വാണിജ്യ വിജയം പക്ഷേ കലാപരമായി പരാജയം; ഇതൊരു ടിപ്പിക്കൽ സത്യൻ അന്തിക്കാട് സിനിമ; മഞ്ജുവിന് കൈയടി; ശരാശരിയിൽ ഒതുങ്ങി ലാലേട്ടൻ
എം മാധവദാസ്
സത്യം പറഞ്ഞാൽ മലയാള സിനിമയുടെ സുവർണകാലമാണിത്. വന്നുവന്നു ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രം ഇറങ്ങിയാൽ മതി ജനം അത് വിജയിപ്പിച്ചോളും. (പ്രേക്ഷകർ ഇങ്ങനെയൊക്കെ സഹകരിച്ചിട്ടും ഈ വർഷം ഒരു ഹിറ്റുപോലും ഉണ്ടായില്ല എന്ന് മാത്രമല്ല, മുപ്പതോളം സിനിമകൾ പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. അത്രയ്ക്ക് നിലവാരത്തകർച്ച മലയാള ചലച്ചിത്രലോകത്ത് വന്നുകഴിഞ്ഞെന്ന് ചുരുക്കം) ചിത്രം അല്പമെന്ന് നന്നായാൽ മതി പ്രേക്ഷകർ തീയറ്ററിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറുകയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്, നമ്മുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട്, മോഹൻലാലിനെയും മഞ്ജുവാരിയരെയും മുഖ്യകഥാപാത്രങ്ങളാക്കിയെടുത്ത 'എന്നും എപ്പോഴും'.
അവധിക്കാലത്തെ കുടുംബപ്രേക്ഷകരെ മുന്നിൽ കണ്ടെന്നോണം, ടിപ്പിക്കൽ സത്യൻ ഫോർമാറ്റിലെടുത്ത സിനിമയാണിത്. ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ടിരിക്കാവുന്ന, വിനോദത്തിനായിമാത്രം കാശുമുടക്കുന്ന പ്രേക്ഷകനോട് നീതിപുലർത്താൻ ശ്രമിക്കുന്ന പടമാണിത്. വാണിജ്യപരമായി നോക്കുമ്പോൾ ചിത്രം വിജയിച്ചുവെന്ന് ഉറപ്പിക്കാം.
മോഹൻലാലിന്റെയും മഞ്ജുവിന്റെയും താരപദവിയും, വൈഡ് റിലീസിങ്ങും, അവധിക്കാല തിരക്കും, ഉയർന്ന സാറ്റലൈറ്റ് തുകയും കൂട്ടുമ്പോൾ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കീശ കനക്കുമെന്ന് സംശയമില്ല. തീർച്ചയായും അത് ആശ്വാസകരവുമാണ്. പടങ്ങളുടെ കൂട്ടപ്പൊട്ടലിൽ മൾട്ടിപ്ളക്സുകളിൽവരെ ഷോ വെട്ടിക്കുറക്കുന്ന ഇക്കാലത്ത്, ചലച്ചിത്ര വ്യവസായത്തിന് കരുത്തുപകരാൻ ഇത്തരം വിജയങ്ങൾ വേണം. പക്ഷേ കലാപരമായി നോക്കുമ്പോഴോ. സത്യൻ അന്തിക്കാട് എന്ന മലയാളികളുടെ പ്രിയ സംവിധായകനോടുള്ള എല്ലാ ബഹുമാനവും മാറ്റിവച്ച് പറയട്ടെ തികച്ചും പരാജയമാണ് ഈ ചിത്രം!
കാതലില്ലാത്ത കഥയെ മറയ്ക്കാൻ താരങ്ങളുടെ കരിസ്മ
ഒരിക്കലും മാറ്റം ആഗ്രഹിക്കയോ, സ്വയം നവീകരിക്കപ്പെടുകയോ ചെയ്യാത്ത സംവിധായകനാണ് നമ്മുടെ അന്തിക്കാട്ടെ സത്യേട്ടൻ. വള്ളമൂന്നുകാരനും, കള്ളുചത്തെുകാരനും, നാടകസമിതിയുമൊക്കെയുള്ള ഒരു നാട്ടിൻപുറത്തിന്റെ കഥയാണ് സാധാരണ അദ്ദേഹം പറയാറ്. ഇത്തവണ ഗ്രാമം വിട്ടു നഗരം മാറ്റിപ്പിടിച്ചു എന്നൊരു പ്രത്യേകതയുണ്ട്. ബാക്കിയുള്ള ഫാമിലി ഡ്രാമയും സെന്റിമെൻസുമൊക്കെ അങ്ങനെ തന്നെ.ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ നൂറ്റൊന്നുതവണ ആവർത്തിക്കപ്പെട്ട, ആറിത്തണുത്ത പഴങ്കഞ്ഞിപോലുള്ള കഥയാണ് നടൻ കൂടിയായ രവീന്ദ്രൻ ഈ സിനിമക്കായി, എന്തോവലിയ സംഭവമെന്ന് വ്യാപകമായി പബ്ലിക്ക് റിലേഷൻ വർക്ക് നടത്തിയശേഷം പടച്ചുവിട്ടത്. ഈ ശരാശരി കഥയിൽനിന്ന് തിരക്കഥയും സംഭാഷണവും ഉണ്ടാക്കിയ രഞ്ജൻ പ്രമോദിനും കാര്യമായൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. (എന്നാലും സന്തോഷം, പ്രതിഭാധനായ രഞ്ജൻ തിരച്ചുവന്നല്ലോ?). പക്ഷേ ഇവിടെയാണ് സത്യൻ അന്തിക്കാടിന്റെ കൈയടക്കം സമ്മതിക്കേണ്ടത്. ലൈറ്റ് കോമഡി ട്രാക്കിൽ, കാര്യമായി ബോറടിയൊന്നും ഇല്ലാതെ, അവസാനത്തെ എതാനും ചില സീനുകൾ ഒഴിച്ചാൽ ലാഗ് വരാതെ ചിത്രത്തെകൊണ്ടുപേകാനും, കുടുംബപ്രേക്ഷകർക്കിടയിൽ ഒരു ഫീൽഗുഡ് മൂഡ് ഉണ്ടാക്കിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഇനി ഈ ചിത്രത്തിന്റെ വൺലൈനിലേക്ക് കടക്കാം. കേരളത്തിലെ പ്രമുഖ വനിതാ മാസികയായ 'വനിതാരത്നത്തിന്റെ' സീനിയർ റിപ്പോർട്ടറാണ്, ജോലിയിൽ അലസനും സദാതെറ്റുവരുത്തുന്നവനും, എന്നാൽ പ്രതിഭാശാലിയും, (നായകൻ സൂപ്പർസ്റ്റാറാകുമ്പോൾ അങ്ങനെയല്ലാതെ വരില്ലല്ലോ). സർവോപരി ക്രോണിക്ക് ബാച്ചിലറുമായ വിനീത് എൻ. പിള്ള (മോഹൻലാൽ). ആ പേര് കൂട്ടിവായിച്ച് ചിലർ വിനീതൻ പിള്ളേയെന്ന് വിളിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല. നഗരത്തിലെ ഒരു തിരക്കുപിടച്ച അഡ്വക്കേറ്റാണ് വിവാഹമോചിതയും മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മയുമായ, അല്പം ആക്റ്റീവിസ്റ്റ് സ്വഭാവമുള്ള ദീപ. നഗരത്തിലെ റോഡ് തകർന്നതിനെതിരെ ദീപ നടത്തിയ ഒരു പ്രതിഷേധം, പത്രത്തിൽ വന്ന് ഹിറ്റായതോടെ പെട്ടന്ന് അവർക്ക് ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരുന്നു. അതുകൊണ്ടുതന്നെ ദീപയുമായി ഒരു അഭിമുഖം നടത്തി കവർ സ്റ്റോറിയാക്കാൻ 'വനിതാരത്നം' എഡിറ്റർ പിള്ളയെ ചുമതലപ്പെടുത്തുന്നു.
എന്നാൽ ഇത്തരം ഷോകളിലൊന്നും വിശ്വാസവും താൽപ്പര്യവുമില്ലാത്ത ദീപ അഭിമുഖത്തിന് വഴങ്ങുന്നില്ല. അതോടെ അവൾ, പിള്ളക്ക് ഒരു പ്രശ്നമാവുന്നു. ദീപയെ എങ്ങനെയെങ്കിലും 'വീഴ്ത്തി', തന്റെകാര്യം നടത്തുന്നതിനായുള്ള പിള്ളയുടെ ശ്രമവും അതുണ്ടാക്കുന്ന പൊല്ലാപ്പുകളുമാണ് പിന്നീടുള്ള സിനിമ. അവസാനം എന്താകുമെന്ന് എൽ.കെ.ജി കുട്ടികൾക്കുപോലും പ്രവചിക്കാനാവും!
ഇത്രയും കെട്ടുറപ്പില്ലാത്ത ഒരു കഥയുടെ മുകളിലാണ് കോടികൾ ഇൻവെസ്റ്റ് ചെയത് സിനിമയെടുക്കുന്നതെന്ന് ഓർക്കണം. പക്ഷേ ലാലും മഞ്ജുവും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന കരിസ്മയിലും, ഇന്നസെന്റ് അടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും മൂലം പെട്ടെന്ന് ഈ സ്റ്റെപ്പില്ലായ്മ പ്രേക്ഷകൻ മറന്നുപോവും.മാത്രമല്ല, മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും മുൻകാല മികച്ച ചിത്രങ്ങളുടെ ഗൃഹാതുരത്വവും ഇതിൽ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഖൂർഖയുമായുള്ള മോഹൻലാലിന്റെ മുറിഹിന്ദി, 'ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിനെ' ഓർമ്മിപ്പിക്കുന്നു.'അയാൾ കഥയെഴുതുകയാണ്' എന്ന ചിത്രത്തിൽ ലാൽ പറഞ്ഞ് ഹിറ്റാക്കിയ 'നമുക്ക് ചോയിച്ച്ചോയിച്ച് പോവാം' എന്ന വെള്ളമടി ഡയലോഗും ഇവിടെയും കാണാം. ഈ നൊസ്റ്റാൾജിയ അപ്പോൾ നമുക്ക് ഇഷ്ടപ്പെടുമെങ്കിലും തീയറ്റർ വിട്ട് പുറത്തിറങ്ങിയാൽ സങ്കടവും തോന്നും. ഇത്രയും നല്ല സിനിമയെടുത്ത ടീമാണെല്ലോ, ഈ രീതിയിൽ താഴോട്ട് പോവുന്നത് എന്നോർക്കുമ്പോൾ.
മുമ്പൊക്കെ സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഓർത്തുചിരിക്കാനുള്ള രംഗങ്ങൾ മാത്രമല്ല, ഹൃദയത്തിൽ തട്ടുന്ന നൊമ്പരങ്ങളും ഉണ്ടായിരുന്നു. പക്ഷേ ഈ സിനിമയിൽ പൊട്ടിച്ചിരിക്കാവുന്ന ഒരു രംഗമോ, ഈറനണിയിക്കുന്ന ഒരു ഭാഗമോ ഒരുക്കാൻ സംവിധായകന് ആയിട്ടില്ല. കൊണ്ടും കൊടുത്തും നീങ്ങിയ ലാൽശ്രീനിവാസൻ കോമഡികളായിരുന്നല്ലോ, സത്യേട്ടന്റെ മാസ്റ്റർ പീസ്. എന്നാൽ ഇവിടെ നോക്കുക. മോഹൻലാലിന്റെ കോമഡി കൗണ്ടർപാർട്ട് ന്യൂജൻ നടൻ ജേക്കബ് ഗ്രിഗറിയാണ്. പക്ഷേ ഗ്രിഗറിക്ക് സിനിമയിൽ യാതൊരു വ്യക്തിത്വവുമില്ല. ലാലിന്റെ കഥാപാത്രത്തിന് തോന്നുമ്പോൾ ചീത്ത പറയാനും ഇടക്കിടെ കുതിര കയറാനുമുള്ള ഒരു ഏറാന്മൂളി.രണ്ടുപേരും കട്ടയ്ക്ക്കട്ട നിൽക്കുമ്പോഴല്ലേ, കോമഡിയായാലും ആക്ഷനായാലും അത് നന്നാവുക.
ഹരമായി മഞ്ജു; ആവറേജിൽ ഒതുങ്ങി ലാൽ
തിരിച്ചുവരൽ ചിത്രമായ'ഹൗ ഓൾഡ് ആർ യൂ'വിലേതുപോലെ ഈ പടത്തിലും മഞ്ജു തകർക്കുന്നുണ്ട്. രണ്ടാംപകുതിയിൽ പലയിടത്തും സിനിമയെ രസച്ചരടുമുറിയാതെ കൊണ്ടുപോവുന്നത് ഈ അനുഗൃഹീത നടിയാണ്.വക്കീലായും, നർത്തകിയായും, അമ്മയായുമൊക്കെയുള്ള മഞ്ജുവിന്റെ വേഷപ്പകർച്ചകളാണ് ചിത്രത്തെ ഹൃദ്യമാക്കുന്നതും. എന്നാൽ മോഹൻലാലിൽ ഇപ്പോഴും 'ലാലിസത്തിന്റെ' ഹാങ്ങോവർ നിലനിൽക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. സാധാരണ ഇത്തരം വേഷങ്ങളിൽ തിമർക്കാറുള്ള അദ്ദേഹം അൽപം ക്ഷീണിതനായാണ് കാണുന്നത്. ഫിറ്റ്നസിൽ ഈയിടെയായി ലാൽ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് തോനുന്നു. പല സീനുകളിലും ലാലിന്റെ അമിത വണ്ണവും, പ്രായവും കൃത്യമായി മനസ്സിലാവുന്നുണ്ട്. ശരീരം മൂലധനമായ ഒരു വിപണിയിൽ അതുതന്നെയാണ് ഒരു നടന്റെ സ്വത്തെന്ന് ലാലിനോട് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ?
മോഹൻലാൽ-മഞ്ജു, മുൻകാല കോമ്പിനേഷൻ മനസ്സിലിട്ടാണ് സിനിമ കാണുന്നതെങ്കിൽ നിങ്ങൾ ശരിക്കും 'ശശി'യാവും. രണ്ടുപേർക്കും പ്രതിഭയും, യൗവനവും കത്തിനിൽക്കുന്ന കാലത്തുള്ള ആറാൻതമ്പുരാനിലെ കൗണ്ടർ ഡയലോഗുകളുടെ ഏഴയലത്ത് ഈ ചിത്രം മൊത്തം എത്തില്ല! പ്രിയദർശന്റെ'ആമയും മുയലിലുമൊക്കെ', പ്രേക്ഷകർക്കുനേരെ കോമഡികൊണ്ട് ഭീകരാക്രമണം നടത്തിയ ഇന്നസെന്റ് എംപി ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയൊരു അങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുന്നു. വിദ്യാസാഗറിന്റെ സംഗീതവും ശരാശരി മാത്രം.
വാൽക്കഷ്ണം: സത്യൻ അന്തിക്കാടിനുള്ള ഒരു താക്കീതുകൂടി ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ട്. എൺപതുകളിൽ സംവിധാനം തുടങ്ങിയവരിൽ മലയാളത്തിൽ ഇന്ന് പിടിച്ചുനിൽക്കുന്നത് ജോഷി, സത്യൻ അന്തിക്കാട് തുടങ്ങിയ എതാനും പേരാണ്. കാലംമാറുന്നതറിയാതെ പഴയ ഫോർമുലയിൽ കടിച്ചുതൂങ്ങിയതാണ് ഇതിൽ ഭൂരിഭാഗംപേരെയും ഔട്ടാക്കിച്ചത്. ഇനിയെങ്കിലും കളംമാറ്റി, സാഹചര്യത്തിനുസരിച്ച് മാറിയില്ലെങ്കിൽ സത്യനും വംശനാശ ഭീഷണിനേരിടുന്ന സംവിധായകരുടെ ലിസ്റ്റിൽ എത്താൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടാവരുതേ എന്നാണ് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെയും പ്രാർത്ഥനയെങ്കിലും!
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്