ചിന്താവിഷ്ടയായ ശ്യാമള 14 വർഷം എന്തു ചെയ്യുകയായിരുന്നു; സംഗീത വീണ്ടും എത്തുമ്പോൾ
അയ്യോ അച്ഛാ പോവല്ലേ, അയ്യോ അച്ഛാ പോവല്ലെന്ന് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് ചിന്താവിഷ്ടയായ ശ്യാമളയുടെ ചിത്രമാണ്. വിജയനെന്ന ഭർത്താവിനെ നേർവഴിയിലെത്തിച്ചതിൽ വിജയിച്ച ശ്യാമള. ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവു മൂലം കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകൾ നെഞ്ചിലേറ്റിയവളാണ് ശ്യാമള. അവർ ചിന്തിച്ചതും പ്രവർത്തിച്ചതും കുടുംബത്തിന് വേണ്ടിയായിരുന്നു. അതിൽ വിജയിക്കുകയും ചെയ്തു.
ശരാശരി സ്ത്രീയുടെ ജീവത പ്രശ്നങ്ങളാണ് ശ്യാമള വരച്ചു കാട്ടിയത്. അതിനെ മലയാളി അംഗീകരിക്കുകയും ചെയ്തു. ഇതിലൂടെ സംഗീത ശ്യമളയായി. കേരളത്തിലെത്തിയാൽ ഇന്ന് ആരും സംഗീതയെ ആപേരിൽ വിളിക്കാനിടയില്ല. എല്ലാവർക്കും ശ്യാമളയാണ് ഇവർ. ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം അധികം സനിമകളിലൊന്നും ഈ മുഖത്തെ മലയാളി കണ്ടിട്ടുമില്ല.
എങ്കിലും ശ്യാമളയെ മലയാളി മറന്നില്ല. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ലഭിച്ച സംഗീത കുടുംബത്തിനായി വലിയൊരു ഗ്യാപ്പെടുത്തു. ഇപ്പോഴിതാ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്നു. അതിനും വിജയേട്ടൻ തന്നെ കാരണം. ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനും കഥാകൃത്തും സംവിധായകനുമെല്ലാമായ ശ്രീനിവാസൻ അപ്രതീക്ഷിതമായി സംഗീതയെ വിളിച്ചു.
നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമയുടെ ഒൺലൈൻ പറഞ്ഞു. ഷിബു ബാലന്റെ സിനിമയിൽ നായികയാകാമോ എന്ന് ചോദിച്ചു. സംഗീതയ്ക്ക രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ശ്രീനിവാസനിലുള്ള വിശ്വാസം മൂലം സമ്മതം മൂളി. കഥയും ഇഷ്ടമായി. അങ്ങനെ മലയാളിയുടെ ശ്യാമള പതിനാല് വർഷത്തിന് ശേഷം വീണ്ടും എത്തുന്നു. വനിതയുമായി നടത്തിയ അഭിമുഖത്തിലാണ് സംഗീത രണ്ടാവരവിന്റെ കഥ വ്യക്തമാക്കിത്.
എന്റെ ഫോണിലേക്ക് സിനിമയിൽ നിന്നുള്ള ഒരു കോൾ പോലും ഇപ്പോൾ വരില്ല. ഈ ഫോൺ നോക്കൂ പത്രക്കാരൻ, ഗ്രോസറി ഷോപ്പ്, ഇലക്ട്രീഷ്യൻ വീട്ടാവശ്യങ്ങൾക്കുള്ള നമ്പരേ ഇതിലുള്ളൂ. കുടുംബകാര്യങ്ങൾ തന്നെ ധാരാളമാണ്. അതുമായി ഒതുങ്ങിക്കൂടി. ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ചേ എനിക്ക് ചിന്തിക്കേണ്ടിയിരുന്നുള്ളൂ. സാമൂഹ്യ കാര്യങ്ങളെക്കുറിച്ച് തീരെ അപ്ഡേറ്റഡ് ആയിരുന്നില്ല. സാധാരണക്കാരിയായ വീട്ടമ്മ എന്തൊക്കെ അറിയുമായിരുന്നോ അതേ എനിക്കും അറിയുമായിരുന്നുള്ളൂവെന്നും സംഗീത പറയുന്നു. ചെന്നെയിലായിരുന്നതുകൊണ്ട് കേരളത്തിലെ വിശേഷങ്ങൾ അറിയാനും കഴിഞ്ഞില്ല. അമ്മയുടെ വീട് പാലക്കാടാണ്. അച്ഛന്റെ നാട് കോട്ടയ്ക്കലും. എല്ലാ വർഷവും മുടങ്ങാതെ അവിടുത്തെ ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു.
അഭിനയമില്ലെങ്കിലും പൂർണ്ണമായും സിനിമയെ മറക്കാൻ മലയാളികളുടെ ശ്യാമളയ്ക്ക് കഴിയുമായിരുന്നില്ല. സ്വന്തം ജീവത പങ്കാളി സംവിധായകനാണ്. തമിഴിലെ തിരക്കുള്ള സിനിമാപ്രവർത്തകൻ. ഭർത്താവിന്റെ സിനമാ ചർച്ചകളിലും പങ്കാളിയായി. എന്നാലും അപൂർവ്വമായി മാത്രമേ ഷൂട്ടിങ്ങ് സ്ഥലങ്ങളിൽ എത്തുമായിരുന്നുള്ളൂ. പക്ഷേ മലയാള സിനിമയുമായി അറിയാതൊരു അകലം വന്നു. വെള്ളിത്തരയിലെ മടങ്ങിവരവിലൂടെ ഇതു മാറുമെന്നാണ് നടിയുടെ പ്രതീക്ഷ.
സിനിമയെ ഞാനേ വിട്ടുള്ളൂ. സിനിമ എന്നെ വിട്ടില്ല. സിനിമയിൽ നിന്നുള്ള ക്ഷണങ്ങൾ എന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. ആ കോളുകളൊന്നും ഞാൻ അറ്റന്റ് ചെയ്യാറില്ല. എന്നു വച്ചാൽ അറിയാറില്ല. എല്ലാം ഭർത്താവിനെ ഏൽപ്പിച്ചിരിക്കുകയാണ്. അദ്ദേഹമാണ് അവരുമായി സംസാരിക്കുന്നത്. ആരാണ് വിളിച്ചതെന്ന് എന്നോട് പറയും. അദ്ദേഹം സംവിധായകനായതുകൊണ്ട് ഇടയ്ക്ക് സെറ്റിൽ വാ, അല്ലെങ്കിൽ ടെക്നിക്കൽ ഹെൽപ്പ് എന്തെങ്കിലും ചെയ്തു താ എന്നൊക്കെ പറഞ്ഞ് വിളിക്കുമായിരുന്നു. പക്ഷേ ആ ഭാഗത്തേയ്ക്ക് പോയില്ല. അദ്ദേഹത്തിന്റെ സെറ്റിലെത്തുന്ന സീനിയർ ആർട്ടിസ്റ്റുമാർ എന്നെക്കുറിച്ച് ചോദിക്കും. അവർ കാണണം എന്നു പറയുമ്പോൾ മാത്രം അങ്ങോട്ടു പോകും-സംഗീത പറയുന്നു.
അഭിനയത്തെക്കാൾ പാട് വീട്ടുഭരണമാണെന്ന് തിരിച്ചറിഞ്ഞ പതിനാല് വർഷങ്ങൾ. കുടുംബ ജീവിതത്തിൽ വിജയം വരിക്കുക കടുത്ത വെല്ലുവിളിയാണെന്നും അവർ പറയുന്നു. വീട്ടമ്മയുടെ ജോലി അഭിനയത്തേക്കാൾ കഷ്ടമെന്നേ ഞാൻ പറയൂ. നല്ല അമ്മയാകുക എന്നത് ശരിക്കും വെല്ലുവിളിയാണ്. ആ വെല്ലുവിളി ആസ്വദിക്കുകയാണിപ്പോൾ. അവളെ സ്ക്കൂളിൽ ഡ്രോപ്പ് ചെയ്യുക, തിരികെ വിളിച്ചുകൊണ്ട് വരുക, നന്നായി വളർത്തുക ഇതൊക്കെയാണ് എനിക്കു പ്രധാനം. മോളുടെ ആരോഗ്യം നോക്കണം. പഠനം നോക്കണം. സത്യത്തിൽ അഭിനയത്തെക്കുറിച്ച് ഞാൻ ഇത്ര സീരിയസ്സായി ചിന്തിച്ചിട്ടില്ല. അത് കാഷ്വലായി ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കുന്നു.
ഈ ലൊക്കേഷനിലിരിക്കുമ്പോൾ പോലും മോളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്. അവരുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ വേണം. ആദ്യമായാണ് അവൾ ഞാൻ ഇല്ലാതെ നിൽക്കുന്നത്. കുറെ ദിവസം അവളെ പിരിഞ്ഞിരിക്കാനാവില്ല. അതുകൊണ്ട് പല ഷെഡ്യൂളുകളായാണ് ഷൂട്ടിങ്. ഇടയ്ക്ക് അവളെ കാണാൻ പോകാമല്ലോ-നടിയിലെ മാതൃത്വം പറയുന്നു. ഈ ശരാശരി സ്ത്രീയുടെ വികാരം തന്നെയാണ് ചിന്താവിഷ്ടയായ ശ്യാമളയും പകർന്ന് തന്നത്.
ഞാൻ വീണ്ടും അഭിനയിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയതല്ല. എല്ലാം പെട്ടെന്നു സംഭവിച്ചു. ഇനിയും അങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിക്കുമായിരിക്കും. ഇപ്പോൾ അത്രയേ ചിന്തിക്കാനാവുന്നുള്ളൂ. സിനിമയിൽ നിൽക്കുമെന്നോ സിനിമ വിടുമെന്നോ പറയാനാവില്ല. ജീവിതത്തെ അതിന്റെ പാട്ടിനു വിടുന്നു, സിംപിൾ-ഭാവിയെ കുറിച്ച് താരജാഡകളൊന്നുമില്ലാതെ സംഗീത പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍