Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നടികളുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങൾ സജീവമാണല്ലോ എന്ന ചോദ്യം അമിതാഭ് ബച്ചൻ നിഷേധിച്ചു; ഭർത്താവിനെ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഭാര്യയുടെ തന്ത്രപരമായ മറുപടി; ഉച്ചഭക്ഷണത്തിന് റൊട്ടി ഇല്ലെന്ന് അറിഞ്ഞ് അമിതാഭ് രോഷാകുലനായി; ബിഗ് ബിയുമായി നടത്തിയ അഭിമുഖം പുസ്തകത്തിൽ വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

നടികളുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങൾ സജീവമാണല്ലോ എന്ന ചോദ്യം അമിതാഭ് ബച്ചൻ നിഷേധിച്ചു; ഭർത്താവിനെ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് ഭാര്യയുടെ തന്ത്രപരമായ മറുപടി; ഉച്ചഭക്ഷണത്തിന് റൊട്ടി ഇല്ലെന്ന് അറിഞ്ഞ് അമിതാഭ് രോഷാകുലനായി; ബിഗ് ബിയുമായി നടത്തിയ അഭിമുഖം പുസ്തകത്തിൽ വെളിപ്പെടുത്തി മാധ്യമപ്രവർത്തകൻ

ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പ്രമുഖ വ്യക്തികളെ അഭിമുഖം ചെയ്ത വ്യക്തിയാണ് കരൺ ഥാപ്പർ. പലതും വിവാദങ്ങളായി, നാടകീയ രംഗങ്ങൾക്കു വേദിയായി. 'ഡെവിൾസ് അഡ്വേക്കേറ്റ്: ദ് അൺടോൾഡ് സ്റ്റോറി' എന്ന തന്റെ പുസ്തകത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനുമായുള്ള അഭിമുഖം മറക്കാനാവില്ലെന്നു വെളിപ്പെടുത്തുകയാണ് കരൺ ഥാപ്പർ.

മുംബൈയിലെ ബച്ചന്റെ ആദ്യ കാല വസതിയിലായിരുന്നു ആ അഭിമുഖം. ഒരു സോഫയിൽ ബച്ചന്റെ അടുത്തായി ഭാര്യ ജയ ബച്ചനും ഇരുന്നു. മുറിയിൽ അൽപം മാറി മക്കളായ ശ്വേതയും അഭിഷേകും അഭിമുഖം കാണാനിരുന്നു. അമേരിക്കൻ നടൻ വാരൻ ബീറ്റിയെക്കുറിച്ചായി ബച്ചന്റെ സംസാരം. സഹനടിമാരുമായുള്ള വഴിവിട്ട ബന്ധത്തിൽ ഏറെ പഴികേട്ട നടനായിരുന്നു വാരൻ ബീറ്റി. ബച്ചനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകൾ പ്രചരിച്ച കാലമായിരുന്നു അന്ന്, സഹനടിമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് കരൺ ഥാപ്പർ ചോദിച്ചു. പർവീൻ ബാബിയുമായി താങ്കൾക്കു ബന്ധത്തെ കുറിച്ച് ചോദിച്ചു. എന്നാൽ ബച്ചൻ അത് നിഷേധിച്ചു.

തുടർന്ന് രേഖയുമായി അന്ന് നിലനിന്നിരുന്ന ഗോസിപ്പിനെ കുറിച്ച് ചോദിച്ചു. ഇല്ല, ഒരിക്കലുമില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പെട്ടെന്നു താൻ സമീപത്തിരുന്ന ജയയുടെ നേരെ തിരിഞ്ഞു. താങ്കൾ ഭർത്താവിനെ വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചു. ഞാൻ എന്റെ ഭർത്താവിനെ എക്കാലവും വിശ്വസിക്കുന്നു. താൻ ഇരിക്കുന്നതു കൊണ്ടു ഭംഗിവാക്കു പറയുകയാണോയെന്നു വീണ്ടും കരൺ ഥാപ്പർ ചോദിച്ചു. മറുപടിക്കു മുൻപ് ജയ ഭർത്താവിനെ ഒന്നു നോക്കി. പിന്നെ പറഞ്ഞു, ഒരിക്കലുമില്ല, ഭർത്താവിനെ ഒരിക്കലും അവിശ്വാസിക്കുന്നില്ല.

അഭിമുഖത്തിന് തന്നോടും സംഘത്തോടും ഉച്ചയൂണ് കഴിക്കാൻ നിർബന്ധിച്ചു. നിർബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കാനിരുന്നു. തുടർന്നായിരുന്നു ആ രംഗങ്ങൾ അരങ്ങേറിയത്. ബച്ചൻ പൊട്ടിത്തെറിച്ച് രോഷാകുലനായി. തനിക്കൊന്നും മനസിലായില്ല. ജയ വീണ്ടും ബച്ചനു ഭക്ഷണം വിളമ്പിക്കൊടുക്കാൻ തുനിഞ്ഞപ്പോൾ ബച്ചൻ തട്ടിമാറ്റി. നിങ്ങൾക്കറിയില്ലേ, ഞാൻ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന്. എനിക്കിഷ്ടമില്ലാത്തത് എന്തിനാണ് തരുന്നത് ? ഏവരും സ്തംബ്ധരായി. റൊട്ടിയില്ലാത്തതു കൊണ്ടാണ് ചോറ് തന്നതെന്നു ജയ മൃദുവായി മറുപടി പറഞ്ഞു. വീണ്ടും ചോറ് വേണ്ടെന്നു പറഞ്ഞ് ബച്ചൻ രോഷാകുലനായി. റൊട്ടിയില്ലെങ്കിൽ വേണ്ട, പക്ഷെ ചോറ് കഴിക്കാൻ നിർബന്ധിക്കരുതെന്നു അദ്ദേഹം പറഞ്ഞു. ബച്ചനെ ശാന്തനാക്കാൻ ജയ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ പരുഷവാക്കുകൾ ബച്ചൻ തുടർന്നു. ഇതോടെ ജയ മുറി വിട്ടു പുറത്തു പോയി. പിന്നീട് വന്നതുമില്ല. അൽപസമയത്തിനുള്ളിൽ റൊട്ടി എത്തുകയും ബച്ചൻ കഴിക്കുകയും ചെയ്തു.

തങ്ങൾ എല്ലാവരും ഭക്ഷണം പെട്ടന്ന് കഴിച്ച് മുറി വിട്ടു. എല്ലാവരും നിശബ്ദരായിട്ടാണ് കഴിച്ചത്. സംഭവിച്ചത് വിശ്വസിക്കാനാത്ത നിലയിലായിരുന്നു ക്രൂ. ബച്ചന്റെ പ്രതികരണം തന്റെ ചോദ്യങ്ങളിൽ പ്രകോപിതനായിട്ടാണെന്നു തനിക്കു മനസിലായതായി കരൺ ഥാപ്പർ കുറിച്ചു. ഈ രംഗങ്ങൾ കണ്ട് താൻ അതിശയപ്പെട്ടു. അമിതാഭ് ബച്ചന്റെ ഉറ്റുസുഹൃത്തായ അമർസിങ് വഴിയായിരുന്നു അഭിമുഖം തരപ്പെടുത്തിയത്. പിന്നീട് ഹോട്ടലിലെത്തിയ തങ്ങളെ സമാജ് വാദി പാർട്ടി നേതാവ് അമർസിങ് ഫോണിൽ വിളിച്ച് സംസാരിച്ചു. അമിതാഭ് ബച്ചൻ സംഭവങ്ങളെല്ലാം അമർനാഥിനോടു പറഞ്ഞിട്ടുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP