മുതൽ മുടക്ക് 520 കോടി.. വരവ് 350 കോടി! 60 കോടി പോക്കറ്റിലാക്കിയ പ്രേമം പണംവാരിപ്പിടം; 40 കോടി നേടി എന്ന് നിന്റെ മൊയ്തീൻ; സൂപ്പർതാര സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ച് പൃഥ്വിരാജ്; മാറ്റുതെളിഞ്ഞ് നിവിൻ പോളിയും: 2015ലെ മലയാള സിനിമയുടെ കണക്കെടുമ്പോൾ
ആവണി ഗോപാൽ
തിരുവനന്തപുരം: മലയാള സിനിമ അടിമുടി മാറിയ വർഷമാണ് 2015. സൂപ്പർതാര സിംഹാസത്തിൽ പുതിയൊരു താരം പതിഷ്ടിക്കപ്പെടുകയും മോഹൻലാലിനും മമ്മൂട്ടിക്കും അടിതെറ്റുകയും ചെയ്ത വർഷമാണ് 2015. പണം മുടക്കി പണം വാരുക എന്ന സിനിമാശൈലിക്ക് മലയാള സിനിമയ്ക്ക് തുടക്കമിട്ടു. ഓൺലൈൻ സിനിമാ മാർക്കറ്റിംഗിന്റെ ഹൈപ്പിൽ തീയ്യറ്ററിലേക്ക് ആളുകൾ ഒഴുകിയെത്തിയ വർഷം കൂടിയായി ഇത്. മലയാളം സിനിമ വ്യവസായത്തിന്റെ അർദ്ധവാർഷിക കണക്കെടുക്കുമ്പോൾ കാര്യമായ വിജയങ്ങൾ ഉണ്ടായില്ലെങ്കിൽ രണ്ടാം പകുതിയോടെ വമ്പൻ കുതിപ്പിന്റെ സമയമാണ് ഉണ്ടായത്.
മൊത്തത്തിൽ കണക്കെടുക്കുമ്പോൾ മലയാള സിനിമയ്ക്ക് പറയാനുള്ളത് നഷ്ടക്കണക്കാണ്. പ്രദർശനത്തിന് എത്തിയ 151 ചിത്രങ്ങളിൽ വിജയം കാണാതെ മൂക്കുംകുത്തി വീണും ബഹുഭൂരിപക്ഷവും. പ്രദർശനത്തിനെത്തിയ 151 ചിത്രങ്ങൾക്കായി 520 കോടി രൂപയോളം ചെലവഴിച്ച ചലച്ചിത്ര വ്യവസായത്തിന് തീയേറ്ററുകളിൽ നിന്നും സാറ്റലൈറ്റ് അവകാശത്തുകയായി തിരിച്ചു പിടിക്കാൻ കഴിഞ്ഞത് 350 കോടി രൂപ മാത്രം. നഷ്ടം 170 കോടി രൂപ. മൊത്തം 151 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ മെഗാഹിറ്റായത് 5 ചിത്രങ്ങൾ. ലാഭം നേടിയത് 10 എണ്ണത്തോളം മാത്രം നിർമ്മാതാവിന്റെ കൈപൊള്ളിക്കാതെ ബോക്സോഫീസിൽ തടിയൂരിയത് 15ഓളം ചിത്രങ്ങളുമാണ്.
ബാക്കി നൂറ്റി പതിനഞ്ചോളം ചിത്രങ്ങൾ തീയേറ്ററുകളിൽ ദയനീയമായി കൂപ്പുകുത്തി. ഈ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റാകട്ടെ പുതിയ നയങ്ങൾ മൂലം പിന്നോട്ടുപോകുകയും ചെയ്തു. വിജയിക്കുന്ന ചിത്രങ്ങൾ മാസങ്ങളോളം തീയേറ്ററുകളിൽ നിറഞ്ഞു കളിക്കുകയും പരാജയപ്പെടുന്ന ചിത്രങ്ങൾ രണ്ടാമതൊരു ഷോ പോലും കളിക്കാതെ പ്രദർശനശാലകൾ വിടുകയും ചെയ്യുന്ന കാഴ്ചയാണ് പോയവർഷം സമ്മാനിച്ച വലിയ കൗതുകം.
അതേസമയം വിജയചിത്രങ്ങളുടെ പട്ടികയിൽ ഉള്ളത് വമ്പൻവിജയം കരസ്ഥമാക്കിയ പ്രേമവും എന്ന് നിന്റെ മൊയ്തീനും അടക്കമുള്ളവയാണ്. മലയാളി സിനിമലെ തലമുറമാറ്റം കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു ഈ വർഷത്തിൽ. യുവതാരങ്ങൾ അരങ്ങുവാണപ്പോൾ മമ്മൂട്ടിയും മോഹൻലാലും കൈവശം വച്ച താരസിംഹാസനത്തിലേക്ക് പൃഥ്വിരാജ് ഒറ്റയ്ക്ക് കുതിക്കുന്ന കാഴ്ച്ചയും ഈ വർഷം ദൃശ്യമായി. നിവിൻ പോളി എന്ന നടന്റെ ജനപ്രീതി കുതിച്ചുയർന്നതും മാറ്റുതെളിഞ്ഞതും ഈ വർഷമായിരുന്നു. വടക്കൻ സെൽഫിയിലൂടെയും പ്രേമത്തിലൂടെയും നിവിൻ പോളി മലയാള സിനിമയുടെ യുവത്വത്തിന്റെ മുഖമായി മാറി. ജനപ്രിയ നായകൻ ദിലീപിനും ദുൽഖർസൽമാനും ഓരോ വിജയം മാത്രമാണ് അവകാശപ്പെടുനുള്ളത്.
60 കോടി നേടി പ്രേമം, 40 കോടി നേടി എന്ന് നിന്റെ മൊയ്തീൻ
സൂപ്പർതാരങ്ങളിൽ മമ്മൂട്ടി ഭേദപ്പെട്ട നിലയിൽ വിജയം കൊയ്തപ്പോൾ മോഹൻലാലിനെ സംബന്ധിച്ചടത്തോളം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കാതെ പോയ വർഷമാണ് കടന്നുപോകുന്നത്. മോഹൻലാൽ ചിത്രങ്ങളിൽ ലോഹം മാത്രമാണ് പണം വാരിയ ചിത്രമായി മാറിയത്. മമ്മൂട്ടിയുടെ ഭാസ്കർ ദ റാസ്ക്കലും വൻവിജയചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.പത്തേമാരി വിജയിച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതിനൊപ്പം മമ്മൂട്ടിയുടെ അഭിനയ മികവ് ഒരിക്കൽ കൂടി ദൃശ്യമായ ചിത്രവുമായി.
ബോക്സോഫീസിലെ കണക്കെടുത്താൽ നിവിൻ പൊലീയുടെ പ്രേമം നേടിയത് 60 കോടി രൂപയാണ്. പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനും അമർ അക്ബർ അന്തോണിയും കരസ്ഥമാക്കിയത് 40 കോടി വീതമാണ്. ഒരു വടക്കൻ സെൽഫിക്കും ഭാസ്ക്കർ ദി റാസ്ക്കലിനും കിട്ടിയത് 30 കോടി. തെലുങ്കിൽ നിന്നെത്തിയ ബാഹുബലി നേടിയത് 20 കോടിയമ്. പണംവാരി ചിത്രങ്ങൾ പണം വാരിക്കൊണ്ടേയിരിക്കുകയായിരുന്നു 2015 മുഴുവനും.
ചിത്രങ്ങളുടെ നിലവാരത്തിലും ഗുണത്തിലും ഏറെ പുരോഗതിയുണ്ടായ വർഷം കൂടിയായി 2015. മുൻ വർഷത്തേക്കാൾ രണ്ടു സിനിമ കുറച്ചാണ് റിലീസ് ചെയ്തത്. 2014 ൽ 153 മലയാള സിനിമകൾ റിലീസ് ചെയ്തപ്പോൾ 2015 ൽ അത് 151 ആയി. അവസാന നിമിഷം സ്റ്റൈൽ എന്ന ചിത്രം മാറിയതിനാലാണ് ഒരു സിനിമ കുറഞ്ഞത്. ഇതേ സമയം തമിഴ് തെലുങ്ക് ചിത്രങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. തമിഴിൽ 192 ഉം തെലുങ്കിൽ 85 ഉം സിനിമകളുമാണ് 2015 ൽ റിലീസായത്. മൂന്ന് ഭാഷകളിലും ഇത്രയേറെ സിനിമകൾ റിലീസ് ചെയ്തെങ്കിലും വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് വൻവിജയമായത്. കലാപരമായി വിജയിച്ച ചിത്രങ്ങളും വളരെ കുറച്ചുമാത്രം.
മലയാളത്തിൽ ഏറ്റവും സാമ്പത്തികനേട്ടം ഉണ്ടാക്കിയ ചിത്രം അൽഫോൻസ് പുത്രന്റെ പ്രേമമാണ്. തിയേറ്ററുകളിൽ ചിത്രം തകർത്തോടുന്ന സമയത്ത് വ്യാജപകർപ്പ് ഓൺലൈനിൽ റിലീസ് ചെയ്തിട്ടുപോലും ചിത്രം 60 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്. എന്നാൽ കലാപരമായ നേട്ടമുണ്ടാക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്ത പോയ വർഷത്തെ ചിത്രം ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ്.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരുപോലെ വിജയം നേടിയ ബാഹുബലി കേരളത്തിലും അത്ഭുതവും വിസ്മയവും സൃഷ്ടിച്ചു. എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, ഭാസ്ക്കർ ദി റാസ്ക്കൽ എന്നിവയാണ് മലയാളം ബോക്സോഫീസിൽ വൻചലനം സൃഷ്ടിച്ച മറ്റു ചിത്രങ്ങൾ. നിർമ്മാണ ച്ചെലവിൽ വന്ന വർദ്ധനവാണ് മലയാള സിനിമ 2015 ൽ നേരിട്ട വലിയ പ്രശ്നം. മുൻവർഷം ഒരു ദിവസത്തെ നിർമ്മാണച്ചെലവ് ശരാശരി ഒന്നരലക്ഷം രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ അത് രണ്ടരലക്ഷമാണ്.
റിലീസായ 151 ചിത്രങ്ങളിൽ 49 സിനിമകൾക്ക് ഒരു കോടിയിൽ താഴെയാണ് ശരാശരി നിർമ്മാണച്ചെലവ്. രണ്ടു കോടിക്കും മൂന്നു കോടിക്കുമിടയിൽ 49 ചിത്രങ്ങൾ നിർമ്മിച്ചു. മൂന്നിനും അഞ്ചിനുമിടയിൽ 35 ചിത്രങ്ങളും അഞ്ചിനും ഏഴിനുമിടയിൽ 10 ചിത്രങ്ങളും ഏഴിനും പത്തിനുമിടയിൽ അഞ്ചു ചിത്രങ്ങളും പത്തിനും പതിമൂന്നിനുമിടയിൽ രണ്ട് ചിത്രങ്ങളും പൂർത്തിയായി. 151 ചിത്രങ്ങൾക്കായി മൊത്തം 520 കോടി രൂപ ചെലവായി. തീയേറ്റർ കളക്ഷനും സാറ്റലൈറ്റ് റൈറ്റുമായി തിരിച്ചു പിടിച്ചത് 320 കോടി രൂപയാണ്. 92 ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് ഇതുവരെ വിൽപ്പനയായിട്ടില്ല. ഇതിൽ പത്തോളം ചിത്രങ്ങളുടെ സാറ്റലൈറ്റ് തുകയുടെ ചർച്ച നടന്നുവരുന്നു. തീയേറ്റർ കളക്ഷനും സാറ്റലൈറ്റ്, വീഡിയോ ഓഡിയോ ഇനത്തിൽ ലഭിച്ച തുകയും കൂട്ടി ലാഭമായത് 25 സിനിമകളാണ്. പ്രേമം, എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, ഭാസ്ക്കർ ദി റാസ്ക്കൽ എന്നീ ചിത്രങ്ങൾ നേടിയത് 170 കോടി രൂപ.
നഷ്ടക്കച്ചവടമാകാത്ത 21 ചിത്രങ്ങളും നഷ്ടക്കച്ചവടമായ ചിത്രങ്ങളും കൂടി ബോക്സോഫീസിൽ നേടിയത് 180 കോടി രൂപ. ബാക്കി 21 ചിത്രങ്ങൾ നേടിയ ലാഭം 150 കോടി രൂപ. 4 ചിത്രങ്ങൾ നേടിയത് 170 കോടി രൂപ. മൊത്തം ചെലവായ 520 കോടി രൂപയിൽ 350 കോടി രൂപ കഴിഞ്ഞാൽ നഷ്ടം 170 കോടി രൂപയാണ്. മലയാള സിനിമയിൽ കണ്ട പുതിയ മാറ്റം വിജയിച്ചാൽ പടം പണപ്പെട്ടി അതിർത്തികളില്ലാതെ നിറയ്ക്കും. മോശം സിനിമയാണെങ്കിൽ അതുപോലെ പരാജയപ്പെടും എന്നതാണ്. ഇതിനു തെളിവാണ് നവാഗത സംവിധായകർ ഒരുക്കിയ എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം, വടക്കൻ സെൽഫി, അമർ അക്ബർ അന്തോണി, ഉറുമ്പുകൾ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളുടെ മഹാവിജയം. പുതുമുഖ സംവിധായകരായിട്ടും പുതിയ താരങ്ങളായിട്ടും ചെറിയ ചിത്രങ്ങളായിട്ടും ഇവ അത്ഭുതവിജയമാണ് കരസ്ഥമാക്കിയത്.
മുമ്പൊക്കെ സിനിമ വിജയിക്കുമ്പോഴും ആ വിജയത്തിന് ഒരു പരിധിയുണ്ട്. പക്ഷേ, ഇന്ന് നല്ല ചിത്രങ്ങളാണെങ്കിൽ പരിധിയില്ലാത്ത പ്രേക്ഷക പിന്തുണയും സാമ്പത്തിക നേട്ടവും നൽകും. അതിന് ഏറ്റവും വല്ല ഉദാഹരണമാണ് പ്രേമം, എന്ന് നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി, ബാഹുബലി, ഭാസ്ക്കർ ദി റാസ്ക്കൽ എന്നീ ചിത്രങ്ങളുടെ റെക്കാർഡ് തകർത്ത കളക്ഷൻ.
ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം പ്രേമമാണ്. 4 കോടി 30 ലക്ഷം രൂപയ്ക്ക് പൂർത്തിയായ പ്രേമം 200 ദിവസമാണ് തീയേറ്ററിൽ ഉണ്ടായിരുന്നത്. ഗോഡ്ഫാദർ, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങളുടെ കൂടുതൽ ദിവസം കളിച്ച റെക്കോർഡിനൊപ്പം എത്താനായില്ലെങ്കിലും അടുത്ത കാലത്ത് ഏറ്റവുമധികം ദിവസം തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് പ്രേമം. ഓൺലൈനിൽ വ്യാജപ്പതിപ്പ് പ്രചരിച്ചിട്ടുപോലും പ്രേമത്തിന്റെ ജൈത്രയാത്ര തടയാനായില്ല എന്നത് മറ്റൊരു വസ്തുത. ചിത്രത്തിന് 60 കോടി രൂപയാണ് കേരളത്തിൽ നിന്നു ലഭിച്ച ഗ്രോസ് കളക്ഷൻ. 5.75 കോടി രൂപയ്ക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുകയും ചെയ്തു. 28 ലക്ഷം രൂപയാണ് പ്രേമത്തിന്റെ വീഡിയോ വിറ്റ ഇനത്തിൽ കിട്ടിയത്. ചിത്രത്തിന്റെ പാട്ടുകളും റെക്കോർഡ് വേഗതയിലാണ് വിറ്റഴിഞ്ഞത്. ആറോളം ഗാനങ്ങളുണ്ടായിരുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. ചിത്രം മൂന്നു പുതിയ നായികമാരേയും സംഗീതസംവിധായകരേയും ഗാനരചയിതാവിനേയും നായകന്മാരേയും മലയാള സിനിമയ്ക്ക് സമ്മാനിച്ചു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഈ ചിത്രം അൻവർ റഷീദാണ് നിർമ്മിച്ചത്.
നിത്യപ്രണയത്തിന്റെ നഷ്ടസുഗന്ധം പരത്തി വന്ന എന്ന് നിന്റെ മൊയ്തീൻ ഇന്നത്തെ തലമുറയുടെ പ്രണയ സങ്കൽപ്പങ്ങൾ മുഴുവൻ തകർത്തുകളഞ്ഞ ചിത്രമാണ്. പ്രിന്റ് ആൻഡ് പബ്ലിസിറ്റി ഉൾപ്പെടെ പതിമൂന്ന് കോടി രൂപയ്ക്കാണ് ചിത്രം പൂർത്തിയായത്. പൈസയല്ല നല്ല സിനിമയാണ് പ്രധാനം എന്ന ചിന്തയിൽ മൂന്ന് അമേരിക്കൻ മലയാളികൾ ചേർന്നൊരുക്കിയ ഈ ചിത്രത്തിന് 40 കോടി രൂപയാണ് കേരളത്തിൽ നിന്നുമാത്രം ലഭിച്ച ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശത്തുക സംബന്ധിച്ച ചർച്ച അവസാനഘട്ടത്തിലാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ അമേരിക്കയിലായതുകൊണ്ട് കരാറൊപ്പിടാൻ വൈകുകയാണെന്നും ഏകദേശം ധാരണയായിട്ടുണ്ട്.
താരസിംഹാസനത്തിൽ പൃഥ്വിരാജ്
മോഹൻലാലും മമ്മൂട്ടിക്കും പകരം അഭിനയ മികവുകൊണ്ടും പ്രേക്ഷകപ്രീതി കൊണ്ടും പൃഥ്വിരാജ് തന്നെ എന്ന് മലയാളം പ്രേക്ഷകർ ഉറപ്പിച്ചത് ഈ വർഷത്തിലാണ്. ബോക്സോഫീൽ പൃഥ്വിരാജിന്റെ പട്ടികയിൽ ഉള്ളത് രണ്ട് മെഗാഹിറ്റുകളാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അനാർക്കലിയും വിജയപട്ടികയിൽ ഇടംപിടിച്ചു. എന്ന് നിന്റെ മൊയ്തീൻ,അമർ അക്ബർ അന്തോണി എന്നീ വമ്പൻ ഹിറ്റുകൾ. അനാർക്കലി, പിക്കറ്റ് 43 എന്നീ വിജയചിത്രങ്ങൾ. ബോക്സ് ഓഫീസിൽ നേട്ടം കൊയ്തില്ലെങ്കിലും അഭിനയം കൊണ്ട് പൃഥ്വിരാജ് ഇവിടെയിൽ ശ്രദ്ധ നേടി.
യുവതാര അരങ്ങുവാണ വർഷം, ലേഡി സൂപ്പർസ്റ്റാർ പദവി പാർവതിയിലേക്ക്
നിരവധി നവാഗത താരങ്ങൾ മലയാള സിനിമയിലേക്ക് ചുവടുവച്ച വർഷം കൂടിയാണ് 2015. എന്ന് നിന്റെ മൊയ്തീനിലുടെ ആർ എസ് വിമൽ തന്നെ ഈ നിരയിലെ ഒന്നാമനായി. വടക്കൽ സെൽഫിലിയൂടെ ജി പ്രതിത്തും, അമർ അക്ബർ ആന്റണിയിലൂടെ നാദിർഷായും സംവിധായരായി. അനാർക്കലിയിലൂടെ സച്ചിയും കുഞ്ഞിരാമായണത്തിലൂടെ ബേസിൽ ജോസഫും ഭാവിയുതെ താരങ്ങളാണ്. ഇവരെ ൂടാതെ ബാഷ് മുഹമ്മദ് -ലുക്കാചുപ്പി, വിനീത് കുമാർ-അയാൾ ഞാനല്ല, ശ്രീബാല കെ മേനോൻ-ലവ് 24 7, മിഥുൻ മാനുവൽ തോമസ്-ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയവരും നിറഞ്ഞു നിന്നു.
അഭിനയ രംഗത്ത് ധ്യാൻ ശ്രീനിവാസൻ മികവു കാണിച്ച യുവതാരം ആയപ്പോൾ പ്രേമം സിനിമയിലൂടെ സായി പല്ലവി മലയാളത്തിൽ തരംഗം തന്നെ തീർത്തു. എന്ന് നിന്റെ മൊയ്തീനിലൂടെയും ചാർലിയിലൂടെയും പാർവതി ലേഡി സൂപ്പർസ്റ്റാർപദവിയിലേക്ക് നീങ്ങുന്നതും ഈ വർഷം കണ്ടു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്