ടി പി ചന്ദ്രശേഖരനെ വീണ്ടും 51 വെട്ട് വെട്ടി മൊയ്തു താഴത്ത്! ടി.പി 51 ഒരു സാംസ്കാരിക കുറ്റകൃത്യം; സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങൾ ഇതിനേക്കാൾ ഭേദം; ചിത്രത്തിന് കൂടുതൽ തിയേറ്ററുകൾ കിട്ടരുതേ എന്ന പ്രാർത്ഥനയുമായി ടി പിയുടെ ആരാധകർ
എം മാധവദാസ്
കേരളം രാഷട്രീയ പ്രബുദ്ധമാണെന്നാണല്ലോ പൊതുവെയുള്ള വെപ്പ്. അതുകൊണ്ടുതന്നെ തിളച്ചുമറിയുന്ന രാഷ്ട്രീയ കേരളം, ഈ നാട്ടിലെയും ഏറ്റവും ശക്തമായ മാദ്ധ്യമമായ വെള്ളിത്തിരയിലും നിറയുക സ്വാഭാവികം മാത്രം. അങ്ങനെയുള്ള നിരവധി മികച്ച രാഷ്ട്രീയ സിനിമകൾ പുറത്തുവന്ന നാടാണിത്. 'മീനമാസത്തിലെ സൂര്യനും' , 'പിറവിയും', 'കബനീ നദി ചുവന്നപ്പോഴും', 'ലാൽസലാമും' തുടങ്ങി 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' വരെ നീളുന്ന ആ പട്ടികയിൽ എടുത്തുപറയാൻ ഒരുപാടുണ്ട്. ഐ വി ശശി ടി ദാമോദരൻ, ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിലും നിരവധി ചിത്രങ്ങൾ പുറത്തുവന്നു. 'കണ്ണൂർ', 'വീണ്ടും കണ്ണൂർ', 'ചീഫ് മിനിസ്റ്റർ കെ ആർ ഗൗതമി' തുടങ്ങി നിരവധി തട്ടിക്കൂട്ട് സിനിമകളും കേരളത്തിൽ പല കാലങ്ങളിൽ പ്രദർശനത്തിനത്തെിയിട്ടുണ്ട്. ഈ തട്ടിക്കൂട്ടൊന്നും ഒന്നുമല്ളെന്ന് , നമ്മുടെ മൊയ്തു താഴത്ത് സംവിധാനിച്ച ടി.പി 51 കണ്ടാൽ മനസ്സിലാകും. മേൽപ്പറഞ്ഞ ഏതെങ്കിലും ഒരു സിനിമ ശ്രദ്ധയോടെ കണ്ടിരുന്നെങ്കിൽ ഇതുപോലൊരു പാതകത്തിന് മൊയ്തു മുതിരില്ലായിരുന്നു. അസാമാന്യ ബോറടിയും, സന്തോഷ്പണ്ഡിറ്റ് തോറ്റുപോവുന്ന അസംബന്ധങ്ങളുമായി എന്തൊക്കെയോ കാട്ടിക്കൂട്ടി വച്ചിരിക്കുന്നു.
മൊയ്തു താഴത്ത് എന്ന സംവിധായകന് (സോറി അങ്ങനെ വിളിക്കാമോ എന്നറിയില്ല) സിനിമയെന്തെന്നോ, സീരിയൽ എന്തെന്നോ, നാടകം എന്തെന്നോ അറിയില്ലെന്ന് വ്യക്തമാക്കുകയാണ് ഈ സ്വയം പ്രഖ്യാപിത വിവാദ സിനിമ. ചില ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചതിന്റെ ഓർമ്മയുമായി സിനിമ പിടിക്കാനത്തെിയതാണ് മൊയ്തു. സത്യം പറയാമല്ലോ, വിവാദങ്ങളിലൂടെ തന്റെ പൊട്ടപ്പടം വിജയിപ്പിക്കാമെന്ന് അദ്ദേഹം കരുതി. നെഗറ്റീവ് പബ്ളിസിറ്റിയിലൂടെ നേട്ടമുണ്ടാക്കിയ സാക്ഷാൽ സന്തോഷ് പണ്ഡിറ്റ് മാതൃക നേരത്തെ മുന്നിലുണ്ടല്ലേ. പക്ഷെ പണ്ഡിറ്റ് ചെയ്യത്ത വലിയൊരു പാതകം മൊയ്തു താഴത്ത് ചെയ്തു. സന്തോഷ് സിനിമയെടുത്ത് ആരെയും അപമാനിച്ചിരുന്നില്ല. എന്നാൽ കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തം ചോരകൊണ്ട് ഇതിഹാസമെഴുതിയ ടി പി ചന്ദ്രശേഖരന്റെ ഓർമ്മകളെ അപമാനിക്കുന്നതായി മൊയ്തുവിന്റെ ടി. പി 51 എന്ന സിനിമ. അതുകൊണ്ടുതന്നെ ഒരു സാംസ്കാരിക കുറ്റകൃത്യമായേ ഈ പടപ്പിനെ വിശേഷിപ്പിക്കാൻ കഴിയൂ.
ടി.പിയെ ഓർമ്മകൾക്ക് ഇത് അപമാനം
ഒഞ്ചിയത്തെ സി. പി. എമ്മിന്റെ ശക്തനായ നേതാവായിരുന്നു ടി. പി ചന്ദ്രശേഖരൻ. പിന്നീട് കലഹിച്ച പുറത്തുപോയ ചന്ദ്രശേഖരൻ ആർ. എം. പി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും പിന്നീട് അദ്ദേഹം സിപിഎമ്മുകാരാൽ തന്നെ ക്രൂരമായി കൊലചെയ്യപ്പട്ടതും കേരളം ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ അതിഭീകരമായ ഈ ഫാസിസ്റ്റ് കൊലയുടെ അകത്തേക്ക് കടക്കാനൊന്നും ഉപരിവിപ്ളവമായ ഈ സിനിമക്ക് കഴിയുന്നില്ല.ടി. പി ചന്ദ്രശേഖരന്റെ ജീവിതത്തിലൂടെ സമകാലീന കേരള രാഷ്ട്രീയ ചരിത്രത്തിലേക്കും അതുവഴി അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ സന്ദേശമായും ഈ പടം മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നലൊല്ലാരു തിരക്കഥ രചിക്കാനോ അത് നന്നായി അവതരിപ്പിക്കാനോ മൊയ്തുവിന് സാധിച്ചിട്ടില്ല. ജനാധിപത്യ പാർട്ടികളിൽ എങ്ങനെയാണ് ഫാസിസം കടന്നുവരുന്നത് എന്നതിന്റെ നല്ല കേസ് സ്റ്റഡിയായിരുന്ന ടി.പി വധം. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും യാതൊരു അറിവുമില്ലാത്ത സംവിധായകൻ പ്രമേയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിട്ടുമില്ല. പത്രവാർത്തകളിൽ വായിച്ചറിഞ്ഞ ചില കാര്യങ്ങൾ ക്യാമറയിൽ പകർത്തിവെക്കാൻ മാത്രം ശ്രമിച്ചു. ഫലമോ സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളുടെ പോലും നിലവാരമില്ലാത്ത ഒരു സിനിമയായി ഇത് മാറി. ടി പി ചന്ദ്രശേഖരൻ എന്ന വ്യക്തിയെ കോമാളിയായി അവതരിപ്പിച്ച് അദ്ദേഹത്തെ അപമാനിക്കുകയാണ് മൊയ്തു ചെയ്തത്.
അത്യന്തം ഗൗരവകരമായ ഒരു വിഷയത്തെ തീർത്തും നിസ്സാരമായി സമീപിക്കുകയാണ് അണിയറക്കാർ. ചന്ദരശേഖരന്റെ രക്തസാക്ഷിത്വത്തെപോലും നിസ്സാരമായിട്ടാണ് സിനിമ അവതരിപ്പിച്ചിട്ടുള്ളത്. പോരാട്ട വീര്യം നിറഞ്ഞു നിൽക്കുന്ന ഒഞ്ചിയത്തിന്റെ ചരിത്രം പറഞ്ഞാണ് ചിത്രം ആരംഭിക്കുന്നത്. ഒഞ്ചിയത്ത് വെടിയേറ്റ് വീണ സഖാക്കളുടെയും ചോര കൊണ്ട് തടവറയുടെ ചുമരിൽ അരിവാൾ ചുറ്റിക വരച്ച് രക്തസാക്ഷിയായ മണ്ടോടി കണ്ണന്റെയും വീരഗാഥകൾ കേട്ടാണ് കുട്ടിയായ ടി .പി വളരുന്നത്. പിന്നീട് അദ്ദേഹം പാർട്ടിയുടെ കരുത്തനായ നേതാവായി വളരുന്നു. ടി. പി യുടെയും വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും ചിത്രീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ചിത്രം, പാർട്ടിയുമായുള്ള അകൽച്ച, ആർ. എം പി രൂപീകരണം എന്നിവയിലൂടെയെല്ലാം കടന്ന് ടി .പിയുടെ കൊലപാതകത്തിലേക്ക് നടന്നു കയറുന്നു. പ്രേക്ഷകർ പല പ്രാവശ്യം വായിച്ചും കണ്ടും അറിഞ്ഞ കാര്യങ്ങൾ തന്നെയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കാനുള്ളതെന്നതുകൊണ്ട്, അത് ആകർഷകമാക്കാനുള്ള ശ്രമം അണിയറക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടിയിരുന്നു. പക്ഷെ ആവർത്തിക്കുന്ന രംഗങ്ങൾ പ്രേക്ഷകരെ വല്ലാത്തൊരു വിരസതയിലേക്കാണ് കൊണ്ടുപോകുന്നത്. പത്രങ്ങളിൽ വായിച്ചും കേട്ടതുമായ കാര്യങ്ങൾ അതേ പോലെ പകർത്തിയ രംഗങ്ങളും അതിലെ കൃത്രിമത്വവും വല്ലാത്ത കല്ലുകടിയാണ് ഉണ്ടാക്കുന്നത്. ടി. പി വധവുമായി ബന്ധപ്പെട്ട അന്വേഷണ കാര്യങ്ങൾ ഒരു ചാനൽ ക്രൈം പ്രോഗ്രാം പോലെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് സംവിധായകൻ. എന്നാൽ ചാനൽ പ്രോഗ്രാമിന്റെ പോലും നിലവാരം ഈ അവതരണത്തിന് ഇല്ലാതെ പോവുകയും ചെയ്തു.
ടി പി യുമായി രൂപ സാദൃശ്യമുള്ളതുകൊണ്ട് മാത്രം നായകനാക്കിയ കഥാപാത്രം ഉൾപ്പെടെ വളരെ മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. പാർട്ടി സെക്രട്ടറി മുതൽ പല കഥാപാത്രങ്ങളും മിമിക്രി നിലവാരത്തിൽ ഒതുങ്ങുന്നു. കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്ന ആരുമായും ബന്ധമില്ളെന്ന് മൊയ്തു പറയുന്നുണ്ട്. എന്നാൽ ചില കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾ ചിത്രത്തിൽ ഉപയോഗിക്കുമ്പോൾ, ചിലരുടേത് പേര് മാറ്റിയാണ് ഉപയോഗിച്ചിട്ടുള്ളത്. സി. പി. എമ്മിനെ ഇ. പി .എം എന്നും, ആർ.എം. പിയെ എം. ആർ. പി എന്നുമെല്ലാം പേരുമാറ്റി ചിത്രീകരിക്കുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥന്മാരുടെയും ആർ. എം. പി നേതാക്കന്മാരുടെയും പേരുകൾ പലതും യഥാർത്ഥത്തിലുള്ളത് തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അനന്തൻ, വടി സുകു എന്നെല്ലാം പേരുകളിൽ പല കഥാപാത്രങ്ങളും കയറിവരുന്നു. ചിലയിടത്ത് വെറും കഥയാണെന്ന് വ്യക്തമാക്കുമ്പോൾ ചിലയിടത്ത് ആർ.എം. പിയുടെ ടി. പി അനുസ്മരണം ഉൾപ്പെടെ യഥാർത്ഥത്തിൽ കാണിക്കുന്നുമുണ്ട്.ഈ പടത്തെ റിയലിസ്റ്റിക്കായാണോ, ഫിക്ഷൻ ഓറിയന്റഡ് ആയാണോ ചെയ്യേണ്ടത് എന്നുള്ള പ്രാഥമികകാര്യങ്ങൾപോലും സംവിധായകന് വ്യക്തതയില്ളെന്ന് ചുരുക്കം.
എല്ലാം വെറും ചീപ്പ് പബ്ളിസിറ്റിക്കായി!
ഏറെ ബുദ്ധിമിട്ടി ഈ പൊട്ടപ്പടം കണ്ടപ്പോൾ ( ഒരു തീയറ്ററിൽ ആകെ ഒരു ഷോ മാത്രമുള്ളതിനാൽ ഒരു ദിവസം മെനക്കെട്ടാണ് പടം കണ്ടത്) ചിരിച്ചുപോയത് നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങളുടെ വാർത്താ സെൻസിനെ കുറിച്ചാണ്. സിപിഐ(എം) വിരുദ്ധതയുടെപേരിൽ എന്തും ആഘോഷിക്കുന്നെ മാനസികാവസ്ഥയിലേക്ക് അവർ മാറിക്കഴിഞ്ഞു.ഈ പടം റിലീസ് ചെയ്യാൻ സിപിഐ(എം) അനുവദിക്കുന്നില്ല എന്ന വാർത്തയെഴുതിയ ലേഖകരുടെയും അത് ചാനൽ ചർച്ചയായക്കിയയവരുടെയും ബുദ്ധിയുടെ നിലവാരം ഒന്ന് ആലോചിച്ചുനോക്കൂ. അത് പച്ചക്കള്ളമാണെന്നും ചീപ്പ് പബ്ളസിറ്റി സ്റ്റണ്ടാണെന്നും മനസ്സിലാക്കാൻ അരിയാഹാരം കഴിക്കുന്ന ബുദ്ധിമാത്രം മതി.ഒരു പാർട്ടി വിചാരിച്ചാൽ ഈ കേരളത്തിൽ ഒരു സിനിമ തടയാൻ കഴിയുമോ? ഇതിലും ഭീകരമായി സിപിഎമ്മിൻെ ആക്രമിക്കുന്ന എത്രയോ പടങ്ങൾ വന്നുപോയി. അവക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ലല്ലോ.മാത്രമല്ല, വർഷം നൂറ്റമ്പതിനടുത്ത് പടങ്ങൾ ഇറങ്ങുന്ന ഇക്കാലത്ത് തീയറ്ററുകൾ വളരെ ബിസിയാണ്.16കോടി മുടക്കിയ താരസമ്പുഷ്ടമായ 'ഡബിൾബാരൽ' ഒരാഴ്ച ഹോൾഡ് ഓവറായ കാലമാണിത്. അതായത് പടം നന്നെങ്കിലേ തീയേറ്റർപോലും കിട്ടൂ എന്നത് ഈ വ്യവസായത്തിന്റെ പ്രഥമിക പാഠമാണ്. എന്നാൽ പിണറായി വിജയൻ കേരളത്തിലെ എല്ലാ തീയറ്റർ ഉടമകളോടും വിളിച്ചുപറഞ്ഞ് പടം മുടക്കി എന്ന രീതിയിലായിരുന്നു മാതൃഭൂമിയിലും മനോരമയിലും കണ്ട കോപ്രായങ്ങൾ.ആർക്കും പറ്റിക്കാവുന്ന രീതിൽ നമ്മുടെ മാദ്ധ്യമങ്ങളുടെ സ്വഭാവം മാറിക്കഴിഞ്ഞു.
ചിത്രത്തിന് ആദ്യമിട്ട പേര് 'ടി.പി 51 വയസ്സ്, 51 വെട്ട്'എന്നായിരുന്നു. ഈ പേര് കേട്ടപ്പോൾ തന്നെ സിനിമയെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് ആരുടെയോ നിർദ്ദേശപ്രകാരം ആ പേര് ടി.പി 51 എന്നാക്കി. തുടർന്ന് സി പി എമ്മിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ സിനിമയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം മാദ്ധ്യമങ്ങളിൽ വരുത്താൻ മൊയ്തു താഴത്ത് ശ്രമിച്ചു പോന്നു. സി. പി. എമ്മുകാർ ഭീഷണിപ്പെടുത്തുന്നതായും തന്നെ അക്രമിക്കാൻ ശ്രമിക്കുന്നതായുമെല്ലാം പറഞ്ഞ് നിരന്തരം വാർത്താ സമ്മേളനങ്ങൾ നടത്തലായി അദ്ദേഹത്തിന്റെ പണി. ഒടുവിൽ പൂർത്തിയായ സിനിമയുടെ പ്രദർശനം തടയാൻ സി. പി. എം ശ്രമിക്കുന്നു എന്ന ആരോപണവുമായി മൊയ്തു വീണ്ടും വാർത്തകളിൽ നിറഞ്ഞു. എന്നാൽ ആര്, എന്ത്,എങ്ങനെയെന്നൊന്നും ഗ്ഗ്രേകാസ് ചെക്ക് ചെയ്യാതെ മാദ്ധ്യമങ്ങൾ നിരന്തരം വാർത്തകൊടുത്ത് മൊയ്തുവിനെ പ്രശസ്തനാക്കി. ഇതേ ടെക്ക്നിക്ക് ഇനി മറ്റുള്ളവർക്കും അനുകരിക്കാവുന്നതാണ്.ചുമ്മാ സിപിഎമ്മിന്റെ പിരടിക്കിട്ട് എന്തെങ്കിലും എടുത്തുവച്ചാൽ മതി. മാദ്ധ്യമങ്ങൾ അത് ഹിറ്റാക്കിക്കൊള്ളും! ( മാദ്ധ്യമ സിൻഡിക്കേറ്റുപോലെ സാഹിത്യ സിൻഡിക്കേറ്റുമുണ്ടെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന രീതിയിൽ കഥയും കവിതയും എഴുതയാൽ എളുപ്പത്തിൽ പ്രസിദ്ധീകരിക്കപ്പെടുമെന്നും ഒരിക്കൽ പിണറായി വിജയൻ പറഞ്ഞതോർക്കുന്നു. ഇപ്പോഴിതാ സിനിമാ സിൻഡിക്കേറ്റുമായി)
സി പി എം നേതാവായ പിണറായി വിജയനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടും ആർ. എസ്.എസിനെ മഹത്വവത്ക്കരിച്ചുകൊണ്ടും പുറത്തിറങ്ങിയ ലക്ഷണമൊത്ത ഫാസിസ്റ്റ് സിനിമയായിരുന്നു 'ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്'. ആ സിനിമക്കെതിരെ കേരളത്തിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായോ. എങ്കിലും ആവിഷ്ക്കാരപരമായി 'ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്' മോശമായിരുന്നില്ല. സിനിമ എങ്ങനെയെടുക്കണം എന്ന് പഠിക്കാൻ മൊയ്തു ഈ പടമെങ്കിലും കാണണം. ടി പി 51 എന്ന ചിത്രത്തിന് കൂടുതൽ തിയേറ്റർ കിട്ടരുതേ എന്നാവും ചന്ദ്രശേഖരനെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കുക. ടി പി യെക്കുറിച്ചുള്ള നല്ല ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കന്നവർക്ക് അത് പോലും നഷ്ടമാവുകയാണ് ഈ ചിത്രം കണ്ടാലുള്ള ഗുണം. സിനിമയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയാൽ സി. പി.എമ്മുകാർ തന്നെ സിനിമ എല്ലായിടത്തും കൊണ്ടുപോയി സൗജന്യ പ്രദർശനങ്ങൾ സംഘടിപ്പിക്കാനും സാധ്യത ഏറെയാണ്.
വാൽക്കഷ്ണം: ടി.പി വധത്തെ അപലപിച്ചില്ല എന്ന 'കുറ്റത്തിനാൽ' മുമ്പ് പ്രഭാവർമ്മയുടെ കവിതാ പരമ്പര മലയാളം ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ എസ്.ജയചന്ദ്രൻ നായർ തുടർ പ്രസിദ്ധീകരണം അനുവദിക്കാതെ നിർത്തിവച്ചിരുന്നു. ഹീനമായ അനീതിയെ ചോദ്യം ചെയ്യാത്ത കലാകാരന്മാരും സാംസ്കാരിക കുറ്റവാളികളാണെന്ന വാദമായിരുന്ന അന്ന് അദ്ദേഹം ഉയർത്തിയത്.അതുപോലെതന്നെ രക്തസാക്ഷികളുടെ ഓർമ്മകളെ അപമാനിച്ച് സിനിമയെടുക്കുന്നവരും സാംസ്കാരിക കുറ്റവാളികളാണ്. മൊയ്തുവിന് ആത്മാഭിമാനം അൽപ്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രേക്ഷകരോട് മാപ്പു പറഞ്ഞ് ഈ സിനിമ തീയറ്ററുകളിൽനിന്ന് പിൻവലിക്കയാണ് വേണ്ടത്.
Stories you may Like
- ചലച്ചിത്ര നിരൂപണം സിനിമയെ മോശമായി ബാധിക്കില്ല: അജു വർഗീസ്
- രഞ്ജിത്തിനെതിരെ അതൃപ്തിയിൽ സിപിഎം; ചലച്ചിത്ര അക്കാഡമിയിൽ പിണറായി മനസ്സ് നിർണ്ണായകം
- നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- 'വാലിബൻ' നിരൂപണങ്ങളിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്