Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിൽക്ക് സ്മിതയോട് നീതി പുലർത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ; 'ദി ഡേട്ടി പിക്ച്ചർ' എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായി; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുമ്പോൾ

സിൽക്ക് സ്മിതയോട് നീതി പുലർത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ; 'ദി ഡേട്ടി പിക്ച്ചർ' എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായി; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുമ്പോൾ

'ദി ഡേട്ടി പിക്ച്ചർ' എന്ന ചിത്രത്തിലെ അഭിനയം വിദ്യ ബാലന് നൽകിയത് പുതിയൊരു ഇമേജായിരുന്നു. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലൻ ലുത്രിയ ഒരുക്കിയ 'ദി ഡേട്ടി പിക്ച്ചർ' റിലീസ് ചെയ്ത് ഏഴ് വർഷം പിന്നിടുമ്പോഴും വിദ്യ ബാലന് ഒന്നും മറക്കാനാകുന്നില്ല. 2011 ഡിസംബർ രണ്ടിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്. റിലീസിന്റെ വാർഷിക ദിനത്തിൽ തന്റെ ഇൻസ്റ്റാഗ്രാമിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. സംവിധായകൻ മിലനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിദ്യയുടെ കുറിപ്പ്. ഏറെ നിരൂപക പ്രശംസ നേടിയതിനൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് 2011 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും വിദ്യയെ തേടിയെത്തിരുന്നു.

'2011 ഡിസംബർ 2, ഏഴ് വർഷം മുൻപാണ് ദി ഡേട്ടി പിക്ച്ചർ റിലീസാവുന്നത്. എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായിരുന്നു അത്. പക്ഷേ, ഇപ്പോഴും ഞാനെങ്ങനെയാണ് ആ കഥാപാത്രം ചെയ്തതെന്ന് ആരെങ്കിലും ചോദിച്ചാൽ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. മിലൻ ആണ് ആ കഥാപാത്രത്തെ എനിക്ക് എളുപ്പമാക്കി മാറ്റിയത്. ആദ്യം മുതൽ അവസാനം വരെ മിലനെന്റെ കൈപ്പിടിച്ചു.

സിൽക്ക് സ്മിതയോട് നീതി പുലർത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിൽക്ക് ആവാൻ എന്നെ തിരഞ്ഞെടുത്ത നിർമ്മാതാവ് ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ.എന്നെ ഒട്ടും ഡൗൺ ആക്കാതെ ചിത്രം പൂർത്തീകരിക്കുന്നതിലായിരുന്നു തന്റെ ശ്രദ്ധയെന്ന് മിലൻ തന്നെ പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്. മിലൻ എന്നെ ഡൗൺ ആക്കിയില്ലെന്ന് മാത്രമല്ല, എനിക്കേറെ സ്വാതന്ത്യവും തന്നിരുന്നു. ഒരു പക്ഷിയെ പോലെ സ്വതന്ത്രയാണ് ഞാനെന്ന കംഫർട്ട് സോണിലാണ് മിലൻ എന്നെ നിർത്തിയത്.

ആ സ്വാതന്ത്ര്യത്തിനും എന്നിൽ വിശ്വസിച്ചതിനും നന്ദി. എന്റെ പ്രിയപ്പെട്ട ഏക്താ, നന്ദി. ഹം പാഞ്ച് എന്ന ടീവി സീരിസിനും നന്ദി. ഹം പാഞ്ച് ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ഡേട്ടി പിക്ച്ചർ എന്നെ തേടിയെത്തില്ലായിരുന്നു. ബോബി സിങ് നിങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. നിങ്ങളുടെ തമാശകൾ ഡേർട്ടി പിക്ച്ചർ ഒട്ടും ഡേർട്ടി അല്ലെന്ന തോന്നൽ എനിക്ക് നൽകി. എനിക്കറിയാമായിരുന്നു,

ക്യാമറയ്ക്ക് പുറകിൽ താങ്കളെന്നെ സുരക്ഷിതയാക്കി നിർത്തുമെന്ന്. ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ ഏറെ ആസ്വദിച്ച സംഭാഷണങ്ങൾ എനിക്ക് നൽകിയ രജത്തിനെ എനിക്കെങ്ങനെ മറക്കാനാകും..ഒരുപാട് നന്ദി..നിങ്ങളോരോർത്തർക്കും നന്ദി...'വിദ്യ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP