Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നു; സിനിമാ ലോകത്ത് ഒളിഞ്ഞിരിക്കുന്നത് 'കാസ്റ്റിങ് കൗച്ച്'; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നു; സിനിമാ ലോകത്ത് ഒളിഞ്ഞിരിക്കുന്നത് 'കാസ്റ്റിങ് കൗച്ച്'; വെളിപ്പെടുത്തലുമായി രാധിക ആപ്‌തെ

സിനിമ  ഒരു മായികാ വലയമാണ്. അവിടെ ഗ്ലാമറും നിലനിൽപിന് ഒരു ഘടകമാണെന്നാണ് പൊതുവേയുള്ള അടക്കിപ്പിടിച്ച  സംസാരം. പ്രസസ്തിയുടെ പരകോടിയിൽ എത്തുന്നവർ...,വഴിയിൽ വീണു പോകുന്നവർ....അങ്ങനെ പ്രശസ്തിയോളമെത്തി അഗ്രഹാരത്തിലേക്ക് കൂപ്പുകുത്തി വീണുപോയവർ എത്ര എത്ര... ഇതിനിടയിൽ അടിയൊഴുക്കുകളും ഗോസിപ്പുകളും ഒരു വശത്ത്.

സംഗതിയുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും ഒരു തവണയെങ്കിലും സിനിമയെന്ന മായിക ലോകത്ത് മുഖം കാണിക്കാൻ കാത്തിരിക്കുന്നതും നിരവധി. പണവും പ്രശസ്തിയും താരമെന്ന നിലയിൽ വന്നു ചേരുന്ന സൗഭാഗ്യങ്ങളും തന്നെയാണ് എല്ലാവരേയും ആകർഷിക്കുന്നത്.

എന്നാൽ, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിൽ അത്ര 'ഗ്ലാമറല്ലാത്ത' ചില കാഴ്ചകളും ഒളിപ്പിച്ചു വച്ചിട്ടുണ്ട് ബോളിവുഡ്. ഒരുപക്ഷേ മലയാള സിനിമാലോകത്തിന് അത്ര പരിചിതവുമല്ല അത്തരം അനുഭവങ്ങൾ. 'കാസ്റ്റിങ് കൗച്ച്' എന്നാണതിന്റെ പേര്. പേരു സൂചിപ്പിക്കും പോലെത്തന്നെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെയാണ് 'കാസ്റ്റിങ് കൗച്ച്' എന്നു പറയുന്നത്.

ഇതിനു വിധേയമാകുന്നവർക്ക് മിക്കപ്പോഴും സിനിമയിൽ അവസരം കൊടുക്കുന്നതിനാൽത്തന്നെ അധികമാരും പുറത്തു പറയാറില്ല. പക്ഷേ കാസ്റ്റിങ് കൗച്ചിനു വിധേയരായ ഒട്ടേറെ നടിമാർ പരാതിയുമായി കോടതിയെ സമീപിച്ച സംഭവങ്ങളുമുണ്ട്. 2004ൽ മാധുർ ഭണ്ഡാർക്കറിനെതിരെ പ്രീതി ജെയ്ൻ, 1998ൽ രാജ്കുമാർ സന്തോഷിക്കെതിരെ മമതാ കുൽക്കർണി എന്നിവർ നൽകിയ കേസുകൾ ഏറെ ചർച്ചകൾക്കിടയാക്കിയിരുന്നു.

ഒട്ടേറെ ബോളിവുഡ് നടിമാർ 'കാസ്റ്റിങ് കൗച്ചി'ൽ നിന്നു രക്ഷപ്പെട്ട കഥകളും പലപ്പോഴായി മാദ്ധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. 'താരെ സമീൻ പർ' ചിത്രത്തിലെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയയായ ടിസ്‌ക ചോപ്രയും തനിക്ക് നേടിട്ട 'കാസ്റ്റിങ് കൗച്ച്' അനുഭവം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടി രാധിക ആപ്തയും ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു.

ഒരുപാട് കാസ്റ്റിങ് കൗച്ചുകളെയും ഇതിലൂടെ കടന്നുപോയിട്ടുള്ള ആളുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്ന് നടി പറയുന്നു. തെന്നിന്ത്യയിലെ ഒരു നടനിൽ നിന്നാണ് തനിക്ക് ആദ്യം ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്ന് നടി വെളിപ്പെടുത്തി.

സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഹോട്ടലിലെ തന്റെ റൂം ഫോണിൽ വിളിച്ച് പ്രേമലോലുപനായി സംസാരിച്ചതെന്ന് നടി പറയുന്നു. അയാളുടെ ഉദ്ദേശം മനസ്സിലായതോടെ ഫോണിലൂടെ വളരെ ദേഷ്യപ്പെട്ടെന്നും നടി പറഞ്ഞു. ഈ വിഷയത്തിൽ അയാൾ പിന്നീട് തന്നോട് വഴക്ക് കൂടിയെന്നും രാധിക വ്യക്തമാക്കി. എന്നാൽ ഇതുവരെയും ഒരാളും തന്നോട് നേരിട്ട് കൂടെകിടക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാധിക പറഞ്ഞു.

ഒരു ബോളിവുഡ് സിനിമ ചെയ്യുന്നുണ്ടെന്നും നിർമ്മാതാവിന് താനുമായി ഒരു കൂടിക്കാഴ്ച നടത്തണമെന്നും പറഞ്ഞ് ഒരു ഫോൺകോൾ രാധികയ്ക്ക് വന്നു. എന്നാൽ ആ നിർമ്മാതാവുമായി കിടക്കപങ്കിട്ടാൽ മാത്രമാണ് നായികയാക്കൂ എന്നായിരുന്നു ഫോണിലൂടെ അയാൾ പറഞ്ഞത്. അയാളുടെ ആവശ്യം കേട്ട തനിക്ക് ചിരിയാണ് വന്നതെന്നും കടന്നുപോകാനാണ് പറഞ്ഞതെന്നും രാധിക പറയുന്നു.

കഥകളും അനുഭവങ്ങളും ഇങ്ങനെ ഒരു വശത്ത് പോകും. പുതിയ ആളുകൾ വരും. കാസ്റ്റിങ് കൗച്ച് തുടർന്നു കൊണ്ടേയിരിക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP