Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡ്രൈവറായി എത്തി ലാൽ ചിത്രങ്ങളുടെ നിർമ്മാതാവായതെങ്ങനെ..? കോടികൾ എറിഞ്ഞ് കോടികൾ കൊയ്യുന്ന നിർമ്മാതാവായപ്പോഴും ആന്റണി പറയുന്നു തന്റെ മുതലാളി മോഹൻലാൽ തന്നെയെന്ന്; ലാലേട്ടന്റെ ഡ്രൈവറായി അറിയപ്പെടാനാണ് താൽപ്പര്യമെന്നും ആന്റണി പെരുമ്പാവൂർ

ഡ്രൈവറായി എത്തി ലാൽ ചിത്രങ്ങളുടെ നിർമ്മാതാവായതെങ്ങനെ..? കോടികൾ എറിഞ്ഞ് കോടികൾ കൊയ്യുന്ന നിർമ്മാതാവായപ്പോഴും ആന്റണി പറയുന്നു തന്റെ മുതലാളി മോഹൻലാൽ തന്നെയെന്ന്; ലാലേട്ടന്റെ ഡ്രൈവറായി അറിയപ്പെടാനാണ് താൽപ്പര്യമെന്നും ആന്റണി പെരുമ്പാവൂർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളു. ആന്റണി പെരുമ്പാവൂർ. ഡ്രൈവറായി എത്തി കോടികൾ മുടക്കുന്ന മോഹൻലാൽ ചിത്രങ്ങളുടെ നിർമ്മാതാവായി മാറിയ വ്യക്തിയാണ് ആന്റണി. കുറച്ച് ദിവസത്തേയ്ക്ക് സൂപ്പർ സ്റ്റാറിന്റെ ഡ്രൈവറായി എത്തിയ യുവാവ് ലാലേട്ടന്റെ ഉറ്റസുഹൃത്തായി മാറിയ അവിശ്വസനീയ കഥയാണ് ആന്റണിയുടേത്.

ഇപ്പോൾ കോടികൾ മുടക്കുന്ന നിർമ്മാതാവാണെങ്കിലും ഇന്നും മോഹൻലാലിന്റെ ഡ്രൈവർ എന്നറിയപ്പെടാനാണ് താൽപര്യമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആഗ്രഹം.1987ൽ പട്ടണപ്രവേശം സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെ സെറ്റിൽ ഡ്രൈവറായി എത്തിയതാണ് ആന്റണി. തുടർന്ന് 22 ദിവസം നീണ്ട ഷൂട്ടിങിൽ മോഹൻലാലിന്റെ ഡ്രൈവറായി. ഇതിനിടെ മോഹൻലാൽ വീട്ടുകാര്യങ്ങൾ വരെ ചോദിച്ചറിഞ്ഞു. ഷൂട്ടിങ് അവസാനിച്ചതോടെ ഡ്രൈവർ ജോലിയും തീർന്ന് നാട്ടിലെത്തിയെങ്കിലും വീണ്ടും മൂന്നാംമുറയുടെ ഷൂട്ടിങ്ങ് സൈറ്റിലും ലാലിന്റെ ഡ്രൈവറാകാനുള്ള ഭാഗ്യം ആന്റണിക്കുണ്ടായി.

അതിൽ പിന്നെ ലാലിന്റെ സ്ഥിരം ഡ്രൈവറുമായി ആന്റണി മാറി. പിന്നീട് ആന്റണിയുടെ ജീവിതം സ്വപ്നം കണ്ടതിലുമൊക്കെ ഏറെ മുകളിലായിരുന്നു. തുടർന്ന് ഡ്രൈവറിൽനിന്നും മോഹൻലാലിന്റെ മാനേജരായ ആന്റണി തുടർന്നാണ് ആശീർവാദ് പ്രൊഡക്ഷൻസിലൂടെ നിർമ്മാതാവായത്. ലാലിന്റെ 25 ഓളം ചിത്രങ്ങളാണ് ആന്റണി നിർമ്മിച്ചത്. പലതും സൂപ്പർഹിറ്റുകളായിരുന്നു.

അതേസമയം ഇപ്പോഴും അർഹിക്കുന്ന പരിഗണ തനിക്ക് പലരും നൽകുന്നില്ലെന്നും ആന്റണിക്ക് പരാതിയുണ്ട്. ഒരു ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡും വാങ്ങിയ നിർമ്മാതാവായിട്ടും പത്രങ്ങളിലും ചാനലിലുമൊന്നും ഒരു ഫോട്ടോ പോലും വന്നില്ലെന്നും ആന്റണി പറയുന്നു. ലാലിന്റെ പണം കൊണ്ടാണ് ചിത്രങ്ങൾ നിർമ്മിക്കുന്നതെന്ന് പറയുന്നവർക്കും നൽകാൻ ആന്റണിക്ക് ചുട്ടമറുപടിയുണ്ട്. മോഹൻലാൽ എന്ന വലിയ മനുഷ്യൻ എന്നെ വിശ്വസിച്ചു പണം ഏൽപിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ? എന്നാണ് ആന്റണി മറുചോദ്യം.

മോഹൻലാൽ ചിത്രങ്ങളുടെ കഥ കേൾക്കുന്നതിനാൽ തന്നെ ആന്റണി കേട്ടാലെ ലാൽ അഭിനയിക്കൂ എന്നു പറയുന്നത് വെറും ആരോപണം മാത്രമെന്നും ആന്റണി പറയുന്നു. മോഹൻലാലിന്റെ ബിസിനസിലും ആന്റണി സജീവമായി പങ്കാളിയാണ്. അതേസമയം എന്നും ലാലിന്റെ ഡ്രൈവർ എന്നറിയപ്പെടണം എന്നു തന്നെയാണ് തന്റെ ആഗ്രഹമെന്നും ആന്റണി വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP