ക്ലീവേജ് ട്വീറ്റിൽ ടൈംസിന് ഹിന്ദുവിന്റെ പണി! സ്ത്രീയുടെ ഷോൾ താഴെക്ക് വീഴുമ്പോൾ കാമക്കണ്ണുമായി ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ടവരുടെ പണിയാണ് ടൈംസ് ചെയ്തതെന്ന് ഹിന്ദു ; ദീപികയോട് ചെയ്തത് മാദ്ധ്യമ ധർമ്മത്തിന് നിരക്കാത്തതെന്ന് വിമർശനം
ചെന്നൈ: ദീപികാ പുദുകോണിന്റെ ക്ലീവേജ് ടീറ്റ് ഇന്ത്യൻ മാദ്ധ്യമ ലോകത്ത് ധാർമികതയുടെ പ്രസക്തിയാണ് ചർച്ചയാക്കിയത്. പലരും അതിൽ അഭിപ്രായങ്ങൾ കുറിച്ചു. അതിനെല്ലാം അപ്പുറത്ത് വിവാദത്തെ മറ്റൊരുതലത്തിലെത്തിക്കുകയാണ് ഹിന്ദു ദിനപത്രത്തിന്റെ ടൈംസിനുള്ള തുറന്ന കത്ത്. മാദ്ധ്യമ സദാചാരത്തിന് ചേർന്നതല്ല ടൈംസിന്റെ ചെയ്തികളെന്ന് പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ഹിന്ദു തന്നെ വിമർശിക്കുന്നു.
ക്ലീവേജ് ടീറ്റ് വിവാദമായപ്പോൾ ബോളിവുഡിന്റെ പ്രതികരണങ്ങൾ നടിക്ക് അനുകൂലമായിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയെ പിണക്കിയാലുണ്ടാകാവുന്ന നഷ്ടം തിരിച്ചറിഞ്ഞ് കരുതലോടെയാണ് സിനിമാ ലോകം പോലും നിലപാട് എടുത്തത്്. ബോളിവുഡിന്റെ പിന്തുണ ദീപികയ്ക്ക് വേണ്ടുവോളം ഉണ്ടെന്ന് പറയുമ്പോഴും ടൈംസിന് കാര്യമറിയാമായിരുന്നു. മാദ്ധ്യമ ഭീമനായ തങ്ങളെ നേരിട്ട് എതിരിടാൻ ആരുമെത്തില്ലെന്നും ടൈംസ് ഉറപ്പിച്ചു. അതുറപ്പിച്ച് ദീപികയ്ക്ക് മറുപടിയും നൽകി. സ്തനങ്ങളിലേക്ക് ക്യാമറാ കണ്ണുകൾ ചൂഴ്ന്നിറങ്ങിയെടുത്ത പടം പ്രസിദ്ധീകരിച്ചിതനേക്കൾ മോശമായിരുന്നു ടൈംസിന്റെ മറുപടി. സ്ത്രീയെന്ന നിലയിൽ ദീപികയെ എല്ലാ അർത്ഥത്തിലും കടന്നാക്രമിച്ചു.
ദീപികയ്ക്ക് മറുപടി നൽകിയാൽ എല്ലാം അവസാനിക്കുമെന്നാണ് ടൈംസ് കരുതിയത്. ആ കരുതിൽ തെറ്റി. പുതിയ കുരുക്കിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ദീപകിയുടെ ചിത്രം നൽകിയതും വിശദീകരണം നൽകി നടിയെ കളിയാക്കിയതുമൊന്നും ഹിന്ദു ദിനപത്രത്തിന് ഒട്ടും പിടിച്ചില്ല. ടൈംസിന്റെ വഴിവിട്ട മാദ്ധ്യമ പ്രവർത്തന രീതിയെ കടന്നാക്രമിക്കുകയാണ് ഹിന്ദു. ടൈംസിന് മറുപടിയെന്നോണം തുറന്ന കത്തുമെഴുതി. അത് പ്രസിദ്ധീകരിച്ച് മാദ്ധ്യമ ധാർമികതയിൽ പുതിയ ചർച്ചകൾക്കും തുടക്കമിടുകയാണ് ഹിന്ദു.
ദീപികയുടെ ക്ലീവേജ് ടീറ്റ് ഉയർത്തിയ വിവാദം ഓൺലൈൻ ലോകം ഏറ്റടുത്തു. ടൈംസിനെതിരെ പ്രതികരണങ്ങളും സജീവമായി. വിമർശനങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് മാപ്പുപറയുകയായിരുന്നു ടൈംസ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ഹിന്ദുവിന്റെ അഭിപ്രായം. നിങ്ങൾ ശരിയാണെന്ന് കരുതുന്നുണ്ടാകാം. പക്ഷേ എന്തുകൊണ്ട് ഇത്രയധികം പേർ വിമർശിച്ചുവെന്നതിനെ കുറിച്ച് ആലോചിച്ച് ആത്മപരിശോധന നടത്തണമായിരുന്നു. ദീപികയോട് മാപ്പും പറയാമായിരുന്നു. അല്ലാത്ത പക്ഷം നിശബ്ദതയായിരുന്നു യോജിച്ചത്. ഇതുരണ്ടും ചെയ്യാതെ ദീപികയ്ക്ക് മറുപടി നൽകിയതിലൂടെ സ്വയം കുഴിച്ച കുഴിയിൽ വീഴുകയായിരുന്നുവെന്ന് ടൈംസിനയച്ച തുറന്ന കത്തിൽ ഹിന്ദു നിലപാട് എടുക്കുന്നു.
പത്രത്തിനും ഓൺലൈനിനും ടിവിക്കും റോഡിയോയ്ക്കും പ്രത്യേക തരം എഡിറ്റോറിയൽ സമീപനമാണെന്ന ടൈംസിന്റെ വാദത്തെ അംഗീകരിക്കാം. എന്നാൽ എല്ലാ മാദ്ധ്യമങ്ങളിലും ഉയർത്തിക്കാട്ടുന്ന മൂല്യവും ധാർമികതയും ഒന്നായേ മതിയാകൂ എന്നാണ് ടൈംസിനെ ഹിന്ദു ഓർമിപ്പിക്കുന്നത്. കുഴപ്പം നിറഞ്ഞ അലങ്കോലമായ ഓൺലൈൻ ലോകത്തെ കുറിച്ച് അറിയാവുന്നതു കൊണ്ട് തന്നെ കരുതലോടെ വേണം വെബ്സൈറ്റുകളിൽ കണ്ടന്റുകൾ പ്രസിദ്ധീകരിക്കാനെന്നാണ് ഉപദേശം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമൊന്നാകെ അണിനിരക്കുന്നു. അശ്ലീല കമന്റുകലും ലൈംഗീക ചുവയുള്ള നോട്ടങ്ങളും തുടങ്ങി ബലാൽസംഘം വരെയുള്ള സ്ത്രീ പീഡനങ്ങൾ ഒരുവശത്ത് നടക്കുന്നു. നിഗൂഡമായ പ്രവർത്തികളിൽ ഏർപ്പെട്ടിട്ട് മറ്റ് ഗുരുതര പ്രശ്നങ്ങൾക്കെതിരെ തൊണ്ടയടച്ച് കരയാൻ ടൈസ് പോലൊരു മാദ്ധ്യമസ്ഥാപനത്തിന് എങ്ങനെ കഴിയുമെന്നാണ് ഉയർത്തുന്ന ചോദ്യം.
പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ് ദീപികയുടെ വിമർശനമെന്ന ടൈംസിന്റെ നിലപാടിനേയും ഹിന്ദു കുറ്റപ്പെടുത്തുന്നു. എങ്ങനെ നടക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം ആർക്കുമുണ്ട്. എന്നാൽ ഒരാളുടെ ശരീര ഭാഗത്തേക്ക് ക്യാമറക്കണ്ണുകൾ ചൂഴ്ന്നിറക്കുന്നത് ശരിയല്ല. സ്ത്രീയുടെ ഷോൾ താഴെക്ക് വീഴുമ്പോൾ കാമക്കണ്ണുമായി ഒളിഞ്ഞു നോക്കുന്ന വൃത്തികെട്ടവരുടെ ചെയ്തിയുമായി മാത്രമേ അതിനെ താരതമ്യം ചെയ്യാനാകൂ. ദീപികയുടെ അനുമതിയില്ലാതെ വിവാദ ഫോട്ടോകൾ നൽകിയതും മാദ്ധ്യമ സദാചാരത്തിന് ചേർന്നതല്ലെന്നാണ് ഹിന്ദുവന്റെ കുറ്റപ്പെടുത്തൽ.
ദീപികയ്ക്ക് മറുപടി നൽകിയ ടൈംസ് എങ്ങനെ മാദ്ധ്യമ ലോകത്ത് നിന്നുള്ള പ്രതികരണത്തെ ഉൾക്കൊള്ളുന്നുവെന്നതാണ് പ്രധാനം. ഹിന്ദുവിന്റെ വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ടൈംസ് മറപടി നൽകുമോ ? ഏതായാലും ക്ലീവേജ് ട്വീറ്റിലെ ധാർമികത പ്രതീക്ഷകൾക്കപ്പുറമെത്തിക്കുകയാണ് ഹിന്ദുവിന്റെ തുറന്ന കത്ത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍