'കത്തി' ശരാശരി തമിഴ് സിനിമ മാത്രം; വ്യത്യസ്തമായത് ചിത്രമുയർത്തുന്ന സാമൂഹിക പ്രതിബദ്ധത: പാലഭിഷേകത്തിനിടെ മരിച്ച ചെറുപ്പക്കാരൻ നൽകുന്ന സൂചനയെന്താണ്?
എം മാധവദാസ്
പെരുംകത്തിയോ, കൊടുവാളോ ആവുമെന്ന് ഉറപ്പായിരുന്നെങ്കിലും, കേരളത്തിലെ ഇത്രയും 'ന്യൂജൻ' പയ്യന്മാർ ആഘോഷപുർവം ചാടിക്കളിക്കുന്നത് (പാലക്കാട്ട് പാലഭിഷേകത്തിനിടെ ഒരു ചെറുപ്പക്കാരന്റെ ജീവനും പൊലിഞ്ഞു) എന്തിനാണെന്ന് മനസ്സിലാക്കാനാണ് പുതിയ 'വിജയ്' ചിത്രമായ 'കത്തിക്ക്' തലവച്ചുകൊടുത്തത്. സാധാരണ പാണ്ടിപ്പടങ്ങളെന്ന് വംശീയ ബുദ്ധിയോടെ മലയാളി വിലയിരുത്തുന്ന തനി തമിഴ് മസാലക്കൂട്ടുകളാണ് വിജയ് സിനിമയിൽ കാണാറ്. യായൊരു പുതുമയുമില്ലാതെ, ഒരു പാട്ട്, ഒരു തല്ല്, അൽപ്പം ഹാസ്യം എന്നിങ്ങനെയുള്ള ഫോർമുലയിൽ ഒരേ ടൈപ്പിൽ. അവസാനം വില്ലനെ ഓടുന്ന വാഹനം എറിഞ്ഞു വീഴ്ത്തിയും ശൂലത്തിൽ തറച്ചും, തലവെട്ടിയും, വെടിവച്ചും , അടിച്ചൊടിച്ചുമൊക്കെ വിജയ് പരലോകത്ത് എത്തിക്കും. (ബോഡിഗാർഡ്, തുപ്പാക്കി തുടങ്ങിയ ചില വ്യത്യസ്തതകളെ മറക്കുന്നില്ല) പക്ഷേ ഒരേ അച്ചിൽ വാർത്ത ഈ എല്ലാ പടപ്പുകളും വലിയ സാമ്പത്തിക വിജയമാവുകയും ചെയ്യും. ഇങ്ങനെ സ്റ്റീരിയോടൈപ്പ് സിനിമകൾചെയ്തിട്ട് നിങ്ങൾക്ക് ബോറടിക്കുന്നില്ലേയെന്ന് വിജയോട് താൻ നേരിട്ട് ചോദിച്ചതായി നടൻ പൃഥ്വീരാജ് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. തമിഴ് വ്യാവസായിക സിനിമയിൽ ഒട്ടുമില്ലാത്ത സാമൂഹിക പ്രതിബന്ധത എന്ന വിഷയത്തെ ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ്. 'ഗജനി'പോലുള്ള വേറിട്ടൊരു ചിത്രം ഒരുക്കിയ എ ആർ മുരുകദാസ് 'കത്തിയിലൂടെ' ആ ഒരേ ഒരുകാര്യത്തിൽമാത്രം കൈയടി നേടുന്നു. പക്ഷേ സിനിമയുടെ കെട്ടുംമട്ടുമൊക്കെ തനി തമിഴ് സ്റ്റൈലിൽ തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ശരാശരി സിനിമാ പ്രേമിക്ക് കത്തികണ്ടില്ലെങ്കിൽ യാതൊരു നഷ്ടവുമില്ലെന്ന് മാത്രമല്ല, മൾട്ടിപ്ളക്സിലെ ടിക്കറ്റ് ചാർജും, കൊറിക്കാനുള്ള പോപ്കോണിന്റെ വിലയും നോക്കുമ്പോൾ മോശമല്ലാത്ത സാമ്പത്തിക ലാഭവുമുണ്ട്.
'കത്തിയും' ആ ഫോർമുലയിൽ തന്നെയാണെങ്കിലും ആകെയുള്ള മാറ്റം തമിഴ് വ്യാവസായിക സിനിമയിൽ ഒട്ടുമില്ലാത്ത സാമൂഹിക പ്രതിബന്ധത എന്ന വിഷയത്തെ ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നതാണ്. 'ഗജനി'പോലുള്ള വേറിട്ടൊരു ചിത്രം ഒരുക്കിയ എ ആർ മുരുകദാസ് 'കത്തിയിലൂടെ' ആ ഒരേ ഒരുകാര്യത്തിൽമാത്രം കൈയടി നേടുന്നു. പക്ഷേ സിനിമയുടെ കെട്ടുംമട്ടുമൊക്കെ തനി തമിഴ് സ്റ്റൈലിൽ തന്നെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഒരു ശരാശരി സിനിമാ പ്രേമിക്ക് കത്തികണ്ടില്ലെങ്കിൽ യാതൊരു നഷ്ടവുമില്ലെന്ന് മാത്രമല്ല, മൾട്ടിപ്ളക്സിലെ ടിക്കറ്റ് ചാർജും, കൊറിക്കാനുള്ള പോപ്കോണിന്റെ വിലയും നോക്കുമ്പോൾ മോശമല്ലാത്ത സാമ്പത്തിക ലാഭവുമുണ്ട്. എന്നാൽ ഒരു വിജയ് ആരാധകനെവച്ചുനോക്കിയാലൊ? അയാൾക്കുവേണ്ട കൊണ്ടാട്ടങ്ങളെല്ലാം ഈ ചേരുവയിലുമുണ്ട്. അതുകൊണ്ടുതന്നെ കത്തി ബോക്സോഫീസിൽ കത്തിക്കയറുകയാണ്.
അഴിമതി, കർഷക ആത്മഹത്യയും പ്രമേയമാവുമ്പോൾ
ലോകമൊട്ടാകെ റിലീസ് ചെയ്ത 'കത്തി' ആദ്യം ദിനത്തിൽ മാത്രം നേടിയ തുക 24കോടിയാണ്. ഇതിൽ രണ്ട് കോടി കേരളത്തിൽ നിന്നാണ്. രജനീകാന്തിന്റെ പിൻഗാമിയാരാണെന്ന തർക്കം മുഴങ്ങുന്ന തമിഴകത്ത് ഈ ബോക്സോഫീസ് റെക്കോർഡുകൾ വിജയ് ആരാധകർക്ക് നൽകിയ മേൽക്കൈ ചില്ലറയല്ല. പക്ഷേ കലാമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോഴോ, കത്തി വെറും ആവറേജ് മസാലക്കുട്ടുമാത്രമാണ്.
പക്ഷേ നേരത്തെ പറഞ്ഞതുപോലെ എ ആർ മുരുകദാസ് അതിൽ ചേർത്ത സാമൂഹിക പ്രതിബദ്ധതയെന്ന കാര്യം പരിഗണിക്കുമ്പോൾ 'കത്തി' വ്യത്യസ്തമാവുന്നു. കർഷകർക്കുവേണ്ടിയാണ് ഈ ചിത്രം സമർപ്പിക്കുന്നത്. (മൺമറഞ്ഞ താര നായകർക്കായി സമർപ്പിക്കുന്ന സിനിമകൾ ധാരളമുണ്ടെങ്കിലും ഈ രീതിയിലുള്ള സമർപ്പണം തമിഴകത്ത് അപൂർവമാണ്) ഒരു വലിയ കോർപ്പറേറ്റ് ഗ്രൂപ്പിന്റെ കൈയിൽനിന്ന് ഒരു തമിഴ് ഗ്രാമത്തെ രക്ഷിക്കാൻ പ്രയത്നിക്കുന്ന, സാമൂഹിക പ്രവർത്തകനായ ജീവനന്ദന്റെയും കതിരേശൻ എന്ന കള്ളന്റെയും കഥയാണ് 'കത്തി'. വിജയ് ആ ഇരട്ടവേഷത്തെ തെറ്റ് പറയാൻ പറ്റാത്തവിധം ഭംഗിയാക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ തങ്ങൾ രണ്ടുപേരുടെയും ലക്ഷ്യം ഒന്നാണെന്ന് കള്ളനും സാമൂഹിക പ്രവർത്തകനും തിരച്ചറിയുന്നതോടെ 'കത്തി' ഇരുതല മൂർച്ചയുള്ളതാവുന്നു. ആ അർഥത്തിൽ നോക്കുമ്പോൾ ഈ സിനമയെ അഭിനന്ദിക്കണം. അഴിമതി, കർഷ ആത്മഹത്യ, ഗ്രാമം വിഴുങ്ങുന്ന കോർപ്പറേറ്റുകൾ, ടെലിവിഷൻ ചാനലുകളുടെ മൽസരം തുടങ്ങിയവയെല്ലാം ഇതിൽ വരുന്നുണ്ട്.
തമിഴ് സംവിധായകനായ വസന്തബാലൻ കേളത്തിലെയും തമിഴകത്തെയും സിനിമകളെ വിലയിരുത്തി ഈയിടെ പറഞ്ഞിരുന്നു. 'കേരളത്തിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് മുഖ്യമന്ത്രിയേയോ, എന്തിന് പ്രധാനമന്ത്രിയെവരേയോ സിനിമയിലൂടെ വിമർശിക്കാം. പക്ഷേ തമിഴ്നാട്ടിൽ വിമർശനംപോയിട്ട് പരാമർശം മതി, ചിത്രം റിലീസാവില്ലെന്ന് മാത്രമല്ല തലതന്നെ കാണില്ല.' കാര്യം സത്യമാണ്. ജയലളിതയുടെ അഴിമതിയെയും ഏകാധിപത്യത്തെയും, പരസ്യമായിവേണ്ട പരോക്ഷമായെിലും വിമർശിച്ചുകൊണ്ട് ഒരു സിനിമ തമിഴ്നാട്ടിൽ ഉണ്ടായിട്ടുണ്ടോ. ജയയുമായി രജീനികാന്തിന് കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന കാലത്തിറങ്ങിയ 'പടയപ്പയിൽ' ഒരു പെണ്ണിന്റെ ആധിപത്യത്തിനെതിരെ പേരാടുന്ന പുരഷനായി രജനി വന്നത്, ഡിഎംകെക്കാർ ഏറ്റുപിടിച്ച് ജയക്കെതിരാണെന്ന് പ്രചരിപ്പിക്കയായിരുന്നു! അല്ലാതെ രജനീകാന്തിനുപോലും നേരിട്ട് ജയയെ വിമർശിക്കാനായിട്ടില്ല. തമിഴ് എഴുത്തുകാരിലെ കലാപകാരിയായി അറിയപ്പെടുന്ന ചാരു നിവേദിത പറയുന്നതു നോക്കുക. 'തമിഴ്നാട്ടിലെ കൊടികുത്തിയ അഴിമതിയെക്കുറിച്ചോ, അക്രമത്തെക്കുറിച്ചോ, ജാതിഭ്രാന്തിനെയും, ദുരഭിമാനഹത്യയെക്കുറിച്ചുമെല്ലാം ഇവിടുത്തെ മുഖ്യധാര സിനമാക്കാരന് മൗനമാണ്. പാട്ടും പ്രണയവും സൗഹൃദവുമൊക്കെ തന്നെയാണ് ഇവിടെ ഏത്കാലത്തും സിനിമയിൽ നിലനിൽക്കുന്നത്'. ആ രീതിയിൽ നോക്കുമ്പോൾ കത്തിയിലൂടെ മുരുകദാസിട്ട തുടക്കം ചരിത്രപാധാന്യമുള്ളതാണ്. നട്ടെല്ലുവളയാത്ത ചെറുപ്പക്കാർ ഇത്തരം പ്രമേയങ്ങളും സിനിമക്കെടുക്കാമെന്ന് കണ്ടു പടിക്കെട്ടെ.
മുട്ടിനുമുട്ടിനു തിരുകുന്ന പാട്ടകളും, പതിവ് വെറുപ്പിക്കൽ ഡയലോഗുകളും, വാ പൂട്ടാത്ത കുറെ ഹാസ്യക്കാരുമൊക്കെയായി ബാക്കിയെല്ലാം പഴയ പാണ്ടിമേളം തന്നെ. ഒരു നല്ല പ്ളോട്ടിനെ കെട്ടുറപ്പോടെ വികസിപ്പിക്കാനുള്ള തിരക്കഥാതന്ത്രം മുരുകദാേസിനില്ല. പക്ഷേ തമിഴ് സിനിമയാകുമ്പോൾ നമ്മുടെ 'പെരുച്ചാഴിയും' 'ഗ്യാങ്ങ്സ്റ്ററുമൊക്കെപോലെ' അവിടെ സാമാന്യബുദ്ധിയെന്നത് ആവശ്യമില്ല. പ്രത്യേകിച്ചും വിജയ് നായകനാവുമ്പോൾ. സുന്ദരിയായി ഒരുങ്ങിനടക്കുക എന്ന ഒരേയൊരു കാര്യം മാത്രമേ സാധാരണ വിജയ് ചിത്രങ്ങളിൽ നായികക്ക് ചെയ്യാനുണ്ടാവൂ.പക്ഷേ ഇവിടെ തീരുന്നു ഈ ചിത്രത്തെകുറിച്ചുള്ള നല്ല വാക്കുകൾ. മുട്ടിനുമുട്ടിനു തിരുകുന്ന പാട്ടകളും, പതിവ് വെറുപ്പിക്കൽ ഡയലോഗുകളും, വാ പൂട്ടാത്ത കുറെ ഹാസ്യക്കാരുമൊക്കെയായി ബാക്കിയെല്ലാം പഴയ പാണ്ടിമേളം തന്നെ. ഒരു നല്ല പ്ളോട്ടിനെ കെട്ടുറപ്പോടെ വികസിപ്പിക്കാനുള്ള തിരക്കഥാതന്ത്രം മുരുകദാേസിനില്ല. പക്ഷേ തമിഴ് സിനിമയാകുമ്പോൾ നമ്മുടെ 'പെരുച്ചാഴിയും' 'ഗ്യാങ്ങ്സ്റ്ററുമൊക്കെപോലെ' അവിടെ സാമാന്യബുദ്ധിയെന്നത് ആവശ്യമില്ല. പ്രത്യേകിച്ചും വിജയ് നായകനാവുമ്പോൾ. സുന്ദരിയായി ഒരുങ്ങിനടക്കുക എന്ന ഒരേയൊരു കാര്യം മാത്രമേ സാധാരണ വിജയ് ചിത്രങ്ങളിൽ നായികക്ക് ചെയ്യാനുണ്ടാവൂ. അൽപ്പം ഭേദമെന്നല്ലാതെ ഇതിൽ നായിക ഉൾപ്പെടെയുള്ള പെൺകഥാപാത്രങ്ങൾക്ക് കാര്യമായൊന്നും ചെയ്യാനില്ല.
'കത്തി'കാണുന്ന കേരളം!
പക്ഷേ ഈ ലേഖകൻ അമ്പരന്നുപോയത് അതുകൊണ്ടൊന്നുമല്ല. നമ്മൾ മലയാളികൾ എത്ര കഷ്ടപ്പെട്ട് സിനിമയെടുത്താലും അതിന് ആദ്യദിവസംതന്നെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടത്തെി ഫേസ്ബുക്കിൽ റിവ്യൂ ഇട്ട് നാറ്റിക്കുന്ന, ന്യൂ ജനറേഷൻ യോയോ പയ്യന്മാരൊക്കെയുണ്ട്, 'കത്തിക്ക് 'പാലഭിഷേകം നടത്താനും ബാന്റുമേളം നടത്താനുമൊക്കെ! ഒരുവിധത്തിൽ ടിക്കറ്റെടുത്ത് അകത്തുകയറിയപ്പോൾ വീണ്ടും ഞെട്ടി. തീയേറ്റർ നിറയെ 15വയസ്സിനും 22നും ഇടയിലുള്ളവർ! ആദ്യദിനങ്ങൾ ആയതിനാലാവണം തീയറ്റിൽ ഒറ്റ പെൺകുട്ടിപോലുമില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും താരാധിപത്യത്തെ വെല്ലുവിളിക്കുന്ന ഈ യൂത്തന്മാർ, വിജയ് സ്ക്രീനിലേക്ക് വന്നപ്പോൾ കാണിച്ച കോപ്പിരാട്ടികൾ അമ്പരിപ്പിക്കുന്നതായിരുന്നു. കുരവയിടുന്നവർ, കടലാസ് കീറി എറിയുന്നവർ, സീറ്റിനുമുകളിൽ കയറി ആർക്കുന്നവർ.... അങ്ങനെപോവുന്നു. അടുത്തകാലത്തൊന്നും ഇങ്ങനെ നിറയാത്തതിലാവാണം, തീയേറ്റർ ജീവനക്കാർ ചെറുപ്പക്കാരെ കയറൂരി വിടുകയായിരുന്നു. വിജയിയുടെ ഒരോ ഡയലോഗിനും കൈയടി, ഒരോ പാട്ടിനും നൃത്തം. തീയേറ്റാകെ യുവാക്കളുടെ ആനന്ദോൽസവം.
മലയാളത്തിലല്ലെങ്കിൽ എന്തുമാവാം. മലയാള സിനിമ നമ്മൾ മസിലുപിടിച്ചേ കാണൂ. തമിഴ് എൻജോയ് ചെയ്യാനാണ് വരുന്നത്. മലയാളി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലർത്തുന്ന കടുത്ത ഹിപ്പോക്രസി ആസ്വാദനത്തിലും കാണാം (ഇനി ബാറുകളും മറ്റും പൂർണമായി അടച്ചുപൂട്ടുന്നതോടെ മലയാളി യുവാക്കളുടെ മുഴുവൻ ആഘോഷങ്ങളും തമിഴ്നാട്ടിലേക്കുമാറുന്നതും കാണാം!) തമിഴ് പടങ്ങൾ മാത്രമല്ല, വളിപ്പൻ ഹിന്ദിപടങ്ങളും ഇപ്പോൾ കേരളത്തിൽ നിന്ന് കോടികൾ വാരുകയാണ്. ഇടവേളയിൽ ഒരു ചെറുപ്പക്കാരനോട് തുറന്നുചോദിച്ചു; മലയാള സിനിമയിൽനിന്ന് കിട്ടാത്ത എന്ത് പ്രത്യേകതയാണ് നിങ്ങൾക്ക് ഇതിൽ കാണുന്നത്. 'ഇത് തമിഴ്പടമല്ലേ, വിജയ് ഫാനായ ഞങ്ങൾ ഇത് എൻജോയ് ചെയ്യുന്നു' എന്നായിരുന്നു മറുപടി. അപ്പോൾ അതുതന്നെയാണ് കാര്യം. മലയാളത്തിലല്ലെങ്കിൽ എന്തുമാവാം. മലയാള സിനിമ നമ്മൾ മസിലുപിടിച്ചേ കാണൂ. തമിഴ് എൻജോയ് ചെയ്യാനാണ് വരുന്നത്. മലയാളി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പുലർത്തുന്ന കടുത്ത ഹിപ്പോക്രസി ആസ്വാദനത്തിലും കാണാം (ഇനി ബാറുകളും മറ്റും പൂർണമായി അടച്ചുപൂട്ടുന്നതോടെ മലയാളി യുവാക്കളുടെ മുഴുവൻ ആഘോഷങ്ങളും തമിഴ്നാട്ടിലേക്കുമാറുന്നതും കാണാം!) തമിഴ് പടങ്ങൾ മാത്രമല്ല, വളിപ്പൻ ഹിന്ദിപടങ്ങളും ഇപ്പോൾ കേരളത്തിൽ നിന്ന് കോടികൾ വാരുകയാണ്. 'ബാങ് ബാങിന്' കേരളത്തിൽ നിന്ന് കിട്ടിയ ഉഗ്രൻ സ്വീകരണത്തിന് മലയാളി പ്രേക്ഷകർക്ക് ഹൃതിക് റോഷൻ ഈയിടെ പ്രത്യേകം നന്ദി പറഞ്ഞത് ഓർക്കുക. ഇനി ഈ പടങ്ങൾക്ക് ആളുകൂടുന്നതുകണ്ട് അതുപോലുള്ള പടങ്ങൾ മലയാളത്തിൽ എടുത്താൽ പണി പാളും. (മുമ്പ് പൃഥ്വീരാജും കുട്ടരും 'താന്തോന്നി'യടക്കമുള്ള സിനിമകളെടുത്ത് കൈപൊള്ളിയത് അങ്ങനെയായിരുന്നു.) അങ്ങനെ ചിന്തിക്കുമ്പോൾ, വിജയിയുടെ കട്ടൗട്ടിൽ പാലഭിഷേകത്തിനിടെ കാൽവഴുതി വീണുമരിച്ച യുവാവ് വലിയ സാംസ്ക്കാരിക സൂചനയാണ് നമുക്ക് നൽകിയത്.
വാൽക്ഷ്ണം: തന്റെ ഫാൻസുകാർ പാലഭിഷേകം പോലുള്ള പരിപാടികൾ നടത്തരുതെന്ന് കമൽഹാസൻ കർശന നിർദ്ദേശം നൽകിയതായി ഈയിടെ വായിച്ചിരുന്നു. ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള ഇക്കാലത്ത് കാശ് ഇങ്ങനെ നശിപ്പിക്കാൻ നിങ്ങൾക്കെങ്ങനെ ധൈര്യംവന്നുവെന്ന കമലിന്റെ ചോദ്യം ഇവിടെയും പ്രസക്തമാണ്. നേത്രദാനം, അവയവദാനം, മാലിന്യ നിർമ്മാർജനം എന്നിവയിലൊക്കെയാണ് കമൽ ഫാൻസുകാർ ഇപ്പോൾ ശ്രദ്ധിക്കുന്നത്. (കമൽ ഫാൻസിന്റെ നേത്രദാനത്തിലൂടെ കാഴ്ച തിരിച്ചുകിട്ടിയ വ്യക്തി കണികാണുന്നത് കമൽഹാസനെയായാലുള്ള അത്ഭുതം ചിന്തിച്ചു നോക്കു. കമലിന് ഏറ്റവും പ്രിയപ്പെട്ട സാമൂഹിക പ്രവർത്തനം അതാണ്) അത്രക്ക് എത്തില്ലെങ്കിലും രജനി ഫാൻസും ജീവകാരുണ്യപ്രവർത്തനങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്. തന്റെ 'ശിവാജി' എന്ന സിനിമയുടെ ആദ്യദിനം തീയേറ്റിനുമുന്നിൽ ആടിനെ അറുത്ത് ബലി നൽകിയ ആരാധകരെ രജനി വിലക്കിയതായി വാർത്തയുണ്ടായിരുന്നു. (പത്തുപതിനഞ്ച് വർഷംമുമ്പ് 'ഉഴൈപ്പാളി' എന്ന തന്റെ സിനിമക്ക് ടിക്കറ്റുകിട്ടാത്തതിന്റെ മനോവിഷമംമൂലം ആത്മഹത്യചെയ്ത തന്റെ ആരാധകന്റെ കുടംബത്തെ ഇക്കാലമത്രയും രജനി സംരക്ഷിച്ച് വരികയാണ്) ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാലഭിഷേകമടക്കമുള്ള വേസ്റ്റുകൾ വേണ്ടെന്ന് ആരാധകരോട് പറയാൻ വിജയ് അടക്കമുള്ള താരങ്ങൾ തയാറാവുമോ? തീയേറ്ററിലെ ദേശീയഗാനത്തെപോലെതന്നെ ചർച്ചചെയ്യേണ്ടതാണ് തീയേറ്റിന് മുന്നിലെ പാലഭിഷേകവും.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- സിനിമയ്ക്ക് സാമൂഹിക മാധ്യമത്തിൽ മോശം റിവ്യൂ; ഒൻപത് പേർക്കെതിരെ കേസ്
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്