ശരീരം വിറ്റ ശ്വേത മാത്രം എങ്ങനെ ബലിയാടായി? ഒപ്പം പിടിയിലായ മാന്യന്മാർ എവിടെ? സീരിയലിലെ മകളെ ന്യായീകരിച്ച് സാക്ഷി തൻവർ രംഗത്ത്
ദേശീയ പുരസ്കാരം നേടിയ ഒരു നടിക്ക് വേശ്യാവൃത്തിക്കിറങ്ങേണ്ട ഗതികേടാണോ നമ്മുടെ നാട്ടിൽ? എന്തുകൊണ്ട് പഴയ ബാലതാരം കോടീശ്വരന്മാർക്ക് കിടക്ക പങ്കിടേണ്ട അവസ്ഥയിൽ എത്തിപ്പെട്ടു. തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റെ ഈ അവസ്ഥയിൽ ഏറെ വിഷമമുണ്ട് നടി സാക്ഷി തൻവറിന്.
ഒരു സീരിയലിൽ തന്റെ മകളായി അഭിനയിച്ച ശ്വേതയ്ക്കുവേണ്ടി സംസാരിക്കുകയാണ് സാക്ഷി. സിനിമയെന്ന മായികലോകത്തെ പലരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുമ്പോഴാണ് സ്ക്രീനിലെ തന്റെ മകൾക്കുവേണ്ടി സാക്ഷി രംഗത്തെത്തിയത്. എന്തുകൊണ്ട് ശ്വേതയ്ക്കൊപ്പം പിടിയിലായ വലിയ വ്യവസായികളുടെ പേര് മാദ്ധ്യമങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നുവെന്ന് സാക്ഷി ചോദിക്കുന്നു.
പെൺവാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട കുരുന്നുകളുടെ കഥ പറയുന്ന 'മർദാനി'യിലെ നായികയായ റാണി മുഖർജി പോലും ഒരു അഭിമുഖത്തിൽ ശ്വേതയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മൗനം പാലിച്ചിരുന്നു. ആമിർ ഖാൻ, ഫർഹാൻ അഖ്തർ തുടങ്ങിയവരും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചു.
'കഹാനി ഘർ ഘർ കി' എന്ന ടിവി സീരിയലിലാണ് ശ്വേത ബസു പ്രസാദ് സാക്ഷിയുടെ മകളായി അഭിനയിച്ചത്. 14 വർഷംമുമ്പായിരുന്നു ഈ സീരിയലിന്റെ ചിത്രീകരണം. സീരിയലിന്റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം കഴിഞ്ഞശേഷമാണ് ശ്വേത സെറ്റിൽ എത്തിയതെന്ന് സാക്ഷി ഓർക്കുന്നു. സാക്ഷിയുടെ മകളായി അഭിനയിച്ചിരുന്ന കുട്ടിക്കു പകരമാണ് ശ്വേത എത്തിയത്. 'അസാധാരണ അഭിനയപാടവമുള്ള ശ്വേതയ്ക്ക് അന്ന് ഒമ്പത് വയസായിരുന്നു പ്രായം. അവൾക്കുവേണ്ടിയായിരുന്നു ആ കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന് തോന്നിക്കുംവിധത്തിലായിരുന്നു ആ കുരുന്നിന്റെ പ്രകടനം'.
ആ സീരിയലിനുശേഷം ഒരമ്മയും മകളും എന്ന നിലയിൽ തങ്ങളുടെ ബന്ധം ശക്തമായി തുടർന്നുവെന്ന് സാക്ഷി പറയുന്നു. 'എല്ലാ വർഷവും മദേഴ്സ് ഡേയ്ക്ക് ശ്വേത ആശംസകൾ അറിയിക്കുമായിരുന്നു. അവളുടെ കാര്യങ്ങൾ താനും തിരക്കുമായിരുന്നു. പഠിത്തത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം ആത്മവിശ്വാസത്തോടെ അവൾ പറയുമായിരുന്നു'.
'കുറച്ചുദിവസങ്ങൾക്ക് മുമ്പ് കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തയാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്ക്രീനിലെ തന്റെ മകളെക്കുറിച്ചുള്ള വാർത്തകൾ കണ്ടിരുന്നോയെന്ന് പലരും എന്നോട് ചോദിക്കുകയും ചെയ്തു.' നിരവധി ഫോൺ കോളും മെസേജുമാണ് ഇക്കാര്യം ചോദിച്ച് തനിക്ക് വന്നതെന്ന് സാക്ഷി പറഞ്ഞു. 'ഞാൻ വായിച്ചു. അതിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസായപ്രമുഖരെക്കുറിച്ച് മാദ്ധ്യമങ്ങൾ എഴുതിയിട്ടുണ്ടോ? എങ്കിൽ അതും ഞാൻ വായിക്കുമായിരുന്നു' എന്നാണ് സാക്ഷി മറുപടി നൽകിയത്.
മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് ശ്വേതയ്ക്കൊപ്പം പിടിയിലായ വൻ വ്യവസായികളെക്കുറിച്ച് എഴുതാത്തതെന്ന് സാക്ഷി ചോദിക്കുന്നു. 'മാദ്ധ്യമങ്ങൾ എന്തിന് ആ വ്യവസായികളെ സംരക്ഷിക്കുന്നു. അവർ ആരെന്ന് അറിയാൻ തനിക്ക് ഒരു താൽപര്യവുമില്ല. എന്നാൽ പേര് പുറത്തുവരുന്നതിലൂടെ അവരുടെ അമ്മമാർക്കും മക്കൾക്കും സഹോദരിമാർക്കും ഭാര്യമാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ആ വ്യവസായികളുടെ തനിനിറം മനസിലാകുമല്ലോ.
മാദ്ധ്യമങ്ങൾ ഈ കേസ് കൈകാര്യം ചെയ്ത രീതി എന്നിൽ ഭീതിയുണർത്തുകയാണ്. നവമാദ്ധ്യമങ്ങളിലെല്ലാം ആ പെൺകുട്ടിയെക്കുറിച്ച് പല രീതിയിലാണ് അഭിപ്രായങ്ങൾ പ്രചരിക്കുന്നത്. പക്ഷേ, ഒരാളും ആ പെൺകുട്ടി കടന്നുവന്ന വഴികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു കാര്യം നാം ആലോചിക്കണം. അവളെ വിലയിരുത്താനുള്ള അവകാശം നമുക്കുണ്ടോ?'
'അവൾ എന്തുകൊണ്ട് ഇന്നത്തെ നിലയിലായി എന്നതിനുള്ള കാരണങ്ങളൊന്നും തനിക്ക് അറിയില്ല. അതിനുള്ള പരിഹാരവും അറിയില്ല. എന്നാൽ ഒരു കാര്യം മാത്രമറിയാം. തെറ്റ് ചെയ്തു എന്ന് സമ്മതിക്കാനുള്ള ധൈര്യമെങ്കിലും അവൾ കാണിച്ചു.'
'ഈ കുറിപ്പെഴുതും മുമ്പ് ശ്വേതയോട് സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. അവളുടെ യഥാർഥ അമ്മയോട് സംസാരിച്ചു. ആ അമ്മയ്ക്കുപോലും റിമാൻഡിൽ കഴിയുന്ന അവളെ കാണാൻ സാധിച്ചിട്ടില്ല എന്ന കാര്യം എത്രപേർക്കറിയാം? റിമാൻഡ് ഹോമിൽ അവിടെയുള്ള കുട്ടികളെ ആശ്വസിപ്പിച്ചാണ് ശ്വേത സമയം ചെലവഴിക്കുന്നതെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അവളുടെ അമ്മയോട് പറഞ്ഞ കാര്യം എത്ര പേർക്കറിയാം? തന്റെ ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടെന്ന് വിലപിച്ച്, മനസ് തകർന്നു കഴിയുകയാണ് അവളുടെ അമ്മ'- സാക്ഷി പറയുന്നു.
'എന്റെ മകൾ ക്രിമിനലല്ല. എന്നിട്ടും എന്തിനാണ് അവളുടെ പേര് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്? എന്തിനാണ് ഫോട്ടോയുൾപ്പെടെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് അവളുടെ ജീവിതത്തിൽ മായ്ക്കാനാകാത്ത മുറിപ്പാട് സൃഷ്ടിച്ചത്? ഈ അപമാനം സഹിക്കാൻ കഴിയാതെ അവൾ ജീവനൊടുക്കാൻ തീരുമാനിച്ചാൽ?' വിലപിക്കുന്ന ആ അമ്മയ്ക്ക് മുമ്പിൽ ഒരുപാട് ചോദ്യങ്ങളാണുള്ളതെന്ന് സാക്ഷി പറയുന്നു.
'അവളുടെ അമ്മയ്ക്ക് മാത്രമല്ല, താനുൾപ്പെടുന്ന സ്ത്രീ സമൂഹത്തിന് ഉത്തരം കിട്ടേണ്ടുന്ന മറ്റ് അനവധി ചോദ്യങ്ങളുമുണ്ട്. എന്തിനാണ് ഒരു വലിയ വിഭാഗം മാദ്ധ്യമങ്ങൾ ഈ കേസിൽ ആ പെൺകുട്ടിയെ മാത്രം ഉയർത്തിക്കാട്ടുന്നത്? ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുപോലെ എന്തുകൊണ്ട് കേസിലുൾപ്പെട്ട വ്യവസായികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല? അവർക്ക് ലഭിക്കുന്ന സ്വകാര്യത എന്തുകൊണ്ട് ഈ പെൺകുട്ടിക്ക് ലഭിച്ചില്ല? അവളൊരു നടിയായതിനാലാണോ അവളെ എല്ലാവരും ലക്ഷ്യംവയ്ക്കുന്നത്? എവിടെപ്പോയി നമ്മുടെ നാട്ടിലെ സദാചാരപ്പൊലീസുകാർ? ബലാത്സംഗ വീരന്മാർക്കും കൊലപാതകികൾക്കുംവരെ സ്വകാര്യതയ്ക്ക് അവകാശം ലഭിക്കുമ്പോൾ എന്തുകൊണ്ട് ഈ പെൺകുട്ടിക്ക് മാത്രം അത് നിഷേധിക്കുന്നു?' നിരവധി ചോദ്യങ്ങളുമായാണ് സാക്ഷി തൻവറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍