Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ അങ്കിളേ എന്ന് വിളിപ്പോൾ ഭാവിയിൽ അത് കുഴപ്പമാകില്ലേ എന്ന് ചോദിച്ച ദിലീപിന്റെ നാക്ക് ഫലിച്ചു; ഹാൻഡിൽ വിത്ത് കെയർ ഐറ്റം ആണു കാവ്യയെന്നുള്ള ദിലീപിന്റെ തിരിച്ചറിവ് പുതിയ ജീവിതത്തിന് ദീർഘായുസ്സ് നൽകുമെന്ന് സുഹൃത്തുക്കൾ; അങ്കിളിൽ നിന്നും ചേട്ടനിലേക്കുള്ള ദൂരം കടന്നു പോയ കഥ പറഞ്ഞ് ഇഷ്ടക്കാർ

ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ അങ്കിളേ എന്ന് വിളിപ്പോൾ ഭാവിയിൽ അത് കുഴപ്പമാകില്ലേ എന്ന് ചോദിച്ച ദിലീപിന്റെ നാക്ക് ഫലിച്ചു; ഹാൻഡിൽ വിത്ത് കെയർ ഐറ്റം ആണു കാവ്യയെന്നുള്ള ദിലീപിന്റെ തിരിച്ചറിവ് പുതിയ ജീവിതത്തിന് ദീർഘായുസ്സ് നൽകുമെന്ന് സുഹൃത്തുക്കൾ; അങ്കിളിൽ നിന്നും ചേട്ടനിലേക്കുള്ള ദൂരം കടന്നു പോയ കഥ പറഞ്ഞ് ഇഷ്ടക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദിലീപ് എന്ന നടനേക്കാൾ ദിലീപെന്ന വ്യക്തിയെയാണ് കാവ്യമാധവന് ഇഷ്ടം. കാവ്യ ഹാൻഡിൽ വിത്ത് കെയർ ഐറ്റമാണെന്ന് ദിലീപും മനസ്സ് തുറന്നിരുന്നു. 1991 ൽ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ദിലീപും കാവ്യാ മാധവനും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ദിലീപ് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. കാവ്യ ചിത്രത്തിലെ ബാലതാരവും. ലൊക്കേഷനിൽ കാവ്യ ദിലീപിനെ അങ്കിൾ എന്നാണ് ആദ്യം വിളിച്ചത്. അന്ന് തന്നെ ദിലീപ് ആ വിളി തിരിത്തിച്ചു. തന്നെ ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് ദിലീപ് കാവ്യയോട് ഉപദേശിച്ചു. ഈ തിരിച്ചറിവാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഒരു തവണ മാത്രമാണ് കാവ്യ ദിലീപിനെ അങ്കിൾ എന്ന് വിളിച്ചത്. ഉടൻ തന്നെ ദിലീപ് ആ വിളി തിരുത്തി. ഇനി ദിലീപേട്ടാ എന്ന് വിളിച്ചാൽ മതിയെന്നു ദിലീപ് പറഞ്ഞു. നീയൊക്കെ വളർന്ന് എന്റെ നായികയാകും, അപ്പോൾ ഈ അങ്കിൾ വിളി പ്രശ്‌നമാകും എന്ന മുന്നറിയിപ്പും അന്ന് ദിലീപ് നൽകിയത്ര. ദീലീപേട്ടായെന്ന് വിളിച്ച പഠിക്കാനും പറഞ്ഞു. എന്തുകൊണ്ടാണ് അങ്കിൽ എന്ന വിളി ചേട്ടൻ എന്നാക്കിയെന്നു ചോദിച്ചാൽ ദിലീപിന് ഒരു മറുപടി മാത്രം. അവർ വളരും നമ്മൾ വളരില്ലല്ലോ...പുക്കാലം വരവായി എന്ന സെറ്റിന് ശേഷവും ഒന്നു രണ്ട് ലൊക്കേഷനിൽ വച്ച് കാവ്യയെന്ന കുട്ടിയെ കണ്ടിട്ടുണ്ട്. അപ്പോഴും തന്റെ നായികയാകുമെന്ന് ഓർത്തിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു. ഇപ്പോൾ നായികയും കടന്ന് ജീവിത പങ്കാളിയാവുകയാണ് അന്ന് കണ്ട കുട്ടി.

ഡിഗ്രി വരെ പഠിക്കും. അതിന് ശേഷം കല്ല്യാണം അതായിരുന്നു വീട്ടിലെ തീരുമാനം. എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ലാൽ ജോസും ദിലീപും വിളിച്ചപ്പോൾ അഭിനയിക്കാൻ വീട്ടുകാർ സമ്മതിക്കുകയായിരുന്നു. അതിന് കാരണം ലാലുച്ചേട്ടനോടും ദിലീപേട്ടനോടുമുള്ള വിശ്വാസം കാരണമാണെന്നും കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സിനിമ മുതൽ ദിലീപും കാവ്യയും സുഹൃത്തുക്കളായി. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തോടെ ഇരുവരും കൂടുതൽ അടുത്തു. മീശാ മാധവനിലൂടെ മലയാളിയുടെ ഭാഗ്യ ജോഡിയായി മാറിയ ഇരുവരും വിവാഹത്തിലേക്ക് കടക്കുമ്പോൾ സുഹൃത്തുക്കളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇരുവർക്കും വിവാഹാശംസകൾ നേരുകയാണ് അവർ.

ഇത് ഒരു ഹാൻഡിൽ വിത്ത് കെയർ ഐറ്റമാണ്. നല്ല ഓർമ ശക്തിയാണ്. വെറുതെ പറയാൻ പറ്റില്ല. പറഞ്ഞകാര്യം ചെയ്തില്ലെങ്കിൽ പിന്നെ ബഹളമായിരിക്കം-ഇതാണ് കാവ്യയെ കുറിച്ചുള്ള ദിലീപിന്റെ വിലയിരുത്തൽ. സൗഹൃദങ്ങൾക്കും ബന്ധങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ആൾ. എത്ര ദേഷ്യം വന്നാലും മുഖത്ത് കാണിക്കില്ല. സെറ്റിൽ ഇടിച്ച് കയറി പൊട്ടക്കഥ പറയുന്നവരോടു പോലും മര്യാദയോടെ പെരുമാറും-ദിലീപിനെ കുറിച്ച് കാവ്യ പറഞ്ഞിരുന്നത് ഇങ്ങനേയും. ഇതു രണ്ടും ശരിയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ദാമ്പത്യവും വൻ വിജയമാകും-ദിലീപിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പറഞ്ഞു.

ചന്ദ്രനുദിക്കുന്ന ദിക്കിലായിരുന്നു ദിലീപുമൊത്ത് കാവ്യ ആദ്യം നായികയായി അഭിനയിച്ചത്. ആ അനുഭവങ്ങൾ കാവ്യ പങ്കുവച്ചത് ഇങ്ങനെയാണ്. ലൊക്കേഷനിൽ പോയി ആരോടും അടുത്തില്ല. ദിലീപേട്ടനോടൊക്കെ ഒന്ന് ചിരിക്കും അത്രയേയുള്ളു. പോരൊങ്കിൽ അന്നെനിക് കുഞ്ചാക്കോ ബോബന്റെ നായിക ആകാനായിരുന്നു ആഗ്രഹം. നിറം ഇറങ്ങിയ സമയം, കൂട്ടുകാരികളൊക്കെ പറയും നീ എന്നെങ്കിലും നായികയാവുകയാണെങ്കിൽ കുഞ്ചാക്കോ ബോബന്റെ നായിക ആവണം. നോട്ട്‌സ് ഒക്കെ ഞങ്ങൾ എഴുതി തന്നോളാം. പക്ഷേ, നായകൻ ദിലീപ് ആണെന്നറിഞ്ഞപ്പോൾ എനിക് നിരാശയായി. ഫോൺചെയ്തപ്പോൾ ഞാൻ ചോദിച്ചു. ലാലു ചേട്ടാ നിങ്ങൾക്ക് കുഞ്ചാക്കോ ബോബനെ വച്ച് പടം എടുത്തു കൂടായിരുന്നോ.. ? പക്ഷേ, ഇതിനുള്ള മറുപടി ലൊക്കേഷനിലെത്തി ആദ്യ ദിവസം തന്നെ ദിലീപേട്ടൻ തീർത്തെന്നും കാവ്യ പറഞ്ഞിട്ടുണ്ട്.

ദീപസ്തംഭം മഹാശ്ചര്യം കഴിഞ്ഞിച്ചാണ് ദിലീപ് ചന്ദ്രനുദിക്കുന്ന ദിക്കിലെ ലൊക്കേഷനിലെത്തുന്നത്. മീശയില്ല. പകരം ഒട്ടിച്ചുവച്ച മീശയാണ് ഉള്ളത്. കാവ്യയെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. എന്റെ മീശ കണ്ടോ? കണ്ടു. എന്താ? നിഷ്‌കളങ്കമായ കാവ്യയുടെ മറുപടി കേട്ട് ഞാൻ പിന്നേയും ചോദിച്ചു. ഇതെവിടെയെങ്കിലും കണ്ടിട്ടുണ്ടോ ? കാവ്യ ആലോചിക്കാൻ തുടങ്ങി. പരീക്ഷാ ഹാളിലിരിരിക്കുന്നതു പോലെ തലപുകഞ്ഞ്.. അവസാനം ഞാൻ പറഞ്ഞു. ഇത് കുഞ്ചാക്കോ ബോബന്റെ മീശയാണ്. നായകനായി കുഞ്ചാക്കോ ബോബൻ ഇല്ലെങ്കിലും മീശയുണ്ടല്ലോ. എന്നു പറഞ്ഞപ്പോൾ മുതൽ സെറ്റുമുഴുവൻ പൊട്ടിച്ചിരിയായി. ദിലീപിന്റെ ഈ വാക്കുളിലെ നർമ്മാണ് കാവ്യയുമായുള്ള സൗഹൃദത്തിനും അടിത്തറയായത്.

വളരെ നാടകീയമായിട്ടായിരുന്നു ദിലീപ്കാവ്യ വിവാഹവാർത്ത പുറത്തുവന്നത്. വിവാഹം കഴിക്കാൻ പോകുന്ന വിവരം ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനിൽ ആയിരുന്ന ദിലീപ് എല്ലാവരോടും ഇന്ന് രാവിലെ കൊച്ചിയിലെ ഒരു ഹോട്ടലിൽ എത്താൻ കഴിഞ്ഞ ദിവസം വിളിച്ചു പറയുകയായിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നില്ല. മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് കൊച്ചിയിൽ എത്തിയ സുഹൃത്തുക്കൾക്കും ഇവരുടെ വിവാഹമാണെന്ന് പോലും മനസ്സിലായത്. ഇരുവരം തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കുന്നതായും വാർത്തകൾ മുമ്പും പുറത്തു വന്നിരുന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു.

ഇരുപതിലധികം ചിത്രങ്ങളിലാണ് ദിലീപും കാവ്യാമാധവനും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. മിക്കവയും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. അടുത്തിടെ ഏറെ സെലക്ടീവായി മാറിയിരുന്ന കാവ്യാമാധവൻ സിനിമ കുറച്ചത് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിരുന്നെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP