എന്റെ ജീവിതം മാറ്റിമറിച്ചത് റിമ; എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതും എന്റെ ഭാര്യ: റിമ ചിലത്തിയ സ്വാധീനം എന്റെ ജീവിതത്തെയും ചിന്തയെയും സ്വാധീനിച്ചു: ആഷിഖ് അബു
മലയാള സിനിമയിലെ മുൻനിര സംവിധായകർക്കൊപ്പമാണ് ഇന്ന് ആഷിഖ്അബുവിന്റെ സ്ഥാനം. നടി റിമാ കല്ലിങ്കലുനെ വിവാഹം കഴിച്ചതോടെ ഈ താരദമ്പതികളുടെ മൂല്യം ഉയരുകയും ചെയ്തു. ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമാണ് മായാനദി. ഈ ചിത്രം നല്ല പ്രതികരണങ്ങളോടെ മുന്നേറുകയാണ്. എന്നാൽ തന്റെ ജീവിതം മാറ്റി മറിച്ചത് ഭാര്യ റിമയാണെന്നാണ് ആഷിഖ് അബു പറയുന്നത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് അബു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സംവിധായകൻ കമലിന്റെ മകളുടെ കല്യാണവും യേശുദാസിന്റെ സ്വീകരണവും എറണാകുളത്ത് ഒരേദിവസം നടന്നതുകൊണ്ടാണ് ആഷിക് അബുവിന്റെ തലയിൽ സുവർണരേഖ തെളിഞ്ഞത്. കമലാണു യേശുദാസിന്റെ സ്വീകരണ പരിപാടി സംവിധാനം ചെയ്യേണ്ടിയിരുന്നത്. മകളുടെ കല്യാണമായതോടെ കമൽ തന്റെ സഹ സംവിധായകനായ ആഷിക്കിനെ വിളിച്ചു സ്വീകരണപരിപാടിയുടെ സംവിധാനം ഏൽപിച്ചു. അവിടെവച്ചാണ് ആഷിക് അബു ശ്യാം പുഷ്കർ എന്ന എഴുത്തുകാരനെ കാണുന്നത്.
സംഗീതപരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ശ്യാം ചോദിച്ചു, ഞാനും കൂടെ പോന്നോട്ടെയെന്ന്. പിന്നീട്, ആഷിക് സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ നായകനായ ലാൽ പെണ്ണുകാണാൻ പോയ വീട്ടിൽനിന്നു പാചകക്കാരനെ ഇറക്കിക്കൊണ്ടുവരുമ്പോൾ ചോദിച്ചതും ഇതുപോലുള്ളൊരു ചോദ്യമായിരുന്നു. 'കൂടെ വരുന്നോ?'
മലയാള സിനിമയിൽ കുറെ പുതിയ സിനിമ പിറക്കാനുള്ള ഇണകൂടലായിരുന്നു അത്. ശ്യാം പുഷ്കറും കൂടി ചേർന്നാണു സാൾട്ട് ആൻഡ് പെപ്പറും 22 ഫീമെയിൽ കോട്ടയവും 'ഡാ തടിയാ'യും റാണി പത്മിനിയുമെല്ലാം എഴുതിയത്. ഇപ്പോൾ പുതിയ ചിത്രമായ മായാനദിയും ശ്യാമും ദിലീഷ് നായരും ചേർന്ന് ആഷിക്കിനുവേണ്ടി എഴുതുന്നു. ആരെഴുതുമെന്നു സംശയിച്ചു നിൽക്കുകയായിരുന്ന സഖാവ് ആഷിക്കിനു പടച്ചോൻ നൽകിയ സൗഹൃദമായിരുന്നു ശ്യാം പുഷ്കർ.
സാമ്പത്തിക വിജയം നേടാത്ത രണ്ടു സിനിമകൾക്കു ശേഷമാണ് ആഷിക് മായാനദി ചെയ്യുന്നത്. തോൽവിയിൽനിന്ന് എന്തെങ്കിലും പഠിച്ചുവെന്നു പറയാനാകുമോ?
പരാജയപ്പെട്ട സിനിമ പരാജയപ്പെട്ടു എന്നു പറയാൻ എനിക്കു മടിയില്ല. മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യമുണ്ടായിട്ടും ഗാങ്സ്റ്റർ പരാജയപ്പെട്ടതു ഞാൻ കാണികളെ വിലകുറച്ചു കണ്ടതുകൊണ്ടാണ്. കാണികൾക്കൊരു നിലവാരമുണ്ട്. അതു ഞാൻ ചോദ്യം ചെയ്തതാണ് ആ സിനിമ തോൽക്കാൻ കാരണം. അതിൽ വേറെ ഒരാൾക്കും ഉത്തരവാദിത്തവുമില്ല.
- മലയാളത്തിലെ രണ്ടു ഭംഗിയുള്ള നടിമാരായ മഞ്ജു വാരിയരും റീമ കല്ലിങ്കലുമായിരുന്നു റാണി പത്മിനിയിൽ ഉണ്ടായിരുന്നത്. അതിമനോഹരമായ ലൊക്കേഷനുകളും പാട്ടുകളും. എന്നിട്ടും അതു പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?
തിയറ്ററിൽ നല്ലനിലയിൽ ആ സിനിമ എത്തിക്കാനായില്ല. ഞാൻപോലും കരുതിയത് ഇതൊരു പ്രത്യേക ഗ്രൂപ്പിനുള്ള സിനിമയാണെന്നാണ്. എന്നാൽ ടിവിയിലും കംപ്യൂട്ടറിലും ആ സിനിമ കണ്ട് എത്രയോ പേർ എന്നെ ഇപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കുന്നു. ആ സിനിമയ്ക്കു എന്തുപറ്റിയെന്ന് ഇനിയും എനിക്കു മനസ്സിലായിട്ടില്ല. സ്ത്രീ വിമോച നമെന്ന സങ്കൽപം പോലെ സ്ത്രീകൾ ഇഷ്ടപ്പെടുന്ന എത്രയോ നല്ല കാര്യങ്ങളും അതിലുണ്ടായിരുന്നു. എല്ലാംകൊണ്ടും ഭംഗിയുള്ള സിനിമയായിരുന്നു അത്. മാധ്യമങ്ങളെല്ലാം ഒരേസ്വരത്തിൽ ഗംഭീരം എന്നാണ് എഴുതിയത്. പക്ഷേ, ജനം തിരിച്ചെഴുതി.
- ഒരു സർക്കാർ ഡ്രൈവറുടെ മകൻ പെട്ടെന്നു കാശുകാരനായപ്പോൾ ജീവിതത്തെ നോക്കിക്കാണുന്ന ആംഗിൾ മാറിപ്പോയി. അതാണ് ആഷിക്കിന്റെ ആദ്യകാല സിനിമകളെപ്പോലെ പിന്നീടുള്ള സിനിമകൾ ജനത്തിലേക്ക് എത്താത്തതെന്നു തോന്നിയിട്ടുണ്ടോ?
അതൊരു വലിയ ഘടകമാണ്. എന്റെ പഴയ സൗഹൃദമൊന്നും ഞാൻ വിട്ടിട്ടില്ല. പക്ഷേ, പുതിയ സൗഹൃദങ്ങളുടെ ചെറിയലോകത്തു കൂടുതൽ സമയം ചെലവിടുന്നു എന്നു വന്നതോടെ സാധാരണ ലോകത്തുനിന്നു ഞാൻ ഒരടി ദൂരെയായിപ്പോയി. അവരിൽനിന്നു പഠിക്കാൻ സമയമില്ലാതായി. അത്തരം തിരിച്ചറിവുകളും കരുതലുകളും ഇന്നെനിക്കുണ്ട്. സുഹൃത്തുക്കളായിരുന്നു എന്നും എന്റെ ഗുരുക്കന്മാർ.
- ശ്യാം പുഷ്കറാണു മിക്ക സിനിമയും ആഷിക്കിനുവേണ്ടി എഴുതുന്നത്. ഇത് അന്ധമായവിശ്വാസത്തിന്റെപേരിൽ എഴുതിക്കുന്നതാണോ?
യേശുദാസിന്റെ പരിപാടിക്കുവേണ്ടി കണ്ടുമുട്ടിയതാണു ഞങ്ങൾ. പിന്നീട് എന്റെ അസിസ്റ്റന്റായി ഒരുപാടു പരസ്യങ്ങൾ ചെയ്തു. ശ്യാമിന്റ വളർച്ച അദ്ഭുതത്തോടെ അടുത്തുനിന്നു കണ്ടയാളാണു ഞാൻ. എന്നെ ഇപ്പോഴത്തെ ആഷിക് അബുവാക്കി മാറ്റുന്നതിൽ ശ്യാമിനു വലിയ പങ്കുണ്ട്. ആഷിക് അബു സിനിമ എന്നു നിങ്ങൾ പറയുമ്പോൾ അതു ശ്യാമിന്റെ പ്രതിഭകൂടിയാണ്. ശ്യാമിൽനിന്നാണു ഞാൻ പലതും പഠിച്ചത്. പരസ്പരമുള്ള തിരിച്ചറിവാണു ഞങ്ങളുടെ സൗഹൃദം. ഇതുപോലെ എന്നെ കൂടുതൽ നല്ല മനുഷ്യനാക്കിയതു റീമയുടെ സാന്നിധ്യമാണ്. റീമ ഇല്ലായിരുന്നുവെങ്കിൽ ഞാൻ പലതും ആകുമായിരുന്നില്ല. എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതു റീമയാണ്. ആ മാറ്റം എന്റെ ജീവിതത്തെയും ചിന്തയെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്.
- ആഷിക്കും റീമയും ഉൾപ്പെട്ട ഒരുപാടു വിവാദങ്ങൾ ഉണ്ടായി. ഇതിനെല്ലാം പുറകെപോകുന്നതുകൊണ്ടു കുറേസമയം വെറുതെ പോകുന്നില്ലേ?
സിനിമയ്ക്കുവേണ്ടിയും കുടുംബത്തിനു വേണ്ടിയും മാറ്റിവയ്ക്കേണ്ട ധാരാളം സമയം ആവശ്യമില്ലാത്ത വിവാദങ്ങൾക്കുവേണ്ടി ചെലവാക്കേണ്ടിവന്നു. രാഷ്ട്രീയത്തിനോ നാടിനോ വേണ്ടി ചെലവാക്കുന്നതുപോലെയല്ല ഇത്. വെറുതെ പൊട്ടിച്ചുകളയുന്ന സമയമാണിത്. സമയം പോകുന്നതു നമ്മൾ അറിയുകയുമില്ല. അതിൽനിന്നെല്ലാം എന്നെ ബലംപിടിച്ചു പുറകോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.
കടപ്പാട്: മലയാള മനോരമ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍