ഒന്നും ചെയ്യാനില്ലെന്ന് അറിയാവുന്നതുകൊണ്ട് രാഹുൽഗാന്ധി ഉറങ്ങി; ഒന്നും മനസ്സിലാകാത്തതുകൊണ്ട് ഞാൻ മിഴിച്ചിരുന്നു; ഇന്നസെന്റിന് പറയാനുള്ളത്
സിനിമാക്കാരിലെ രാഷ്ട്രീയക്കാരനാണ് ഇപ്പോൾ ഇന്നസെന്റ്. മലയാളികളെ ചിരിച്ചു ചിന്തിപ്പിച്ചും സിനിമാ സംഘടനയുടെ തലപ്പത്ത് വരെയെത്തിയ ഇരിങ്ങാലക്കുടക്കാരൻ. പേരിലെ നിഷ്കളങ്കത ജീവതത്തിൽ തുടരുന്നു. അതുകൊണ്ട് തന്നെ ശത്രുക്കളായെത്തുന്നവരും ഇന്നച്ചന്റെ ബന്ധുക്കളാകും. ഈ ഗുണങ്ങൾ തന്നെയാകാണ് ഇടതുമുന്നണിയുടെ കണ്ണും അമ്മയെന്ന സിനിമാ സംഘടനയുടെ പ്രസിഡന്റായ ഇന്നച്ചനിലേക്ക് എത്തിയത്. അങ്ങനെ ഇടത് സ്വതന്ത്രനായി ചാലക്കുടിയുടെ ജനപ്രതിനിധിയായി ഇന്നസെന്റ് പാർലമെന്റിലെത്തി.
വാക്കുളിൽ നർമ്മം ഒളിപ്പിച്ച് രാഷ്ട്രീയ വിമർശനങ്ങളും ഇന്നസെന്റിന് വഴങ്ങും. അതു പലപ്പോഴും പുലിവാലുമാകും. ഉദ്ദേശിച്ചത് എന്തെന്ന് ചാനലുകാർക്ക് മനസ്സിലായില്ലെങ്കിൽ പുലിവാല് പിടിക്കും. നരേന്ദ്ര മോദിയെ കുറിച്ചുള്ള തന്റെ പ്രസ്താവന അത്തരത്തിലാണ് വിവദാമായതെന്ന് സിനിമാക്കാരുടെ പ്രിസഡന്റ് പറയുന്നു. രാഹുൽഗാന്ധിയുടെ ഉറക്കത്തെ കുറിച്ചും ചിലത് പറയാനുണ്ട്. ഗൃഹലക്ഷ്മിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇന്നസെന്റിന്റെ മനസ്സു തുറക്കൽ.
രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഉറക്കത്തെ കുറിച്ച് ഇന്നസെന്റ് വിശദീകരിക്കുന്നു. അല്ല അവിടെ ഒന്നും ചെയ്യാനില്ല. നമ്മക്കൊക്കെ ഉറങ്ങാം. എല്ലാവർക്കും ഉറങ്ങാം. അയാൾക്ക്(രാഹുൽ ഗാന്ധിക്ക്) കാര്യം മനസ്സിലായി. അതുകൊണ്ട് അയാളുറങ്ങി. എനിക്ക് മനസ്സിലാവാത്തതുകൊണ്ട് ഞാൻ പകച്ച് നോക്കിയിരുന്നു അത്രേയുള്ളൂ. ഇതുപ്പൊ എല്ലാവരും പറയുന്നു അയാള്‍ കിടന്ന് ഉറങ്ങാർന്നു. ഇന്നസെന്റ് നല്ലപോലെ ശ്രദ്ധിക്കാർന്നു എന്നൊക്കെ. ഞാൻ ശ്രദ്ധിക്കാൻ കാരണം ഞാനിതൊക്കെ ആദ്യമായി കാണുകയാണ്. എന്താണ് സംഭവം എന്നറിയില്ലല്ലോ. ഇതു കഴിഞ്ഞാൽ ഇനി ഡാൻസുണ്ടോ പാട്ടുണ്ടോ. ഇപ്പോ അയാള്‍ അയാൾടെ അമ്മേടെ അടുത്താണ് ഇരിക്കുന്നത്. മോൻ ഇവിടെ ഇരുന്നാമതീന്ന് അമ്മ പറഞ്ഞിട്ടുണ്ടാവും.
ഇതൊക്കെയാണെങ്കിലും രാഹുലിനെ കുറിച്ച് നല്ല അഭിപ്രായമാണ് ഇന്നസെന്റിനുള്ളത്. രാഹുലിനെ പരിചയപ്പെട്ടോ? എന്ന ചോദ്യത്തിന് ഉം നല്ല മനുഷ്യൻ ഒരു പാവം എന്നാണ് മറുപടി. ഇതുപറഞ്ഞെന്ന് പറഞ്ഞ് സിപിഎമ്മുകാർ പ്രശ്നമുണ്ടാക്കുമെന്നും കരുതുന്നില്ല. ഏയ് അങ്ങനെയാരും ആരുടേയും ശത്രുവൊന്നുമല്ല. ബിജെപിക്കാരോട് ഇനി അഞ്ചു വർഷത്തിന് ദേഷ്യം പിടിച്ചിട്ട് ഒരു കാര്യവുമില്ലെന്നാണ് ഇന്നസെന്റിന് സ്വന്തം പാർട്ടിക്കാരോട് പോലും പറയാനുള്ളത്. ഭാര്യയോടൊപ്പമാണ് ഡൽഹിയിൽ താമസം. പാർലമെന്റിന്റെ തൊട്ടടുത്തായതിനാൽ സഭാ സമ്മേളനത്തിന് മുടക്കമില്ലാതെ എത്താനും കഴിയുന്നുവെന്ന് ഇന്നസെന്റെ പറയുന്നു
മോദിയെ അനുകൂലിച്ച് അല്ല താൻ പുലിവാല് പിടിച്ചതെന്നാണ് ഇന്നസെന്റിന്റെ പക്ഷം. ആര് ഞാനാ പുകഴ്ത്തീന്നോ. ഒരാൾ വന്നിട്ട് ചോദിച്ചു 'പ്രധാനമന്ത്രി മോദിയെപ്പറ്റി എന്തു പറയുന്നു' എന്ന്. ഞാൻ പറഞ്ഞു'നല്ലത് ചെയ്താൽ നല്ലത് എന്നു പറയും' എന്ന്. എന്താ അതിൽ തെറ്റ്. അതേറ്റു പിടിച്ചിട്ട് ടിവിൽ ഒരു രാത്രി മുഴുവൻ ചർച്ച. ഇന്നസെന്റ് പറയുന്നു മോദി നല്ലതു ചെയ്താൽ നല്ലതെന്നു പറയും എന്ന്. അതിനർത്ഥം മോദി നല്ലവനാണ് എന്നല്ലേ' എന്നൊക്കെ. ഞാൻ ടിവി ഓഫാക്കി. അതിന്റെ പിറ്റേന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു. നല്ലതാണെങ്കിൽ നല്ലതെന്നു തന്നെ പറയും എന്ന്. നല്ലതു ചെയ്താൽ നല്ലതെന്നല്ലേ ആരും പറയൂ. അല്ലാതെ ചീത്തയെന്ന് പറയാൻ പറ്റ്വോ?-ഇന്നസെന്റ് ചോദിക്കുന്നു.
ബിജുവാണ് ഗുരുസ്വാമി. മുമ്പ് ശങ്കരൻ എംപി രാജ്യസഭയിൽ പോയി ഇരുന്നു. അയാൾ ലോകസഭയിലല്ലേ ഇരിക്കേണ്ടത്. പോയി രാജ്യസഭയിൽ ഇരുന്നു. അങ്ങനെയൊരു സംഭവം ഉണ്ടായി. ഇതൊരു സെന്റർ ഹാളാണെന്ന് വിചാരിക്ക ദാ അവിടെ രാജ്യസഭ ഇപ്പറത്ത് ലോക്സഭ തെറ്റിപ്പോവും തെറ്റിപ്പോവും. ഹാൾ സുഖല്ല്യ. പോരാ മാറ്റി പണിയേണ്ട കാലം കഴിഞ്ഞു. പത്തഞ്ഞൂറ് പേര് തിങ്ങിയിരിക്കയല്ലേയെന്നും മലയാളിയുടെ പ്രിയ താരം ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റിൽ തമാശയ്ക്ക് സ്കോപ്പുണ്ടോ എന്ന ചോദ്യത്തിന് വിശദമായി തന്നെ മറുപടിയും ഉണ്ട്. അങ്ങനെയൊന്നുമില്ല. എനിക്ക് മാത്രം തമാശയായിരുന്നു. ഒരു കാര്യവുമില്ലാത്ത കാര്യങ്ങള്‍ ചർച്ച ചെയ്യുന്നതു കാണുമ്പോൾ നമ്മക്ക് തമാശ തോന്നും. ഞാൻ പണ്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ മെമ്പറായിരുന്ന കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു കാര്യമുണ്ട് 'കാനകെട്ടി സ്ലാബിടുക' എന്ന്. അതിന് അപേക്ഷ കൊടുക്കണം മുനിസിപ്പാലിറ്റിയിൽ. കാനകെട്ടി സ്ലാബിടാനായിട്ട് 'ഇന്നയാൾ അപേക്ഷ തന്നിട്ടുണ്ട'് എന്നു പറഞ്ഞ് യോഗത്തിൽ അത് വായിക്കും.
അപ്പോൾ വേറെയൊന്നും പറയാനില്ലാത്തവർ എണീറ്റു നിന്നിട്ട് ചോദിക്കും. 'ഈ അപേക്ഷ തന്നത് നമ്മടെ ചക്കാലക്കൽ ആന്റണിയല്ലേ?' അപ്പം ചെറയു പറയും 'അതെ'. 'ചക്കാലക്കൽ ആന്റണീന്ന് പറയുമ്പം മാത്തപ്പന്റെ വീടിന്റെ അവിടെന്ന് നേരെ പോയിട്ട് ആ വളവ് തിരിഞ്ഞ് മൂന്നാമെത്ത വീടല്ലേ'. ചെയറ് വീണ്ടും പറയും 'അതെ'. ഇതൊക്കെ അപേക്ഷയിൽത്തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. പിന്നെ വെറുതെ എന്തെങ്കിലുമൊക്കെ പറയേണ്ടെ എന്നുവച്ച് പറയുകയാണ്.
ഇതുപോലെ എന്തെങ്കിലുമൊന്നു പറയണം എന്നാഗ്രഹിക്കുന്നവരാണ് പാർലമെന്റിൽ ഇരിക്കുന്ന ആളുകളൊക്കെ. അതിനകത്ത് കാമ്പുണ്ടോ കഴുമ്പുണ്ടോ എന്നതൊന്നും വിഷയമല്ല. സംസാരിച്ചാൽ അത് ടിവിൽ വരും. നിയോജകമണ്ഡലത്തിലെ ആളുകൾ കാണുമ്പം അവർ വിചാരിക്കും 'ഇമ്മടെ എംപി അവിടെ ചെന്നിട്ട് കലക്കാട്ട്വോ' ഒരു തേങ്ങേം ഇല്ല. അതുതന്നെയാണോ ഇതെന്ന് സ്പീക്കറും പറഞ്ഞു കാണും. പിന്നെ എംപിയെ കാണുമ്പം അവര്‍ പറയും 'ഞങ്ങള്‍ കണ്ടൂട്ടോ പാർലമെന്റിൽ നിന്ന് അലക്കണത്'.
പിന്നെ വേറൊരു രസം. എഐഎഡിഎംകെയുടെ എല്ലാ എംപിമാരും പോക്കറ്റിൽ ജയലളിതയുടെ പടം വച്ചാണ് വരുന്നത്. ഇതിൽ മുണ്ടും ഷർട്ടും ഇട്ടിട്ട് വരുന്ന ഒരു എംപിയുണ്ട്. ഇസ്തിരിയിട്ട് തേച്ച് വടിയാക്കിയ ഷർട്ടും മുണ്ടും ഇട്ടാണ് വരുക. കഞ്ഞിയൊന്നുമല്ല മുക്കുന്നത്. എന്തൊട്ടാണാവോ. ആ ഷർട്ടോണ്ട് നമ്മളെയൊന്ന് കുത്തിയാൽ മുറിയും. അത്രയ്ക്ക് സ്ട്രോങ്ങാ. അയാളായിട്ട് ഞാൻ ഫ്രണ്ട്ഷിപ്പായി. അപ്പോൾ അയാൾ പറഞ്ഞു. എന്റെ സിനിമയൊക്കെ കണ്ടിട്ടുണ്ട്. എന്റെ തമാശയൊക്കെ ഇഷ്ടമാണ് എന്നൊക്കെ.
തമാശ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി. കാരണം പാർലമെന്റിൽ ഒരാളോടെങ്കിലും കോമഡി പറയാമല്ലോ. ഞാൻ പുള്ളിക്കാരനോട് തമാശയ്ക്ക് ചോദിച്ചു. നിങ്ങൾ ഈ ഷർട്ടും മുണ്ടും ഇട്ടതിന് ശേഷമാണോ ഇസ്തിരിയിടുന്നത്. മേശയിൽ കിടത്തിയിട്ട് എന്ന് അയാൾ ചൂടായി. എന്നതാ കോമഡിയാ. പിന്നെ അയാൾ മലയാളത്തിലെ ആ തെറിയുണ്ടല്ലോ അതും പറഞ്ഞു. സത്യം പറഞ്ഞാൽ ഓരോ പ്രാവശ്യം ഡൽഹിയിൽ പോയി വരുമ്പോഴും ഭാഗ്യം കൊണ്ടാണ് ഞാൻ അടി കിട്ടാതെ മടങ്ങി വരുന്നത്. കോമഡിക്കൊന്നും ഒരു വിലയും ഇല്ല്യാട്ടോ അവിടെ-ഇന്നസെന്റ് മനസ്സ് തുറക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍