വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു; കയർ പതുക്കെ തലയിലൂടെ ഇട്ട് കൈകൾ പിന്നിലേക്ക് കെട്ടി, കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു, ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്; എല്ലാം കഴിഞ്ഞ് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു.. അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മോഹൻലാൽ
മറുനാടൻ മലയാളി ബ്യൂറോ
സിനിമാ ജീവിതത്തിലെ അനുഭവങ്ങളും അഭിനയ ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. തന്നെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴും അതിൽ തന്നെ ഏറെ സ്വാധീനിച്ച മുരളിയെക്കുറിച്ച് വാചാലനാവുന്നുമുണ്ട് താരം. വേർപാടിന്റെ പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്ന നടനാണ് മുരളി.
ഒരു സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെയാവും ആ സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതദൈർഘ്യമെന്നും. ഈ സമയത്തിനുള്ളിൽ കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുകയാണ് ഓരോ അഭിനേതാവും ചെയ്യുന്നതെന്നും മോഹൻലാൽ പറയുന്നു. കഥാപാത്രങ്ങൾ ഒറ്റയ്ക്ക് സ്ക്രീനിൽ വരുന്ന രംഗങ്ങളും മറ്റ് കഥാപാത്രങ്ങളുമായുള്ള കോമ്പിനേഷൻ സീനുകളും ഉണ്ടാവും. എന്നാൽ ഒറ്റയ്ക്ക് രംഗത്ത് വരുന്നതിൽ നിന്നും വ്യത്യസ്തമാണ് ഒരോ കോമ്പിനേഷൻ സീനുകളും. അവിടെ രംഗത്ത് വരുന്നവരുടെയെല്ലാം രസതന്ത്രം കുറച്ച് നേരത്തേയ്ക്ക് ഒരുപോലെ ആവുകയും രംഗത്തിന് അനുസരിച്ച് എല്ലാവരും ഭാവങ്ങൾ ഇമോട്ട് ചെയ്യുമ്പോഴുമാണ് അഭിനയത്തിന് പുതിയ ഭാവങ്ങൾ വരുന്നതെന്നും താരം പറയുന്നു.
അതേസമയം പലരുടെയും അഭിനയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതിൽ ചിലർ എന്റെ പല കഥാപാത്രങ്ങളെയും പൂർണ്ണതയിൽ എത്തിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. മുരളി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ എന്നിവർ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുന്ന മോഹൻലാൽ അത്തരത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കോമ്പിനേഷൻ അനുഭവം തനിക്ക് മുരളിയുമൊത്ത് ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. സദയം സിനിമയുടെ ഷൂട്ടിങ്ങിനിടയിലുണ്ടായ സംഭവമാണ് മുരളിയുമായ് താരത്തിന് മറക്കാനാവാത്ത അനുഭവം. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു തനിക്ക്. ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് ക്ലൈമാക്സ് സീൻ. കണ്ണൂർ സെൻട്രൽ ജയിലിലെ യഥാർത്ഥ കൊലമരത്തിൽവച്ചുതന്നെയായിരുന്നു ഷൂട്ടിങ്ങ്. ഒരു യഥാർത്ഥ തൂക്കിക്കൊല എങ്ങനെയാണോ അതുപോലെ തന്നെയാണ് സിനിമയിലും ചിത്രീകരിച്ചത്. അതിനാൽ തൂക്കിക്കൊലയുടെ യഥാർത്ഥ ചടങ്ങുകളിലൂടെയെല്ലാം കടന്നുപോകാൻ സാധിച്ചു.
വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു. അതിന് ശേഷം കയർ പതുക്കെ തലയിലൂടെ ഇട്ടു. കൈകൾ പിന്നിൽ കെട്ടി. കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു. ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്. സിബി മലയിൽ ആക്ഷൻ പറഞ്ഞു. അതിന് ശേഷം എന്നെ പുറത്തേയ്ക്ക് നടത്തി. ലിവർ വലിച്ചപ്പോൾ വാതിൽ ശക്തമായ് തുറന്ന് മതിലിൽ വന്നിടിക്കുകയായിരുന്നു. കൊലമരത്തിൽ ചവിട്ടിനിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. വാതിൽ ശക്തമായി തുറന്ന് മതിലിൽ അടിച്ച് കഴിഞ്ഞപ്പോൾ ജയിൽ മരത്തിലെ വവ്വാലുകൾ കൂട്ടതോടെ പറന്നുയരുന്നത് ഞാൻ പുറത്ത് നിന്ന് കണ്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഈ ഭാഗം ചിത്രീകരിച്ച് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് എനിക്കും മുരളിക്കുമിടയിൽ മറക്കാനാവാത്ത അനുഭവം ഉണ്ടായത്. താൻ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കാത്ത് മുരളി അവിടെയുണ്ടായിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ തന്നെ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു. വളരെ വൈകാരികമായാണ് അന്ന് മുരളി സംസാരിച്ചതെന്ന് മോഹൻലാൽ പറയുന്നു.
ലാലേ അതൊരു യന്ത്രമാണ് ലാൽ കയറി നിൽക്കുമ്പോൾ ആ വാതിൽ തുറന്ന് പോയിരുന്നെങ്കിലോ. ലിവർ വലിക്കുന്നയാൾക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ.. എന്നായിരുന്നു മുരളി പറഞ്ഞത്. ശരിയാണ് മുരളി പറഞ്ഞത് അതുപോലെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് കഥാപാത്രങ്ങൾ തമ്മിലുണ്ടാകുന്ന പൂർണ്ണതയാണ് മുരളിയെ കരയിപ്പിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്.
മുരളിയെന്ന അഭിനേതാവിനെ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞാലും തീരില്ല. കാരണം പച്ചയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമുള്ളയാളാണ് മുരളി. പൊയ്മുഖങ്ങൾ ഒന്നുമില്ല പച്ചയായ മനുഷ്യനെപ്പോലെ തന്നെ പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിച്ചും സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചുമെല്ലാം ജീവിക്കുന്ന ഒരാൾ എന്നാണ് മുരളിയെ മോഹൻലാൽ വിശേഷിപ്പിക്കുന്നത്. ഗ്രാമത്തിൽ വളർന്ന ആളായതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ച് വളർന്ന വ്യക്തിയാണ് മുരളി. അതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ നൈർമല്യവും നിഷ്ക്കളങ്കമായ പരുക്കൻ സ്വഭാവവുമാണ് അദ്ദേഹത്തിന്റെത്. ഇതുകൊണ്ട് തന്നെ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. വളരെ ജീവിതാനുഭവം ഉള്ള ആളായതുകൊണ്ട് തന്നെ ആ ജീവിതാനുഭവത്തിന്റെ ആഴം തന്നെയാണ് മുരളി എന്ന നടന്റെ ആഴവും എന്നും ലാൽ പറയുന്നു.
അഭിനയത്തോട് മാത്രമല്ല സാഹിത്യത്തിനോടും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുരളി. കടമ്മനിട്ടക്കവിതകൾ വളരെ ശക്തമായി അവതരിപ്പിക്കാൻ സവിശേഷമായൊരു കഴിവും മുരളിക്കുണ്ട്. സാഹിത്യവുമായുള്ള ഈ ബന്ധം തന്നെയാണ് മുരളിയിലെ നടനെ വിവിധ പകർന്നാട്ടങ്ങൾക്ക് പാകപ്പെടുത്തിയത്. തന്റെ സർഗ്ഗശേഷി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ താൽപര്യം തന്നെയാണ് 'അഭിനയത്തിന്റെ രസതന്ത്രവും', 'അഭിനേതാവും ആശാൻകവിതയും', 'അരങ്ങേറ്റം: വഴികളും വഴികാട്ടിയും ' നമുക്ക് സമ്മാനിച്ചത്. മറ്റുള്ള നടന്മാരിൽ നിന്നെല്ലാം വളരെ ഉയരത്തിൽ ചിന്തിക്കുന്ന ആളാണ് മുരളി.
പഞ്ചാഗ്നി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മുരളിയെ ആദ്യമായ് പരിചയപ്പെടുന്നതെങ്കിലും ഒരുമിച്ചുള്ള സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞങ്ങൾ ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു. നാടുവാഴികൾ, ഏയ് ഓട്ടോ, വരവേൽപ്പ്, വിഷ്ണുലോകം, അപ്പു, ദേവദൂതൻ എന്നീ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ സങ്കൽപ്പങ്ങളെയെല്ലാം തകർത്തെറിയുന്നതായിരുന്നു മുരളിയുടെ വില്ലൻ വേഷങ്ങൾ. ധനം,ഭരതം, സദയം, ലാൽസലാം,ദശരഥം, രക്തസാക്ഷികൾ സിന്ദാബാദ്, വടക്കുംനാഥൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങളെ മാത്രമല്ല മികച്ച സഹനടനായി തിളങ്ങാനും തനിക്ക് സാധിക്കുമെന്ന് മുരളി തെളിയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം ചെയ്ത സഹനടന്റെ വേഷങ്ങൾ എന്റെ കഥാപാത്രങ്ങളെ വളരെയധികം സ്വാധീനിച്ചുവെന്നും ലാൽ പറയുന്നു.
ലണ്ടനിൽവെച്ച് മുരളി ലങ്കാലക്ഷ്മി അവതരിപ്പിക്കുന്നത് നേരിട്ട് കണ്ട് അത്ഭുതം തോന്നി. കാരണം മറ്റാരും ഇതുവരെ ലങ്കാലക്ഷ്മി ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. കർണ്ണഭാരം താൻ ഒറ്റക്ക് അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഒറ്റയ്ക്ക് ഒരു രംഗഭാഷ നിർമ്മിക്കുന്നതിലെ ബുദ്ധിമുട്ട് തനിക്ക് അറിയാമെന്നും താരം പറയുന്നു. കുറേപേർ ചേർന്ന് അവതരിപ്പിക്കേണ്ട ഒരു പ്ലേയാണ് ലങ്കാലക്ഷ്മി. അവരെല്ലാം ചേർന്ന് സംവേദനം ചെയ്യേണ്ട കാര്യങ്ങളാണ് മുരളി ഒറ്റയ്ക്ക് മനോഹരമായ് അവതരിപ്പിച്ചതെന്നാണ് ലാൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ നാടകാനുഭവങ്ങളും കവിതാ സാഹിത്യ ബന്ധങ്ങളും മുരളിയെന്ന നടനെ പാകപ്പെടുത്താൻ ഒരുപാട് സഹായിച്ചു. കലയെയും വേദിയെയും ഒരുപാട് സ്നേഹിച്ച ഒരു വ്യക്തിയാണ് മുരളി.
മുരളിയെന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച മോഹൻലാൽ തങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തെക്കുറിച്ചും പറയുന്നുണ്ട്. പഞ്ചാഗ്നിയിൽ തുടങ്ങിയ സൗഹൃദം പിന്നീട് നിലനിർത്തി.. തിക്കുറിശ്ശി സാറിനെയും ശങ്കരാടി ചേട്ടനെയും ഒക്കെപ്പോലെ എന്നെക്കാൾ വളരെ പ്രായം കൂടുതൽ ഉള്ളവരെ പോലും സുഹൃത്തുക്കളായാണ് ഞാൻ കാണുന്നത്. ആ സൗഹൃദത്തിൽ എന്തും പറയുവാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ടാവും. എന്നാൽ ആ സ്വാതന്ത്ര്യം മുരളി തനിക്ക് തന്നിട്ടില്ലെന്നും പക്ഷെ അത് താനായിട്ട് സ്വയം എടുത്തെന്നും ലാൽ പറയുന്നു. അങ്ങനെയുള്ളൊരു ബന്ധമാണ് തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്നും താരം പറയുന്നു.
അതേസമയം ലോകത്തിൽ മികച്ച പ്രതിഭകൾ ഉള്ളത് മലയാള സിനിമയിലാണെന്നാണ് തന്റെ വിശ്വാസമെന്നും അതുകൊണ്ട് തന്നെ ഇവിടെ മത്സരം കൂടുതലാണെന്നും പറയുന്ന ലാൽ അങ്ങനെയുള്ള സിനിമാ ലോകത്ത് മുരളിക്ക് തന്റെതായ സ്ഥാനം കണ്ടെത്താനും വർഷങ്ങളോളം നിലനിൽക്കാനും സാധിച്ചതുമെല്ലാം വലിയ കാര്യം തന്നെയാണെന്ന് പറയുന്നു. തന്റെ അഭിനയ മികവിലൂടെ നിരവധി പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങിയ മുരളി മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകം തന്നെയാണെന്നുമാണ് താരം പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്