Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവിധായകന്റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ആരതി താരസംഘടനയിൽ പരാതി നല്കിയിരുന്നു; സംഘടനയിൽ അംഗമല്ലാത്തതിനാൽ സഹായിക്കാൻ കഴിഞ്ഞില്ല; നടിക്ക് പിന്തുണയുമായി വിശാൽ; പുറത്ത് വരുന്ന വാർത്ത വ്യാജമെന്ന് നടിയുടെ ബന്ധു

സംവിധായകന്റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച നടി ആരതി താരസംഘടനയിൽ പരാതി നല്കിയിരുന്നു; സംഘടനയിൽ അംഗമല്ലാത്തതിനാൽ സഹായിക്കാൻ കഴിഞ്ഞില്ല; നടിക്ക് പിന്തുണയുമായി വിശാൽ; പുറത്ത് വരുന്ന വാർത്ത വ്യാജമെന്ന് നടിയുടെ ബന്ധു

ലയാളത്തിൽ ഏറ്റവും അധികം റേറ്റിങ്ങും പ്രേക്ഷകരും ഉണ്ടായിരുന്ന മഴവിൽമനോരമയിലേ ദത്തു പുത്രി സീരിയൽ നായിക ആതിര സന്തോഷ് എന്ന അതിഥി ആത്മഹത്യാ ശ്രമം നടത്തിയ വാർത്ത കുറച്ച് ദിവസം മുമ്പാണ് പുറത്ത് വന്നത്. നെടുനാൾ വാടെ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു അതിഥി. അതിനിടയിൽ സംവിധായകൻ സെൽവ കണ്ണന്റെ ശല്യം സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഇപ്പോൾ സംഭവത്തിൽ ആരതിയെ പിന്തുണച്ച് നടൻ വിശാൽ രംഗത്തെത്തി. സംവിധായകന്റെ പീഡനത്തെക്കുറിച്ച് ആരതി താരസംഘടനയിൽ പരാതിപ്പെട്ടിരുന്നതായി വിശാൽ പറഞ്ഞു. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയാണ് വിശാൽ.ആരതി പീഡനത്തെക്കുറിച്ച് താരസംഘടനയിൽ പരാതി നൽകിയിരുന്നു. എന്നാൽ ആരതി സംഘടയിൽ അംഗമല്ലാത്തതിനാൽ നടികർ സംഘം വഴി ആരതിയെ സഹായിക്കാൻ കഴിഞ്ഞില്ല. സഹോദരനൊപ്പം നടികർ സംഘത്തിന്റെ ഓഫീസിൽ എത്തിയാണ് ആരതി പീഡനത്തെക്കുറിച്ച് പരാതി നൽകിയതെന്നും വിശാൽ കൂട്ടിച്ചേർത്തു.

ആരതിയുടെ ആദ്യത്തെ തമിഴ് ചിത്രത്തിന്റെ സംവിധായകനായ സെൽവ കണ്ണനിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്. ഇയാളുടെ പ്രതികരണം തേടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് വിശാൽ പറഞ്ഞു. നടികർ സഗഘം വഴി ആരതിയെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും വിശാൽ മാദ്ധ്യമ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ നടിയെക്കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ വ്യാജമെന്നാരോപിച്ച് നടിയുടെ ബന്ധു രംഗത്തെത്തി.ശെൽവ കണ്ണൻ  പീഡിപ്പിച്ചു എന്നത് വ്യാജപ്രചാരണമാണെന്ന് ബന്ധു ശ്യാമ കൃഷ്ണ ആരോപിക്കുന്നത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാമ ഇക്കാര്യം പറയുന്നത്. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്ക് അറിയാമെന്ന് പറഞ്ഞു കൊണ്ടാണ് ശ്യാമ സത്യാവസ്ഥ വെളിപ്പെടുത്തുന്നത്.

ശ്യാമയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അമ്മയും പെങ്ങമ്മാരും മറ്റു സഹോദരങ്ങളും ഉള്ള എന്റെ പ്രിയപ്പെട്ട മലയാളികളെ.... എന്റെ പേരു ശ്യാമ. നമ്മൾ എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആണല്ലോ വാർത്തകൾ അറിയുന്നത്. ഞാനും ഇപ്പോൾ എന്റെ കുടുംബത്തിൽ ഉള്ള ഒരു പെൺകുട്ടിക്ക് സംഭവിച്ചത് അങ്ങനെ അറിഞ്ഞു. അറ്റവും മുറിയും കേട്ടിട്ട് പ്രത്യേകിച്ചും പെൺകുട്ടികളുടെ കാര്യം ആണങ്കിൽ അത് പരമാവധി എഴുതി പിടിപ്പിച്ച് അവളുടെ ഫോട്ടോയും വച്ച് Share ചെയ്യുന്നതാണല്ലോ നമ്മുടെ ഒരു രീതി. ഇനി കാര്യം പറയാം എന്റെ കസ്സിൻ ആതിര സന്തോഷ് (അതിഥി), ഒന്നു രണ്ട് മലയാളം സീരിയലുകളിലും TV Show കളിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ ഒരു അവസരം കിട്ടിയപ്പോൾ അതിനായി പോയി. ആദ്യ സിനിമ 'നെടുനൽവാടൈയ്' ആദ്യ schedule shoot നു ശേഷം രണ്ടാമത്തെ schedule നു പോയപ്പോൾ മുതൽ അതിന്റെ സഹസംവിധായകനു അവളോടു കടുത്ത പ്രണയം. പലതവണ ഒഴിഞ്ഞുമാറിയിട്ടും അയാൾ പിന്മാറിയില്ല. അവസാനം ഇവൾ ആ സിനിമയിൽ നിന്നു തന്നെ പിന്മാറാൻ തീരുമാനിച്ചു. അന്ന് സെറ്റിൽ നിന്നും പോകാൻ സാധിക്കാതെ അവൾക്ക് മുറിയിൽ തന്നെ കഴിയേണ്ടിവന്നു. അന്നും ആ സംവിധായകൻ ഈ പറഞ്ഞ സൂക്കേടുമായി സമീപിച്ചെങ്കിലും ആതിര യുടെ ആയ അങ്ങേരെ ഓടിച്ചു. പിന്നീട് പതിവഴിയിൽ ആസിനിമ ഉപേക്ഷിച്ച് ചെന്നെയിൽ വന്ന് പട്ടതാരി എന്ന സിനിമ ചെയ്തു. ഇതിനിടെ അയാൾ Fb വഴി എനിക്കും മെസ്സേജ് അയച്ചു അവളെ contact ചെയ്യുന്നതിനായി. ഇതെല്ലാം വച്ച് ആതിര നടികർ സംഘത്തിന് പരാതിയും കൊടുത്തിരുന്നു.

ഇപ്പോൾ എന്തു സംഭവിച്ചെന്നു വച്ചാൽ കഴിഞ്ഞയാഴ്ച ആ നമ്മുടെ സൂക്കേടുകാരൻ ഒരു Add shoot ന്റെ ഇടയ്ക്ക് ചെന്ന് ഇവളെ അങ്ങ് പരസ്യമായി വെല്ലുവിളിച്ച് കളഞ്ഞു. ഇതു മൂലം നാണക്കേടും പേടിയും കാരണം ഈ പൊട്ടിപ്പെണ്ണ് കുറച്ച് tablets അങ്ങ് വിഴുങ്ങി. നേരെ ICU ൽ ആയി. അങ്ങനെ അത് പുറത്ത് എല്ലാവരും അറിഞ്ഞ് media ക്കാരും എത്തി. Room ലേയ്ക്ക് മാറ്റിയ ഉടനെ ഒരു interview ഉം എടുത്തു. അതൊക്കെ ചില തമിഴ് മാദ്ധ്യമങ്ങളിൽ വന്നു.

അത് പക്ഷേ നമ്മുടെ മലയാളം വാർത്തകളിൽ എങ്ങനെയോ ലൈഗിംക പീഡനം ആയി. അതും ഫോട്ടോ സഹിതം. എന്തു കഷ്ടമാണന്ന് നോക്കണേ. ഇങ്ങനെ ഒരു വാർത്ത കേൾക്കുമ്പോൾ സുഖം തോന്നുന്ന ചില നാറികൾ ഉണ്ട്. അവൻ മാരുടെ വക കമന്റും കണ്ടു. പക്ഷേ ഒന്നു ചിന്തിച്ചു നോക്കണം സഹോദരന്മാരെ. നിങ്ങളുടെ വീട്ടിൽ ഉള്ള അമ്മയും ഭാര്യയും പെങ്ങളും ഒരു ഗോവിന്ദച്ചാമിയുടെയും കയ്യിൽ പെടാതെ സുരക്ഷിതർ ആണോ എന്ന്. സിനിമ നടി ആയതു കൊണ്ടുമാത്രമല്ല നിങ്ങൾ ഇങ്ങനെയൊക്കെ പ്രതികരിച്ചത്, അത് മറ്റൊരു പെൺകുട്ടി ആയാലും അങ്ങനെ തന്നെ അല്ലേ? ഇവൾക്കു താഴെ രണ്ടു അനിയത്തിമാർ ഉണ്ട്. അവരുടെ ഭാവി എന്താകും. പീഡനം എന്ന വാക്കിനു ആ ഒരു അർത്ഥം മാത്രമേ ഉള്ളൂ അല്ലേ? കഷ്ടം! ആരാണോ ഫോട്ടോ സഹിതം ഇങ്ങനെ News ഇട്ട തെന്ന് എനിക്കറിയില്ല.

എന്റെ ഈ പോസ്റ്റ് കാണാൻ ഇട വന്നാൽ അറിഞ്ഞു കൊൾക ആതിരയ്ക്ക് എന്താണു സംഭവിച്ചതെന്ന് ഞങ്ങൾക്ക് വ്യക്തമായിട്ട് അറിയാം, ആദ്യം നീ നിന്റെ വീട്ടിൽ പോയി ഭാര്യയ്ക്കും മക്കൾക്കും അമ്മയ്ക്കും സംരക്ഷണം കൊടുക്ക്. അല്ലങ്കിൽ ചിലപ്പോൾ ഒരു കുടുംബത്തിന്റെ ശാപം പാവം അവർക്കായിരിക്കും ഏൽക്കുന്നത്. ചങ്ക് പൊട്ടിക്കരയുന്ന ഒരു അമ്മയുടെ വാക്കാണ് ഇത്, ഞാൻ പറഞ്ഞു എന്നു മാത്രം.നന്ദി സഹോദരന്മാരേ...

തമിഴ് സീരിയലുകളിലൂടെയും ശ്രദ്ധേയയായ അതിഥിയുടെ ആദ്യ ഫീച്ചർ ചിത്രമാണ് നെടുനാൾ വാടെ. ചിത്രത്തിന്റെ സംവിധായകനായ സെൽവ കണ്ണനെതിരെയാണു നടിയുടെ പരാതി. സെപ്റ്റംബർ 29 ന് നടി അതിഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണു വാർത്തകൾ പ്രചരിച്ചത്.

പിന്നാലെ നടന്നു ശല്യം ചെയ്തതായും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായും നടി പറയുന്നു. ഇതിനു വഴങ്ങാത്തതിനാലാണു തനിക്കെതിരെ വധശ്രമം വരെയുണ്ടായതെന്നുമാണു നടിയുടെ പരാതി. സംവിധായകന്റെ ശല്യം സഹിക്കവയ്യാതെ അതിഥി കേരളത്തിലേക്കു വന്നിരുന്നു. എന്നാൽ, പിന്നീട് മറ്റൊരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി ചെന്നൈയിൽ എത്തിയപ്പോഴാണു സെൽവ കണ്ണനും സംഘവും ചേർന്നു തന്നെ കൊല്ലാൻ ശ്രമിച്ചതെന്നും നടി പറയുന്നു. ചിത്രീകരണവേളയിലാണു നടിക്കെതിരായി ആക്രമണം ഉണ്ടായത്. ഇതെത്തുടർന്നാണ് നടി ആത്മഹത്യക്കു ശ്രമിച്ചത്.

പ്രമുഖ സംവിധായകൻ സാമിയുടെ സഹസംവിധായകനാണു സെൽവ കണ്ണൻ.
സെൽവ കണ്ണൻ ഒരുക്കുന്ന നെടുനൽവാടൈ എന്ന സിനിമയിൽ അഭിനയിക്കാൻ അതിഥി കരാർ ഒപ്പിട്ടിരുന്നു. പൊതുജനങ്ങളിൽ നിന്നും കാശുപിരിച്ചാണ് സിനിമ നിർമ്മിക്കുന്നത്. ഇതിനിടയിലാണു സംവിധായകൻ നടിയോട് പ്രേമാഭ്യർഥന നടത്തിയത്. ഇത് അതിഥി നിരസിച്ചതോടെയാണു സംവിധായകൻ താരത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംവിധായകന്റെ പീഡനം സഹിക്കാനാവാതെ അതിഥി സിനിമയിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP