Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോളിവുഡ് ഫിലിം ചേമ്പറിന് മുമ്പിൽ ശ്രീ റെഡ്ഡി തുണിയുരുഞ്ഞത് വെറുതേയാവില്ല; സിനിമാ മേഖ ലയിലെ ലൈംഗിക ചൂഷണത്തിനെതിരെ അന്വേഷിക്കാൻ ഉത്തരവിട്ട് തെലുങ്കാന മുഖ്യമന്ത്രി; നിർ മ്മാതാവിന്റെ മകൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് വീണ്ടും നടിയുടെ വെളിപ്പെടുത്തൽ

ടോളിവുഡ് ഫിലിം ചേമ്പറിന് മുമ്പിൽ ശ്രീ റെഡ്ഡി തുണിയുരുഞ്ഞത് വെറുതേയാവില്ല; സിനിമാ മേഖ ലയിലെ ലൈംഗിക ചൂഷണത്തിനെതിരെ അന്വേഷിക്കാൻ ഉത്തരവിട്ട് തെലുങ്കാന മുഖ്യമന്ത്രി; നിർ മ്മാതാവിന്റെ മകൻ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് വീണ്ടും നടിയുടെ വെളിപ്പെടുത്തൽ

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വൻ ചലനം സൃഷ്ടിച്ച വെളിപ്പെടുത്തലായിരുന്നു നടി ശ്രീ റെഡ്ഡി നടത്തിയത്. പ്രമുഖ താരങ്ങൾക്ക് നേരെയായിരുന്നു ലൈംഗികാരോപണവുമായി ശ്രീ രംഗത്തെത്തിയത്. നടി വെളിപ്പെടുത്തൽ സിനിമ മേഖലയ്ക്ക് അകത്തും പ്രേക്ഷകർക്കിടയിലും വൻ ഞെട്ടലുണ്ടാക്കിയിരുന്നു. പ്രേക്ഷകരുടെ പ്രിയ താരങ്ങൾക്കും സംവിധായകർക്കും നേരെയാണ് ലൈംഗികാരോപണവുമായി ശ്രീ രംഗത്തത്തിയത്. എന്നാൽ താൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടും ടോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഫിലിം ചേംബർ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് താരം ചേംബറിന്റെ ഓഫീസിന് പുറത്ത് അർദ്ധ നഗ്‌നയായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് പുറത്തായിരുന്നു താരത്തിന്റെ പ്രതിഷേധം. തുടർന്ന് പൊലീസ് എത്തി ശ്രീ റെഡ്ഢിയെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാലിപ്പോൾ താരത്തിന്റെ തുണിയുരിച്ചിൽ വെറുതെയാവില്ലെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

താരത്തിന്റെ പരാതിയെ തുടർന്ന് സിനിമാ മേഖലയിലെ ഇത്തരത്തിലുള്ള ലൈംഗിക
ചൂഷണങ്ങളെകുറിച്ച് അന്വേഷിക്കാൻ ഉത്തര വിട്ടിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖറ റാവു ഇതിനായി 25 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിനായി ഉചിതമായ തിരുമാനമെടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ശ്രീറെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹമാണ് യഥാർഥ ഹീറോയെന്ന് ശ്രീ പറഞ്ഞു.സ്ത്രീകളുടെ ഉന്നമനത്തിനായി ഉചിതമായ തിരുമാനമെടുത്ത നടിയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ടോളിവിഡിൽ സ്ത്രീ താരങ്ങൾ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ കുറിച്ചായിരുന്നു ശ്രീ മുഖം േനാക്കാതെ പ്രതികരിച്ചത്.അഭിനയമോഹവുമായി ഇൻസ്ട്രിയിൽ എത്തുന്ന തുടക്കക്കാരായ പെൺകുട്ടികൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് ലൈംഗിക ചൂഷണത്തിന് വിധേയരാക്കുകയാണെന്നായിരുന്നു ശ്രീയുടെ വെളിപ്പെടുത്തൽ. തെന്നിന്ത്യയിലെ പല പ്രമുഖ താരങ്ങളുടേയും പേരുകൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

നാനി, ലോറൻ, നടി ശ്രീകാന്ത്,സംവിധായകനും നടനുമായ ശേഖർ കമ്മൂല, നടൻ നാനി, ഗായകൻ ശ്രീറാം, അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥകൃത്തുമായ ശിവ കൊർത്തല, സുന്ദർ സി, മരുകദോസ് എന്നിവർക്ക് നേരെയും താരം ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. റാണയുടെ സഹോദരൻ അഭിറാം വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ താരങ്ങൾ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.

ഏറ്റവും ഒടുവിലായി ഒരു നിർമ്മാതാവിന്റെ മകൻ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്ന് നടി ശ്രീ റെഡ്ഡി വെളിപ്പെടുത്തി..കാസ്റ്റിങ് കൗച്ചിനെതിരെ പൊതുനിരത്തിൽ അർദ്ധ നഗ്‌നയായി പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

വ്യക്തിയുടെ പേര് പരമാർശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക
ബന്ധത്തിലേർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും ശ്രീ വ്യക്തമാക്കി. ഒരു സർക്കാർ
സ്റ്റുഡിയോയിൽ വച്ചാണ് അയാൾ തന്നോട് അക്കാര്യം ആവശ്യപ്പെട്ടത്.

ടോളിവുഡിലെ മുൻനിര നിർമ്മാതാക്കളിലൊരാളുടെ മകനാണ് തന്നെ നിർബന്ധപൂർവ്വം ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രേരിപ്പിച്ചത്. സിനിമയിലുള്ളവർ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നു ശ്രീ റെഡ്ഡി. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലോടെ ആരാണ് ഈ വ്യക്തി എന്നാണ് ടോളിവുഡിലെ ഇപ്പോഴത്തെ ചർച്ച.

നോർത്ത് ഇന്ത്യയിൽനിന്നുള്ള നടിമാർക്കാണ് ഇപ്പോൾ തെലുങ്ക് സിനിമയിൽ അവസരം ലഭിക്കുന്നത്. അവർ എന്തിനും തയ്യാറാണ് എന്ന ബോധമാണ് ഇതിന് പിന്നിലെന്നും എന്നാൽ തെലുങ്ക് പെൺകുട്ടികൾ അത്തരം പ്രവർത്തികൾക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10 15 വർഷമായി ടോളിവുഡിൽ തെലുങ്ക് നടിമാർ കുറയുന്നതെന്നും ശ്രീ പറഞ്ഞു.

നിരവധി സിനിമാ പ്രവർത്തകർ നഗ്‌ന ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളിൽ അവസരം നൽകിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP