മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ ഡബ്ല്യുസിസി മൂന്നാം വർഷത്തിലേക്ക്; സഫ്രാജറ്റ് മുന്നേറ്റത്തിന് സമാനമെന്ന് വിധു വിൻസെന്റ്; താക്കോൽ സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പ്രതീക്ഷ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാള സിനിമയിലും പൊതു സമൂഹത്തിലും തിരുത്തൽ ശക്തിയായ വിമൺ കളക്ടീവ് മൂന്നാം വർഷത്തിലേക്ക്. ഡബ്ല്യുസിസിയുടെ രണ്ടാം വാർഷിക സമ്മേളന ആഘോഷപരിപാടികൾ ഏപ്രിൽ 26 വൈകിട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത് മുഖ്യ അതിഥിയായെത്തും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവർ മുഖ്യ പ്രഭാഷണം നടത്തും. പ്രശസ്ത അഭിനേത്രി സ്വര ഭാസ്കർ, സംവിധായകൻ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, കെ.എസ്.ഡബ്ല്യു.സി.സി എം.ഡി ബിന്ദു വി സി എന്നിവർ സംസാരിക്കും. രണ്ടു ദിവസങ്ങളിലായി ദേശീയ തലത്തിൽ നടക്കുന്ന ഒരു കോൺഫറൻസും ഡബ്ല്യുസിസിയുടെയും സഖി വിമെൻ റിസോഴ്സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിലുള്ളവർ ഈ കോൺഫറൻസിൽ പങ്കെടുക്കും.
സംഘടന സജീവമായ ഇടപെടലുകൾ നടത്തി രണ്ട് വർഷം കഴിയുമ്പോൾ പോലും, നിങ്ങൾ ഉയർത്തുന്ന രാഷ്ട്രീയത്തെ 'കുട്ടിക്കളി'യെന്നും 'ജാട'യെന്നും വിളിക്കുന്ന ആളുകളുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ വിമൺ ഇൻ സിനിമ കളക്ടീവ് അംഗവും സംസഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ വിധു വിൻസെന്റിന് പറയാനുള്ളത് ഒരു പോരാട്ടത്തിന്റെ ചരിത്രമാണ്.
1912 ൽ ലണ്ടനിലെ മാഞ്ചസ്റ്ററിലെ നാല് സ്ത്രീകൾ വോട്ടവകാശത്തിനായി പോരാട്ടത്തിനിറങ്ങിയ കഥ. പുരുഷന്മാർ അനുഭവിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഇടപെടൽ സ്വാതന്ത്ര്യവും കൈകാര്യ കർതൃത്വവും തങ്ങൾക്കും വേണമെന്ന് ആവിശ്യപ്പെട്ട് ഈ നാലു സ്ത്രീകൾ സമരം ചെയ്യാനിറങ്ങി. രാഷ്ട്രീയാധികാരം ഉറപ്പിക്കാനായി ആദ്യം സ്ത്രീകൾക്ക് വേണ്ടത് തങ്ങളുടെ പ്രാതിനിധ്യം രേഖപ്പെടുത്താനുള്ള വോട്ടവകാശമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇവർ പോരാട്ടത്തിനിറങ്ങുന്നത്. തങ്ങൾക്ക് രണ്ടാം തരം പൗരന്മാരാകാൻ മനസ്സില്ല എന്ന ദൃഢ പ്രതിജ്ഞ. പക്ഷെ ഈ സ്ത്രീകൾ സംസാരിച്ച രാഷ്ട്രീയം അന്നത്തെ സമൂഹത്തിന് ഉൾക്കൊള്ളാവുന്നതിലുമപ്പുറത്തായിരുന്നു. ഈ നാല് സ്ത്രീകൾക്കും അവരുടെ തൊഴിൽ നഷ്ടപ്പെട്ടു. വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. സുഹൃത്തുക്കളെ നഷ്ടമായി. പ്രിയപ്പെട്ടവർ തെറ്റിദ്ധരിച്ചു. സാമൂഹ്യമായി ഒറ്റപ്പെട്ടു. വളരെ പതുക്കെയാണ് ആയിരക്കണക്കിന്, പതിനായിരക്കണക്കിന് പൗരന്മാർ ഇവരുടെ രാഷ്ട്രീയം അറിഞ്ഞ് ഐക്യപ്പെടുകയും ഇവരുടെ പ്രതിരോധം വിജയമാകുകയും ചെയ്യുന്നത്...
വിമൺ ഇൻ സിനിമ കളക്ടീവ് സ്വന്തം പോരാട്ടങ്ങളെ വോട്ടവകാശത്തിനുള്ള മാഞ്ചസ്റ്ററിലെ വനിതകളുടെ സഫ്രാജറ്റ് മുന്നേറ്റവുമായി ബന്ധിപ്പിക്കുന്നതിന് നിരവധി കാരണങ്ങൾ നിരത്താനാകും. തുല്യജോലിക്ക് തുല്യ വേതനമോ, ആത്മാഭിമാനത്തോടെ സ്ത്രീകൾക്ക് തൊഴിലെടുക്കാൻ കഴിയുന്ന അന്തരീക്ഷമോ, ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷണം നൽകാനുള്ള യാതൊരു മുൻകരുതലുകളോ നിലവിലില്ലാത്ത മലയാളസിനിമ എന്ന തീർത്തും ജനാധിപത്യ വിരുദ്ധമായ മലയാളസിനിമ വ്യവസായത്തിന്റെ സ്റ്റാറ്റസ്കോയെ ചൊടിപ്പിച്ചുകൊണ്ടാണ് കുറച്ച് പെണ്ണുങ്ങൾ ഒരു സംഘടനയുണ്ടാക്കുന്നത്. മാഞ്ചസ്റ്ററിലെ വനിതകൾ അനുഭവിച്ചപോലെ സാമൂഹ്യമായ ഒറ്റപ്പെടുത്തൽ, ഭീഷണികൾ, തൊഴിൽ നഷ്ടം ഇതൊക്കെ ഇവർക്കും നേരിടേണ്ടി വന്നു. ഡബ്ല്യുസിസി എന്ന പ്രസ്ഥാനത്തിന് ഏതു തരത്തിലുള്ള പോരായ്മയുണ്ടെങ്കിലും അതിനെ കാണാതെ, അതിനോട് വിമർശനാത്മകമായി കൊടുക്കൽ വാങ്ങലുകൾ നടത്താതെ കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാകില്ല എന്ന അവസ്ഥയിലേക്ക് അത് വളർന്നിട്ടുണ്ട്. മലയാള സിനിമയെ ഡബ്ല്യുസിസിക്ക് മുൻപ്, ശേഷം എന്ന് വ്യക്തമായി തരം തിരിച്ച് വെച്ചുകൊണ്ട് ഈ സംഘടന മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.
രണ്ട് നിലയ്ക്കുള്ള മാറ്റങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ് ഡബ്ല്യുസിസി രാഷ്ട്രീയം സംസാരിക്കുന്നത്. ഒന്ന് ഭരണഘടനാപരമായ മാറ്റങ്ങളും മറ്റൊന്ന് സാമൂഹ്യ മാറ്റവുമാണ്. മദ്യനയം എന്ന പോലെ ആരോഗ്യപരമായ ഒരു സിനിമ നയത്തെ കുറിച്ച് സർക്കാർ സംസാരിക്കേണ്ടുന്ന കാലം അതിക്രമിച്ചുവെന്ന് ഡബ്ല്യുസിസി അംഗംങ്ങൾ പറയുന്നുണ്ട്. തങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും സിനിമ രംഗത്തെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കാനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തത് വലിയൊരു നേട്ടമായി ഇവർ എടുത്ത് പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുകയെന്നതല്ല, കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി പകരം പുതിയ നിയമങ്ങൾ കൊണ്ട് വരണമെന്നതാണ് ഇവരുടെ നിലവിലെ ആവശ്യം. നിയമനിർവഹണം ശക്തമാകുമ്പോൾ തന്നെ ഒരു പരിധിവരെ സാമൂഹ്യമാറ്റങ്ങൾ സംഭവിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
''ഇതാ വിപ്ലവം നടത്താൻ പോകുന്നുവെന്ന് ആഹ്വാനം ചെയ്ത് വന്ന ആളുകളല്ല ഞങ്ങൾ. സാമൂഹ്യമാറ്റത്തിന്റെ രാസത്വരകം മാത്രമാണ് ഞങ്ങൾ. ചിലയിടങ്ങളിൽ കാവൽ നായ്ക്കളും ചിലയിടങ്ങളിൽ വെളിച്ചം വീശുന്നവരുമാണ്'', ഡബ്ല്യുസിസി എന്ന സംഘടന നിലനിൽക്കുന്നത് എന്തിനെന്ന് രണ്ട് വർഷത്തെ പ്രവർത്തങ്ങളിൽ ഊന്നി വിധു വിൻസെന്റ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അവരോടൊപ്പം നിൽക്കേണ്ടുന്നതിന്റെ അടിയന്തിര ആവശ്യം കൂടാതെ ഡബ്ല്യുസിസി പോലൊരു പ്രസ്ഥാനം നിലവിൽ വരേണ്ടിയിരുന്നതിന് ചരിത്രപരമായ കാരണങ്ങൾ അനവധിയായിരുന്നു.
ഭീകരമായ തൊഴിൽ പ്രശ്ങ്ങൾ നിലനിൽക്കുന്ന തൊഴിലിടത്തിൽ, പുരുഷ ഈഗോ ഒരു അവിശ്യ ഗുണഗണമെന്ന നിലയിൽ ആഘോഷിക്കപ്പെടുന്ന ഒരു വ്യവസായത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ പറയാനും ഒപ്പം നിൽക്കാനും ഒരു സംഘടന അത്യാവശമായിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾ തന്നെ പറയുന്നത് പോലൊരു 'വാച്ച് ഡോഗ്'. ഈ രണ്ട് വർഷങ്ങൾ കൊണ്ട് നാളെ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്താനൊരുങ്ങുന്ന ഏതൊരാളെയും പ്രതിരോധിക്കാൻ പോന്ന കരുത്തുറ്റ ഒരു പ്രസ്ഥാനമായി മാറിയെന്ന് ഡബ്ല്യുസിസി അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പലവിധ സാഹചര്യങ്ങൾ മൂലം പ്രത്യക്ഷത്തിൽ ഡബ്ല്യുസിസിക്ക് ഒപ്പം നിൽക്കാനാകാത്ത സ്ത്രീകൾ പോലും സംഘടനയ്ക്ക് മാനസികമായി പിന്തുണ അർപ്പിക്കുന്നത് ഈ വിശ്വാസം കൊണ്ട് തന്നെയാണെന്നാണ് ഇവർ ഉറപ്പിച്ച് പറയുന്നത്.
'ഞങ്ങൾ ഒരു സ്വതന്ത്ര സംഘടനയാണ്, ഞങ്ങളുടെ പോരാട്ടങ്ങളെ ആരും ഹൈജാക്ക് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല' എന്ന് ഉറപ്പിച്ചു പറയുന്ന ഡബ്ല്യുസിസിയുടെ സ്വപ്നങ്ങൾ വളരെ വലുതാണ്. ക്യാമറയ്ക്ക് പുറത്തുള്ള ഇത്തരം പോരാട്ടങ്ങൾ അഭ്രപാളിക്കകത്തെ സ്ത്രീ പ്രതിനിധാനത്തെയും മാറ്റിത്തീർത്തേക്കുമെന്നതാണ് ഇവരുടെ വിശ്വാസം. സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള വെറും ക്ളീഷേ പ്രതിനിധാനങ്ങളിലോ, ടോക്കണിസത്തിലോ അല്ല തങ്ങളുടെ വിശ്വാസം എന്ന് ഉറപ്പിച്ച് പറയുന്ന ഇവർ സിനിമയുടെ ഉള്ളടക്കങ്ങൾ നിശ്ചയിക്കുന്ന നിർണ്ണായക സ്ഥാനങ്ങളിലേക്ക് സ്ത്രീകൾ ഉയർന്ന വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. വനിതാ ഫോട്ടോഗ്രാഫറുമാരും എഡിറ്ററുമാരും ഉയർന്ന് വന്നാൽ മാത്രമേ ഈ ആൺനോട്ടങ്ങളോട് പൊരുതാനാകൂ എന്നാണ് ഇവരുടെ വിശ്വാസം.
മലയാള സിനിമയിലെ ആദ്യ നായിക ഒരു ദളിത് സ്ത്രീ ആണെന്ന ചരിത്രം നമുക്ക് മുൻപിലുള്ളപ്പോഴും നിലവിൽ എന്തുകൊണ്ട് സിനിമയിൽ ദളിത്, ആദിവാസി സ്ത്രീകൾ തീരെ ഇല്ല എന്നത് വളരെ നിർണ്ണായകമായ ചോദ്യമാണ്. ഡബ്ല്യുസിസി ചില വരേണ്യരുടെ, സിനിമയുടെ മുഖമായി നിൽക്കുന്ന കുറച്ച് പേരുടെ മാത്രമല്ലേ എന്ന് ആക്ഷേപത്തെ സംഘടന ശക്തിയുക്തം എതിർക്കുന്നുണ്ട്. പുരുഷാധിപത്യത്തെയും താരാധിപത്യത്തെയും അതുമായി ബന്ധപ്പെട്ട അധികാര ഘടനയെയും ചോദ്യം ചെയ്യുന്ന പ്രസ്ഥാനത്തിന് എല്ലാ നിലകളിലുള്ളവരെയും ഉൾക്കൊള്ളാനാകുമെന്നാണ് വിധു വിൻസെന്റ് വ്യക്തമാക്കുന്നത്. പല നിലകളിൽ, പല സ്വത്വങ്ങളുള്ള സ്ത്രീകൾ സംഘടനയിൽ ഉണ്ടെന്നും താക്കോൽ സ്ഥാനങ്ങൾ കയ്യാളുന്നുണ്ടെന്നും അവർ സൂചിപ്പിക്കുന്നു. സിനിമയുടെ മുഖമായി നിൽക്കാത്ത അണിയറയിലെ മേക്ക് അപ്പ് ആർട്ടിസ്റ്റുകൾക്കും വസ്ത്രാലങ്കാരം വിദഗ്ദ്ധർക്കും എഡിറ്റർമാർക്കുമെല്ലാം അവരെ അടയാളപ്പെടുത്താനും ലൈംഗിക ചൂഷണമുൾപ്പടെയുള്ള കാര്യങ്ങൾ തുറന്ന് പറയാനും ഡബ്ല്യുസിസി ധൈര്യം നല്കുന്നുവെന്നും അവർ ഉറപ്പിച്ചു പറയുന്നു. അവർ കൂടി ഉൾപ്പെട്ടതാണ്, ഇതെല്ലാമാണ് ഡബ്ല്യുസിസിഎന്ന് ഇവർ ആത്മവിശ്വാസത്തോടെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്