ചുമട്ടു തൊഴിലാളിയായിരുന്നപ്പോൾ പെണ്ണുകിട്ടാതിരുന്ന അരിസ്റ്റോ സുരേഷിന് സിനിമാ താരമായപ്പോൾ വിവാഹാലോചനകളുടെ പ്രവാഹം; മുത്തേ പൊന്നേ പിണങ്ങല്ലേ...നേരിട്ട് കേൾക്കാൻ നറുക്ക് വീണത് വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട കൊച്ചിയിലെ അസിസ്റ്റന്റ് മാനേജർക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ ചുമട്ടു തൊഴിലാളിയായിരുന്നു സുരേഷ്. പോസ്റ്ററൊട്ടിച്ചും ചുമടെടുത്തുമെല്ലാം നടക്കുന്നതിനിടെയിലും ചെറു കവിതകൾ എഴുതി, അവയ്ക്ക് താളം നൽകി, പാടി കാസ്റ്റുമിറക്കി. അപ്പോഴൊന്നും മലയാളിയുടെ താരമായി അരിസ്റഅറോ സുരേഷ് മാറിയില്ല. എന്നാൽ ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ...പൊന്നേ.. പിണങ്ങല്ലേ എന്ന ഗാനം കടന്നു വന്നു. പൊലീസ് സ്റ്റേഷനിൽ അരിസ്റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി. ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്റ്റോ സുരേഷിന്റെ ജീവിതവും മാറി. നാൽപ്പത്തിഏഴാം വയസ്സിൽ വിവാഹവും ഉറപ്പിച്ചു.
ഇപ്പോൾ സിനിമാ സംവിധാനത്തിന്റെ തിരക്കിലാണ് അരിസ്റ്റോ സുരേഷ്. ചിത്രം തിയേറ്ററിലെത്തിയാൽ കല്ല്യാണം. തന്റ് വധുവിനെ കുറിച്ച് അരിസ്റ്റോ സുരേഷ് പറയുന്നത് ഇങ്ങനെ- വാട്സ് ആപ്പിലൂടെയാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. അവൾ എന്റെ പാട്ടുകളുടെ ആരാധികയും നല്ലൊരു വിമർശകയുമാണ്. എറണാകുളത്ത് ബഹുരാഷ്ട്ര ഫുഡ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ. ഞങ്ങൾ നേരിൽ കണ്ടു. പിന്നെ വീട്ടുകാരും. ജൂണിലാണ് ആദ്യം കല്ല്യാണം നിശ്ചയിച്ചത്. അപ്പോൾ ഞാൻ സിനിമാ സംവിധാനത്തിന്റെ തിരക്കിലായിരിക്കും. അതിനാൽ കല്ല്യാണം ഡിസംബറിലേക്ക് മാറ്റി-സുരേഷ് പറയുന്നു. അതായത് സിനിമയിലെ ഗ്ലാമറിലൂടെ നാൽപ്പത്തിയെട്ടാം വയസ്സിൽ അരിസ്റ്റോ സുരേഷ് നവ വരനായി കതിർമണ്ഡപത്തിലെത്തും.
തമ്പാനൂർ ബസ്സ്റ്റാന്റിനടുത്തുള്ള ഒരു സ്ഥലമാണ് അരിസ്റ്റോ ജംഗ്ഷൻ. അവിടെ പണ്ടു തൊട്ടേ ഉണ്ടായിരുന്ന ഒരു ടൂറിസ്റ്റ് ഹോമാണ് അരിസ്റ്റോ. ആ ഹോട്ടലിന്റെ് പേരിലാണ് ഇന്ന് ആ സ്ഥലം അറിയുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ ഒരുപാട് സുരേഷുമാരുണ്ട്. അതിൽ ഏതു സുരേഷാണെന്നു തിരിച്ചറിയാൻ വേണ്ടിയാണ് എന്നെ അരിസ്റ്റോ സുരേഷ് എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പൊൾ അതു പേരായി മാറി. അമ്മയും അഞ്ചു സഹോദരിമാരുമുണ്ട്. അവരെയെല്ലാം കല്യാണംകഴിപ്പിച്ചയച്ചു. ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതിന് ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നു. ഇതിനിടെയാണ് വാട്സ് ആപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത്.
കുറച്ചു കാലം മുമ്പ് വരെ ലോഡിങ് തൊഴിലാളിയായിരുന്നു സുരേഷ്. അന്ന് ചലച്ചിത്ര മേളയ്ക്കെത്തുന്ന സാധനങ്ങൾ സുരേഷും കൂട്ടരും ലോറിയിൽ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോൾ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയും. ഇതാണ് ആക്ഷൻ ഹീറോ ബിജു അരിസ്റ്റോ സുരേഷ് എന്ന സാധാരണക്കാരിലുണ്ടാക്കിയ മാറ്റം. സിനിമയിലേക്കുള്ള വരവ് വളരെ അപ്രതീക്ഷിതമായിരുന്നു. തിരക്കഥയൊക്കെ കൊണ്ടു കുറേ ഞാൻ സിനിമയ്ക്കു വേണ്ടി നടന്നിട്ടുണ്ട്. പക്ഷെ നടനായിട്ടു മാറിയത് ഒരിക്കലും വിചാരിക്കാത്ത തരത്തിലായിരുന്നു. അതിനു കാരണക്കാരൻ ബോബി മോഹൻ സാറാണ്. അദ്ദേഹമാണ് എന്നെ ഏബ്രിഡ് ഷൈൻ സാറിന്റെ അടുത്തുകൊണ്ടു പോകുന്നത്. ശരിക്കും ഞാൻ പാട്ടു പാടാൻ വേണ്ടി പോയതാണ്, അവിടെ വച്ചു കണ്ടു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോ ഞാൻ സമ്മതിച്ചു.-അരിസ്റ്റോ സുരേഷ് തന്റെ ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ നടനായി. ഇപ്പോൾ താരവും.
ചെറുപ്പം മുതൽ തന്നെ എഴുതുമായിരുന്നു. ജീവിതം വളരെ സംഘർഷതഭരിതമായതുകൊണ്ട് തെരുവിലായിരുന്നു കൂടുതൽ സമയവും. ഇതിൽ നിന്നൊക്കെ ഒഴിവു കിട്ടുന്ന സമയം സന്തോഷകരമാക്കാനാണ് എഴുത്ത് തുടങ്ങുന്നത്. കുട്ടിക്കാലത്ത് നാടകങ്ങൾ എഴുതിയിട്ടുണ്ട്. പിന്നെ കൂട്ടുകാർക്ക് വേണ്ടി പ്രണയലേഖനങ്ങളും എഴുതികൊടുത്തിട്ടുണ്ട്. കവിതാമയമായ പ്രണയ ലേഖനങ്ങളെന്ന് അരിസ്റ്റോ സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്ത് പ്രണയ ലേഖനമെഴുതിയ അരിസ്റ്റോ സുരേഷ് ഇപ്പോൾ വിവാഹ സ്വപ്നങ്ങൾ നെഞ്ചിലേറ്റുകയാണ്.
തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതൽക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സിൽ മൂന്നുവട്ടമിരുന്നപ്പോൾ പഠനത്തോട് റ്റാറ്റാപറഞ്ഞു. എസ്.എം.വി സ്കൂളിൽനിന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടർന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോൾ സുരേഷിന്റെ തലവര മാറ്റിയ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പാട്ട്.
അച്ഛൻ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചുപോയ സുരേഷിനെ വളർത്തിയതും പഠിപ്പിച്ചതും രണ്ടാനച്ഛനായിരുന്നു. പഠനം മുടങ്ങിയതോടെ അമ്മയ്ക്കും അഞ്ചു പെങ്ങന്മാർക്കും വേണ്ടി സുരേഷ് ചുമട്ടുതൊഴിലാളിയായി. ഇന്ദിരാമ്മയുടെ ആറു മക്കളിൽ അഞ്ചാമനാണ് സുരേഷ്. പിന്നീടിത്രയുംകാലം ജീവിച്ചതു മുഴുവൻ കുടുംബത്തിനുവേണ്ടി. അപ്പൊഴും സിനിമാമോഹം വിട്ടില്ല. ഇതാണ് ആക്ഷൻ ഹീറോ ബിജുവിലേക്ക് അരിസ്റ്റോ സുരേഷിനെ എത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍