വിഷുചിത്രങ്ങൾ പൊട്ടിത്തീരുന്നു; ഫാൻസുകാർ ടിക്കറ്റ് വെറുതെ കൊടുത്തിട്ടും താരചിത്രങ്ങൾക്ക് ആളില്ല; വേനലവധിയിലും ഷോ വെട്ടിക്കുറക്കുന്നു: ആശ്വാസമായത് വടക്കൻ സെൽഫിയും ഒ.കെ കൺമണിയും
എം മാധവദാസ്
എക്കാലവും മലയാള സിനിമാ വ്യവസായത്തിന് താങ്ങും തണലുമായിരുന്നു അവധിക്കാലം. ബോറടിയില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പടപ്പ് ഇട്ടുകൊടുത്താൽ മതി, ജനം തീയേറ്ററുകളിലേക്ക് ഇരച്ചു കയറുമായിരുന്നു. എന്നാൽ ഇത്തവണ നോക്കുക. ഈ മധ്യവേനലിലും സൂപ്പർതാര ചിത്രങ്ങൾവരെ ആളില്ലാതെ വെള്ളം കുടിക്കയാണ്. തീയേറ്ററിൽ നിന്ന് ഹോൾഡ് ഓവർ ആകാതിരിക്കാൻ ഫാൻസ് അസോസിയേഷൻ വഴി ടിക്കറ്റുകൾ സൗജന്യമായി കൊടുക്കുന്ന പരിപാടിയും ഇപ്പോൾ കേരളത്തിൽ ശക്തിയാർജിച്ചുകഴിഞ്ഞു!
നോക്കണേ, എന്നിട്ടും സിനിമക്ക് ആളില്ല. ഈ അവധിക്കാലത്തും മൾട്ടിപ്ളക്സുകളിൽ അടക്കം ഷോ വെട്ടിക്കുറച്ചുകഴിഞ്ഞു. അപ്പോൾ എത്ര അസഹീനയവും അരോചകവുമായവയാണ് തങ്ങൾ സൃഷ്ടിച്ചുവിടുന്നതെന്ന് മലയാളത്തിലെ പഴയകാല ഹിറ്റ്മേക്കർമാർക്ക് മനസ്സിലാവുന്നില്ല. അവർ ചാനലുകളിൽ കയറി സിനിമയെക്കുറിച്ച് ബഡായി പറഞ്ഞും, സോഷ്യൽ മീഡിയയെ പരിഹസിച്ചും, തങ്ങളുടെ പൊട്ടപ്പടത്തെ പുകഴ്ത്തി എഴുതാത്തവരെ പുച്ഛിച്ചും കാലം കഴിയിക്കയാണ്.
ഹിറ്റുകളില്ലാതെ 2015; നാലുമാസംകൊണ്ട് നഷ്ടം 110കോടി! മൂന്ന് സിനിമകൾ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം ഒറ്റ ഹിറ്റുകൊണ്ട് നികത്തുന്ന രീതിയിലുള്ള ഒരു സാമ്പത്തിക സൂത്രവാക്യമായിരുന്നു ഈ വിപണിയുടെ അടിസ്ഥാനം. അത് തകർന്നതോടെ ഈ വ്യവസായത്തിന്റെ നട്ടെല്ല് ഇളകിക്കഴിഞ്ഞെന്ന് വ്യക്തമാണ്. എപ്രിൽ അവസാനംവരെയുള്ള സിനിമകളുടെ വിജയക്കണക്കെടുത്താൽ വെറും നാലുമാസം കൊണ്ട് നഷ്ടം 110കോടി രൂപയാണ്. ഏറ്റവും അത്ഭുതപ്പെടുത്തുന്നത്, ഈ 2015ൽ ഇതുവരെയും സൂപ്പർ ഹിറ്റെന്നോ, മെഗാഹിറ്റെന്നോ വിളിക്കാവുന്ന ഒറ്റ ചിത്രംപോലും ഉണ്ടായില്ലെന്നതാണ്. മലയാളസിനിമ വ്യാവസായികമായി എത്ര വലിയ തകർച്ചയിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. എപ്രിൽ അവസാനംവരെ ഇറങ്ങിയ നാൽപ്പതോളം ചിത്രങ്ങളിൽ മമ്മൂട്ടിയുടെ 'ഫയർമാൻ', പൃഥ്വിരാജിന്റെ 'പിക്കറ്റ് 43', നിവിൻപോളിയുടെ വിഷുചിത്രമായ 'ഒരു വടക്കൻ സെൽഫി' എന്നിവ മാത്രമാണ് സാമ്പത്തികമായി വിജയമായത്. ഇതിൽ സെൽഫിപോലും ഹിറ്റ് എന്ന് വിളിക്കാവുന്ന ഗണത്തിലേക്ക് എത്തുമോയെന്ന് ഇനിയുള്ള ദിനങ്ങളിലാണ് തീരുമാനിക്കപ്പെടുക. മൂന്ന് സിനിമകൾ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന നഷ്ടം ഒറ്റ ഹിറ്റുകൊണ്ട് നികത്തുന്ന രീതിയിലുള്ള ഒരു സാമ്പത്തിക സൂത്രവാക്യമായിരുന്നു ഈ വിപണിയുടെ അടിസ്ഥാനം. അത് തകർന്നതോടെ ഈ വ്യവസായത്തിന്റെ നട്ടെല്ല് ഇളകിക്കഴിഞ്ഞെന്ന് വ്യക്തമാണ്. എപ്രിൽ അവസാനംവരെയുള്ള സിനിമകളുടെ വിജയക്കണക്കെടുത്താൽ വെറും നാലുമാസം കൊണ്ട് നഷ്ടം 110കോടി രൂപയാണ്. ഈ വർഷം ഇറങ്ങിയ ഇരുപതിലേറെ ചിത്രങ്ങൾ ഒരാഴ്ചപോലും തികച്ചില്ല. സാധാരണ ഈ ഗ്യാപ്പിൽ ഇംഗ്ളീഷ് അടക്കമുള്ള അന്യഭാഷ ചിത്രങ്ങൾ ഓടിച്ച് തീയേറ്ററുകാർ പിടിച്ചു നിൽക്കാറുണ്ടെിലും ഇത്തവണ അതും ഉണ്ടായില്ല.
കാണികളെ വാടകയ്ക്ക് എടുക്കുന്ന താരപ്പടങ്ങൾ! കുടംബസമേതം ടിക്കറ്റ് ഫ്രീ കൊടുത്തിട്ടും കാണാൻ ആളെ കിട്ടുന്നില്ലെന്നാണ് ഫാൻസുകാരുടെ പരാതി! ഇനി ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ടിക്കറ്റിനൊപ്പം അഞ്ഞൂറുരൂപയും ചിക്കൻ ബിരായാണിയും ഹാഫ്ബോട്ടിലും കൊടുത്ത് മലയാള സിനിമ കാണിക്കേണ്ട അവസ്ഥയും ഉണ്ടാകും! തീയറ്ററിൽ പടം മാറാതിരിക്കാൻ സൗജന്യമായി ടിക്കറ്റ് നൽകി ആളെ കൂട്ടുന്ന രീതി പണ്ടേ ഉണ്ടെങ്കിലും ഇത്ര ആസൂത്രിതമായും വ്യവസ്ഥാപിതമായും അത് വളർന്നിട്ടുണ്ടെന്ന് നേരിട്ട് ബോധ്യപ്പെട്ടത് ഇപ്പോഴാണ്. സർക്കാറിന്റെ ചില സമ്മാനക്കൂപ്പണുകളൊക്കെ വിൽക്കാൻ ആർ.ടി.ഓഫീസിലും മറ്റും എൽപ്പിക്കുന്നപോലെ, സിനിമാ ടിക്കറ്റ് മൊത്തമായി വാങ്ങി അതാത് പ്രദേശത്തെ ഫാൻസ് അസോസിയേഷൻ നേതാക്കളെ എൽപ്പിച്ചിരിക്കയാണ് എന്നിട്ട് ഇവർ തങ്ങൾക്ക് തോന്നിയവർക്ക് ഈ ടിക്കറ്റ് സൗജന്യമായി നൽകും. കഴിഞ്ഞദിവസം കോഴിക്കോട്ടുവച്ച് ഈ പരിപാടി നേരിട്ട് കാണാനും ഇടയായി. കുടംബസമേതം ടിക്കറ്റ് ഫ്രീ കൊടുത്തിട്ടും കാണാൻ ആളെ കിട്ടുന്നില്ലെന്നാണ് ഫാൻസുകാരുടെ പരാതി! ഇനി ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് ടിക്കറ്റിനൊപ്പം അഞ്ഞൂറുരൂപയും ചിക്കൻ ബിരായാണിയും ഹാഫ്ബോട്ടിലും കൊടുത്ത് മലയാള സിനിമ കാണിക്കേണ്ട അവസ്ഥയും ഉണ്ടാകും!
നോക്കുക, എന്തൊരു വളിപ്പായിട്ടാണ് ഇപ്പോൾ മലയാള സിനിമ ഇറങ്ങുന്നത്. പിന്നെ പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. തെലുങ്ക് മസാലചിത്രങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിലായിരുന്നു നമ്മുടെ ജനപ്രിയ നായകന്റെ 'ഇവൻ മര്യാദരാമൻ'. (പടംകണ്ട് കാശുപോയ ഒരുത്തൻ 'ഇവൻ പണ്ടാരക്കാലൻ' എന്നാണ് ഫേസ്ബുക്കിൽ വിലപിച്ചത്). യാതൊരു പുതുമയുമില്ലാതെ എന്നും എപ്പോഴും ഒരേപോലത്തെ സിനിമകൾ എടുക്കുന്ന സത്യൻ അന്തിക്കാട് അതേ ട്രാക്കിൽ ദുർബലമായ തിരക്കഥയിൽ കെട്ടിപ്പടുത്തതായിരുന്നു തന്റെ പുതിയ സിനിമ. മോഹൻലാലിനെയും, മഞ്ജുവാര്യരേയും കണ്ട് ആദ്യ ദിനങ്ങളിൽ കുടംബപ്രേക്ഷകർ കുതിച്ചെത്തിയെങ്കിലും വൈകാതെ ചിത്രത്തിന് ആളില്ലാ കസേരകളായി. ഈ വളിപ്പ് ഒന്ന് മാറ്റിപ്പിടിക്കാനല്ല, സിനിമാ നിരൂപകരെ കുറ്റം പറയാനാണ് സത്യൻ അന്തിക്കാട് ശ്രമിക്കുന്നത്. ഹിറ്റ്മേക്കർ സിദ്ദീഖിന്റെ ഭാസ്ക്കർ ദി റാസ്ക്കലിലാവട്ടെ അരോചക കോമഡികൾകൊണ്ടുള്ള ഭീകരാക്രമണമായിരുന്നു. ഓർമ്മയിൽ നിൽക്കുന്ന ഒരു സീൻപോലുമില്ല. ഈ വയസാൻ കാലത്ത് മമ്മൂട്ടിക്കൊക്കെ എന്തിന്റെ സൂക്കേടാണെന്ന് ന്യൂജൻ പയ്യന്മാരെക്കൊണ്ട് പറയിപ്പിക്കണോ? ആരാധകരുടെ ആർപ്പുവിളികളുമായത്തെിയ ഈ ചിത്രത്തിനും ഒരാഴ്ച കഴിഞ്ഞതോടെ വാടകയ്ക്ക് ആളെ എടുക്കേണ്ടി വന്നിരിക്കയാണ്.
സാറ്റലൈറ്റ് തട്ടിപ്പുകാരും നിരൂപണമാഫിയയും!
ഇനി എന്തിനാണ് ഇങ്ങനെ കൈയിൽനിന്ന് കാശുമുടക്കി തീയേറ്ററിൽ ആളെക്കൂട്ടുന്നതെന്നോ? നമ്മുടെ സിനിമയുടെ വിപണി സാധ്യതകൾ ഇന്ന് മലയാളത്തിൽ മാത്രമല്ല എന്നതുതന്നെ. തീയേറ്ററിൽ അൽപ്പകാലമെങ്കിലും പിടിച്ചു നിൽക്കാത്ത സിനിമക്കെങ്ങനെയാണ് ഓവർസീസ് റൈറ്റും, റീമേക്ക് റൈറ്റുമൊക്കെ കിട്ടുക? അതുമാത്രമല്ല, ആദ്യമേതന്നെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോവുന്നതും ഇത്തരം നമ്പർ ടു പരിപാടികളുടെ തുടർച്ചയാണ്. അഞ്ചു നയാപൈസക്കില്ലാത്ത 'മര്യാദരാമനാണ്' അഞ്ചരക്കോടിയോളം ചെലവിട്ട് ഏഷ്യാനെറ്റ് എടുത്തത്. എന്ത് മേന്മയാണ് അവർ ഈ ചിത്രത്തിൽ കണ്ടതെന്ന് മനസ്സിലാവുന്നില്ല. അത്യാവശ്യം കൊള്ളാവുന്ന ചില ചിത്രങ്ങൾപോലും സാറ്റലൈറ്റ് റൈറ്റ് കിട്ടാതെ കെട്ടിക്കിടക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. അതായത് കൃത്യമായ ഒരു സാറ്റലൈറ്റ് മാഫിയ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ചുരുക്കം. ഇനി മുഖ്യധാര പത്രങ്ങളുടെ വെബ്സൈറ്റുകളിൽ വരുന്ന സിനിമാ നിരൂപണം നോക്കുക. (വന്നു വന്ന് ആസനം തുടയ്ക്കുന്ന ടിഷ്യൂപേപ്പറിന്റെ വിലപോലും ഇല്ലാതായിരിക്കുന്ന മുത്തശ്ശി പത്രങ്ങൾക്ക്) എല്ലാം ഗംഭീരം. മോഹൻലാൽ കസറി, മമ്മൂട്ടി തകർത്തു, മഞ്ജുഭാവം ജ്വലിച്ചു എന്നിങ്ങനെ വെറും കൂലിയെഴുത്ത്. തനി കൂതറ പടങ്ങളായ മര്യാദരാമനും, ഭാസ്ക്കറുമെല്ലാം ഇവർക്ക് 'മികച്ച എന്റർടെയിനറുകളാണ്'. ഈ ബൗദ്ധിക അടിമത്തത്തിന്റെയും പരസ്യദാതാക്കളോടുള്ള സഹശയന വിധേയത്വത്തിന്റെയുമെന്നും ബാധ്യതകൾ ഫേസ്ബുക്കുകാർക്കും ഓൺലൈൻ എഴുത്തുകാർക്കുമൊന്നുമില്ല. ഇനി മുഖ്യധാര പത്രങ്ങളുടെ വെബ്സൈറ്റുകളിൽ വരുന്ന സിനിമാ നിരൂപണം നോക്കുക. (വന്നു വന്ന് ആസനം തുടയ്ക്കുന്ന ടിഷ്യൂപേപ്പറിന്റെ വിലപോലും ഇല്ലാതായിരിക്കുന്ന മുത്തശ്ശി പത്രങ്ങൾക്ക്) എല്ലാം ഗംഭീരം. മോഹൻലാൽ കസറി, മമ്മൂട്ടി തകർത്തു, മഞ്ജുഭാവം ജ്വലിച്ചു എന്നിങ്ങനെ വെറും കൂലിയെഴുത്ത്. തനി കൂതറ പടങ്ങളായ മര്യാദരാമനും, ഭാസ്ക്കറുമെല്ലാം ഇവർക്ക് 'മികച്ച എന്റർടെയിനറുകളാണ്'. ഈ ബൗദ്ധിക അടിമത്തത്തിന്റെയും പരസ്യദാതാക്കളോടുള്ള സഹശയന വിധേയത്വത്തിന്റെയുമെന്നും ബാധ്യതകൾ ഫേസ്ബുക്കുകാർക്കും ഓൺലൈൻ എഴുത്തുകാർക്കുമൊന്നുമില്ല. പടം ബോറാണെങ്കിൽ അവർ വെട്ടിത്തുറന്ന് പറയും. സത്യൻ അന്തിക്കാടിനെയൊക്കെ ചൊടിപ്പിച്ചത് ഇതാണ്. പുതിയ കാലത്ത് ഈ അടഞ്ഞ മനസ്സുമായി അവർ എത്രകാലം മുന്നോട്ടുപോവും.
ആശ്വാസമായി ഒരു സെൽഫിയും കൺമണിയും
ഈ തൂറ്റിപ്പോവലുകൾക്കിടയിൽ ഒരേ ഒരു ചിത്രമാണ് പിടിച്ചുനിന്നത്. വലിയൊരു അമിഠായി മാറാനൊന്നും കഴിഞ്ഞില്ലെങ്കിലും, തെളിഞ്ഞുകത്തുന്ന ഒരു പൂത്തിരിയായി 'വടക്കൻ സെൽഫി' മാറി. അപ്പോഴും ആവറേജിനുമുകളിൽ എന്നല്ലാതെ ഒരു സൂപ്പർ ഹിറ്റോ, മെഗാഹിറ്റോ ആയിമാറാൻ ഈ ചിത്രത്തിനും കഴിഞ്ഞിട്ടില്ല. ആദ്യ പകുതിയിലെ സ്വാഭാവികമായ നർമ്മരംഗങ്ങൾ പഴയ സത്യൻ അന്തിക്കാട്ശ്രീനിവാസൻ ചിത്രങ്ങൾക്ക് സമാനമായി പ്രേക്ഷകരെ രസിപ്പിച്ചെങ്കിൽ, രണ്ടാം പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അവിടെ സിനിമയെ ഒരു റോഡ് മൂവിയാക്കിയെടുക്കണമെന്ന നിർബന്ധബുദ്ധി സംവിധായകന് ഉള്ളതായി തോന്നുന്നു. അതുകൊണ്ടുതന്നെ പലരംഗങ്ങളും ഇവിടെ ഏച്ചുകെട്ടായി. പക്ഷേ ബോറടിയില്ലാതെ ഈ പടം മുന്നോട്ടുകൊണ്ടുപോയതിലൂടെ പുതുമുഖസംവിധായകൻ പ്രജിത്ത് ഭാവിയുടെ വാഗ്ദാനമെന്ന് തെളിയുന്നു. ചിത്രങ്ങൾ അടിക്കടി വിജയിക്കുന്നതോടെ, കേരളത്തിൽ ഇന്ന് എറ്റവും മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയിരിക്കയാണ് നിവിൻപോളി. ഇക്കണക്കിന് പോയാൽ മലയാളത്തിന്റെ അടുത്ത സൂപ്പർസ്റ്റാർ എന്ന ബഹുമതിയും ഈ യുവനടനുള്ളതായിരിക്കും.
മലയാള ചിത്രമല്ലെങ്കിലും മണിരത്നത്തിന്റെ ഒ.കെ കൺമണിക്കും ഇവിടെ ആവറേജ് കളക്ഷനുണ്ട്. പ്രതിഭകൊണ്ട് നമ്മെ വിസ്മയിപ്പിച്ച മണിയുടെ മുൻകാല ഹിറ്റുകളുടെ അത്രയൊന്നും എത്തില്ലെങ്കിലും കണ്ടിരിക്കാവുന്ന ചിത്രമാണിത്. രാംഗോപാൽ വർമ്മ, പൂർവ വൈരാഗ്യം മനസ്സിൽവച്ച് കിട്ടിയ സമയത്തിന് മമ്മൂട്ടിയെ താങ്ങിയതാണെന്ന് വ്യക്തം. നന്നായി എന്നല്ലാതെ, അനതിസാധാരാണം എന്ന് അത്രക്ക് പാടിപ്പുകഴ്ത്തപ്പെടേണ്ടതൊന്നുമല്ല ഈ സിനിമയിലെ ദുൽഖറിന്റെ അഭിനയം. പക്ഷേ തുടർന്നുള്ള ദിനങ്ങളിൽ ഈ ചിത്രത്തിനും സ്റ്റഡി കളക്ഷൻ നിലനിർത്താനാവുന്നില്ല.
വാൽക്കഷ്ണം: പക്ഷേ അതുകൊണ്ടൊന്നും മലയാളസിനിമാ വ്യവസായത്തെ ബാധിച്ച മുരടിപ്പ് മാറുന്നില്ല. ഇനി അവസാനവട്ട ശ്രമമെന്ന നിലയിൽ നമ്മുടെ ലാലേട്ടൻ മീശയും പരിച്ച് ഇറങ്ങുന്നുണ്ട്. രഞ്ജിത്തിന്റെ 'ലോഹത്തിൽ'. കാത്തിരുന്ന് കാണാം.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്