അമലാ പോളിനേയും ഭർത്താവിനേയും തെറ്റിച്ചത് നടിയുടെ അമ്മ? വിവാഹ മോചനത്തിന് കാരണം ആൻസി പോളിന്റെ കടംപിടിത്തമെന്ന് പ്രചരിപ്പിച്ച് തമിഴ് മാദ്ധ്യമങ്ങൾ; നിശബ്ദത തുടർന്ന് തെലുങ്കിലേക്ക് ചുവടുമാറി തെന്നിന്ത്യൻ സൂപ്പർതാരവും
ചെന്നൈ: നടി അമല പോളും തമിഴ് സംവിധായകൻ എ എൽ വിജയ്യും വേർപിരിയാൻ കാരണക്കാർ ആരാണ്? ഇതു സംബന്ധിച്ച പുതിയ വാദവുമായി തമിഴ് മാദ്ധ്യമങ്ങൾ എത്തുകയാണ്. അമല പോളും എ എൽ വിജയ് യും വേർപിരിയാൻ കാരണം അമല പോളിന്റെ അമ്മ ആൻസി പോളാണെന്നതാണ് പ്രചരണം.
വിവാഹ മോചനം നേടാൻ ആൻസി പോൾ അമലയിൽ സമ്മർദ്ദം ചെലുത്തി എന്ന് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമലയുടെ ദാമ്പത്യത്തിൽ ആൻസി പോൾ ഒട്ടും സന്തുഷ്ട അല്ലായിരുന്നുവത്രെ. അമല പോളിന്റെ വിവാഹം താരത്തിന്റെ കരിയറിനെ ബാധിക്കും എന്ന് അമ്മ ഭയന്നിരുന്നു. മകൾ എന്നും തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായിരിക്കണം എന്ന് ആൻസി പോൾ ആഗ്രഹിച്ചു. വിവാഹം കരിയറിന് തടസ്സമാണെന്നും, വിവാഹം കാരണം സിനിമ ഉപേക്ഷിക്കരുതെന്നും ആൻസി പോൾ അമല പോളിൽ സമ്മർദ്ദമുണ്ടാക്കി. ഇതാണ് അമലാ പോളിന്റെ വിവാഹ ജീവിത്തിൽ കരിനിഴൽ വീണത്. ആൻസിയുടെ തീരുമാനമാണ് വിവാഹ മോചനത്തിന് പിന്നിൽ എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു.
അമലയുടെ വ്യക്തി ജീവിതത്തിലെയും സ്വകാര്യ ജീവിതത്തിലെയും എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്ക് അമ്മയാണത്രെ. അമ്മ പറയുന്നത് പോലെ മാത്രമേ അമല അനുസരിക്കുകയുള്ളൂ. പ്രണയ വിവാഹം അയതുകൊണ്ടു തന്നെ അമല പോളിന്റെയും വിജയ് യുടെയും വിവാഹത്തിന് ആദ്യം ഇരുവീട്ടുകാർക്കും സമ്മതമുണ്ടായിരുന്നില്ല. എന്നാൽ ഇരുവരുടെയും നിർബന്ധത്തെ തുടർന്ന് വീട്ടുകാർ സമ്മതിച്ചു. പക്ഷെ വിവാഹത്തിന് ശേഷവും അമലയുടെ വീട്ടുകാരുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ലത്രെ. അമല തുടരെ തുടരെ ചിത്രങ്ങൾ ഏറ്റെടുത്തതാണ് വിവാഹ മോചനത്തിന് വഴിയൊരുക്കിയതെന്ന് വിജയുടെ വാദത്തിന് ശക്തികൂട്ടാനാണ് ഈ പ്രചരണം എന്നാണ് സൂചന. വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തെങ്കിലും ഇനിയും ഈവിഷയത്തിൽ അമലാ പോൾ പ്രതികരിച്ചിട്ടില്ല. ഇതിന് വേണ്ടിയാണ് അമലയുടെ അമ്മയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നതെന്ന വാദവും സജീവമാണ്.
അതിനിടെ അമലപോളിന് തമിഴ് സിനിമയിൽ അപ്രഖ്യാപിത വിലക്കെന്ന് സൂചന. നിർമ്മാതാക്കളും സംവിധായകരും തങ്ങളുടെ പുതിയ സിനിമകളിലേക്ക് അമലയെ പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണെന്ന് അറിയുന്നു. വിജയുമായി അമല വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് ഈ നടപടിയെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എ എൽ വിജയുടെ പിതാവ് എ എൽ അഴകപ്പൻ തമിഴകത്തെ മുതിർന്ന നിർമ്മാതാവാണ്. അതുകൊണ്ടുതന്നെ അമലയെ ഇനി തങ്ങളുടെ സിനിമകളിൽ സഹകരിപ്പിച്ചാൽ അത് അഴകപ്പന്റെ കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതിന് കാരണമാകുമെന്ന് നിർമ്മാതാക്കൾ കരുതുന്നു. എന്നാൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ 'വട ചെന്നൈ'യിൽ അമല പോൾ തന്നെയായിരിക്കും നായികയെന്നാണ് വിവരം. മൂന്ന് വർഷത്തെ ഡേറ്റാണ് ഈ സിനിമയ്ക്ക് വേണ്ടി അമല നൽകിയിരിക്കുന്നത്.
അതിനിടെ അമലാ പോൾ പുതിയ ചുവടു മാറ്റത്തിന് ഒരുങ്ങുകയാണെന്നും സൂചനയുണ്ട്. കന്നഡ സിനിമയിലേയ്ക്ക് കൂടു മാറാനാണ് നടിയുടെ ശ്രമം. തമിഴിൽ അമല തന്നെ നായികയായി അഭിനയച്ച് ഹിറ്റായി മാറിയ വേല ഇല്ല പട്ടതാരിയുടെ കന്നഡ പതിപ്പിന്റെ തിരക്കിലാണ് താരമിപ്പോൾ. തമിഴിൽ ധനുഷ് അവതരിപ്പിച്ച നായക കഥാപാത്രം കന്നഡയിൽ മനോരഞ്ചൻ ആണ് ചെയ്യുന്നത്. നന്ദകിഷോർ ആണ് ചിത്രത്തിന്റെ സംവിധായകൻ. എസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലും അമലയാണ് നായിക. ആദ്യമായാണ് കന്നഡ ചിത്രങ്ങൾക്ക് താരം തയ്യാറാവുന്നത്. കന്നഡയിൽ മറ്റ് പല ചിത്രങ്ങൾക്കും താരം സമ്മതം അറിയിച്ചിട്ടുണ്ട്. തമിഴിൽ അവസരങ്ങൾ കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
എ.എൽ.വിജയിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് അമല പോൾ ചെന്നൈ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത് കഴിഞ്ഞ മാസമാണ്. ഇരുവർക്കും ഒരുമിച്ച് പോകാനാവാത്ത സാഹചര്യമാണെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. വിജയും കുടുംബവും കോടതിയിൽ എത്തിയിരുന്നു. ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. 2011 ദൈവത്തിരുമകൾ എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് വിജയുമായി അമല പ്രണയത്തിലാവുന്നത്. 2014 വിവാഹനിശ്ചയം കൊച്ചിയിൽ നടന്നു. പിന്നീട് ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വൈവാഹിക ജീവിതത്തിൽ സത്യസന്ധതയും വിശ്വാസ്യതയും പുലർത്താൻ അമലയ്ക്ക് കഴിഞ്ഞില്ലെന്നും അതിനാലാണ് വിവാഹമോചനം തേടാൻ തീരുമനിച്ചതെന്നും വിജയ് അടുത്തിടെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം അമല ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല.
അമല സിനിമാഭിനയം നിർത്തി കുടുംബിനിയായാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് വിജയുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരങ്ങൾ. മാതാപിതാക്കളുടെ താൽപര്യത്തിനൊപ്പമാണ് വിജയുടെയും തീരുമാനവും. വിവാഹശേഷം അമല സിനിമയിൽ അഭിനയിക്കുന്നതിൽ വിജയ്യുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. തങ്ങൾ പറയുന്നത് കേൾക്കാൻ പോലും അമല തയാറായിരുന്നില്ലെന്നും ഇനി നിയമപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അളഗപ്പൻ പറഞ്ഞിരുന്നു. 2011ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് വിജയുമായി അമല പോൾ പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂൺ 12നായിരുന്നു ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. വിവാഹ നിശ്ചയം ക്രിസ്തുമതാചാര പ്രകാരവും വിവാഹം ഹിന്ദുമതാചാരപ്രകാരവുമാണ് നടന്നത്. അമല തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. വളരെ റിസേവ്ഡ് ആയ താൻ ജീവിതം ആസ്വദിച്ചത് അമല വന്നതിനു ശേഷമാണെന്നും വിജയ് നേരത്തെ പ്രതികരിച്ചിരുന്നു.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- എൽസിയു എന്ന ചലച്ചിത്ര കൾട്ട് ഞെട്ടിക്കുമ്പോൾ
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍