2007ൽ ആദ്യപടം എട്ടുനിലയിൽ പൊട്ടിയതോടെ പഠിച്ചത് ഒറ്റയ്ക്ക് പടമെടുക്കുന്നത് റിസ്ക് ആണെന്ന ഗുണപാഠം; പിന്നെയും ജയപരാജയങ്ങൾ മാറി മറിഞ്ഞപ്പോൾ ഒന്നു ബ്രേക്കിട്ട് പോക്കിരി രാജയുമായി ഗംഭീരൻ വരവ്; ഫ്ളാഷിൽ തുടങ്ങി പുലിമുരുകനിലൂടെ നൂറുകോടി ക്ളബ്ബിൽ കയറി റെക്കോഡിട്ട് രാമലീലയുമായി മുന്നോട്ട്; ഇനി രാജാ 2 എടുക്കാൻ ഒരുങ്ങുന്ന അബുദാബിയിലെ ബിസിനസ്സുകാരൻ ടോമിച്ചൻ മുളകുപാടത്തിന്റെ കഥ
റിയാസ് അസീസ്
തിരുവനന്തപുരം:2015 മുതൽ ഓരോ മലയാളികളും കേൾക്കുന്ന പോരാണ് ടോമിച്ചൻ മുളകുപാടം. സിനിമ റിലീസ് ആവട്ടെ നിർമ്മാണമാവട്ടെ വിവാദമാവട്ടെ റെക്കോർഡുകളാവട്ടെ ഏതിലും അടുത്തകാലത്തായി സജീവമായി കാണുന്ന പോരുകളാണ് ടോമിച്ചൻ മുളക് പാടവും മുളക്പാടം റിലീസും.
അബൂദാബിയിൽ ബിസിനസ്സുകാരനായിരുന്ന ടോമിച്ചൻ മുളക്പാടം സിനിമയുടെ വെള്ളി വെളിച്ചത്തിന്റെ റിസ്ക് എടുക്കുന്നത് 2007 ൽ ആയിരുന്നു. മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയ ചിത്രമായ ഫ്ളാഷ് ആയിരുന്നു മുളക്പാടത്തിന്റെ ആദ്യ ചിത്രം. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രം തീയറ്ററിലും മിന്നി മറിഞ്ഞപ്പോൾ സിനിമ മേഖലയിലേക്കുള്ള തുടക്കം ഒരു മിന്നി മറയലായി മാറി.
ആദ്യ ചിത്രത്തിന്റെ വൻ പരാജയത്തിന്റെ ഷോക്കിൽ നിന്നും ടോമിച്ചൻ മുളക്പാടം എന്ന ബിസിനസ്സ് രാജാവ് പെട്ടന്ന് തന്നെ ഉയർത്തെഴുനേറ്റു.വൻ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണ്ട് പലരും ഏറ്റെടുക്കാതെ ഉപേക്ഷിച്ച ചത്രമായിരുന്നു ഫ്ളാഷ് എന്ന് ടോമിച്ചന് പിന്നീടാണ് മനസ്സിലായത്. പിന്നീട് വലിയ റിസ്ക് ഓറ്റയ്ക്ക് എടുക്കാതെ സിനിമ ഡിസ്ട്രിബ്യൂഷൻ രംഗത്താണ് ടോമിച്ചൻ പിന്നീട് ബിസിനസ് തന്ത്രങ്ങൾ പ്രയോഗിച്ചത്.
തുടർന്ന് വലിയ താരങ്ങളുടേതല്ലാത്ത യുവതാരങ്ങൾ അണി നിരന്ന മൂന്ന് ചത്രങ്ങൾ മുളക്പാടം ഫിലിംസ് വഴി ടോമിച്ചന് തീയറ്ററുകളിലെത്തിച്ചു. സ്വപ്നക്കൂടിന്റെ വലിയ വിജയം മുന്നിൽ കണ്ട് കമൽ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടമായിരുന്നു ആദ്യ ചിത്രം. ജയസൂര്യ, നരേൻ, ഇന്ദ്രജിത്ത്, മീരാജാസ്മിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ലെങ്കിലും നഷ്ടം വരുത്തിയിരുന്നില്ല.
പിന്നീട് മറ്റൊരു യുവതാര ചിത്രവുമായി ടോമിച്ചൻ വീണ്ടുമെത്തി പൃത്വിരാജ്, കുഞ്ചാക്കോ ബോബൻ,ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ലോലിപോപ്പ് ആയിരുന്നു അടുത്ത ചിത്രം. ചിത്രവും തീയറ്ററിൽ പ്രതീക്ഷിച്ച ആളെ കൂട്ടിയില്ല. തുടർന്ന് മലയാളത്തിന്റെ ക്രാഫ്റ്റ്മാൻ ആയിരുന്ന ഐ.വി. ശശിയുടെ വെള്ളത്തൂവലും മുളക് പാടം റിലീസിലൂടെ തീയറ്ററുകളിലെത്തി. എന്നാൽ വെള്ളത്തൂവൽ തീയറ്റ്റു പോലും കാണാതെ പറന്ന് പോയപ്പോൾ ടോമിച്ചൻ പരിപാടിക്ക് ഒന്ന് ബ്രേക്ക് ഇട്ടു. ഇനി വലിയൊരു വിജയത്തിലേക്ക് മാത്രമേ തന്റെ ചിത്രം പോകാവൂ എന്ന് കരുതി ടോമിച്ചൻ മമ്മൂട്ടിയുമായി കൈകോർക്കുന്നത്.
ജോഷിയുടെ അസിസ്റ്റന്റ് ആയിരുന്ന വൈശാഖ് എന്ന യുവസംവിധായകനിൽ വിശ്വസിച്ച് മലയാളത്തിന്റെ മെഗാ സ്റ്റാറിനേയും സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിക്കുന്ന പൃത്വിരാജിനേയും നായകനാക്കി പോക്കിരി രാജ എന്ന ചിത്രം നിർമ്മിക്കുന്നത്. ആറു കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 2010ലെ ഏറ്റവും വലിയ വിജയമായി മാറി. 25 കോടിയോളം രൂപയാണ് പോക്കിരി രാജ അന്ന് കളക്റ്റ് ചെയ്തത്. ചിത്രത്തിൽ വലിയ വിശ്വാസമുണ്ടായിരുന്ന ടോമിച്ചൻ ചിത്രത്തിന്റെ സാറ്റലൈറ്റ് പോലും ചിത്രത്തിന്റെ റിലീസിന് ശേഷമാണ് നൽകിയത്.
തുടർന്ന് സജി സുരേന്ദ്രന്റെ ചിത്രങ്ങളായ ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഫോർ ഫ്രണ്ട്സ് ശരാശരി വിജയമായപ്പോൾ കുഞ്ഞളിയൻ തീയറ്ററിൽ മൂക്കും കുത്തി വീണു. തുടർന്ന് തനിക്ക് ഏറ്റവും വലിയ വിജയം നൽകിയ വൈശാഖിനെ തന്നെ കൂട്ടു പിടിക്കാൻ ടോമിച്ചൻ തീരുമാനിച്ചു. മോഹൻലാലിനെ നായകനാക്കി ഒരു മാസ് മസാല എന്റർടൈനർ അതായിരുന്നു എല്ലാവരുടേയും ലക്ഷ്യം. നരസിംഹത്തിലും ആറാം തമ്പുരാനിലുമെല്ലാം മീശ പിരിച്ചപ്പോൾ തീയ്റ്റർ ഇളകി മറിഞ്ഞത് ആവർത്തിക്കാൻ ഇനിയും ആവുമെന്ന പ്രതീക്ഷയിലാണ് ഉദയകൃഷ്ണയുമായി ചേർന്ന് പുലിയൂരിലെ പുലിമുരുകന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുന്നത്.
2012 ലെ കുഞ്ഞളിയന്റെ പരാജയത്തിന് ശേഷം 2015ൽ പുലിമുരുകൻ എന്ന പ്രോജക്ടുമായാണ് ടോമിച്ചൻ വീണ്ടും വരുന്നത്. ആറ് മാസത്തെ ഷൂട്ടിങ്ങിനൊടുവിൽ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയിൽ 25 കോടി മുടക്കി പുലിമുരുകൻ ഒക്ടോബർ ഏഴിന് കേരളക്കരയാകെ റിലീസ് ചെയ്തത്. പിന്നീട് മലയാളം വലിയ സിനിമകളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.150 കോടിയിലധികം കളക്റ്റ് ചെയ്ത പുലിമുരുകനു ശേഷം വീണ്ടും സ്വന്തം ചിത്രത്തിന്റേതല്ലാത്ത ഒരു ഡിസ്ട്രിബ്യൂഷനുമായി ടോമിച്ചൻ രംഗത്ത് വരുന്നത്. തല അജിത്ത് നായകനായ വിവേകം ആയിരുന്നു ടോമിച്ചന്റെ പുതിയ സംരംഭം. 300ൽ അധികം തീയറ്ററുകളിൽ ചിത്രം എത്തിച്ച് പരമാവധി തുക പെട്ടെന്ന് സ്വന്തമാക്കുക എന്ന ലക്ഷ്യംവച്ച് കളിച്ച ടോമിച്ചൻ പെട്ടന്ന് തന്നെ അത് സ്വന്തമാക്കി.
എന്നാൽ ഇതിന് മുമ്പ് ആണ് ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുന്ന രാമലീല ടോമിച്ചൻ മുളക്പാടം നിർമ്മിക്കാൻ ഒരുങ്ങുന്നത്. സാധാരണ രീതിയിൽ ഒരു ദിലീപ് ചിത്രം എന്ന പേരിൽ പുറത്തിറങ്ങുമായിരുന്ന രാമലീല ദിലീപിന്റെ അറസ്റ്റോടെ മാർക്കറ്റിന്റെ പുതു തന്ത്രങ്ങൾ മലയാള സിനിമക്ക് കാണിച്ച് കൊടുത്താണ് പുറത്തിറക്കിയത്. ഏതൊരു നിർമ്മാതാവും തകർന്ന് പോകുന്ന സാഹചര്യത്തിൽ പോലും ബിസിനസ്സുകാരന്റെ മറു തന്ത്രങ്ങൾ ഒളിപ്പിച്ച് ടോമിച്ചൻ പതുങ്ങി നിന്നു.
ദിലീപിന്റെ ജാമ്യത്തിന് ശേഷം ചിത്രം റിലീസ് ചെയ്യാമെന്നുള്ള സാഹചര്യത്തിൽ നിന്ന ടോമിച്ചൻ ദിലീപിന് എതിരെയുള്ള കേസ് ശക്തമാകുന്നതോടെ റൂട്ടു മാറ്റാൻ ആരംഭിച്ചു. പുട്ടിന് പീര പോലെ ട്രെയിലറും പോസ്റ്ററുകളുമിറക്കി ടോമിച്ചൻ രാമലീല എന്ന് സാധാരണക്കാരനെക്കൊണ്ട് പറയിപ്പിച്ചു. ഇതിനിടയിൽ സിനിമ ബഹിഷ്കരിക്കണമെന്ന പലരുടേയും പ്രസ്താവനകൾ ബിസിനസ്സ് തന്ത്രങ്ങളിലെ മാർക്കറ്റിങ്ങ് രീതിയാക്കി പൊളിച്ചെഴുതി.
സിനിമ നടന്റെ പേരിലല്ല സംവിധായകന്റെ പേരിലാണ് എന്ന് പറഞ്ഞ് ടോമിച്ചൻ എതിരാളികളുടെ വായടപ്പിച്ചു. ദിലീപിന്റെ ജാമ്യം വൈകുന്നതോടെ സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്യാൻ ടോമിച്ചൻ തീരുമാനിക്കുകയായിരുന്നു. എതിരാളികൾ കൂടുതൽ ശക്തമായി പ്രതികരിക്കുമ്പോളും ടോമിച്ചൻ പതറാതെ നിന്നു. സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്തപ്പോൾ എതിരാളികളെ അംബരപ്പിച്ചുള്ള ജന സാഗരമാണ് തീയറ്ററിൽ എത്തിയത്.
ദിലീപിന്റെ സിനിമയെ എതിർത്ത് മഞ്ജു വാര്യരുടെ ഉദാഹരണം സുജാതയെ അനുകൂലിച്ചവർ പോലും തീയറ്ററുകളിൽ ഒഴുകിയെത്തിയതോടെ ചിത്രം കോടികളാണ് വാരിയത്. അതേ സമയം ദുൽഖർ ചിത്രം സോളോയുടെ റിലീസിന്റെ പേരിൽ രാമലീല പല തീയറ്ററിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടത്തിയതോടെ ടോമിച്ചൻ രംഗത്ത് എത്തി. ഹോൾഡ് ഓവറാവാതെ ചിത്രം മാറ്റിയാൽ പണി തരുമെന്ന ടോമിച്ചന്റെ ഭീഷണിയിൽ തീയറ്ററുകാരും വീണു.
ഇനി ടോമിച്ചൻ മമ്മൂട്ടി ചിത്രമായ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജാ 2 ആണെന്നാണ് പ്രതീക്ഷിക്കുന്നത്. വൈശാഖ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജ പോലെ വലിയ വിജയമാകുമെന്ന വിശ്വാസത്തിലാണ് ടോമിച്ചനും കൂട്ടരും.
Stories you may Like
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- എൻഐടി വിദ്യാർത്ഥിയുടെ സസ്പെൻഷൻ പിൻവലിച്ചു
- മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം; വിനോദ് വേഷമിട്ടത് പത്തോളം സിനിമകളിൽ
- വിജയ് ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ തകർത്ത് കേരളം ക്വാർട്ടറിൽ
- സഞ്ജു സെഞ്ചുറി നേടിയിട്ടും കേരളത്തിന് തോൽവി; റെയിൽവേസിന് 18 റൺസ് ജയം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍