പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി താക്കോൽ എത്തി; പ്രമേയത്തേക്കാൾ കഥാപാത്രങ്ങൾ മുന്നിട്ട് നിൽക്കുന്ന സിനിമയിൽ ത്രില്ലർ എലമെന്റുകൾ ഏറെ; മുരളി ഗോപി ഇന്ദ്രജിത്ത് കൂട്ടികെട്ട് മികച്ച് നിന്നപ്പോൾ താഴ് തുറന്നെത്തിയ രഹസ്യം അതിശയിപ്പിച്ചു; ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുകയാണ് ഈ താക്കോൽ
പി.എസ് സുവർണ
ഒരു താക്കോലിന്റെ രഹസ്യം തേടിയുള്ള യാത്രയെ പള്ളിയുടെയും വിശ്വാസത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് താക്കോൽ എന്ന സിനിമയിലൂടെ. ഇന്ദ്രജിത്തും മുരളി ഗേപിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് പാരഗൺ സിനിമയുടെ ബാനറിൽ സംവിധായകനായ ഷാജി കൈലാസാണ്. നവാഗതനായ കിരൺ പ്രഭാകരന്റേതാണ് തിരക്കഥയും സംവിധാനവും . സിനിമയുടെ ട്രെയിലറുകളിൽ കാണിച്ചതുപോലെ തന്നെ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
ക്ലാസിക് സിനിമകളുടെ രീതിയിൽ എടുത്തിരിക്കുന്ന സിനിമയിൽ ഇന്ദ്രജിത്തിനും മുരളി ഗോപിക്കും പുറമേ രൺജി പണിക്കർ, നെടുമുടി വേണു, ഇനിയ, ഡോ.റോണി, സുദേവ് നായർ ,സുധീർ കരമന, പി ബാലചന്ദ്രൻ, മീര വാസുദേവ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇതിനെല്ലാം പുറമേ താക്കോലിലൂടെ ഒരു താരപുത്രന്റെ കൂടി സിനിമാ പ്രവേശം നടന്നിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജി കൈലാസ്-ആനി ദമ്പതികളുടെ മകൻ റൂഷനാണ് ലിറ്റിൽ ആംബ്രോസിനെ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളിയും, അവിടത്തെ പള്ളീലച്ചനും കൊച്ചച്ചനുമാണ് സിനിമയുടെ കഥയെ തുടക്കത്തിൽ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം കാണിച്ച് തുടങ്ങുന്ന സിനിമ പ്രഥമ ദൃഷ്ടിയിൽ പള്ളീലച്ചനായ മാങ്കുന്നത്ത് പൈലി ഒരു മുരടനാണെന്ന തോന്നൽ ഉണ്ടാക്കുന്നു.
കൊച്ചച്ചനായ ആംബ്രോസിനെ ഒരിക്കലും സ്വതന്ത്രനാകാൻ അനുവദിക്കാതെ കൂടെ കൊണ്ട് നടക്കുന്ന മാങ്കുന്നത്ത് പൈലി നെഗറ്റീവ് കഥാപാത്രമായി തോന്നിയേക്കാമെങ്കിലും സിനിമയുടെ പാതിയാവുമ്പോഴെക്കും അതിൽ മാറ്റം വരുന്നു. കാരണം പ്രഥമ ദൃഷ്ട്യാ ക്രൂരന്മാരാണെന്ന് തോന്നുന്നവർ അങ്ങനെ ആവണമെന്ന് ഇല്ല. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന നന്മയെക്കരുതിയുള്ള ക്രൂരകൃത്യങ്ങൾ എന്ന വാചകങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് മാങ്കുന്നത്ത് പൈലിയുടെ കഥാപാത്രം. സ്നേഹമുണ്ട് എന്നാൽ അത് പുറത്ത് കാണിക്കാതെ എപ്പോഴും ശകാരിക്കുന്ന, എന്നാൽ അതിനൊപ്പം തന്നെ കളങ്കമില്ലാത്ത സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്ന മാങ്കുന്നത്ത് പൈലിയെ മുരളി ഗോപി നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ ആംബ്രോസായി എത്തിയ ഇന്ദ്രജിത്ത് ഒന്നും തുറന്ന് പറയാൻ ധൈര്യമില്ലാത്ത ഒരു ഉൾവലിഞ്ഞ പ്രകൃതക്കാരനെയാണ് അവതരിപ്പിച്ചത്. അതിനാൽ തന്നെ ചിത്രത്തിൽ ഉടനീളം ഭയവും, ആശങ്കകളും നിറഞ്ഞ ആംബ്രോസായിട്ടാണ് ഇന്ദ്രജിത്ത് എത്തിയത്. പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന സിനിമയിലെ സങ്കീർണമായ ഘട്ടങ്ങളെ തന്മയത്വത്തോടെ ഇന്ദ്രജിത്ത് കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രജിത്തിന്റെയും മുരളി ഗോപിയുടെയും സിനിമയിലെ അഭിനയം എടുത്ത് പറയേണ്ട ഒന്നാണ്. ഇന്ദ്രജിത്ത് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ നായികയായി എത്തുന്നത് ഇനിയയാണ്. സിനിമയിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമല്ല ഇനിയയുടേത് എങ്കിലും ലഭിച്ച കഥാപാത്രത്തെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
രൺജിപണിക്കരെ സംബന്ധിച്ച് അദ്ദേഹം ഇതുവരെയും ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ ക്ലമന്റ് എന്ന കഥാപാത്രം. നടപ്പിലും സംസാരത്തിലുമെല്ലാം വ്യത്യസ്തത സമ്മാനിച്ചാണ് രൺജിപ്പണിക്കരുടെ ക്ലമന്റ് എന്ന കഥാപാത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. നെടുമുടി വേണു, റോണി, സുദേവ് നായർ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ അഭിനയ സാധ്യതയുള്ള സിനിമയാണ് താക്കോൽ. എന്നാൽ നേരത്തെ പറഞ്ഞത് പോലെ സിനിമയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന രഹസ്യത്തിന് അത്ര വലിയ പുതുമയൊന്നും തോന്നുന്നില്ല. എന്നാൽ സിനിമ പറഞ്ഞ് പോകുന്ന വഴി ഏറെക്കുറെ രഹസ്യ സ്വഭാവം നിലനിർത്തുന്നുണ്ട്.
ജീവിതത്തിൽ നഷ്ടമായ സ്വാതന്ത്രം ലഭിച്ച ആംബ്രോസിനെ കാത്തിരുന്ന താഴറിയാത്ത താക്കോലിന് പിന്നാലെയുള്ള ആംബ്രോസിന്റെ യാത്ര പറയുന്ന സിനിമ ക്രിസ്ത്യൻ പുരോഹിതന്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുന്നുണ്ട്. മാങ്കുന്നത് പൈലിയും ആംബ്രോസും തമ്മിലുള്ള ബന്ധം പറഞ്ഞു പോവുന്ന സിനിമയിൽ ആംബ്രോസെന്ന കഥാപാത്രത്തിന്റെ കൈയിൽ ഒരു താക്കോൽ കിട്ടുന്നതോടെയാണ് കഥയിലെ ത്രില്ലർ ആരംഭിക്കുന്നത്. താക്കോലിന്റെ രഹസ്യം കണ്ടെത്താനുള്ള യാത്രയിൽ പല ചോദ്യങ്ങളും പ്രേക്ഷകർക്കുള്ളിൽ ഉയർന്നേക്കാം. വലിയൊരു രഹസ്യത്തിലേക്കുള്ള താഴ് തുറക്കുന്നതാണ് സിനിമ എന്ന് പ്രേക്ഷകനിൽ തോന്നിപ്പിക്കുന്ന സിനിമയിൽ എന്നാൽ പ്രതീക്ഷിച്ചപോലെ ഒരു രഹസ്യവും ഇല്ലെന്നതാണ് സത്യം. ഇത് പ്രേക്ഷകനിൽ നിരാശ ഉണ്ടാക്കുന്നു.
എങ്കിലും ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്ന വഴിയിൽ ഏറെക്കുറെ നിഗൂഡതകളും ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രേക്ഷകനിൽ നിരവധി സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള എലമെന്റുകളും ഉണ്ട്. പല രീതിയിലും ചിത്രത്തിന്റെ കഥ പ്രേക്ഷകർ ഊഹിച്ചെടുക്കാനും സാധ്യതയുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ടാം പകുതി തുടങ്ങുമ്പോഴെക്കും ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണോ എന്ന തോന്നൽ ഉണ്ടാക്കുന്നുമുണ്ട്. ഇനി ചിത്രത്തെക്കുറിച്ച് മൊത്തത്തിൽ ഒന്ന് പറയുകയാണെങ്കിൽ രണ്ടര മണിക്കൂറുള്ള സിനിമാക്കഥാപാത്രങ്ങളുടെ ആത്മസങ്കർഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു എന്റെർടെയിനർ ചിത്രമല്ല താക്കോൽ. മറിച്ച് ഏറെ സങ്കീർണതകൾ ഉള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ദൈർഘ്യം പലപ്പോഴും വില്ലനാവുന്നുണ്ട്.
കഥാപാത്രങ്ങൾക്ക് എന്നപോലെ ഗാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയിട്ടുള്ള സിനിമയാണ് താക്കോൽ. എം. ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിന് ചേരുന്ന തരത്തിലുള്ള മനോഹരമായ പശ്ചാത്തല സംഗീതമാണ് ജയചന്ദ്രൻ നൽകിയിരിക്കുന്നത്. റഫീഖ് അഹമ്മദും പ്രഭാ വർമ്മയും സതീഷ് ഇടമണ്ണേലുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്.
റസൂൽ പൂക്കുട്ടിയുടെതാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. കഥാ സന്ദർഭത്തിന് അനുസരിച്ച് കൊടുത്തിരിക്കുന്ന പശ്ചാത്തല സംഗീതം എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ്. മറ്റ് സാങ്കേതിക വശങ്ങളെകുറിച്ച് പറയുകയാണെങ്കിൽ ഗോവയും കോട്ടയവും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ ക്യാമറ വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്നത് ആൽബി ആണ്. ഒരുപക്ഷേ ദൃശ്യ ഭംഗിയേക്കാൾ കഥാപാത്രങ്ങളുടെ മാനസീക സങ്കർഷങ്ങളിലേക്കാണ് ക്യാമറ ചെന്നെത്തുന്നത് എന്ന് എടുത്ത് പറയേണ്ടിവരും. സിയാൻ ശ്രീകാന്താണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
കഥാപാത്രങ്ങൾ കൊണ്ടും ഗാനങ്ങൾ കൊണ്ടും മികച്ച് നിൽക്കുന്ന സിനിമ എന്നാൽ പ്രമേയത്തിന്റെ കാര്യത്തിൽ പിന്നിൽ നിൽക്കുന്നു.പറയാൻ ബാക്കി വച്ച നിഗൂഢതകളുമായി എത്തിയ താക്കോലിൽ ഒളിഞ്ഞിരുന്ന രഹസ്യം പ്രേക്ഷകനിൽ ഒരു അനക്കവും സൃഷ്ടിച്ചില്ല. രഹസ്യം എന്നത് മാറ്റി നിർത്തിയാൽ സിനിമ മികച്ച നിലവാരം പുലർത്തുന്നുണ്ട്.
മനുഷ്യമനസിലെ സംഘർഷങ്ങൾ തുറന്ന് കാണിക്കുന്ന ചിത്രം ഒരു എന്റെർടെയിനർ അല്ലെങ്കിൽ പോലും കണ്ടിരിക്കാവുന്ന ഒരു ത്രില്ലർ സിനിമ തന്നെയാണ്. എന്നാൽ ഷാജി കൈലാസിന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ സിനിമയാണ് താക്കോൽ എന്ന് പറയാതെ വയ്യ. നിർമ്മാതാവിന്റെ സ്ഥാനത്ത് ഷാജി കൈലാസ് ആയതിനാൽ, ഇതുവരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് താക്കോലും ഷാജി കൈലാസ് രീതിയിലുള്ള സിനിമയായിരിക്കുമെന്ന് കരുതി തീയേറ്ററിൽ എത്തുന്നവർക്ക് ചിത്രം നിരാശ നൽകിയേക്കാം. അല്ലാത്ത പക്ഷം കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് താക്കോൽ..
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്