യന്തിരൻ 2.0 അഥവാ പക്കാ മസാല സയൻസ് ഫിക്ഷൻ! കോടികൾ മുടക്കിയ ഗ്രാഫിക്സ് വെറും പിള്ളേരുകളി; ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്ന് വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും; ഒന്നാംഭാഗത്തിന്റെ പകുതിപോലും എത്തിക്കാൻ ഹിറ്റ്മേക്കർ ശങ്കറിന് കഴിയുന്നില്ല; ആശ്വാസം പലരൂപത്തിലും പലഭാവത്തിലും പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രജനി ഇഫക്ട്; അക്ഷയ് കുമാറിനും കൈയടിക്കാം
എം മാധവദാസ്
പാണ്ടിപ്പടങ്ങൾ എന്ന് മലയാളി പരിഹസിച്ചിരുന്ന തമിഴസിനിമകൾ ഓർമ്മയില്ലേ. ഒരു പാട്ട്, ഒരു സ്്റ്റണ്ട് എന്ന രീതിയിൽ യാതൊരു യുക്തിയുമില്ലാത്ത കുറെ രംഗങ്ങളുമായി രജനിപ്പടങ്ങളൊക്കെ ഇറങ്ങിയിരുന്ന ഒരു കാലം തമിഴകത്ത് ഉണ്ടായിരുന്നു. എന്നാൽ തമിഴിൽ പൊട്ടിവിടർന്ന നവതരംഗം ആ ധാരണകളെയെല്ലാം അസ്ഥാനത്താക്കി.അമീർ സുൽത്താനും, മിഷ്ക്കിനും, ശശികുമാറും, സമുദ്രക്കനിയും, വസന്തബാലനും, സുശീലനും, സൂശിഗണേശനും, വിജയ്സേതുപതിയും, ഗൗതം മേനോനുമെല്ലാം തമിഴ് വാണിജ്യ സിനിമയെ നിരന്തരം നവീകരിക്കുകയും പുതുതലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആ പുതിയ വസന്തം ഒരുഭാഗത്തുകൂടി നീങ്ങുമ്പോഴും സാങ്കേതികമായി തമിഴ് സിനിമ ബോളിവുഡ്ഡിനെയും കടത്തിവെട്ടി മുന്നേറിയിരുന്നു. അതിന് തുടക്കം കുറിച്ചവരിൽ ഒരാൾ സംവിധായകൻ എസ്. ശങ്കർ ആണ്. ജെന്റിൽമാൻ എന്ന ശങ്കറിൻെ ആദ്യ ചിത്രം തന്നെ ശരിക്കും ഒരു സാങ്കേതിക വിസ്മയമായിരുന്നു. തുടർന്നങ്ങോട്ട് കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, അന്യൻ, ശിവാജി, യന്തിരൻ, ഐ തുടങ്ങിയ ശങ്കറിന്റെ ചിത്രങ്ങളൊക്കെ തെന്നിന്ത്യൻ സിനിമയുടെ സാങ്കേതിക അത്യുന്നതിയുടെ സൂചകങ്ങൾ കൂടിയായിരുന്നു. ഗ്രാഫിക്സ് പോലുള്ള സംവിധാനങ്ങൾ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നതിന്റെ കേസ് സ്റ്റഡികളായിരുന്നു മുതൽവനും, യന്തിരനുമെല്ലാം.
ബ്രാഹ്മാണ്ഡ നായകൻ രജീനകാന്തിനെ വെച്ച് ശങ്കർ എടുത്ത് സൂപ്പർഹിറ്റായ യന്തിരന് രണ്ടാംഭാഗമായ യന്തിരൻ 2.0 ഇറങ്ങുന്നുണ്ടെന്ന് കേട്ടപ്പോൾ തന്നെ ആരാധകരുടെ ആവേശം പരകോടിയിലെത്തിയിരുന്നു. കൂടുതൽ ഡെക്കറേഷനൊന്നുമില്ലാതെ പറയട്ടെ, 500 കോടിയുടെ ബജറ്റിൽ എടുത്ത ചിത്രം ഗ്രാഫിക്സും നൂതന സാങ്കേതിക വിദ്യകളും ചേർത്ത് വലിയൊരു ദൃശ്യവിരുന്നാകുമെന്ന് ധരിച്ച് ഓടിക്കയറുന്നവർക്ക് നിരാശയായിരിക്കും ഫലം. ആദ്യത്തെ അരമണിക്കൂറിലെ ആവേശമല്ലാതെ യന്തിരൻ വണ്ണിന്റെ പകുതിയെങ്കിലും എത്തിക്കാൻ കോടികൾ വാരിയെറിഞ്ഞിട്ടും ശങ്കറിന് കഴിയുന്നില്ല. ആധുനിക സംസ്ക്കാരം അമാന്യമായി കണക്കാക്കുന്ന വാക്കുകളിലൊന്നാണ് പാണ്ടിയെന്നതും. പക്ഷേ ഒരു ട്രോൾ ആയി എടുത്താൽ 'പാണ്ടി സയൻസ് ഫിക്ഷൻ' എന്നതിൽ കവിഞ്ഞ ഒരു വിശേഷണവും ഈ ചിത്രത്തിന് നൽകാനാവില്ല.
ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടും എന്നതും ശാസ്ത്രമാണെന്ന് കരുതി വിശ്വസിക്കുന്നവർക്കുപോലും ദഹിക്കാൻ കഴിയാത്ത അശാസ്ത്രീയതയും യുക്തിരാഹിത്യവും കുത്തിനിറച്ചാണ് ചിത്രം മുന്നേറുന്നത്. നിങ്ങളുടെ സാമാന്യബുദ്ധിയെയും ചിന്തയെയും നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം അടച്ചുവെച്ചുകൊണ്ടേ ഈ പടം കാണാനാവൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊട്ട് മൊബൈൽ ടെക്ക്നോളജി വരെയുള്ള ഒരു കാര്യത്തിലും സംവിധായകന് യാതൊരു ധാരണയുമില്ല. സ്റ്റാർവാർസും, ഇടി യുമൊക്കെ അടങ്ങുന്ന ഹോളിവുഡ് സിനിമകൾ കണ്ടിട്ട് ഇതിനെയും സയൻസ് ഫിക്ഷനെന്ന് വിളിക്കാം; കുഴിയാനയെ ആനയുടെ ഗണത്തിൽ പെടുത്താൻ കഴിയുമെങ്കിൽ!
ലോജിക്ക് എന്നത് ഒരോ സിനിമയുടെയും കഥാപരിസരത്തിന് അനുയോജ്യമായാണ് എന്ന് മറന്നുകൊണ്ടല്ല ഇത് എഴുതുന്നത്. ഉദാഹരണമായി ബാഹബലിയിൽ പറക്കുന്ന ജലനൗകളുണ്ട്, ഒറ്റയടിക്ക് നാലമ്പുകൾ എയ്യുന്നുണ്ട്, നിരവധിപേരെ ബാഹുബലി ഒറ്റക്ക് വെട്ടിക്കൊല്ലുന്നുണ്ട്. ഇതൊന്നും യുകതിക്ക് വിരുദ്ധമായി തോനുന്നില്ല. കാരണം ആ സിനിമയുടെ കഥാപരിസരം അങ്ങനെയാണ്. എന്നാൽ ഇവിടെ ഒരു സയൻസ് ഫിക്ഷൻപോലെ തുടങ്ങുകയും പിന്നെ അത് നമ്മുടെ വിനയന്റെ ഒരു മന്ത്രവാദ സിനിമപോലാകുകയും ചെയ്യുമ്പോഴാണ് ലോജിക്കിന്റെ പ്രശ്നം വരുന്നത്.
ഈ ചിത്രത്തിന്റെ ആസ്വാദനം എന്നത് നിങ്ങൾ ഒരു രജനീകാന്ത് ആരാധകനാണോ അല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. രജനീകാന്തിനെ അദ്ദേഹത്തിന്റെ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്ന എല്ലാരീതിയിലുമിട്ട് ശങ്കർ തകർക്കുന്നുണ്ട്. അഞ്ച് സെന്റീമീറ്ററുള്ള കുള്ളനായും, പട്ടേൽ പ്രതിമയേക്കാൾ വളർന്ന ഭീമാകാരനായും, പല രൂപത്തിൽ പല ഭാവത്തിൽ ചിട്ടി എന്ന രജനിയുടെ റോബോട്ട് പ്രത്യക്ഷപ്പെടുന്നു. വസീഗരൻ എന്ന രജനിയുടെ ഒറിജിനൽ നായകനും, പ്രതിനായകൻ ഉള്ളിൽ കയറി ഒരിക്കൽ 'അന്യനായി' പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ചിത്രം മുഴുവൻ രജനിമയമാണ്. ആരാധകർക്ക് ഇതിൽ കൂടുതൽ എന്തുവേണം. അതുകൊണ്ടുതന്നെ രണ്ടാം യന്ത്രമനുഷ്യനും വലിയ സാമ്പത്തിക വിജയമാവാനും സാധ്യതയുണ്ട്. പക്ഷേ ഒരു രജനിഫാനല്ലാത്ത വ്യക്തിയുടെ വിലയിരുത്തലിൽ ഇത് യന്തിരൻ ഒന്നിന്റെ എവിടെയും എത്തില്ല. മികച്ച ഗാനങ്ങളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും, അൽപ്പം നർമ്മവുമൊക്കെയായുള്ള ആദ്യ യന്തിരന്റെ എവിടെയും രണ്ടാമൻ എത്തുന്നില്ല. എന്നുവെച്ച് അറുബോറൻ സിനിമയുമല്ല. പ്രതീക്ഷകളില്ലാതെ പോയാൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.
സെൽഫോണുകൾ അപ്രത്യക്ഷമാവുന്ന നഗരത്തിൽ
ലോകത്തിലെ ഏത് സയൻസ് ഫിക്ഷൻ സിനിമയോടും കിടപിടിക്കാവുന്നതരത്തിൽ തന്നെ വിചിത്രമായ ഒരു കഥാപരിസരവുമായാണ് ചിത്രം തുടങ്ങുന്നത്. ഒരു നഗരത്തിലെ മുഴുവൻ ആളുകളുടെയും മൊബൈൽ ഫോണുകൾ പെട്ടെന്ന് ആകാശത്തേക്ക് പറന്ന് നഷ്ടമാവുന്നു! ശങ്കറിന്റെ സ്റ്റാമ്പുള്ള ചില ഷോട്ടുകളിലൂടെ ആ രംഗങ്ങൾ കാണിച്ചുതരുമ്പോൾ നാം അമ്പരന്നുപോവും. പറന്ന് ആകാശത്തേക്ക് പോവുന്ന ഈ ഫോണുകൾക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കും അറിയില്ല. നമ്മുടെ റോബോട്ടിക്സ്
ശാസത്രഞ്ജൻ ഡോ. വസീഗരന്റെ ( ചിത്രത്തിൽ രജനീകാന്ത്) ഫോണും ഇങ്ങനെ നഷ്ടമാവുന്നുണ്ട്. നഗരവാസികൾ ആകെ പരിഭ്രാന്തരാവുന്നു. അപ്പോഴാണ് മറ്റൊരു നടുക്കുന്ന വിവരവും അറിയുന്നത്.
മൊബൈൽ ടവറുകൾ ഏതോ റോബോട്ടിക്സ് അജ്ഞാതശക്തി തകർക്കുന്നു. മാത്രമല്ല മൊബൈൽ ഫോൺ കമ്പനി ഉടമകളും വ്യാപാരികളും ഫോണുമായി വരുന്ന ഡ്രൈവർമാർ പോലും കൊല്ലപ്പെടുന്നു. സെൽഫോണുകൾ നിരനിരയായി ഒത്തുകൂടി തിരമാലകളായി പലരെയും വിഴുങ്ങുന്ന ദൃശ്യമൊക്കെ ഹോളിവുഡ്ഡ് സ്റ്റെലിലാണ് എടുത്തത്. പക്ഷേ ഈ പ്രമേയത്തെ പിന്നീട് എങ്ങനെ ഡെവലപ്പ് ചെയ്യണമെന്ന് കഥയും തിരക്കഥയുമൊരുക്കിയ ശങ്കറിന് അറിയാതെ പോയി. മൊബൈൽ പറക്കുന്നതിനും ചങ്ങല ചേർന്ന് കൊല്ലുന്നതിനും ഒരു കാരണം യുക്തിസഹമായി വികസിപ്പിക്കുന്നതിന് പകരം അദ്ദേഹം ഓറ, പോസിറ്റീവ് എനർജി, നെഗറ്റീവ് എനർജി തുടങ്ങിയ കാരണങ്ങളിലാണ് കയറിപ്പിടിക്കുന്നത്. അതായത് ഒരു സയൻസ്ഫിക്ഷനായി തുടങ്ങി മന്ത്രവാദ സിനിമയായി അവസാനിക്കാനായിരുന്നു യന്തിരൻ 2.0യുടെ യോഗം.
യന്തിരൻ ഒന്നിൽ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി നേടിയ ചിട്ടിക്ക് ഇത്തവണയും പിടിപ്പതു പണിയാണ്. അപ്പോഴും ഇടക്കിടെ ചാർജ്് തീർന്നുപോവുന്നതും തളർന്നുപോവുന്നതുമായ രംഗങ്ങൾ ഒഴിവാക്കാൻ കഴിയില്ല. ക്ലീഷെകൾ മാറ്റിപ്പിടിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്ത്യൻ സിനിമയുടെ ഏറ്റവും വിലയ പരിമിതിയെന്ന് തോന്നുന്നു. ആവാഹിച്ച ഭൂതത്തെ കുടത്തിൽനിന്ന് കെട്ടഴിച്ച് വിടുന്നതുപോലെയുള്ള ചില സയന്റിഫിക്ക് രംഗങ്ങൾ കണ്ടാൽ നമ്മുടെ ശാസ്ത്രജ്ഞർ അമ്പരന്നുപോവും. ഇതാണ് നമ്മുടെ പടപ്പുകളും വിദേശത്തെ സയൻസ് ഫിക്ഷനും തമ്മിലുള്ള കാര്യമായ മാറ്റം. സയൻസിന്റെ വരുംകാല സാധ്യതകളേയൊ പരിമിതികളെയൊ ആണ് അവർ ഉപയോഗിക്കുക. പർവതീകരണവും ന്യൂനീകരണവും ഒരുപാടുണ്ടെങ്കിലും ന്യൂട്ടന്റെ ചലന നിയമം തെറ്റാണെന്നോ, ഗുരുത്വാകർഷണം ഇല്ലെന്നോ, ഈ കാണാത്ത പുതിയൊരു ഊർജം ഉണ്ട് എന്നോ ഉള്ള ഉഡായിപ്പുകൾ അവയിൽ കുറവായിരിക്കും. പക്ഷേ നമ്മളോ? സയൻസിനെ മന്ത്രവാദമാക്കി അങ്ങ് തള്ളുകയാണ്. അതീവ സുരക്ഷയുള്ള മേഖലകളിലൊക്കെ ശാസ്ത്രജ്ഞൻ പുഷ്പംപോലെ കയറിപ്പോവുന്നതൊക്കെ കണ്ടാൽ ചിരിവരും. തലച്ചോറിന് തളർവാതം പിടിച്ചവർക്ക് മാത്രമേ ഇത്തരം രംഗങ്ങൾ ആസ്വദിക്കാൻ കഴിയൂ.
ഗ്രാഫിക്സോ കമ്പ്യൂട്ടർ ഗെയിമോ?
വൈ സിറ്റി, ഗാങ്ങ്സ്റ്റർ ടൗൺ എന്ന പേരിലൊക്കെ കുട്ടികൾ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിമുകൾ കണ്ടിട്ടില്ലേ? ചാടിയും മറഞ്ഞും പറന്നുമൊക്കെയുള്ള വെടിവെപ്പുകളും തീതുപ്പുന്ന ഡ്രാഗണുകളുമൊക്കെയായി ആകെ ജഗപൊക. അത്തരത്തിലുള്ള ഒരു കമ്പ്യൂട്ടർ ഗെയിമിന്റെ എക്സ്റ്റ്ൻഡഡ് വേർഷൻ മാത്രമായാണ് ഈ പടത്തിലെ രണ്ടാപകുതിയിലെ മിക്ക ഗ്രാഫിക്ക് സീനുകളും. ( ഒന്നാം പകുതിയിലെ പല രംഗങ്ങളും തകർക്കുന്നുണ്ട്) ഹോളിവുഡ്ഡ് സിനിമകൾ പോയിട്ട് ബാഹുബലിയുടെ അടുത്തുപോലും എത്തിക്കാൻ ആയിട്ടില്ല. ഗ്രാഫിക്ക്സിൽ ടെക്ക്നിക്കാലിറ്റിയല്ലാതെ കല വന്നിട്ടില്ല. ലോർഡ് ഓഫ് ദ റിങ്ങ്സും, ടെർമിനേറ്റർ സീരീസുമൊക്കെ കണ്ടുപരിചയിച്ച പുതുതലമുറയുടെ അടുത്തേക്കാണ് ഈ പിള്ളേരുകളിയുമായി എത്തുന്നത്. ഷെയിം ഓൺ ഷങ്കർ എന്നല്ലാതെ എന്തുപറയാൻ.
യന്തിരൻ ഒന്നാംസർഗത്തെ സജീവമാക്കിയ പാട്ടുകളായിരുന്നെങ്കിൽ രണ്ടാമൂഴത്തിൽ അത് അവസാനത്തെ സൈനിങ്ങ് സോങ്ങിൽ ഒതുങ്ങി. എ ആർ റഹ്മാന്റെ പേരുകണ്ട് ത്രില്ലടിച്ചതുമാത്രം ബാക്കി. അതുപോലെ തന്നെ ഒന്നാമങ്കത്തിലെ ചിട്ടിയായിരുന്നു ചിട്ടി. രജനിയുടെ സ്ക്രീൻ പ്രസൻസിന് ഈ 67ാം വയസ്സിലും മങ്ങൽ ഏറ്റിട്ടൊന്നുമില്ലെങ്കിലും കുസൃതിയും വില്ലത്തരവും കള്ളത്തരവുമുള്ള ഒന്നാം റോബോയാണ് പ്രേക്ഷകരോട് കൂടുതൽ ഇഷ്ടം കൂടുന്നത്. അക്ഷയ് കുമാർ വില്ലനായും ക്യാരക്ടർ റോളിലും തിളങ്ങുന്നുണ്ട്.
തമിഴ്നാട്ടിലെ ഒരു മന്ത്രിയായെത്തി കലാഭവൻ ഷാജോണും ചുരുങ്ങിയ രംഗങ്ങളിലാണെങ്കിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാജോണിന് തമിഴിലേക്കുള്ള ബ്രക്ക് ആകട്ടെ ഈ ചിത്രം. സ്ത്രീ കഥാപാത്രങ്ങൾ ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാനുമില്ല.
വാൽക്കഷ്ണം: അശാസ്ത്രീയത മുഖമുദ്രയാക്കിയ ഈ ചിത്രം മൊബൈൽ ഫോണുകളെക്കുറിച്ചും ടവറുകളെകുറിച്ചും അതിഭീകരമായ അശാസ്ത്രീയതകൾ പ്രചരിപ്പിക്കുന്നുണ്ട്. ഒന്നാമത് തീർത്തും നിസ്സാരമായ മൊബൈൽ ഫോൺ റേഡിയേഷൻ മനുഷ്യന് അപകടമാണെന്ന് ഒരു പഠനവും പറയുന്നില്ല. അടക്കാക്കിളിയും മൈനയും ചത്തുപോവുന്നത് മൊബൈൽ ടവറുകൾ കൊണ്ടാണെന്ന വടക്കഞ്ചേരി-മോഹനൻവൈദ്യർ യുക്തിയാണ് ചിത്രം ഉടനീളം പങ്കുവെക്കുന്നത്. എന്നാൽ മൊബൈൽ ടവറുകൾ ദേശാടനക്കിളികളെയടക്കം ബാധിക്കുമെന്ന് ഒരു പഠനത്തിലും ശാസ്ത്രജ്ഞർക്ക് കണ്ടത്താൻ കഴിയില്ല. അതിന് മറ്റ് പാരിസ്ഥിതിക കാരണങ്ങളാണ് ശാസ്ത്രജ്ഞർ പറയുന്നത്. തോന്നിയ പോലെ തീവ്രത കൂട്ടിവെക്കുന്ന ടവറുകൾ ഒക്കെ ഭാവനമാത്രമാണ്. അതെ സിനിമ മൊത്തം സാങ്കൽപ്പികമാണെല്ലോ. പക്ഷേ സാധാരണക്കാരനെ ഏറ്റവും ൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാസ്മീഡിയത്തിൽ ഈ രീതിയിൽ ബഡായികൾ ശാസ്ത്രത്തിന്റെ പേരിൽ വരുന്നതും അങ്ങേയറ്റം അപലപനീയമാണ്. ഈ ചിത്രത്തിനെതിരെ ട്രായും മൊബൈൽ വിതരണക്കാരും രംഗത്തെത്തിയതിലും അത്ഭുതമില്ല.
Stories you may Like
- അഖിലേഷ് യാദവിനെ ആലിംഗനം ചെയ്ത് രജനികാന്ത്
- കാലിൽ തൊടണോ, മുഷ്ടി ചുരുട്ടി കുലുക്കണോ എന്നതൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പ്
- സംഘി എന്ന വാക്ക് മോശമാണെന്ന് മകൾ പറഞ്ഞിട്ടില്ല: രജനികാന്ത്
- തിരഞ്ഞെടുപ്പ് കാലമാണ്, ഒന്ന് ശ്വാസം വിടാൻ പോലും എനിക്ക് ഭയമാണ്; രജനികാന്ത്
- രജനികാന്ത് ലക്നൗവിൽ; യോഗി ആദിത്യനാഥിനൊപ്പം 'ജയിലർ' കാണും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്