Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടുതൽ അവസരം തരാമെന്നു പറഞ്ഞ് സംവിധായകൻ കിടപ്പറയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി നടി ടിസ്‌ക ചോപ്ര; മലയാളത്തിലുൾപ്പെടെ അഭിനയിച്ച നടിയുടെ വെളിപ്പെടുത്തൽ ചർച്ചചെയ്ത് സിനിമാലോകം; ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ച 'ഇഴജന്തു'വിനെ നടി കബളിപ്പിച്ചത് ഇങ്ങനെ

കൂടുതൽ അവസരം തരാമെന്നു പറഞ്ഞ് സംവിധായകൻ കിടപ്പറയിലേക്ക് ക്ഷണിച്ചെന്ന വെളിപ്പെടുത്തലുമായി നടി ടിസ്‌ക ചോപ്ര; മലയാളത്തിലുൾപ്പെടെ അഭിനയിച്ച നടിയുടെ വെളിപ്പെടുത്തൽ ചർച്ചചെയ്ത് സിനിമാലോകം; ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ച 'ഇഴജന്തു'വിനെ നടി കബളിപ്പിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മുംബയ്: നടിമാരെ ഇംഗിതത്തിന് വിധേയമാക്കാൻ സിനിമാ മേഖലയിൽ പൊതുവെയും ബോളിവുഡിൽ പ്രത്യേകിച്ചും ശ്രമങ്ങൾ നടക്കുന്നതായി നിരവധി തവണ ആക്ഷേപങ്ങളുയർന്നിട്ടുണ്ട്. കാസ്റ്റിക് കൗച്ച് എന്ന പേരിൽ തന്നെ ചൂഷണം ചെയ്യാൻ സംവിധായകൻ ശ്രമിച്ചതായി മലയാളത്തിൽ മായാബസാർ, നിർണായകം സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടി ടിസ്‌ക ചോപ്ര വെളിപ്പെടുത്തിയത് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

തന്നെ കീഴ്‌പ്പെടുത്താൻ സംവിധായകൻ നടത്തിയ ശ്രമങ്ങളും സൂത്രം പ്രയോഗിച്ച് അതിൽ നിന്ന് രക്ഷപ്പെട്ടതും നടി തുറന്നുപറഞ്ഞതോടെ ആരാണ് ആ സംവിധായകനെന്ന ചർച്ചയിലാണ് ബോളിവുഡ്. ആർപി എന്നാണ് സംവിധായകനെ ചോപ്ര 'നീചനായ ഇഴജന്തു' എന്നു പറഞ്ഞ് വിശേഷിപ്പിക്കുന്നത്. കമ്മ്യൂൺ ഇന്ത്യയുടെ സ്റ്റോറി ടെല്ലർ എന്ന വീഡിയോ സീരീസിലാണ് തന്റെ കയ്‌പേറിയ അനുഭവം ടിസ്‌ക വെളിപ്പെടുത്തിയത്.

സിനിമയിൽ അവസരം നൽകിയതിന് പകരമായി സംവിധായകനോ നിർമ്മാതാവിനോ ലൈംഗികമായി വഴങ്ങിക്കൊടുക്കേണ്ടിവരുന്ന കാസ്റ്റിങ് കൗച്ച് എ്ന്ന പരിപാടി ബോളിവുഡ് സിനിമാലോകത്ത് കുറേക്കാലമായി നടക്കുന്നുവെന്ന് ടിസ്‌ക തുറന്നുപറയുന്നു. താരേ സമീൻപറിൽ നായികയായി ശ്രദ്ധിക്കപ്പെട്ട ടിസ്‌ക ഇരുപതാമത്തെ വയസ്സിൽ 1993ൽ ആദ്യ ചിത്രം ചെയ്തത്. പിന്നീട് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല.

നല്ലൊരു ചിത്രത്തിനും കഥാപാത്രത്തിനുമായി കാത്തിരിക്കുമ്പോഴാണ് ഒരു പ്രമുഖ സംവിധായകന്റെ വിളിയെത്തിയത്. മുടി സ്പാ ചെയ്യണമെന്നും ഹീലുള്ള ചെരിപ്പ് ഉപയോഗിച്ച് നടക്കാൻ പരിശീലക്കണമെന്നുമെല്ലാം ആദ്യം അയാൾ നിർദേശിച്ചു. വിദേശ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറിയത് മുതൽ സംവിധായകന്റെ പെരുമാറ്റം അതിരുവിട്ടുതുടങ്ങി. ഇയാളുടെ മകൻ ഈ ചിത്രത്തിലെ സഹസംവിധായകനായിരുന്നു.

സംവിധായകന്റെ ഹോട്ടൽ മുറിക്ക് തൊട്ടടുത്തായിട്ടായിരുന്നു ടിസ്‌കയ്ക്ക് മുറി ഏർപ്പാടാക്കിയത്. ഒരു ദിവസം എല്ലാവരും ഔട്ടിങ്ങിന് തീരുമാനിച്ചപ്പോൾ ടിസ്‌കയെ തേടി സംവിധായകന്റെ വിളി വന്നു. സ്‌ക്രിപ്റ്റ് വിശദമായി സംസാരിക്കാനുണ്ടെന്നും രാത്രി മുറിയിൽ ചെല്ലണമെന്നും അയാൾ ആവശ്യപ്പെട്ടു. സ്‌ക്രിപ്ട് ചർച്ചയെന്നത് കാസ്റ്റ്ിങ് കൗച്ചിന്റെ കോഡ് ആണെന്നത് കൂട്ടുകാരിലൂടെ നേരത്തെ മനസ്സിലാക്കിയ ടിസ്‌ക രക്ഷപ്പെടാൻ പഴുതുണ്ടാക്കി. ആർപിയെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന്റെ മുൻചിത്രങ്ങളിൽ അഭിനയിച്ച നടിമാരിൽ നിന്നുള്ള ഉപദേശവും ടിസ്‌കയ്ക്ക് ലഭിച്ചിരുന്നു.


ടിസ്‌ക മുറിയിലെത്തി ആർപിയെ കണ്ടു. ചെന്നപാടെ തന്നെ കെട്ടിപ്പിടിച്ചു. ആർ പി എന്തെങ്കിലും പറഞ്ഞുതുടങ്ങുന്നതിന് മുമ്പേ മുറിയിലെ ലാൻഡ് ഫോൺ ശബ്ദിക്കാൻ തുടങ്ങി. ആദ്യം വന്ന കോൾ പുറത്ത് പോകാൻ ടിസ്‌കയെ കാത്തിരിക്കുന്ന ആർ പിയുടെ മകന്റേതായിരുന്നു. മകന്റെ വിളി ഡിസ്‌കണക്ട് ചെയ്യാതെ സ്‌ക്രിപ്ട് ചർച്ച എത്ര സമയം നീളുമെന്ന് ടിസ്‌ക ആർപിയോട് ചോദിച്ചു. അപ്പുറത്തുള്ള മകൻ കേൾക്കുംവിധത്തിലായിരുന്നു ഇത്.

ഉത്തരം പറയാനാകാതെ ആർ പി പരുങ്ങി. പിന്നെ തുടരെ തുടരെ കോളുകൾ വന്നുകൊണ്ടിരുന്നു. ആർ പിയുടെ ഗൂഢോദ്ദേശ്യം നേരത്തെ മനസിലാക്കി ടിസ്‌ക തന്നെ തേടിയുള്ള എല്ലാ കോളുകളും ആർപിയുടെ മുറിയിലെ നമ്പരിലേക്ക് കണക്ട് ചെയ്യാൻ ആവശ്യപ്പെട്ടതോടെയാണ് വിളികൾ പ്രവഹിച്ചത്. ഈ തന്ത്രം പ്രയോഗിച്ചതുകൊണ്ടാണ് തനിക്ക് രക്ഷപ്പെടാൻ സാഹചര്യമുണ്ടായതെന്നും പിന്നെ ചിത്രീകരണം തീരുന്നത് വരെ ഈ സംവിധായകനെ കൊണ്ട് ഒരു ശല്യവുമുണ്ടായില്ല എന്നും ടിസ്‌ക പറയുന്നു.

ബോളിവുഡ് സിനിമാലോകത്ത് സ്വവർഗ രതിക്കാർവരെ ഉണ്ടെന്നും നായകന്മാർക്കുപോലും രക്ഷയില്ലെന്നുമെല്ലാം മുമ്പ് വെളിപ്പെടുത്തലുകൾ വന്നിരുന്നു. നടിമാർക്കുണ്ടാകുന്ന പീഡനങ്ങളെപ്പറ്റി പ്രശസ്ത നടി കങ്കണ റാവത്തിന്റെ വെളിപ്പെടുത്തലും മുമ്പ് വിവാദമായിരുന്നു.

ടിസ്‌കയുടെ വെളിപ്പെടുത്തലിന്റെ വീഡിയോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP