'വർഷം' ഹൃദ്യം വികാരസാന്ദ്രം; കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് മമ്മൂട്ടി വീണ്ടും; കല്ലുകടിയായി ഇഴച്ചിലും അതിവൈകാരികതയും
എം മാധവദാസ്
അവസാനം അതും സംഭവിച്ചു! മൂന്നുനാലുവർഷത്തിനുശേഷം ഒരു മമ്മൂട്ടിച്ചിത്രത്തിന് കുടുംബപ്രേക്ഷകർ ഇരച്ചുകയറുകയാണ്. ഇടിവെട്ട് വർഷപാതമൊന്നുമല്ലെങ്കിലും, നനുത്തുപെയ്യുന്ന രാത്രിമഴയുടെ സുഖം പ്രേക്ഷകരിലേക്ക് എത്തിക്കാൻ രചനയും സംവിധാനവും നിർവഹിച്ച രഞ്ജിത്ത് ശങ്കറിന് 'വർഷ'ത്തിലൂടെ കഴിയുന്നു.
അച്ഛനും അമ്മയുമൊന്നുമില്ലാതെ സ്വയംഭൂവായതുപോലുള്ള ന്യൂജൻ കഥാപാത്രങ്ങളെമാത്രം കണ്ടു ശീലിച്ച ഇക്കാലത്ത് അമ്മയും ഏട്ടനും അമ്മായിയും പശുവും പട്ടിയുമൊക്കെയുള്ള 'വർഷം' ഫാസ്റ്റ് ഫുഡ്ഡിനിടയിൽ അമ്മിയിലരച്ച തേങ്ങാച്ചമ്മന്തി കൂട്ടി പ്ലാവിലക്കഞ്ഞി കുടിക്കുന്ന സുഖം തരുന്നു. 'മുന്നറിയിപ്പും' 'രാജാധിരാജ'യും ഒഴിവാക്കിയാൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ട മമ്മൂട്ടി, വിസ്മയിപ്പിക്കുന്ന ഭാവങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് ഇതിലൂടെ നടത്തുന്നത്.
ഇപ്പോൾ ഒരു കാര്യം വ്യക്തമായി. പൊട്ടക്കഥകൾക്ക് തലവച്ചുകൊടുക്കുന്നതാണ് മമ്മൂട്ടിയെന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. മോഹൻലാലിനെയും, ദിലീപിനെയും പോലെ, തട്ടിക്കൂട്ട് കഥകളായാൽപ്പോലും തത്സമയം കൈയിൽനിന്ന് എന്തെങ്കിലുമിട്ട് ചിത്രം ആസ്വാദ്യമാക്കാനുള്ള മാജിക്ക് മമ്മൂട്ടിക്കില്ല. അടിസ്ഥാനപരമായി മമ്മൂട്ടിക്ക് നല്ലൊരു കഥയും സംവിധായകനും വേണം. അത് കിട്ടിയാൽ അദ്ദേഹം അരങ്ങുതകർക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'വർഷം'. അടുത്തകാലത്തെ പരാജയങ്ങളുടെപേരിൽ തനിക്ക് ചരമക്കുറിപ്പ് എഴുതിയവർക്കുള്ള മഹാനടന്റെ മറുപടികൂടിയാണിത് (ചിത്രങ്ങൾ അടിക്കടി പൊട്ടുന്നതുകൊണ്ട് നിർമ്മാതാക്കളെ കിട്ടാത്തതിനാലാണ് മമ്മൂട്ടിയുടെ പ്ലേഹൗസ് 'വർഷം' ഏറ്റെടുത്തതെന്നുപോലും ഒരു ഘട്ടത്തിൽ ഗോസിപ്പ് ഉയർന്നിരുന്നു).
വാത്സല്യം, തനിയാവർത്തനം തുടങ്ങി ഈറനണിയിക്കുന്ന മുൻകാല കുടുംബചിത്രങ്ങളൂടെ അത്രയൊന്നും വരില്ലെങ്കിലും പലേടത്തും പ്രേക്ഷകന്റെ ഉള്ളുലയ്ക്കാൻ മമ്മൂട്ടിക്കാകുന്നു. ചിത്രം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒരു വീട്ടമ്മ ചോദിക്കുന്നതുകേട്ടു, ഒരു സിനിമ കണ്ടിട്ട് കണ്ണു നിറഞ്ഞിട്ട് കാലമെത്രയായെന്ന്? ( മുമ്പ് 'ആകാശദൂത്' സിനിമ കണ്ടിറങ്ങുന്നവർക്ക് കണ്ണുതുടക്കാൻ സൗജന്യമായി തൂവാല വിതരണംചെയ്ത് കോഴിക്കോട്ടെ ഒരു ടെക്സ്റ്റൈൽസുകാർ നൂതനമായ പരസ്യരീതി സ്വീകരിച്ചിരുന്നു!) അതുപോലെതന്നെ അശ്ലീലവും ദ്വയാർഥപ്രയോഗവുമില്ലാതെ തെളിമയാർന്ന ഭാഷയിൽ ഒരു മലയാള സിനിമകണ്ടിട്ടും നാളുകൾ ഏറെയായി.
സമൂഹത്തിനുവേണ്ടിയും ഒരു സിനിമ
പലതവണ പ്രമേയമായ മലയാളി മധ്യവർഗകുടുംബങ്ങളിലെ ആർത്തിയും അനുകരണഭ്രമവും കരിയറിസ്റ്റിക്കായ മനസ്സുമൊക്കെയെടുത്താണ് രഞ്ജിത്ത് ശങ്കർ തന്റെ പുതിയ സിനിമ ഒരുക്കിയിരിക്കുന്നതെങ്കിലും, മകന്റെ മരണം ഒരു പിതാവിൽ ഉണ്ടാക്കുന്ന മാനസാന്തരമെന്ന പുതുമയിലാണ് വർഷം വ്യത്യസ്തമാകുന്നത്. ഒരു ഫിനാൻസ് കമ്പനി നടത്തുന്ന, പണമുണ്ടാക്കാൻ എല്ലാവിധ തട്ടിപ്പും തരികിടയും അറിയാവുന്ന, മമ്മുട്ടിയുടെ വേണുഗോപാലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. എന്നുവച്ച് അയാളൊരു കണ്ണിൽ ചോരയില്ലാത്തവനുമല്ല. നഗരമധ്യത്തിൽ ആകെയുള്ള പത്തുസെന്റ് സ്ഥലത്തു കൊട്ടാരംപോലുള്ള വീട് കഴിഞ്ഞ് ബാക്കിയാകുന്ന ഇട്ടാവട്ടത്തിലും, ഒരു പശുവിനെപോറ്റാനുള്ള ഗ്രാമീണന്റെ മനസ്സ് അയാൾ സൂക്ഷിക്കുന്നു. പക്ഷേ ഏതൊരു ശരാശരി മലയാളിയെയുംപോലെ മകനെ അയാളുടെ അഭിരുചിക്കനുസരിച്ച് വളരാൻ വിടാതെ, മറ്റുള്ളവരുടെമുന്നിൽ പേരെടുക്കാനായി പാട്ടുപഠനംതൊട്ട്, കരാട്ടെയും നീന്തലും എൻട്രൻസ് കോച്ചിങ്ങിനുമൊക്കെവിട്ട് ഒറ്റമകനെ സ്നേഹിച്ച് കൊല്ലുകയാണയാൾ. നാൽപ്പതുലക്ഷംകൊടുത്ത് സ്വാശ്രയകോളേജിൽ മകന് എംബിബിഎസ് സീറ്റുവരെ ബുക്കുചെയ്യുന്നുണ്ടയാൾ. എന്നിട്ടോ, ഒരു സുപ്രഭാതത്തിൽ ഉറങ്ങിയെഴുനേൽക്കുന്ന അയാൾ കാണുന്നത് ബെഡ്റൂമിൽ മരിച്ചുകിടക്കുന്ന മകനെയാണ്. ആർക്കും താങ്ങാനാകാത്ത ആ ജീവിതദുരന്തത്തിൽനിന്ന് വേണു ഉയർന്നുവന്ന് ഒരുപാട്പേർക്ക് ജീവിതം നൽകുന്ന ഒരു മഹദ് വ്യക്തിത്വമായി മാറുന്നതാണ് സിനിമയുടെ ഉള്ളടക്കം.
ജീവിതവും മരണവും തമ്മിലുള്ള ആത്മാർഥമായ ചില ചോദ്യങ്ങൾ ഈ ചിത്രം ഉയർത്തുന്നു. വേണുവിന്റെ ഭാഷയിൽ പറഞ്ഞാൽ, ഒരൊറ്റയിരിപ്പിനു തീർന്നുപോകുന്നതാണ് ഈ ജീവിതമെന്ന് ഇടയ്ക്കെങ്കിലും ഓർത്താൽ നാം എത്ര നന്നായേനെ. അതുപോലെതന്നെ എന്റെ ആഗ്രങ്ങൾക്കുവേണ്ടി ജീവിച്ച് ജീവിച്ച് മകൻ ഇല്ലാതായെന്നുള്ള വാക്കുകൾ സിബിഎസ്ഇ സ്കൂളുകളും എൻട്രൻസ് ജ്വരവും സ്വാശ്രയ വ്യവസായവും അരങ്ങുതകർക്കുന്ന സമകാലീന കേരളത്തിൽ പ്രസക്തമാണ്. കേരളത്തെ മൊത്തം ഊറ്റിയെടുക്കുന്ന ബ്ലേഡ് മാഫിയയെന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളുടെ കെണികളും ചിത്രം ഓർമ്മിപ്പിക്കുന്നു. ഞാൻ, എന്റെ കുടുംബം അത് കഴിഞ്ഞേ എന്തുമുള്ളൂവെന്ന് ആവർത്തിച്ച് കേൾക്കുന്ന ഇക്കാലത്ത്, മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നതും നല്ലതാണ്. നൂലിൽകെട്ടിയിറക്കിയതുപോലെ ഭൂതകാലമില്ലാത്ത കഥാപാത്രങ്ങളുള്ള, വ്യക്തിദുഃഖങ്ങളും പ്രതിസന്ധികളുംമാത്രം പർവതീകരിക്കപ്പെടുന്ന പുതുതലമുറാ കാഴ്ചകളുടെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ ഇത്രയൊക്കെയാണെിലും ന്യൂനതകളില്ലാത്ത ഒരു മഹത്തായ സിനിമയൊന്നുമല്ലിതെന്നും എടുത്തു പറയേണ്ടതുണ്ട്.പൊട്ടക്കഥകൾക്ക് തലവച്ചുകൊടുക്കുന്നതാണ് മമ്മൂട്ടിയെന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരം ചെയ്യുന്ന ഏറ്റവും വലിയ അബദ്ധം. മോഹൻലാലിനെയും, ദിലീപിനെയും പോലെ, തട്ടിക്കൂട്ട് കഥകളായാൽപ്പോലും തത്സമയം കൈയിൽനിന്ന് എന്തെങ്കിലുമിട്ട് ചിത്രം ആസ്വാദ്യമാക്കാനുള്ള മാജിക്ക് മമ്മൂട്ടിക്കില്ല. അടിസ്ഥാനപരമായി മമ്മൂട്ടിക്ക് നല്ലൊരു കഥയും സംവിധായകനും വേണം. അത് കിട്ടിയാൽ അദ്ദേഹം അരങ്ങുതകർക്കും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 'വർഷം'.
ഇഴച്ചിലും മെലോഡ്രാമയും വില്ലനാവുന്നു
'പാസഞ്ചർ' എന്ന അസാധാരണമായ സിനിമയിലൂടെ മലയാളത്തിൽ ന്യൂ ജനറേഷൻ തരംഗത്തിന് തുടക്കം കുറിച്ചയാളാണ് രഞ്ജിത് ശങ്കർ. പാസഞ്ചറിനുശേഷം, ആ സിനിമയുണ്ടാക്കിയ ഭാവുകത്വപരമായ മാറ്റത്തിൽനിന്നാണ് രാജേഷ് പിള്ളയുടെ 'ട്രാഫിക്' ഹിറ്റാകുന്നത്. എന്നാൽ മലയാള നവതരംഗസിനിമക്ക് തുടക്കംകുറിച്ചെന്ന ക്രെഡിറ്റ് പോയതാകട്ടെ 'ട്രാഫിക്കി'നും. പക്ഷേ ന്യൂജൻ സിനിമകളുടെ തലതൊട്ടപ്പൻ 'പാസഞ്ചറാ'ണെന്ന് മിതഭാഷിയും വിനയാന്വിതനുമായ രഞ്ജിത്ത് ശങ്കർ എവിടെയും പറയാറുമില്ല. പക്ഷേ പിന്നീടിറങ്ങിയ രഞ്ജിത്ത് ശങ്കറിന്റെ ഒരു ചിത്രവും ന്യൂ ജനറേഷൻ സിനിമയുടെ പാറ്റേണിൽ ആയിരുന്നില്ല എന്നുമാത്രമല്ല, ഒന്നിനും 'പാസഞ്ചറി'ന്റെ നിലവാരവും ഉണ്ടായിരുന്നില്ല. 'അർജുനൻ സാക്ഷി'യിലും 'മോളി ആന്റി റോക്ക്സി'ലുമൊക്കെ തീരെ നിരാശപ്പെടുത്തിയ രഞ്ജിത്ത് ശങ്കർ പക്ഷേ 'പുണ്യാളൻ അഗർബത്തി'യിൽ പിടിച്ചുനിന്നു. 'വർഷ'വും 'പാസഞ്ചറോ'ളം വരുന്നില്ല. വാട്ട്സാപ്പ് വഴിയുള്ള പ്രചാരണവും കേരളത്തിനു പുറത്ത് 200 കേന്ദ്രങ്ങളിൽ റിലീസ് ചെയ്യലുമൊക്കെയായി പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ കാണിച്ച ശ്രദ്ധ തിരക്കഥയുടെ കാര്യത്തിൽ പലയിടത്തും രഞ്ജിത്ത് ശങ്കറിന് കൈമോശം വന്നു.
ചില സീനുകളിലെ ഇഴച്ചിലും അതിവൈകാരികതയും പ്രേക്ഷകർക്ക് പിടിച്ചിട്ടില്ല. തുടക്കത്തിലെ പല സീനുകളിലെയും നർമ്മം ഏച്ചുകെട്ടിയതായി തോന്നുന്നു. സമ്പന്നരുടെ വീട്ടിലെ വേലക്കാരികളൊക്കെ വ്യക്തിത്വമൊന്നുമില്ലാതെ ഏഷണികൾമാത്രം പറഞ്ഞ് ജീവിക്കുന്നവരാണെന്ന വൃത്തികെട്ട മുൻവിധി ആദ്യ പകുതിയിൽ സിനിമ പുലർത്തുന്നു. വേണുഗോപാലിന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങളും റസിഡന്റ്സ് അസോസിയേഷനിലെ പ്രശ്നങ്ങളുമൊക്കെ അവതരിപ്പിക്കുന്നിടത്ത് നർമ്മവും സാമൂഹിക വിമർശനവും കൃത്യമായി പ്രതിഫലിപ്പിക്കാൻ സംവിധായകന് ആകുന്നില്ല. ഇവിടെയാണ് ശ്രീനിവാസനെപ്പോലൊരു തിരക്കഥാകൃത്തിന്റെ വിലയറിയുക. തലയണമന്ത്രം തുടങ്ങിയ എത്രയോ സിനിമകളിൽ ശ്രീനിവാസൻ കാണിച്ച തന്മയത്വം ഇവിടെ ഓർത്തുപോകുന്നു.
ബ്ലഡ് കാൻസർ വന്ന ഒരുകുട്ടിയോട് കൂട്ടുകൂടരുതെന്ന് ഇന്ന് ഏതെങ്കിലും ഒരമ്മ, അതും വിദ്യാസമ്പന്നയായ സ്ത്രീ പറയുമോ. അതേകുട്ടിയെ അവന്റെ അച്ഛന്റെ മുന്നിൽവച്ച് ചീത്തപറയാനും 'സുഖമില്ലാത്ത കുട്ടികളെ കളിക്കാൻ വിടരുതെ'ന്ന് കയർക്കാനും ഇന്നത്തെക്കാലത്ത് ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.ഞാൻ, എന്റെ കുടുംബം അത് കഴിഞ്ഞേ എന്തുമുള്ളൂവെന്ന് ആവർത്തിച്ച് കേൾക്കുന്ന ഇക്കാലത്ത്, മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഉണ്ടാകുന്നതും നല്ലതാണ്. നൂലിൽകെട്ടിയിറക്കിയതുപോലെ ഭൂതകാലമില്ലാത്ത കഥാപാത്രങ്ങളുള്ള, വ്യക്തിദുഃഖങ്ങളും പ്രതിസന്ധികളുംമാത്രം പർവതീകരിക്കപ്പെടുന്ന പുതുതലമുറാ കാഴ്ചകളുടെ കാലത്ത് പ്രത്യേകിച്ചും. മകന്റെ മരണാനന്തരം, ആ കുട്ടിയിൽനിന്ന് വാങ്ങിയ പണം കണ്ണീരോടെ മടക്കിത്തരുന്ന വേലക്കാരന്റെ കരണക്കുറ്റിക്ക് നോക്കി വേണു അടിക്കുന്നതും ആ സീനിന് ചേരുന്നില്ല. ഇത്തരം വൈകല്യങ്ങൾ വർഷത്തിൽ ഇടക്കിടെ കാലം തെറ്റിയ മഴപോലെ കടന്നുവരുന്നുണ്ട്. ഒരു പള്ളീലച്ചൻ എന്തോ നിസ്സാര വികൃതികൾ ഒപ്പിച്ചതിന് ഒരു കുട്ടിയെ മണലിൽ മുട്ടിൽ നിർത്തി ശാസിക്കുന്നത് കണ്ടു. ഇവരൊക്കെ ഏത് കാലത്താണോ ജീവിക്കുന്നത്. ഇക്കാലത്ത് അത്തരമൊരു ശിക്ഷകൊടുത്താലുള്ള സ്ഥിതിയെന്താകും. മാത്രമല്ല, ഇത്രയും ഉപകാരങ്ങളൊക്കെ ചെയ്തിട്ടും വേണു ഇപ്പോൾ മരിക്കുമെന്ന രീതിയിൽ അയാളുടെ കമ്പനി അംഗങ്ങളും സ്വന്തം അമ്മായിയുമൊക്കെ മുഖത്തുനോക്കി പറയുമ്പോൾ കേരളീയ സമൂഹം ഇത്രക്ക് അധഃപ്പതിച്ചോ എന്ന് തോന്നിപ്പോകും. രഹസ്യമായി പാരവയ്ക്കുകയല്ലാതെ, രോഗിയായി മരണാസന്നനായ ഒരാളെ പരസ്യമായി അധിക്ഷേപിക്കാൻ ശരാശരി മലയാളി ഒരിക്കലും തയാറാകില്ല. അത്തരമൊരു ശക്തമായ ശത്രുതയ്ക്കുള്ള കാരണം പറയാനും സംവിധായകന് ആകുന്നില്ല. തിരക്കഥയിലും കഥാപാത്രങ്ങളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതിലും അൽപ്പം കൂടി ശ്രദ്ധിക്കുകയും, ചിലയിടങ്ങളിലെ ഇഴച്ചിലും അതിവൈകാരികതയും ഒഴിവാക്കാൻ കഴിയുകയും ചെയ്തിരുന്നുവെങ്കിൽ 'വർഷം' എത്രയോ മികച്ച ദൃശ്യാനുഭവവുമായിരുന്നു.
മമ്മൂട്ടിക്കല്ലാതെ മറ്റാർക്കും കാര്യമായി പെർഫോം ചെയ്യാനില്ലെങ്കിലും സുനിൽ സുഖദയും സുധീർ കരമനയും ടി ജി രവിയും സജിത മഠത്തിലുമടക്കമുള്ളവർ ഉള്ള വേഷം ഭദ്രമാക്കി. 'ദൃശ്യ'ത്തിലെ തന്റെ മാസ്റ്റർപീസ് റോളിന്റെ ഏഴയലത്ത് വരില്ലെങ്കിലും മമ്മൂട്ടിയുടെ ഭാര്യയായി ആശ ശരത്തും മികവുകാട്ടി. ബിജി ബാലിന്റെ സംഗീതം അദ്ദേഹത്തിന്റെ പതിവ് നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. മനോജ് പിള്ളയുടെ കാമറ രഞ്ജിത്തിന് നല്ല പിന്തുണയേകുന്നു.
മമ്മൂട്ടിയെന്ന മഹാത്ഭുതം
അടിസ്ഥാനപരമായി മമ്മൂട്ടിയുടെ വൺമാൻഷോയാണ് ഈ സിനിമ. ആ കഥാപാത്രം ചെറുതായൊന്ന് പാളിപ്പോയാൽ മൊത്തം സിനിമ പാളംതെറ്റുമായിരുന്നു. ആദിമധ്യാന്തം മമ്മൂട്ടിയിലൂടെയാണ് 'വർഷം' പെയ്യുന്നത്. തന്മയത്വത്തോടെയും തനിക്ക് മാത്രം കഴിയുന്ന അനിതരസാധാരണമായ നിയന്ത്രണത്തിലൂടെയും മമ്മൂട്ടി ആ വേഷം ഭംഗിയാക്കുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പ്രായത്തിനും രൂപത്തിനും ചേരുന്ന വേഷവുമാണിത്. ആശ ശരത്തിനുപകരം പതിനെട്ടോ ഇരുപതോ വയസ്സുള്ള ഏതെങ്കിലും കൊച്ചുപെൺകുട്ടി മമ്മൂട്ടിയുടെ ഭാര്യയായി വേഷമിടുകയും അവരെവച്ച് രണ്ട് പാട്ടുസീനും ഉണ്ടായിരുന്നെങ്കിൽ മൊത്തം ചളമായേനെ!
ഐസിയുവിനുമുന്നിൽ മകന്റെ മരണവിവരം കേട്ട് അർധഭ്രാന്തനെപ്പോലെ സിഗരറ്റുവലിച്ചുള്ള ആ ഡയലോഗൊക്കെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് പഠിക്കാൻപോലും ഉപകരിക്കും. (നേരത്തെ 'മുന്നറിയിപ്പി'ന്റെ ക്ലൈമാക്സിന് തൊട്ടുമുമ്പുള്ള ഒരൊറ്റ ചിരിയുണ്ടായിരുന്നു മമ്മൂട്ടിയുടെ റേഞ്ച് മനസ്സിലാക്കാൻ). മകന്റെ മൃതദേഹം കാണാൻ ഗോവണിയിറങ്ങിവരുന്ന പിതാവിന്റെ ഭാവങ്ങളും മനസ്സിൽനിന്ന് മായുന്നില്ല. ('തേവർ മകനി'ൽ ശിവാജി ഗണേശന്റെ മൃതശരീരം കാണാനായി, കമൽഹാസൻ വരുന്നതാണ് ഇതുപോലെ ഹൃദയസ്പൃക്കായി മനസിൽതങ്ങുന്ന മറ്റൊരു മരണരംഗം). ഇത്തരം കഥയിലാണ് മമ്മൂട്ടിയെന്ന നടന് എന്തെങ്കിലും ചെയ്യാനുള്ളത്. അല്ലാതെ 'ഗ്യാങ്സ്റ്ററും' 'മംഗ്ലീഷും' പോലുള്ള തറവേഷങ്ങളിൽ ഈ നടന് എന്തുകാര്യമാണുള്ളത്. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്നു പറഞ്ഞതുപോലെ അക്കാര്യം മമ്മൂട്ടിക്കും അറിയില്ലെന്ന് തോന്നുന്നു.
വാൽക്കഷണം: സ്വരം നന്നാവുമ്പോൾ പാട്ടുനിർത്തണം എന്നാണല്ലോ ചൊല്ല്. 'ദൃശ്യം' മലയാളത്തിലെ എക്കാലത്തെയും വലിയ വ്യാവസായിക വിജയമായിട്ടും പിന്നീടിറങ്ങിയ ചിത്രങ്ങൾ പറയിപ്പിച്ചതാണത്രേ, വാരിവലിച്ച് അഭിനയിക്കുന്നത് നിർത്തി നി ഉത്സവ സീസണുകളിൽമാത്രം സിനിമ ഇറക്കിയാൽമതിയെന്ന് തീരുമാനിക്കാൻ നമ്മുടെ പ്രിയ നടൻ മോഹൻലാലിനെ ലാലിനെ പ്രേരിപ്പിച്ചതത്രേ. ഈ വിജയത്തിൽ മനസ്സുനിറഞ്ഞ മമ്മൂട്ടിയും എടുക്കേണ്ടത് അത്തൊരുമൊരു തീരുമാനമാണെന്ന് തോന്നുന്നു. ഇനി നല്ല കഥയും കഥാപാത്രങ്ങളും കിട്ടിയാൽമാത്രമേ സിനിമയിറക്കൂവെന്ന്. തമിഴിൽ രജനിയും കമലും കാണിച്ചുതന്ന വഴിയിലൂടെ മലയാള സൂപ്പർ താരങ്ങളും നടന്നാൽ അത് മലയാള സിനിമാ വ്യവസായത്തിൽ തന്നെ വലിയ മാറ്റമായിരിക്കും.
Stories you may Like
- 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ച്
- കണ്ണൂർ സ്ക്വാഡ് വ്യത്യസ്തമായ പൊലീസ് സ്റ്റോറി
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം
- പന്ത് തട്ടി മമ്മൂട്ടി; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം
- മമ്മൂട്ടിയെ സംസ്ഥാന പുരസ്കാരം തേടിയെത്തിയത് ആറാം തവണ
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്