രാജാവിന്റെ മകനെ മലയാളി മറക്കില്ല, കണ്ണന്താനത്തേയും; ലാലിനെ സൂപ്പറാക്കിയ മനസ്സ് നിറയെ ഇപ്പോഴും സിനിമ തന്നെ; സംവിധായക മേലങ്കി വീണ്ടും തമ്പി കണ്ണന്താനം അണിയുമോ?
മെഡിസിൻ പഠിച്ചാൽ ഡോക്ടറാകാം, എഞ്ചിനീയറിങ് പഠിച്ചാൽ എഞ്ചിനീയറും. എക്ഷേ സിനിമ പഠിച്ചാൽ ഒരിക്കലും സിനിമാക്കാരനാകില്ല. അറിയാനുള്ള വ്യഗ്രതയും ഡെഡിക്കേഷനും, ഏതു കഷ്ടപ്പാടും നേരിടാനുള്ള മനഃസ്ഥിതിയും, ഒന്നുമായില്ലെങ്കിലും പരിഭവമില്ല എന്ന ചിന്താഗതിയുമുണ്ടെങ്കിലേ സിനിമയിൽ എന്തെങ്കിലും ആകാൻ കഴിയൂ- രാജാവിന്റെ മകനിലൂടെ മലയാളിയുടെ സൂപ്പർ സംവിധായനായ തമ്പി കണ്ണന്താനത്തിന് പുതു തലമുറയോട് പറയാനുള്ളത് ഇതാണ്. നേരത്തേ കരുതിവച്ച വഴികളിലൂടെ സിനിമയിലെത്തുന്നവർ അപൂർവ്വമാണെന്നും കണ്ണന്താനം കൂട്ടിച്ചേർക്കുന്നത് സ്വന്തം അനുഭവതാളിൽ നിന്നാണ്.
സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായി മലയാള സിനിമയിൽ നിറഞ്ഞ വ്യക്തിയാണ് തമ്പി കണ്ണന്താനം. മോഹൻലാലിന് സൂപ്പർ താരപദവി നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവയാണ് സംവിധാനത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 80-90 കാലഘട്ടങ്ങളിൽ വെള്ളിത്തിരയിൽ ആക്ഷൻ രംഗങ്ങളൊരുക്കി സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്.
ഞാനിവിടെത്തന്നെയുണ്ട്. എവിടെയും പോയിട്ടില്ല. അതറിയുന്നതു കൊണ്ടാണല്ലോ പലരും നമ്മളെ തിരക്കുന്നത്. 2004 നു ശേഷം സിനിമ ചെയ്തില്ലെന്നു കരുതി സിനിമ എടുക്കില്ല എന്ന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കണ്ണന്താനം പറയുന്നു. സഹസംവിധായകനായി അമ്പതോളം സിനിമകളിൽ പ്രവർത്തിച്ച ശേഷമാണയാൾ സ്വതന്ത്ര സിനിമാ സംവിധായകനായത്. ആദ്യ രണ്ടു സിനിമകളുടെ പരാജയം മനോവിഷമമുണ്ടാക്കിയെങ്കിലും 'രാജാവിന്റെ മകനി'ലൂടെ മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമ നൽകാൻ തമ്പി കണ്ണന്താനമെന്ന സംവിധായകനു കഴിഞ്ഞു. പിന്നെയങ്ങോട്ട് സ്ക്രീനിൽ കണ്ണന്താനമെന്ന് കണ്ടാൽ മലയാളി കൈയടിച്ചു.
കാഞ്ഞിരപ്പള്ളിയിലെ തറവാട്ടിൽ നിന്ന് കോടമ്പാക്കത്തേക്ക് വണ്ടി കയറിയ ഇരുപത്തഞ്ചുകാരന്റെ മനസ്സു നിറയെ സിനിമയുടെ നിറപ്പകിട്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ ഗ്രാന്റ്പേരൻസിനൊപ്പമായിരുന്നു കുട്ടിക്കാലം. വളരെ ചെറുപ്പത്തിൽ തന്നെ മലയാളം നന്നായി വായിച്ചു തുടങ്ങി. അഞ്ചു വയസ്സു മുതൽ പത്രം വായിക്കും. എസ്റ്റേറ്റിൽ ഷൂട്ടിങ് ഉള്ളതുകൊണ്ട് സിനിമാവണ്ടിയും വിവിധ നിറങ്ങളിലുള്ള സിനിമാ നോട്ടീസുകളും സ്ഥിരം കാഴ്ചയായിരുന്നു. വായനയും സിനിമയും അതിലുള്ളതുകൊണ്ട് നോട്ടീസുകൾ ഞാൻ സൂക്ഷിച്ചു വച്ചു. വ്യത്യസ്ത സിനിമാക്കഥകൾ കാര്യമായിത്തന്നെ വായിക്കും. പക്ഷേ കഥ ഇഷ്ടമായി വരുമ്പോൾ 'ശേഷം വെള്ളിത്തിരയിൽ' എന്നെഴുതി നോട്ടീസ് അവസാനിക്കും. വെള്ളിത്തിരയിലെന്ത് എന്ന ചിന്ത വന്നത് അങ്ങനെയാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ സിനിമ 'ശകുന്തള' കണ്ടു. കാണാനുള്ള കാരണം നോട്ടീസാണെങ്കിലും കണ്ടപ്പോൾ നോട്ടീസും കഥയുമൊക്കെ മറന്നു. മനസ്സ് സിനിമയെ പ്രണയിക്കാനും തുടങ്ങി-കണ്ണന്താനം ഓർമിക്കുന്നു
ചെന്നൈയിൽ പോയത് സിനിമ പഠിക്കാനാണ്. സംവിധായകൻ ശശികുമാർ സാറിനെ പരിചയപ്പെട്ടു. സെറ്റുകളിൽ നിന്ന് പലതും പഠിച്ചു. പിന്നീട് 'മിനിമോൾ വത്തിക്കാനിൽ' എന്ന സിനിമയിൽ ജോഷിക്കൊപ്പം കൂടി. അൻപതിലധികം സിനിമകളിൽ അസിസ്റ്റന്റായി. ആദ്യ സംവിധാനത്തിൽ 'താവളം' എന്ന സിനിമ ചെയ്തു. പരാജയപ്പെട്ടപ്പോൾ അതെങ്ങനെ തകർന്നെന്നും, പ്രേക്ഷകരുടെ മനസ്സറിഞ്ഞില്ലല്ലോ എന്നും സങ്കടപ്പെട്ടു. പിന്നീട് ചെയ്ത 'പാസ്പോർട്ട്', 'ആ നേരം ആൽപ്പ നേരം' എന്നീ സിനിമകൾ വിജയിച്ചിരുന്നെങ്കിൽ എന്റെ സിനിമയുടെ പാറ്റേൺ തന്നെ മാറിയേനെ. എല്ലാമുണ്ട് കഥയില്ലാത്തതാണ് പ്രശ്നമെന്ന് തോന്നിയപ്പോൾ ജോഷി വഴി പരിചയപ്പെട്ട ഡെന്നീസ് ജോസഫിനൊപ്പം 'രാജാവിന്റെ മകൻ' ജനിച്ചു. അവിടെ മോഹൻലാൽ സൂപ്പർ താരമായി. അതിമാനുഷിക സിനിമകൾക്ക് കണ്ണന്താനം സ്റ്റൈൽ വന്നു.
'രാജാവിന്റെ മകൻ' സൂപ്പർഹിറ്റായപ്പോൾ ഒരു കാര്യം മനസ്സിലാക്കി. ജയം, ഒന്നും തരില്ല. പക്ഷേ സ്നേഹിതർ, ബന്ധുക്കൾ എന്നിങ്ങനെ പലതും നഷ്ടപ്പെടുത്തും. ആ വിജയം എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ഇതു ഞാനാരോടും പറഞ്ഞിട്ടില്ല. 'മാസ്മരം' ഒരു പരാജയമായിരുന്നു. അതിലെ പല തെരഞ്ഞെടുപ്പുകളും തെറ്റായിപ്പോയി. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിട്ടും ആരും ആ സിനിമയുടെ മോശവശങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞില്ല. സിനിമ ഒരു ടെക്സ്റ്റ്ബുക്കാണ്. ഏതൊരു കലാകാരന്റെയും അവസാനത്തെ ആഗ്രഹം ഒരു സിനിമയിൽ അഭിനയിക്കണമെന്നുള്ളതാണ്. സിനിമയിൽ വന്നുപെട്ടു എന്നതു തന്നെ വലിയ ഭാഗ്യമാണ്. ഇതൊന്നുമല്ലാതെ വിലപിച്ചു വിട പറഞ്ഞവർ എത്രയോ പേരുണ്ട്-കണ്ണന്താനം പറയുന്നു.
ഭാര്യ മരിയയാണ് എല്ലാത്തിനും കരുത്ത്. വിവാഹത്തിനു മുമ്പ് 'ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും' 'രാജാവിന്റെ മകനും' ഒരുമിച്ച് തീയേറ്ററിൽ വന്നപ്പോൾ ഞാൻ ഗാന്ധി നഗറാണ് കണ്ടത്. വിവാഹത്തിനുശേഷം എന്നെ അതുപറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്ന് മരിയ തുറന്ന് സമ്മതിക്കുന്നു. പിന്നീട് ആക്ഷൻ സിനിമകൾ ഇഷ്ടമായി. ഐശ്വര്യയ്ക്കും ഇളയവൾ എയ്ഞ്ചലയ്ക്കും സിനിമ ഇഷ്ടമാണ്. എയ്ഞ്ചലയ്ക്ക് കൂടുതലിഷ്ടമായിരുന്നെങ്കിലും അവൾ എഞ്ചിനീയറിങ് എടുത്തു. ഇപ്പോഴവൾ അമേരിക്കയിലാണ്. ഐശ്വര്യ സിനിമാ നിർമ്മാണം പഠിക്കുന്നു.
2004 നുശേഷം സിനിമ ചെയ്തില്ല. നല്ല കഥകളില്ലാത്തതുകൊണ്ടാണ് നല്ല സിനിമകൾ ജനിക്കാത്തതെന്ന് പലരും പറയുന്നു. എനിക്കങ്ങനെ തോന്നുന്നില്ല. കഥയില്ലാത്ത സിനിമകൾ ഇറങ്ങുമ്പോൾ നന്മയുടെ നനവുള്ള, കഥയുള്ള സിനിമകൾ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്നു. അത്തരം കഥകൾ െതരഞ്ഞെടുക്കപ്പെടാത്തതാണ് പ്രശ്നം. അത് പരിഹരിക്കപ്പെട്ടാൽ ഉടനെ ഒരു സിനിമ ഉണ്ടാകുമെന്ന് കണ്ണന്താനം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍