നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ സിനിമ എന്ന സ്വപ്നസാക്ഷാത്കാരമാണ് പ്രകാശന്റെ മെട്രോ; പുതുമ നിറഞ്ഞ കഥയല്ലെങ്കിലും നർമം നിറഞ്ഞ കഥാവഴിയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി ഹസീന സുനീർ; സിനിമയുമായി കുലബന്ധമില്ലാത്ത വീട്ടമ്മയിൽ നിന്നും പിറന്നുവീണ ഈ ചിത്രം ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകയുള്ളതാണ്; അഭിനയത്തിൽ ദിനേഷ് പ്രഭാകരൻ തിളങ്ങിയപ്പോൾ സംവിധാനം മോശമാക്കാതെ ഹസീനയും
എം എസ് ശംഭു
ഉയരെ പോലുള്ള ചിത്രങ്ങളിലൂടെ സ്ത്രീ മുന്നേറ്റ സിനിമകൾ മലയാളി കണ്ടപ്പോൾ ശരാശരി മലയാളിക്ക് വീണ്ടും ആശ്വസിക്കാൻ വകയുള്ള മറ്റൊരു സമ്മാനം അതാണ് പ്രകാശന്റെ മെട്രോ. ബഹിരാകാശം കീഴടക്കി പെൺകുട്ടിയുടെ നാട്ടിൽ ഒരു വീട്ടമ്മ സിനിമ എന്ന സ്വപ്മനവുമായി രംഗത്തെത്തിയപ്പോൾ ഹസീനയുടെ ഈ ചുവടുവയ്പ്പിനെ പ്രശംസിക്കാതിരിക്കാൻ തരമില്ല.
നൂറനാട് എന്ന ഗ്രാമത്തിൽ സാധാരണക്കാരിയായി ജീവിക്കുന്ന ഒരു വീട്ടമ്മ സിനിമയിലോ നാടകത്തിലോ സിനിമയിലെ അണിയറിയലോ പോലും പ്രവർത്തിച്ച് പാടവമില്ലത്താ ഹസീന സുനീർ കഥയും സംവിധാനവും ഒരുക്കിയാണ് പ്രകാശന്റെ മെട്രോ തീയറ്ററുകളിലെത്തിച്ചത്. ഹസീന എന്ന നവാഗത സംവിധായികയ്ക്ക് സിനിമമേഖലയിൽ ആകെയുള്ള പരിചയം ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത് മാത്രമാണ്. ഇത് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ഒരു സിനിമ സംവിധാനം ഒരുക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സിനിമയുടെ ജയപരാജയങ്ങൾ മുതൽ പാളിച്ചകളെ എങ്ങനെ ഒഴിവാക്കാം തുടങ്ങിയ ഘടകഘങ്ങൾ വരെയാകും. കേവലം ഒരു അസിസ്റ്റാന്റായി പോലും പ്രവർത്തിച്ച് പരിചയമില്ലാത്ത സാധാരണക്കാരി വീട്ടമ്മ കഥയെ ഇങ്ങനെ ഒഴുക്കികൊണ്ടുപോകുമ്പോൾ ചില രംഗങ്ങളിൽ അത്ഭുതം തോന്നിയേക്കാം.
ചിത്രം പറഞ്ഞുപോകുന്നത് ദിനേഷ് പ്രഭാകർ അവതരിപ്പിക്കുന്ന പ്രകാശനെന്ന കഥാപാത്രത്തിലൂടെ പ്രകാശൻ ഒരു ഓട്ടോറിക്ഷാ തൊഴിലാളിയാണ്. മെട്രോ എന്നത് അദ്ദേഹത്തിന്റെ ഓട്ടോ തന്നെ. ചിത്രം ഒരു റോഡ് മുവി കാറ്റഗറിയിൽ പെടുത്തുമ്പോഴും ചങ്ങലകളായി മറ്റു ചിലകഥകളിലൂടെയെല്ലാം കടന്നുപോകുകയാണ്. സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.
അലക്ഷ്യമായ ജീവിതം നയിക്കുന്ന പ്രകാശനെ കാണിച്ചുകൊണ്ട് കഥ തുടരുന്നു. പ്രകാശന്റെ ഓട്ടോയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തുന്ന ഒരു പെൺകുട്ടി. പിന്നീട് ഈ പെൺകുട്ടിയുടെ പ്രശ്നങ്ങളിലേക്ക് പ്രാകാശന്റെ ഇടപെടലുകളാണ് ചിത്രം. കെട്ടുറപ്പുള്ള കഥയായി തോന്നിയില്ല എങ്കിലും പ്രഗൽഭരുടെ പടങ്ങൾ പോലും എട്ടുനിലയിൽ പൊട്ടിയിട്ടുള്ള മലയാള സിനിമാ ചരിത്രത്തിൽ ഹസീന അൽപം ക്ലാസാണ്.
കാസർഗോഡ് ഉദുമ സ്വദേശിയായ പെൺകുട്ടി കൊച്ചിയിലേക്ക് എത്തുന്നു വരവിന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. പ്രകാശൻ ഈ പെൺകുട്ടി നേരിടുന്ന പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു. ഇടതടവില്ലാതെ പലകഥാവഴികളിലേക്കൊക്കെ സിനിമ പോകുന്നുണ്ടെങ്കിലും കൃത്യമായ ഒരു ലൈനിൽ കഥയെ കൊണ്ടുപോകുന്നതിൽ വീഴ്ചവന്നു എന്നതാണ് ഏക ന്യൂനതയായി തോന്നിയത്. അതിന് കൃത്യമായ ഉദാഹരണമാണ് ഓട്ടോയിൽ കയറിയ പാസഞ്ചറിനെ പോസ്റ്റാക്കി ഇടയ്ക്ക് കക്കൂസിലൊക്കെ പോകാനൊരുങ്ങുന്ന നായകന്റെ അപാരതകൾ.
പ്രകാശൻ എന്ന കഥാപാത്രം കൊച്ചിയിലെ ഒരു ഗുണ്ടാസെറ്റപ്പ് റൗഡിയാണൊന്നൊക്കെ വരുത്താൻ ഇടയ്ക്ക് വടിവാളും എസ് കത്തിയുമൊക്കെ കാണിക്കുന്നു. ചിലയിടങ്ങളിൽ നാടൻബോംബ് വരെ. എന്നാൽ താമാശയും ഒപ്പം അൽപം കഥയും ഇഴകലർന്നുള്ള ആഖ്യാന രീതി ആയതിനാൽ തന്നെ വിരസത തോന്നില്ല. സിനിമയെ ആഴത്തിൽ ഗവേഷണം ചെയ്യുന്ന നിരൂപകരൊക്കെ ഈ സിനിമ കണ്ടിറങ്ങിയാൽ അറുബോറൻ പടമെന്നൊക്കെ പറഞ്ഞു തരംതാഴ്ത്തിയിരിക്കും. എന്നിരുന്നാലും സിനിമയുയി കുലബന്ധം പോലുമില്ലാത്ത ഒരുകൂട്ടം ആളുകളുടെ വിയർപ്പാണ് ഈ ചിത്രം എന്ന് വീണ്ടും ഓർമ്മപ്പെടുത്തുക തന്നെയാണ്.
ആദ്യപകുതിയിൽ പ്രകാശന്റെ നർമമൂഹർത്തമായ രംഗങ്ങളൊക്കെയാണ്. മുച്ചക്ര ശകടത്തിലെ അവിചാരിതമായി കിട്ടിയ യാത്രക്കാരിയിലൂടെ കഥ വിരസതയില്ലാതെ കടന്നുപോകുന്നു. രണ്ടാം പകുതിയിൽ കോമഡി നിറയ്ക്കാൻ മറ്റു പലകഥാപാത്രങ്ങളും കടന്നെത്തുന്നുണ്ട്. പുതുമുഖ താരം അനഘ ഷാജിയാണ് ചിത്രത്തിൽ നായിക റോളിലെത്തിയത് അനഘയുടെ കഥാപാത്രം മോശമാക്കിയിയില്ല. ഇടയ്ക്ക് നായികയുെ ഭൂതകാലത്തിലേക്ക് കഥയെ വഴിതിരിച്ചുവിടുന്നു. കഥയെ അൽപം കൂടി കാര്യമായി കണ്ടിരുന്നെങ്കിൽ സിനിമ കണ്ടിറങ്ങുന്ന പലർക്കും തോന്നുന്ന പല സംശയങ്ങളും ദൂരീകരിച്ചേനേ.
എന്നിരുന്നാലും മഹാവിജയം എന്നൊന്നും ഈ ചിത്രത്തെ പറയാൻ സാധിക്കില്ലെങ്കിലും കുടുംബപ്രേക്ഷകർക്ക് മനസറിഞ്ഞ് ചിരിക്കാം ഈ ചിത്രം. ഇനി ഹസീന തന്റെ ആദ്യ ചിത്രത്തിൽ തന്നെ വലിയ താരനിര ഒരുക്കിത്തന്നെ കഥാപാത്രങ്ങളെ എത്തിച്ചു എന്നതാണ് ശ്രദ്ധേയം. സാബുമോൻ, പാഷാണം ഷാജി, മനോജ് ഗിന്നസ്, പ്രദീപ് കോട്ടയം, നോബി, തുടങ്ങി വൻ ഹാസ്യതാര നിരതന്നെ ചിത്രത്തിലുണ്ട്.
ഹസീന ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായത് അടുത്തകാലത്താണ് തീയറ്ററിൽ പോയി സിനിമ കാണ്ടതെന്നൊക്കെ. അത്തരത്തിൽ വീടിന്റെ നാലു ചുമരുകളിൽ ഒതുങ്ങി നിന്ന ഒരു വീട്ടമ്മയിൽ നിന്ന് മനോഹരമായ മേക്കിങ്ങിലൂടെ സിനിമാ നിര്‍മ്മിക്കാൻ കഴിഞ്ഞപ്പോൾ അത് ശരാശരി ഏതൊരു മലയാളിക്കും അഭിമാനിക്കാൻ തരമുള്ള കാര്യമാണ്, പ്രകാശനായി അഭിനയിച്ച ദിനേഷ് പ്രഭാകറിന്റെ കഥാപാത്രം മനോഹരമായിക്കിയിരുന്നു. ഇമോഷണൽ രംഗങ്ങളും ഹാസ്യവും എല്ലാം ഇഴകലർന്ന് വന്നപ്പോഴും ഇവയൊക്കെ അഭിനയിപ്പിച്ച പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്സ്വന്തം സിനിമയ്ക്കായി പോസ്റ്ററെട്ടിച്ചും തീയറ്ററുകൾ ലഭിക്കുന്നില്ലെന്നൊക്കെ പരാതിപ്പെട്ടും സംവിധായിക രംഗത്തെത്തിയിരുന്നു.
മികച്ച ചിത്രങ്ങൾക്ക് എവിടേയും സ്വീകാര്യത ലഭിക്കും. ഈ ചിത്രം വലിയ വിജയം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും ഹസീന ഏറ്റെടുത്ത ദൗത്യത്തിന് അഭിനന്ദനം അർഹിക്കുന്നുണ്ട്. ശ്യാമിന്റെ രചനയിൽ രാഹുൽ സംഗീതത്തിലുള്ള പാട്ടുകൾ മനോഹരം തന്നെ, ലിജു മാത്യുവിന്റെ് ഛായഗ്രഹകണത്തിനും മികച്ച കൈയടക്ക് വകയുണ്ട്.
വാൽക്കഷ്ണം: ഹസീന സുനീർ എന്ന സംവിധായിക ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ശ്രദ്ധേയമായത് പോസ്റ്ററൊട്ടിക്കൽ തരംഗത്തിലൂടെയാണ്. ഹ്രസ്വ ചിത്രത്തിന് സാധ്യത നിലനിൽക്കുന്ന ചിത്രം രണ്ടാരമണിക്കൂർ നീട്ടികൊണ്ടുപോകുമ്പോഴും രസംകൊല്ലിയാക്കുന്ന ഇഴച്ചിൽ തന്നെയാണ്. സൂപ്പർതാരങ്ങളുടെ സിനിമ കാരണം തന്റെ സിനിമ ഓടാൻ തീയറ്റർ ലഭിക്കുന്നില്ല എന്ന് പരാതിയുമായി സംവിധായിക രംഗത്ത് വന്നത് സിനിമയുടെ പ്രമോഷനെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനുള്ള ശ്രമമാണെങ്കിൽ മലയാളി പ്രേക്ഷകർ വിവേകം പണയം വെച്ച് ടിക്കറ്റെടുക്കുന്നവരല്ല എന്നതാണ് ഓർമപ്പെടുത്തൽ.
ലൂസിഫറും മധുരരാജയും അടങ്ങുന്ന ചിത്രങ്ങൾ ഇപ്പോഴും പല തീയറ്ററുകളും വിജയ പ്രദർശനം തുടരുമ്പോഴും രണ്ട് ആളുകളുമായിട്ടാണ് ലൂസിഫറൊക്കെ പ്രദർശനം നടത്തിയതെന്ന് പറഞ്ഞാൽ ഏതൊരാളും സംശയനിഴലിലെ ഈ പ്രസ്താവനകളെ നോക്കിക്കാണു. അർഹത ആഗ്രഹിക്കുന്ന ചിത്രങ്ങൾ ഏറ്റെടുക്കുകയും അർഹിക്കുന്ന പുശ്ചം നൽകി തള്ളേണ്ടവയേ തള്ളിയുമാണ് മലയാളി പ്രേക്ഷകരുടെ ആസ്വാദരീതി..അത്തരത്തിൽ ഹസീന എന്ന സംവിധായികയിൽ നിന്നും മലയാളികൾ ഇനിയും ഏറെ പ്രതീക്ഷിക്കുണ്ട്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- ബോക്സ് ഓഫീസ് ദൃശ്യ വിസ്മയത്തിന് 10 വയസ്
- നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ വിശേഷങ്ങൾ
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍