ഇതാ 2015ലെ മോശം സിനിമകൾക്കുള്ള അവാർഡ്! ഏറ്റവും ബോറ് ചിത്രം തിങ്കൾ മുതൽ വെള്ളി വരെ; മോശം സംവിധായകൻ ഡോ. ബിജു, മൊയ്തു താഴത്ത്; മോശം നടൻ ജയറാം, നടി റിമി ടോമി, ജുവൽ മേരി; തറ വളിപ്പിനുള്ള സമഗ്ര സംഭാവനാ പുരസ്ക്കാരം ദിലീപിന്
എം മാധവദാസ്
തിരുവനന്തപുരം: നല്ലതിന് മാത്രമല്ല ചീത്തക്കുമുണ്ട് അവാർഡ്. നമ്മുടെ നാട്ടിൽ ഇനിയും എത്തിയിട്ടില്ലാ എന്നേയുള്ളൂ, യു.എസിലും യൂറോപ്പിലുമൊക്കെ സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം നെഗറ്റീവ് അവാർഡുകൾ ഉണ്ട്. നല്ല ജനപ്രതിനിധിക്ക് അവാർഡ് നൽകുന്നതുപോലെതന്നെ മോശം എംപിക്കുമുണ്ട് പുരസ്ക്കാരം. ഹോളിവുഡ്ഡിന് സമാന്തരമായി അവിടുത്തെ സിനിമകൾക്ക് മോശം അവാർഡ് നൽകുന്ന കൂട്ടായ്മയും ഇന്നും പ്രവർത്തിക്കുന്നു. ആരെയും അപമാനിക്കാല്ല ഇത്. നിങ്ങളുടെ കലാസൃഷ്ടി മെച്ചമല്ളെന്ന് കാണിച്ച് തിരുത്തൽ വരുത്താനാണ്. ഒരുതവണ മോശം അവാർഡ് വാങ്ങിച്ചവർ അടുത്തതവണ ഓസ്ക്കാർവാങ്ങി ഞെട്ടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മലയാളത്തിൽ 150 ഓളം സിനിമകൾ ഇറങ്ങിയ 2015ന് തിരശ്ശീല വീഴുമ്പോൾ നല്ല സിനിമകളെ തിരഞ്ഞെടുക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം അവയുടെ എണ്ണം വെറും പത്തിൽ താഴെമാത്രമാണ്. ബാക്കി നൂറ്റിനാൽപ്പതോളം വരുന്ന അറുബോറുകൾക്കിടയിൽനിന്ന് ഏറ്റവും വഷളത്തങ്ങൾ കണ്ടത്തി പൊതുജനമധ്യത്തിൽ ഹാജരാക്കുകയാണിവിടെ. ഒപ്പം ഒരു അപേക്ഷയും. മേലിൽ ഇത്തരം പടപ്പുകളുമായി വന്ന് ഞങ്ങളുടെ സമയവും പണവും പോക്കറ്റടിക്കരതേ!
ഏറ്റവും ബോറ് ചിത്രം തിങ്കൾ മുതൽ വെള്ളിവരെ
ഈ വർഷത്തെ ഏറ്റവും അസഹീനീയമായ പടപ്പുകളിൽ ഒന്നായിരുന്ന കണ്ണൻ താമരക്കുളം സംവിധാനിച്ച ഈ പടപ്പ്. നാം നിരന്തരം പരിഹസിക്കുന്ന 'ചന്ദനമഴയെയും', 'പരസ്പരത്തെയും 'പോലുള്ള സീരിയലുകൾ എത്രഭേദമായിരുന്നു എന്ന് ഈ പടം തെളിയിക്കുന്നു. ഒരു സീൻപോലും മരിയാദക്ക് എടുക്കാതെ ആദിമധ്യാന്തം കോമഡി കൊണ്ടുള്ള ഭീകരാക്രമണം.
മോഹൻലാലിന്റെ ജോഷി ചിത്രം ലൈല ഓ ലൈല, മമ്മൂട്ടിയുടെ കമൽ ചിത്രം ഉട്ടോപ്യയിലെ രാജാവ്, മാർത്താണ്ഡൻ സംവിധാനിച്ച അഛാദിൻ, ദിലീപിന്റെ ഇവൻ മര്യാദരാമൻ, സുരേഷ്ഗോപിയുടെ രുദ്ര സിംഹാസനം, ആസിഫലിയുടെ കോഹിനൂർ, സജി സുരേന്ദ്രന്റെ ഷീ ടാക്സി,രാജേഷ് നായർ സംവിധാനംചെയ്ത സാൾട്ട് മാൻഗോ ട്രീ, രഘുരാമവർമ്മയുടെ സംവിധാനംചെയ്ത ആസിഫലികുഞ്ചാക്കോ ബോബൻ ചിത്രം രാജമ്മ അറ്റ് യാഹൂ, നവാഗതനായ ശ്രീവരുൺ സംവിധാനം ചെയ്ത ഒന്നാം ലോക മഹായുദ്ധം, നവാഗതനായ ഫാസിൽ ബഷീറിന്റെ മംബൈ ടാകസി എന്നീ അസഹനീയമായ പടപ്പുകൾ മോശം ചിത്രത്തിനായുള്ള നിരവധി നോമിനേഷനുകൾ നേടിയതാണെങ്കിലും 'തിങ്കൾ മുതൽ വെള്ളിവരെ' എന്ന പടത്തെ തെരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. സീരിയൽ ഭ്രമത്തിനിതിരെയെന്ന് പ്രചരിപ്പിച്ച് അതിനേക്കാൾ മോശം പടം എടുക്കുകയും, അവസാനം സീരിയലുകളെ പുകഴ്ത്തുകയും ചെയ്യുന്ന സാമൂഹികദ്രോഹം കൂടി ഈ ചിത്രം ചെയ്യുന്നുണ്ട്.
മോശം സംവിധായകൻ ഡോ.ബിജു, മൊയ്തു താഴത്ത്
മോശം സംവിധായകർക്കുള്ള അവാർഡ് ഇത്തവണ രണ്ടുപേർ തുല്യമായി പങ്കിട്ടിരിക്കയാണ്. 'വലിയ ചിറകുള്ള പക്ഷികളിലുടെ' ഡോ.ബിജുവും, 'ടി.പി 51' എന്ന ചിത്രത്തിലൂടെ മൊയ്തു താഴത്തും. പാൽക്കുപ്പിയിൽ വ്യാജമദ്യം വിൽക്കുന്ന സ്വഭാവമുള്ള ബൗദ്ധിക അബ്ക്കാരികളാണ് ഈ രണ്ട് സംവിധായകരും. എൻഡോസൾഫാൻ പ്രമേയമായി എടുത്ത് ഡോ.ബിജു സംവിധാനം ചെയ്ത ചിത്രം കണ്ടാൽ സ്കൂൾ കുട്ടികൾപോലും ചിരിച്ചുപോവും. സിനിമയാണോ, നാടകമാണോ, ഡോക്യൂമെന്റിയാണോ എന്നൊന്നും പറയാൻ പറ്റാത്ത എന്തോ ഒരു പടപ്പ്. ഒറ്റ ഷോട്ടുപോലും പ്രേക്ഷകന്റെ ഹൃദയത്തിൽ തട്ടുന്ന രീതിയിൽ എടുക്കാൻ ഡോക്ടർക്ക് ആയിട്ടില്ല. എന്നിട്ടോ, സാമൂഹിക പ്രതിബന്ധതയെക്കുറിച്ചൊക്കെ വലിയ വായിൽ ഡോ.ബിജു അഭിപ്രായം പറഞ്ഞ് തന്റെ സിനിമയെ മാർക്കറ്റ് ചെയ്യും.
ഇതേ അവസ്ഥയാണ് 'ടി.പി 5' എടുത്ത മൊയ്തു താഴത്തിനും. ചിത്രീകരണത്തിന്റെ ഓരോഘട്ടത്തിലും സിപിഎമ്മുകാർ തന്നെ ഭീഷണിപ്പെടുത്തുന്നെന്ന് പറഞ്ഞ് അവസാനം മൊയ്തു പുറത്തിറക്കിയ പടപ്പ് സാധനം കണ്ടാൽ കരഞ്ഞുപോകും. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തോടുചെയ്ത ഏറ്റവും വലിയ അവഹേളനമാണ്, ഒറ്റ ഷോട്ടുപോലും നന്നായിട്ടില്ലാത്ത ഈ പടം.
മോശം നടൻ ജയറാം (ചിത്രംതിങ്കൾ മുതൽ വെള്ളിവരെ)
എത്രയോ നല്ല വേഷങ്ങൾ അഭിനയിച്ച് ഫലിപ്പിച്ച് നമ്മെ അമ്പരപ്പിച്ച പ്രതിഭയാണ് പത്മശ്രീ ജയാറം. തെനാലി സിനിയിൽ സാക്ഷൽ കമൽഹാസനെപ്പോലും അമ്പരപ്പിച്ച ആ നടന ചാതുരി ഓർത്തുനോക്കുക. എന്നാൽ സമീപകാലത്തായി ജയറാമിന്റെ ചിത്രങ്ങളെല്ലാം ഒന്നിനുപിറകെ ഒന്നായി ബോറടി മൽസരങ്ങളാണ്്.അതിൽ ഏറ്റവും വിലക്ഷണമായ വേഷമായിരുന്നു 'തിങ്കൾ മുതൽ വെള്ളി' വരേയിലേത്. ഒരിടത്തുപോലും ജയറാമിന്റെ പഴയ നിലവാരത്തിലേക്ക് അഭിനയം ഉയർന്നില്ല. തമിഴ് മസാലകളെ ഓർമ്മിപ്പിക്കുന്ന ഓവർ ആക്ഷനിലേക്ക് പലപ്പോഴും ജയറാമിന്റെ അഭിനയം തരംതാഴുകയും ചെയ്തു.
മോശം നടിറിമി ടോമി (ചിത്രം തിങ്കൾ മുതൽ വെള്ളിവരെ) , ജുവൽ മേരി ( ഉട്ടോപ്യയിലെ രാജാവ്)
ആവുന്ന പണിക്കെ പോകാവൂ. അത്മവിശ്വാസമുണ്ടെന്ന് കരുതി അറിയാത്ത പണിക്കുപോയാൽ ഏത് ലാലിസവും ചളമാവുമെന്ന് നമ്മുടെ അനുഭവ പാഠമാണ്. നല്ളൊരു ഗായികയും ഒന്നാന്തരം അവതാരികയുമായ റിമിടോമി അഭിനയിക്കാൻ പോയപ്പഴും സംഭവിച്ചത് അതുതന്നെയാണ്. അഞ്ചുകിലോയുടെ തൂക്കക്കട്ടികൊണ്ട് മുഖത്ത് കുത്തിയാലും ഒരേ വിഡ്ഡിച്ചിരി ചിരിച്ചള്ള ഭാവത്തിൽ നിൽക്കുന്ന കഥാപാത്രത്തെയാണ് റിമി ഈ പടത്തിൽ ചെയ്തുകൂട്ടിയത്.
അതുപോലെ മീഡിയാ ഹൈപ്പിന്റെ പുറത്ത് കമലിന്റെ 'ഉട്ടോപ്യയിലെ രാജാവിൽ' അഭിനയിക്കാനത്തെിയ ജുവൽമേരിയും വലിയ പരാജയമായിരുന്നു. ആരോടോ ദേഷ്യമുള്ളതുപോലുള്ള മുഖഭാവവും ശരീരഭാഷയുമാണ് ജുവലിന് ഈ പടത്തിൽ ഉടനീളം.എന്നാൽ രണ്ടാമത്തെ പടമായ 'പത്തേമാരിയിൽ' ജുവൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.
രണ്ടാമത്തെ മോശം ചിത്രം: ലൈല ഓ ലൈല, ഉട്ടോപ്യയിലെ രാജാവ്
ഈ രണ്ടു അസംബന്ധ നാടകങ്ങളേക്കാൾ ബോറടിയുള്ള സിനിമകൾ ഈ വർഷം തന്നെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതിന് അവാർഡ് കൊടുക്കുന്നത് അതിന്റെ അണിയറ ശിൽപ്പികളെ നോക്കിയാണ്. പ്രഗൽഭനായ ജോഷിയും, കമലുമാണ് യഥാക്രമം ഇവയുടെ സംവിധാക്കൾ. നടിച്ചത് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള വൻ താര നിര. ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് എന്തെല്ലാം പരിമിതികൾ ഉണ്ടാകും.പക്ഷേ അതൊന്നുമില്ലാത്ത ഈ അതികായന്മാർ, സ്ഥിരബുദ്ധിയില്ലാത്തവർ എടുത്തതുപോലുള്ള ഇത്തരം ചിത്രങ്ങൾകൊണ്ട് പ്രേക്ഷകരെ പോക്കറ്റടിക്കുമ്പോൾ, ഈ അവാർഡെങ്കിലും കൊടുക്കേണ്ടേ?
മോശം രചന: എ.സി വിജീഷ് (അഛാദിൻ)
മമ്മൂട്ടിയെ നായകനാക്കി ലാൽജോസിന്റെ 'ഇമ്മാനുവൽ', എന്ന സിനിമ തരക്കേടില്ലാതെ എഴുതി വിജയിപ്പിച്ച ഒരാളാണ് എ.സി വിജിഷ്. എന്നാൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായിരുന്ന, അഛാദിൻ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന വെറും ക്രോപ്രായമായിപ്പോയി. രാഷ്ട്രീയ വായനയിലാകട്ടെ അങ്ങേയറ്റം അപക്വവും .അന്യസംസ്ഥാന തൊഴിലാളികളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യമിടുന്ന ഒരു സൃഷ്ടിയായിപ്പോയി ഇത്.
മോശം ഹാസ്യ നടൻ: സാജു നവോദയ (ഇവൻ മര്യാദരാമൻ, തിങ്കൾ മുതൽ വെള്ളിവരെ)
ഒരേ ടൈപ്പായാൽ എന്തും വളിപ്പാകുമെന്ന് സാജു നവോദയ എന്ന മിമിക്രി വേദി മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭ ഓർക്കണം. 'വെള്ളിമൂങ്ങ'യിലൊക്കെ മികച്ച കോമഡി ചെയ്ത സാജു ഈ വർഷം പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കയായരുന്നു. ചളി കോമഡി അധികാലം തുടരാനാവില്ല. സുരാജ് വെഞ്ഞാറമൂടിനെ എന്തുകൊണ്ടാണ് പ്രേക്ഷകർ പെട്ടെന്ന് മടുത്തതെന്നും, ജഗതി ശ്രീകുമാറിനെ ഇപ്പോഴും മടുക്കാത്തതെന്നും ഓർത്താൽ സാജുവിന് നല്ലത്.
തറ വളിപ്പുകൾക്കുള്ള സമഗ്ര സംഭാവനാ അവാർഡ് ദിലീപ്: ചിത്രം( ഇവൻ മര്യാദരാമൻ, 2 കൺട്രീസ്, ലൗ 24 7,ലൈഫ് ഓഫ് ജോസൂട്ടി)
അശ്ളീലം, ദ്വയാർഥപ്രയോഗം, സ്ത്രീവിരുദ്ധത, ലൈഗിക ന്യൂനപക്ഷങ്ങളോടുള്ള പരിഹാസം, കറുത്തവരെയും പാർശ്വവത്കൃതരായ ആളുകളെയും അപമാനിക്കാനുള്ള ത്വര എന്നിങ്ങനെയുള്ള നെഗറ്റിവിറ്റികൾകൊണ്ട് മാത്രം ഒരു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കൊടുത്താൽ അത് നടൻ ദിലീപിനാവും. ദിലീപിന്റെ മേൽപ്പറഞ്ഞ എല്ലാ ചിത്രങ്ങളിലുമുണ്ട് ഈ കലാപരിപാടി. അപ്പോൾ അവയുടെ സംവിധായകരെ വിട്ട് നടന് അവാർഡ് കൊടുക്കുന്നതിന്റെ യുക്തി സിനിമയുടെ ഉള്ളുകള്ളിയറിയാത്തവർക്ക് പടികിടി കൊള്ളണം എന്നില്ല. ദിലീപ് അടക്കമുള്ള താരങ്ങളിലെ സിനിമയുടെ കഥയും സംഭാഷണവുമൊക്കെ തീരുമാനിക്കുന്നത് താരങ്ങളും അവരുടെ കുടെ നടക്കുന്ന എർത്തുകളുമാണ്.ഇങ്ങനെയാക്കെ ആയാലെ ചിത്രം വിജയിക്കൂവെന്ന് പറഞ്ഞും, ആരാധകർ ഇതൊക്കെയാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞും താരവും പരിവാരങ്ങളും തന്നെയാണ് ഈ വെട്ടലും തിരത്തലും ചളിക്കോമഡി കയറ്റലും ചെയ്യുന്നത്. പാവം സംവിധായകനും തിരക്കഥാകൃത്തും എന്ത് പിഴച്ചു.
'നിലവാരത്തകർച്ചമൂലം' സംഗീതത്തിന് അവാർഡില്ല!
ഒന്നിനൊന്ന് ബോറുപാട്ടുകൾക്കും കഴുതരാഗങ്ങൾക്കും ഇടയിൽ ഏറ്റവും മോശത്തിനെ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. അത്രക്ക് അധപ്പതിച്ചിരിക്കയാണ് നമ്മുടെ ചലച്ചിത്ര ഗാന ശാഖ. ഗായകരുടെ കഴിവുകേടും, സംവിധാനത്തിലെ പോരായ്മകളും മാത്രമല്ല, ചിലർ എഴുതുന്ന പാട്ടിന്റെ വരികളൊക്കെ നോക്കൂ. ടി.പി ശാസ്തമംഗലമൊക്കെ ഇഴകീറി നോക്കുംപോലെ അർഥം എടുത്തുനോക്കാൻ തുടങ്ങിയ അസംബദ്ധങ്ങളാണ് ഹിറ്റുസിനിമകളിൽ പോലും വന്നിട്ടുള്ളത്. പിന്നെ ബാക്കിയുള്ളതിന്റെ അവസ്ഥ പറയണോ.റഫീക് അഹമ്മദിനെയും വയലാർ ശരത്ചന്ദ്രവർണമ്മയെയും പോലുള്ള മികച്ച എഴുത്തുകാർപോലും പരസ്പര ബന്ധമില്ലാതെ വരികൾ ഒരുക്കുന്നു.ബിജിപാലിനെയും, ഗോപീസുന്ദറിനെയും, നമ്മുടെ എം.ജിയണ്ണനെയും പോലുള്ള പ്രതിഭാശാലികൾപോലും എന്തൊക്കെയോ ഈണമിട്ട് 'തക്കുടുതരികുടു' പാട്ടുകൾ ഇറക്കുന്നു. കാക്കത്തൊള്ളായിരം റിയാലിറ്റിഷോകളിൽനിന്ന് അടവിരിഞ്ഞത്തെിയ യൂവ ഗായകന്മാരും ഗായികകളും എന്തൊക്കെയോ തൊണ്ട കീറുന്നു. എന്റെമ്മോ,ഇതിനിടയിൽ ഏറ്റവും മോശം എങ്ങനെ കണ്ടുപിടിക്കും!
Stories you may Like
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- കെഎസ്ആർടിസി എംഡി സ്ഥാനത്തുനിന്ന് ബിജു പ്രഭാകറെ മാറ്റി
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്