ലാൽ ആരാധകരുടെ കാത്തിരിപ്പിന് അറുതിവരുത്തി ആദിയിൽ അരങ്ങേറ്റം കുറിച്ച് പ്രണവ്; താരരാജ പുത്രന്റെ അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രത്തിലൂടെ; ആദിയുടെ പൂജയ്ക്ക് സകുടുംബം എത്തിയ ലാലിനും ആനന്ദനൃത്തം ചവിട്ടിയ ആരാധകർക്കും ഇരട്ടിമധുരമായി വെളിപാടിന്റെ പുസ്തകം ടീസർ ലോഞ്ചും ഒടിയന്റെ പൂജയും
അരുൺ ജയകുമാർ
തിരുവനന്തപുരം: പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന സിനിമ എപ്പോഴാണ് കാണാനാവുക ? ഈ ചോദ്യം മലയാളികൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് അധികമായി. അച്ഛന്റെ പാത പിന്തുടർന്ന് മകനും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ മകൻ നായകനാകുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് ആദി എന്നാണ്. മലയാള സിനിമാ പ്രേക്ഷകർ അക്ഷമരായി കാത്തിരുന്ന കേൾക്കാൻ കൊതിച്ച ആ പ്രഖ്യാപനവും മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയന്റെ പൂജയും തിരുവനന്തപുരത്തെ ഹോട്ടൽ താജ് വിവാന്റയൽ ഇന്ന് രാവിലെ നടന്നു.
മലയാള സിനിമയിലെ താര രാജാവിന്റെ മകന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് കുടുംബ സമേതമാണ് പല താരങ്ങളും എത്തിയത്. മോഹൻലാൽ ചിത്രം ഒടിയന്റെ പൂജയും ലാലിന്റെ തന്നെ മറ്റൊരു ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസർ ലോഞ്ചും പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനവും ഒരുമിച്ച് എന്ന അറിയിപ്പ്് എല്ലാവർക്കും ലഭിച്ചിരുന്നു. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ചിത്രത്തിന്റെ പൂജ എന്നതിലുപരി അദ്ദേഹത്തിന്റെ മകന്റെ ആദ്യ സിനിമയുടെ പ്രഖ്യാപനം എന്നതിന് ആയിരുന്നു ഇന്ന് പ്രത്യേകത. ഒരു പൊതു ചടങ്ങിൽ പ്രണവ് ആദ്യമായി പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ടായിരുന്നു ഇന്നത്തെ ചടങ്ങിന്.
രാവിലെ 8:30 ന് തന്നെ ചിത്രത്തിന്റെ പൂജ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എട്ട് മണിയോടെ തന്നെ മാധ്യമങ്ങളും അതിഥികളും എത്തി തുടങ്ങിയിരുന്നു. പിന്നാലെ സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കാനായി എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാംസ്കാരിക സിനിമാ വകുപ്പ് മന്ത്രി എകെ ബാലൻ, ബിജെപി നേതാവ് വി. മുരളീധരൻ സിനിമാ മേഖലയിൽ നിന്ന് മുകേഷ്, ഗണേശ്കുമാർ എന്നീ എംഎൽഎമാരും സംവിധായകരായ ലാൽ ജോസ്, മേജർ രവി, ടികെ രാജീവ് കുമാർ, ബി ഉണ്ണിക്കൃഷ്ണൻ, നടന്മാരായ നെടുമുടി വേണു, ജഗദീഷ് തുടങ്ങി നിരവധി മുൻനിര താരങ്ങളും എത്തി.
ഒൻപത് മണി കഴിഞ്ഞതോടെ കുടുംബ സമേതമാണ് മോഹൻലാൽ ചടങ്ങ് നടക്കുന്ന ഹാളിലേക്ക് എത്തിയത്. പച്ച ഷർട്ടും മുണ്ടുമുടുത്ത ലാലേട്ടന്റെ തൊട്ടു പിന്നിലായി പിന്നിലേക്ക് അൽപ്പം നീട്ടി വളർത്തിയ മുടിയും, നീല ജീൻസും ക്രീമും ആഷും കലർന്ന നിറത്തിലെ ഷർട്ടും ധരിച്ച് പ്രണവ് മോഹൻലാൽ രംഗപ്രവേശം നടത്തിയപ്പോൾ ആ നിമിഷം ക്യാമറയിൽ ഒപ്പിയെടുക്കാൻ മാധ്യമപ്രവർത്തകർ തിക്കു തിരക്കും കൂട്ടി. നിറഞ്ഞ സദസ്സ് വലിയ കയ്യടികളോടെയാണ് മോഹൻലാലിനേയും ഭാര്യ സുചിത്രയേയും മക്കളായ പ്രണവിനേയും വിസ്മയയേയും സ്വീകരിച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ മോഹൻലാലിന്റെ കുടുംബ സമേതമുള്ള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ചിത്രത്തിന്റെ പൂജ തുടങ്ങുന്നതിന് മുൻപായി ചിത്രങ്ങളും വീഡിയോയും പകർത്തിക്കൊണ്ട് നിന്നിരുന്നവരെ മാറ്റാൻ തന്നെ നന്നായി പ്രയാസപ്പെടേണ്ടി വന്നു സംഘാടകർക്ക്. വേദിയിൽ ആദ്യം നടന്നത് നവാഗത സംവിധായകനും പ്രമുഖ പരസ്യ സംവിധായകനുമായ ശ്രീകുമാറിന്റെ മോഹൻലാൽ നായകനമായ ഒടിയൻ എന്ന ചിത്രത്തിന്റെ പൂജയാണ്. പുലിമുരുകന് ശേഷം ഏറ്റവും ചിലവേറിയ ചിത്രം എന്നതാണ് 30 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഒടിയന്റേത്. ഒരു മാസ് ത്രില്ലറായിരിക്കും ചിത്രമെന്ന് സംവിധായകൻ ഉറപ്പ് തരുന്നു. പീറ്റർ ഹെയൻ അണിയിച്ചൊരുക്കുന്ന 5 സംഘട്ടന രംഗങ്ങൾ ചിത്രത്തിലുണ്ടെന്നും സംവിധായകൻ പറഞ്ഞു.
പിന്നീട് നടന്നത് ഇപ്പോൾ തലസ്ഥാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന ലാൽ ജോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസതകം എന്നതിന്റെ ടീസർ ലോഞ്ചിങ്ങാണ്. 22 സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തനിക്ക് ഏറ്റവും വലിയ വെല്ലുവിളി ലാലേട്ടന്റെ സിനിമ ചെയ്യുക എന്നതാണെന്നും ലാൽജോസ് പറഞ്ഞു. ഇതിനി പിന്നാലെയായിരുന്നു സദസ്സ് ഏറ്റവും ആകാംഷയോടെ കാത്തിരുന്ന ചടങ്ങിന്റെ ഭാഗം. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നായ നടന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ തന്നെ എത്തുന്നു എന്ന വാർത്ത. ജീത്തു ജോസഫ് സംവിധാനവും ആന്റണി പെരുമ്പാവൂർ നിർമ്മാണവും നടത്തുന്ന ചിത്രത്തിന് ആദി എന്നാണ് പേരെന്ന് ടീസർ ലോഞ്ചിങ് നടത്തിയ സ്ക്രീനിൽ തെളിഞ്ഞപ്പോൾ സദസ്സ് ആർപ്പ് വിളികളിൽ അമർന്നു. സ്ക്രീനിൽ പ്രണവിന്റെ പേരെഴുതി കാണിച്ചപ്പോൾ അത് വലിയ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.
പിന്നീട് പുതിയ നായകന്റെ ആദ്യ സിനിമയെ കുറിച്ച് സംവിധായകനായ ജീത്തു ജോസഫ് സംസാരിച്ചു. ലാലേട്ടന്റെ മകന്റെ ആദ്യ ചിത്രം എന്നതിനെ വലിയ പ്രതീക്ഷകളോടെ സമൂഹം കാത്തിരിക്കുന്നുണ്ടെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആദ്യ ചിത്രമായി വേറെ ഏതെങ്കിലും കഴിഞ്ഞിട്ട് ഇതിലേക്ക് പോകാം എന്നും പറഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു. പിന്നീട് പ്രണവിന് ആശംസകളർപ്പിച്ച് കൊണ്ട് സിനിമാ രംഗത്തെയും വ്യക്തി ജീവിതത്തിലെയും മോഹൻലാലിന്റെ സുഹൃത്തുക്കൾ സംസാരിച്ചു.
അവസാനമാണ് മോഹൻലാൽ സംസാരിച്ചത്. നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു ചോദ്യമാണ് എപ്പോഴാണ് മകന്റെ സിനിമ പുറത്ത് വരുന്നത് എന്നത്. അവരോടൊക്കെ പറഞ്ഞ മറുപടി ഒരു പിടിയും ഇല്ലെന്നാണ് - ലാൽ പറഞ്ഞു. അദ്ദേഹം എന്നാണ് മോഹൻലാൽ മകൻ പ്രണവിനെ അഭിസംബോധന ചെയ്തത്. അയാൾക്ക് ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ചെയ്തോളാനാണ് പറഞ്ഞിട്ടുള്ളതെന്നും അത്തരം സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു. പിന്നെ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍