നിരൂപകർ എടുത്തിട്ട് കുടഞ്ഞപ്പോഴും 'ഞാൻ സംവിധാനം ചെയ്യും' അംഗീകരിക്കപ്പെട്ടുവെന്ന് ബാലചന്ദ്ര മേനോൻ; ടെലിവിഷൻ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് വാട്സ് ആപ്പ് സന്ദേശം അയച്ച് സംവിധായകൻ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ഞാൻ സംവിധാനം ചെയ്യും എന്ന തന്റെ ചിത്രത്തിന് ടെലിവിഷൻ കാണികളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമറിയിച്ച് ബാലചന്ദ്രമേനോന്റെ വാട്സാപ്പ് സന്ദേശം. ഇപ്പോൾ അമേരിക്കയിലുള്ള മേനോൻ സുഹൃത്തുക്കൾക്കും അഭ്യൂദയകാംക്ഷികൾക്കും ഇന്നലെ അയച്ച വാട്സാപ് ശബ്ദസന്ദേശത്തിലാണ് ഒരിടവേളക്കുശേഷം താൻ അണിയിച്ചൊരുക്കിയ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷം പങ്കിട്ടത്. സിനിമയുടെ തുടക്കത്തിൽ വിമർശനം നേരിട്ടപ്പോൾ ബാലചന്ദ്രമേനോൻ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചിത്രത്തിന് ഒരുബോക്ക് ബസ്റ്റർ ചിത്രത്തേ വച്ചുനോക്കുമ്പോൾ മോശമല്ലാത്ത പ്രതികരണം ലഭിച്ചെന്ന് റേറ്റിംഗിൽ നിന്നും മനസ്സിലായി. വൈകിയാണെങ്കിലും ഇതിന് മലയാളി കുടുംമ്പ പ്രേക്ഷകരോട് നന്ദി രേഖപ്പെടുത്തുന്നു. ഇതാണ്് സന്ദേശത്തിന്റെ ഉള്ളടക്കം.
സന്ദേശത്തിന്റെ പൂർണ്ണ രൂപം ചുവടെ
നമസ്കാരം.ഞാൻ ബാലചന്ദ്രമേനോൻ .ഏഷ്യനെറ്റിൽ അടുത്തകാലത്ത് സംപ്രേഷണം ചെയ്യും എന്ന എന്റെ ചിത്രത്തിന് ഇവിടുത്തെ പ്രേക്ഷകർ ഒന്നടങ്കം നൽകിയ കളങ്കമില്ലാത്ത പിൻതുണക്കും ശ്രദ്ധക്കും ഞാൻ അങ്ങേയറ്റം നന്ദി പറയുതയാണ്. യഥാർത്ഥത്തിൽ ലേശം വൈകിപ്പോയി. അതിന്റെ കാരണം ഞാനിപ്പോൾ അമേരിക്കയിലൊരു വെക്കേഷന് വന്നതുകൊണ്ടാണ്.
എന്നാൽ തന്നെ ഞാൻ അതിന്റെ റേറ്റിങ് നോക്കിയപ്പോൾ എല്ലാരും എന്നോട് ഉപദേശിച്ചതും ഞാൻ മനസ്സിലാക്കിയതും ഒരുബോക്ക് ബസ്റ്റർ ചിത്രം തന്നെ ഇങ്ങിനെ ടെലിവിഷനിൽ സംപ്രേഷണത്തിന് വരുമ്പോൾ കിട്ടാവുന്ന റെയിറ്റിംഗുമായി തട്ടിച്ചുനോക്കുമ്പോൾ അഭിമാനിക്കാവുന്ന ഒരു റേറ്റിങ് തന്നെയാണ് എന്റെ ഈ ചിത്രത്തിന് കിട്ടിയിരിക്കുന്നത്. അതിന്റെ അർത്ഥം,ഞാൻ മനസ്സിലാക്കുന്നത് ഞാൻ ആർക്കുവേണ്ടിയാണോ ഈ ചിത്രം നിർമ്മിച്ചത് ,അതായത് കുടുമ്പ സദസ്സുകൾ ലോകമെമ്പാടുമുള്ളവർ ഒന്നടങ്കം ഈ ചിത്രം കാണാൻ താൽപര്യം കാണിച്ചു എന്നതാണ്.അത് എന്നെ സംമ്പന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.അതിന് പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു.വളരെ വളരെ സന്തോഷം.
സിനിമാരംഗംഗത്തെ വേറിട്ട പരീക്ഷണങ്ങളിലെ മലയാളി പ്രേക്ഷകരുടെ പ്രയങ്കരനായിത്തീർന്ന ബാലചന്ദ്രമേനോൻ മരണത്തെ മുഖാമുഖം ദർശിച്ച അസുഖത്തിന്റെ പിടിയിൽ നിന്നും രക്ഷപെട്ടെത്തിയ ശേഷം സ്വന്തമായി നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ആദ്യ സിനിമയാണ് ഞാൻ സംവിധാനം ചെയ്യും. മലയാള സിനിമ ചരിത്രത്തിൽ ഇന്ന് മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വത്തങ്ങളിലൊന്നാണ് ബാലചന്ദ്രമേനോന്റേത്. 1978 മുതൽ 2008 വരെ നീളുന്ന മൂന്നുദശാംബ്ദത്തിനുള്ളിൽ 36 ചിത്രങ്ങൾ ഇദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. നടൻ, ഗായകൻ, സംഗീത സംവിധായകൻ, ചിത്രസംയോജകൻ, നിർമ്മാതാവ്, വിതരണക്കാരൻ തുടങ്ങി സിനിമയിൽ ബാലചന്ദ്രമേനോൻ കൈവയ്ക്കാത്ത മേഖലകളില്ല. സിനിമയിൽ ഇത്രയും കാര്യങ്ങൾ ഒന്നിച്ചുനിർവഹിച്ച ഒരേ ഒരാൾ രാജ്യത്ത് ഒരു പക്ഷേ വെറെ ഉണ്ടാകാൻ സാധ്യതയില്ല.
ബാലചന്ദ്രമേനോന്റെ പലചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളുമായിരുന്നു. ഏപ്രിൽ 18 ലൂടെ ശോഭനയെയും വിവാഹിതരേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലൂടെ പാർവ്വതിയെയും മണിച്ചെപ്പ് തുറന്നപ്പോൾ എന്ന സിനിമയിലൂടെ കാർത്തികയേയും അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ ആനിയെയും മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തിയത് ബാലചന്ദ്രമേനോനായിരുന്നു. മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ മണിയൻപിള്ളരാജുവിനെ അഭിനയരംഗത്തേക്ക് കൈപിടിച്ചുയർത്തിയതും ഇദ്ദേഹമായിരുന്നു.
1979 പുറത്തിറങ്ങിയ ഉത്രാടരാത്രിയാണ് ആദ്യചിത്രം. മികച്ച തിരക്കഥക്ക് ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ ബാലചന്ദ്രമേനോന് ലഭിച്ചു. 1998ൽ പുറത്തിറങ്ങിയ സമാന്തരങ്ങളിലെ അഭിനയത്തിന് ഇദ്ദേഹത്തിന് ദേശീയ അവാർഡും ലഭിച്ചു. 2007 ൽ രാജ്യം പത്മശ്രീ നൽകി ബാലചന്ദ്രമേനോനെ ആദരിച്ചു. വിലപ്പെട്ട മറ്റു നിരവധി പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന ഗവൺമെന്റ് കർഷകശ്രീ പട്ടം നൽകി ആദരിച്ചിട്ടുണ്ട്. പത്മശ്രീയും കർഷകശ്രീയും ലഭിച്ചിട്ടുള്ള ഏക ഇന്ത്യാക്കാരൻ ഒരു പക്ഷേ ബാലചന്ദ്രമേനോനായിരിക്കും.
കഴിഞ്ഞ മൂന്നുവർഷത്തോളമായി സിനിമകളിൽനിന്നും ആൾക്കൂട്ടങ്ങളിൽനിന്നും അകന്നുനിൽക്കുകയായിരുന്നു ബാലചന്ദ്രമേനോൻ. വില്ലനായെത്തിയ അസുഖം അദ്ദേഹത്തെ ആശുപത്രിക്കിടക്കയിൽ തളച്ചിടുകയായിരുന്നു. സിനിമയിൽനിന്നും വിട്ടുള്ള ഈ ഏകാന്തവാസം അദ്ദേഹത്തെ വീണ്ടും എഴുത്തിന്റെ ലോകത്തിലേക്ക് നയിച്ചു. ആശുപത്രി വിട്ട അദ്ദേഹത്തിന്റെ ആദ്യ ചിത്രം ്നൂപ് മേനോനൊപ്പമുള്ള 'ബഡ്ഢി '്യായിരുന്നു. അസുഖങ്ങൾ , ആശുപത്രിവാസം തുടങ്ങിയവയെല്ലാം ഒരു മനുഷ്യന്റെ സ്വകാര്യതയുടെ ഭാഗമാണെന്നുള്ള കാഴ്ചപ്പാടാണ് മേനോനുള്ളത്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട കുശലാന്വേഷണങ്ങളൊന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുമില്ല. ജീവിതത്തിന്റെ നാൾവഴികളിലെ ഓർമ്മിക്കാൻ ഇഷ്ടമില്ലാത്ത ഒരദ്ധ്യായിക്കഴിഞ്ഞു ബാലചന്ദ്രമേനോന് തന്റെ ആശുപത്രിവാസം. മേനോന്റെ ചിന്തകളിൽ ഇപ്പോൾ സിനിമക്കാണ് മുഖ്യസ്ഥാനം.
കടന്നുപോയ മൂന്നുവർഷങ്ങൾ സിനിമക്കിടയിലെ ഒരു ഇന്റർവെൽപോലെയാണ് തോന്നിയത്. ഈ കാലയളവിൽ എന്നിലെ കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത നടനിലെ അഭിനയമോഹം വളരുകയായിരുന്നു.മേനോൻ വ്യക്തമാക്കി.അടുത്തിടെ പുറത്തിറങ്ങിയ ജിത്തുജോസഫ് ചിത്രമായ ഊഴത്തിൽ പ്രഥ്വിരാജിന്റെ പിതാവായി മികച്ച അഭിനയവും കാഴ്ചവച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍