരവധി സിനിമകളുടെ അണിയറയിൽ ചിത്രസംയോജകന്റെ വേഷമണിഞ്ഞിട്ടുണ്ട് മഹേഷ്.
പറയാതെ വയ്യ....
എയർലിഫ്റ്റിന്റെ കോപ്പിയാണ് എന്ന് പറഞ്ഞു കേട്ടതു കൊണ്ട് കാണാതിരിക്കാൻ ഉദ്ധേശിക്കുന്നവരോട്.. ഈ എയർലിഫ്റ്റ് എന്ന ചിത്രത്തെക്കാൾ ഉപരി ടേക്ക് ഓഫ് എന്ന ഈ ചിത്രം നിങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കും... കുടുംബമായോ കൂട്ടുകാർക്കൊപ്പമോ ടിക്കറ്റെടുക്കാം. ഏതൊരു മലയാളി പ്രേക്ഷനും തൃപ്തനാകും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്