തന്റെ പേരിൽ വന്ന വാർത്തകൾ പച്ചക്കള്ളം; ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവന മറ്റുള്ളവർ ഏറ്റെടുത്തു; ഹോട്ടൽ റെയ്ഡിനിടെ പിടിയിലായ നടി ശ്വേത ബസു പ്രസാദിന്റെ വെളിപ്പെടുത്തൽ
മുംബൈ: ഹൈദരാബാദിലെ ഹോട്ടലിൽ നടന്ന റെയ്ഡിനിടെ നടി ശ്വേത ബസു പ്രസാദ് പിടിയിലായ വാർത്ത സിനിമാരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് വേശ്യാവൃത്തിക്ക് ഇറങ്ങിയതെന്ന് താരം പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ താൻ പറഞ്ഞെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് ശ്വേത ബസു മേനോൻ വെളിപ്പെടുത്തി.
രണ്ട് മാസം പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തിയ ശ്വേത ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാദ്ധ്യമങ്ങൾ നടത്തിയ ക്രൂരത വെളിപ്പെടുത്തിയത്. 'ഒരു മനുഷ്യരോടും ചെയ്യാൻ പാടില്ലാത്തതാണ് മാദ്ധ്യമങ്ങൾ ചെയ്തത്. ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവനാ വിലാസം മറ്റുള്ളവർ കൂടി ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും പിന്തുണയാലാണ് ഈ അവസ്ഥയിൽനിന്ന് കരകയറാൻ കഴിഞ്ഞതെ'ന്നും ശ്വേത പറഞ്ഞു.
താൻ വേശ്യാവൃത്തി ചെയ്യുന്നതായി ശ്വേത സമ്മതിച്ചതായായിരുന്നു പത്ര-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളെല്ലാം വാർത്ത നൽകിയത്. കുടുംബത്തെ പോറ്റാൻ വകയില്ലാതെയാണ് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്നും സിനിമയാണ് തന്റെ ജീവിതത്തെ നശിപ്പിച്ചതെന്നും ശ്വേത പറഞ്ഞതായാണ് വാർത്ത പുറത്തുവന്നത്. പൊലീസ് കസ്റ്റഡിയിൽ, മാതാപിതാക്കളെ പോലും കാണാൻ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് ശ്വേത മാദ്ധ്യമങ്ങളോട് ഇത്ര ഗുരുതരമായ തുറന്നു പറച്ചിൽ നടത്തിയതെന്നാണ് വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്.
എന്നാൽ, പുറംലോകവുമായി ബന്ധമില്ലാതെ പുനരധിവാസകേന്ദ്രത്തിൽ കഴിഞ്ഞ താൻ ഇത്തരം വാർത്തകൾ കാണുകയോ അറിയുകയോ ചെയ്തിരുന്നില്ലെന്ന് അഭിമുഖത്തിൽ പറഞ്ഞു. ശ്വേത പൊലീസിനോട് പറഞ്ഞു എന്നായിരുന്നു മറ്റൊരു വാർത്ത. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരോ അന്വേഷക സംഘമോ ഇങ്ങിനെയൊരു പരാമർശം നടത്തിയിട്ടില്ലായിരുന്നു.
'ഞാൻ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാണ് മാദ്ധ്യമങ്ങളോട് ഞാൻ അക്കാര്യം പറയുക? സിനിമാ രംഗത്തെക്കുറിച്ച് പറഞ്ഞ കാര്യവും പച്ചക്കള്ളമാണ്. സിനിമ എന്നും എന്നെ സ്വാഗതം ചെയ്തിട്ടേയുള്ളൂ. നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ് എന്റേത്. സിനിമ ഇല്ലെങ്കിലും ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത കുടുംബം. കുടുംബത്തെ പോറ്റാൻ ഞാനെന്തിന് അങ്ങിനെ ചെയ്യണമെന്ന് എന്നെ അറിയുന്നവർ പോലും ആലോചിച്ചില്ല. സിനിമ ഇല്ലാത്ത നേരമാണെന്ന് പറഞ്ഞതും കള്ളമാണ്. എനിക്ക് വന്ന റോളുകൾ പോലും സ്വീകരിക്കാതെ ഞാൻ മാറി നിൽക്കുകയായിരുന്നു. മൂന്ന് വർഷമായി ഞാൻ ചെയ്യുന്ന ശാസ്ത്രീയ സംഗീതലോകത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു അത്. പൂർണ്ണമായും അതിൽ മുഴുകിയിരിക്കുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്'-ശ്വേത പറഞ്ഞു.
പൊലീസിന് പറ്റിയ അബദ്ധമാണ് തന്നെ അറസ്റ്റുചെയ്തതെന്നും ശ്വേത അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. 'ഹൈദരാബാദിൽ ഒരു സംഘടനയുടെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു ഞാൻ. സംഘാടകരാണ് താമസ സൗകര്യം ഏർപ്പെടുത്തിയത്. ചില തിരക്കുകൾ കാരണം വൈകിയതിനാൽ ബുക്ക് ചെയ്ത വിമാനത്തിൽ ചെല്ലാൻ കഴിഞ്ഞില്ല. അതിനെ തുടർന്ന് ബുക്ക് ചെയ്ത ഹോട്ടലിലെ താമസം റദ്ദാക്കി. തുടർന്ന്, മറ്റൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തു. ആ ഹോട്ടലിന്റെ പശ്ചാത്തല വിവരമൊന്നും എനിക്ക് അറിയുമായിരുന്നില്ല. ഇവിടെ പൊലീസ് നടത്തിയ റെയ്ഡിൽ മുറികളിലുള്ളവരെല്ലാം അറസ്റ്റിലാവുകയായിരുന്നു. നിരപരാധിത്വം തെളിയിക്കും മുമ്പ് തന്നെ സിനിമാ നടി കുടുങ്ങിയതായി വാർത്ത നൽകി. പിന്നീടുള്ള കാര്യമാന്നും എനിക്കറിയില്ല.
പൊലീസ് മാന്യമായാണ് പെരുമാറിയത്. കോടതി എന്റെ ഭാഗം കേട്ട ശേഷമാണ് പുനരധിവാസ കേന്ദ്രത്തിലാക്കിയത്. എന്റെ മാതാപിതാക്കൾ നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങാൻ കോടതി വിധിച്ചത്. ഇതിനിടയിൽ എന്റെ പേരിൽ വന്ന വാർത്തകളൊന്നും ഞാൻ അറിഞ്ഞിട്ടില്ല. എന്നാൽ, എനിക്കു ചുറ്റുമുള്ള ലോകം മുഴുവൻ എന്റേതെന്ന പേരിൽ വന്ന ആ വാർത്ത കേൾക്കുകയും ഒന്ന് സംശയിക്കുക പോലും ചെയ്യാതെ അത് വിശ്വസിക്കുകയും ചെയ്തു. നേരത്തെ എനിക്കെതിരെ വന്ന ഒരു ചാനൽ വാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെട്ടു. ചാനൽ വാർത്ത തെറ്റായിരുന്നു. ഞാനത് അന്നേ വ്യക്തമാക്കിയയിരുന്നു. ചാനൽ ആ വാർത്ത പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഒരു പ്രതിസന്ധിയിൽ പെടുമ്പോൾ അതൊന്നും ആരും ഓർക്കില്ല. എന്തുവേണമെങ്കിലും അന്നേരം തലയിലിടാം.'- ശ്വേത പറഞ്ഞു.
ചില മാദ്ധ്യമങ്ങൾ പ്രതിസന്ധിയുടെ സമയത്ത് തനിക്കൊപ്പം നിന്നു. കള്ള വാർത്തകളുടെ യാഥാർത്ഥ്യം ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. കള്ള വാർത്തയെ കുറിച്ച് മറ്റ് ചില മാദ്ധ്യമങ്ങൾ സംശയങ്ങൾ ഉയർത്തുകയും ചെയ്തു. എന്നാൽ, വ്യാജവാർത്തയുടെ പ്രളയത്തിൽ ഇതെല്ലാം മുങ്ങിപ്പോയ. ആ വാർത്തയുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുകയാണ് താൻ. ആരാണ് അത് ചെയ്തത് എന്നറിഞ്ഞാൽ, ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും. എനിക്കെതിരെ സമൂഹത്തിൽ ഉണ്ടായ തെറ്റിദ്ധാരണകൾ മാറുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും ശ്വേത പറഞ്ഞു.
കുടുംബത്തിന്റെ പിന്തുണ മാത്രമാണ് തന്നെ പിടിച്ചു നിൽക്കാൻ സഹായിച്ചത്. ഉറ്റ സുഹൃത്തുക്കളിൽ ചിലർ പോലും മുഖം തിരിച്ചു. എങ്കിലും മാതാപിതാക്കൾക്ക് സത്യം അറിയാമായിരുന്നു. അവർ എന്റെ കൂടെ നിന്നു. പുനരധിവാസ കേന്ദ്രത്തിലായിരിക്കവേയാണ് മുത്തച്ഛന്റെ മരണം നടന്നത്. മൃതദേഹം കാണാൻ പോലും കഴിഞ്ഞില്ല. പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് പല തരത്തിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടികളായിരുന്നു. അവർക്ക് ഭാഷയും സംഗീതവും പഠിപ്പിച്ചും അവരോട് സംസാരിച്ചുമാണ് രണ്ട് മാസം കഴിഞ്ഞുപോയത്. മികച്ച അനുഭവമായിരുന്നു അത്.
പുതിയ സിനിമകളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. നിർമ്മാണം തീരാറായ ഡോക്യുമെന്ററി പൂർത്തിയാക്കണം. അതിനു വേണ്ടിയുള്ള പ്രയത്നങ്ങൾക്കിടയിലാണ് ജീവിതം മാറ്റി മറിച്ച ദുരനുഭവം ഉണ്ടായത്. അവസരം തരാമെന്ന് ഹൻസൽ മേത്ത പറഞ്ഞതായി മാദ്ധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാൽ, സഹതാപത്തിന്റെ പേരിൽ വേഷം സ്വീകരിക്കില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന വേഷമാണ് എന്ന പൂർണ്ണ ബോധ്യത്തോടെ വിളിക്കുകയാണെങ്കിൽ അഭിനയിക്കാൻ സന്തോഷമേയുള്ളൂ. നടി എന്ന നിലയിൽ ജീവിതം തുടരുമെന്നും ശ്വേത പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍