'അമ്മ'യിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം; വിമൻ ഇൻ സിനിമ കലക്ടീവ് താരസംഘടനക്ക് കത്തു നൽകി; അടുത്ത യോഗത്തിൽ ചർച്ചക്ക് വരുമെന്നും വെളിപ്പെടുത്തി രമ്യാ നമ്പീശൻ; രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അംഗത്വ വിതരണം നടത്തി കരുത്തുകാട്ടും; സൂപ്പർസ്റ്റാറുകൾ ഭരിക്കുന്ന താരസംഘടനയ്ക്ക് വനിതാ കൂട്ടായ്മയുടെ നീക്കം തിരിച്ചടിയാകുമോ? തുടക്കത്തിൽ സജീവമായെങ്കിലും പിന്നോക്കം വലിഞ്ഞ് മഞ്ജു വാര്യർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പുരുഷ മേധാവിത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സിനിമയിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു മലയാളം സിനിമാ ലോകത്തെ നടിമാരും അണിയറക്കാരും ചേർന്ന് രൂപം നൽകിയ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ലോക തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ കൂട്ടായ്മ മറ്റൊരു നിർണായക ചുവടുവെപ്പിലേക്ക് നീങ്ങുകയാണ്. മലയാളം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കയാണ്. പുരുഷ സൂപ്പർസ്റ്റാറുകൾ കാലങ്ങളായി ഭരിക്കുന്ന മലയാളം സിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ തീരുമാനം തന്നെയാണ് ഇത്.
സംവരണ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്കു കത്തുനൽകിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശൻ അറിയിച്ചു. അടുത്ത യോഗത്തിൽ അതു ചർച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേർത്തു. ഡബ്ല്യൂ. സി. സി പുരുഷ വിരോധം വച്ചുപുലർത്തുന്ന സംഘടനയല്ലെന്നം അവർ വ്യക്തമാക്കിയിരുന്നു. സിനിമാ സെറ്റുകളിൽ കുറച്ചു കൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ലക്ഷ്യം. ഒരു മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. പിന്നാലെ അംഗത്വ വിതരണം നൽകും. ക്യാമ്പെയ്ന് ശേഷം വിപുലമായ പദ്ധതികളാണ് സംഘടന ആലോചിക്കുന്നതെന്നും രമ്യ വ്യക്തമാക്കി.
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അപൂർവ്വങ്ങളിൽ അപൂർവ്വവും ക്രൂരവുമായ നടപടിയാണെന്നും രമ്യ പറഞ്ഞു. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നൽ പോലും ആരിലും ഉണ്ടാകാത്ത രീതിയിലാകണം പ്രതികൾക്കുള്ള ശിക്ഷയെന്ന് രമ്യ പറഞ്ഞു. പുരുഷ വിരോധമുള്ള സംഘടനയല്ല വിമൻ ഇൻ സിനിമാ കളക്ടീവെന്നും, പേടി കൂടാതെ ജോലി ചെയ്യാൻ സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും രമ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെയുള്ള മോശം പരാമർശങ്ങളെ അവഗണിക്കുക്കയാണെന്നും രമ്യ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന്റെ 'രാമലീല' സിനിമ കാണമെന്ന മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പരാമർശം വ്യക്തിപരമെന്നും രമ്യ നമ്പീശൻ അറിയിച്ചു. അടുത്തകാലത്തായി മഞ്ജു വാര്യർ വനിതാ കൂട്ടായമ്മയോട് വലിയ താൽപ്പര്യം കാട്ടിയിരുന്നില്ല. സംഘടനയിലെ ചിലർ തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മഞ്ജു വാര്യർ രംഗത്തെന്ന വിധത്തിൽ പ്രചരണം നടത്തിയിരുന്നു. അവൾക്കൊപ്പം പരിപാടി സംഘടിപ്പിച്ചതിലും മഞ്ജുവിന് പങ്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രമ്യ അടക്കമുള്ളവർ പുതിയ സംഘടനക്ക് കൂടുതൽ ആവശ്യങ്ങൾ താരസംഘടനയുടെ മുന്നിൽ വെക്കുമ്പോൾ അതിൽ വലിയ താൽപ്പര്യം മഞ്ജുവിനില്ലെന്നാണ് സൂചന.
മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി പരിപാടി ഗംഭീരമാക്കാനാണ് ഡബ്ല്യുസിസിയുടെ ഇപ്പോഴത്തെ തീരുമാനം. സംഘടനയുടെ പ്രവർത്തനം, കാഴ്ച്ചപാട് തുടങ്ങിയവ ചർച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അംഗീകരിക്കുന്നവർക്ക് ഭാഗമാകാമെന്നാണ് സിനിമാക്കാർ പറയുന്നത്. ഡബ്ല്യുസിസിയിൽ നിന്ന് മനഃപൂർവം ആരെയും ഒഴിവാക്കിയിട്ടില്ലെന്നും രമ്യ അടക്കമുള്ളവർ പറയുന്നു. ആദ്യം വിമർശനം ഉന്നയിച്ച ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുന്നതോടെസംഘടനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്. അതേസമയം സംഘടനയെ ബ്രാൻഡ് ചെയ്യുന്നത് മഞ്ജുവിന്റെ പേരിലാണ്. എന്നാൽ ഡബ്ല്യൂസിസിയുടെ പ്രവർത്തനങ്ങളൊന്നും മഞ്ജു അറിയുന്നുമില്ല. സിനിമയുമായി സജീവ ബന്ധമില്ലാത്ത ചിലർ സംഘടനയിൽ നുഴഞ്ഞു കയറി. ഇവരുടെ ആക്ടിവിസ്റ്റ് പ്രവർത്തനം അതിരുകടക്കുന്നുവെന്നാണ് മഞ്ജുവിന്റെ പക്ഷം. എല്ലാ സിനിമയേയും സഹായിക്കുകയെന്നതാകണം സംഘടനയുടെ ലക്ഷ്യം. അല്ലാതെ വ്യക്തി വിരോധം തീർക്കാൻ സിനിമകളെ കൊല്ലുകയല്ലെന്നാണ് മഞ്ജുവിന്റെ പക്ഷം. നടി ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരു സംഘടനയ്ക്ക് മഞ്ജു പിന്തുണ നൽകിയത്. നടിക്കൊപ്പം നീങ്ങാൻ തനിക്ക് ആരുടേയും പിന്തുണ വേണ്ടെന്ന നിലപാടിൽ മഞ്ജു എത്തിക്കഴിഞ്ഞു.
തമിഴിലെ താരങ്ങളിൽ ചിലർ വനിതാ കൂട്ടായ്മ രൂപീകരിക്കാനായി മഞ്ജുവിനെ സമീപിച്ചിരുന്നു. തമിഴ് സിനിമയിലെ നടികർ സംഘം നേതാവാണ് വിശാൽ. വിശാലിന്റെ നേതൃത്വത്തിലെ ചില തമിഴ് നടികളാണ് ഇതിന് ശ്രമിച്ചത്. ഉപദേശം തേടി ഇവർ മഞ്ജുവിനെ സമീപിക്കുകയും ചെയ്തു. എന്നാൽ തനിക്ക് അതുമായി ബന്ധമില്ലെന്ന മറുപടിയാണ് മഞ്ജു നൽകിയതെന്നാണ് സിനിമാക്കാർക്കിടയിൽ പ്രചരിക്കുന്നത്. ആശയപരമായി ചില കാര്യങ്ങളോട് യോജിപ്പുള്ളതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയെ കാണാൻ സംഘടനയുടെ ഭാഗമായി പോയത്. അതിന് അപ്പുറത്തേക്ക് സംഘടനയുമായി ബന്ധപ്പട്ടതൊന്നും തനിക്ക് അറിയില്ലെന്നും വിശാലിനോട് മഞ്ജു പറഞ്ഞതായാണ് സൂചന. ഈ കഥ പ്രചരിച്ചതിന് പിന്നാലെയാണ് രാമലീലയെ തള്ളി പറയുന്ന ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് മഞ്ജു തന്നെ രംഗത്ത് വന്നത്. അതിനിടെ ഇതിനെ പ്രൊഫഷണൽ നീക്കമായി വനിതാ കൂട്ടായ്മയിലെ മറുവിഭാഗം വിശദീകരിക്കുകയും ചെയ്യുന്നു. പല വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഭിന്നത വ്യക്തമാക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട്.
സിനിമയിൽ പീഡനം സജീവമാണെന്നും പല നടികളും വാട്സ് ആപ് സന്ദേശം തങ്ങൾക്ക് അയക്കാറുണ്ടെന്നും വനിതാ കൂട്ടായ്മയിലെ ചില അംഗങ്ങൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ സിനിമയുടെ മൊത്തെ നിലനിൽപ്പിനെ ബാധിക്കുമെന്നതാണ് സിനിമാക്കാരുടെ പൊതു വികാരം. അങ്ങനെ വാട്സ് ആപ്പ് സന്ദേശം കിട്ടിയാൽ അത് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ പുറത്തുവിടണം. പീഡന പരാതി കിട്ടിയിട്ട് അത് മറച്ചു വയ്ക്കുന്നത് നിയമപരാമായ കുറ്റമാണ്. സിനിമാക്കാരെ സംശയ നിഴലിൽ നിർത്തി വാർത്തയുണ്ടാക്കാനുള്ള നീക്കം ശരിയല്ല. തെറ്റു ചെയ്യുന്നവരെ തുറന്നു കാട്ടണം. പീഡിപ്പിക്കാൻ ശ്രമിച്ചവരുടെ പേര് പുറത്തുവിടണം. അല്ലാതെയുള്ളതെല്ലാം ബ്ലാക് മെയിലാണെന്ന പക്ഷമാണ് സിനിമയിലെ ബഹുഭൂരിഭാഗത്തിനുമുള്ളത്. ഇതിലുള്ള പ്രതിഷേധം പലരും മഞ്ജുവിനെ അറിയിച്ചിരുന്നു. അതിനിടെയാണ് രാമലീലയെ ബഹിഷ്കരിക്കാനുള്ള ചില വനിതാ കൂട്ടായ്മാ നേതാക്കളുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലെത്തിയത്. ഇതോടെ എങ്ങനേയും സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നവരെല്ലാം കൂട്ടായ്മയ്ക്ക് എതിരായി. ഇത് മനസ്സിലാക്കിയാണ് സജീവ സിനിമയുടെ ഭാഗമായി നിൽക്കുന്ന മഞ്ജുവിന്റെ പിന്മാറ്റം.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍