മാതൃകാദമ്പതികളെന്ന് സുഹൃത്തുകൾ വിശേഷിപ്പിച്ചിരുന്ന പ്രിയന്റെയും ലിസിയുടെയും ജീവിതത്തിൽ സംഭവിച്ചതെന്ത്? 24 വർഷം സ്നേഹിച്ച് ജീവിച്ച ലിസിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് പ്രിയദർശൻ
മലയാളികളുടെ കുടുകുടെ ചിരിപ്പിച്ച കണ്ണീരണിയിച്ച ഒരുപിടി അവിസ്മരണീയ ചിത്രങ്ങളുടെ സംവിധായകനാണ് പ്രിയദർശൻ. അഭിനേന്ത്രിയായിരുന്ന, പ്രിയന്റെ സിനിമകളിൽ നായികയായി തിളങ്ങിയ ലിസിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പ്രിയൻ. കാൽ നൂറ്റാണ്ടിന്റെ അവരുടെ ദാമ്പത്യ തകർന്നു എന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ലിസിയെ വിവാഹം കഴിച്ച ശേഷമുള്ള 24 വർഷം താൻ ജീവിച്ചത് ഏറ്റവും നല്ല കുടുംബത്തിലാണെന്നാണ് പ്രിയദർശൻ പറയുന്നത്. വീ ആർ ദി ബെസ്റ്റ് കപ്പിൾസ് എന്ന് മറ്റുള്ളവർ അസൂയയോടെ പറഞ്ഞിരുന്നു എന്നു ഓർക്കുന്ന പ്രിയദർശന്റെ ജീവിതത്തിൽ നിന്നും വിവാഹമോചനം നേടി ലിസി പടിയിറങ്ങിയതെന്തിനെന്നാണെന്ന് പ്രിയദർശൻ ആദ്യമായി തുറന്നു പറയുകയാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ തന്റെ കുടുംബജീവിതത്തിന്റെ തകർച്ചയെ പറ്റിയും സിനിമകൾ വിജയിക്കാത്തതിനെപറ്റിയും സുഹൃത്ത് ബന്ധങ്ങളെയും പറ്റിയുമെല്ലാം മനസുതുറക്കുന്നത്.
കുടുംബജീവിതം തകർന്നതിൽ ഏറെ നിരാശപ്പെട്ടാണ് വനിതയ്ക്ക് പ്രിയൻ അഭിമുഖം നൽകിയിരിക്കുന്നത്. ' ഈ വീട് ഒരു സ്വർഗ്ഗമായിരുന്നു. അതു തകരുമെങ്കിൽ തകരരുതേ എന്നാണ് എന്റെ പ്രാർത്ഥന. വിധിയെന്നല്ലാതെ ഒന്നും പറയാനില്ല. ജീവിതം ഇത്രേയുള്ളൂ എന്നു തോന്നിപ്പോവുകയാണ്.' എന്നാണ് വേദനയോടെയുള്ള പ്രിയന്റെ വാക്കുകൾ. എന്നാൽ എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്നും എവിടെയാണ് തെറ്റു പറ്റിയതെന്നും അറിയില്ലെന്നാണ് പ്രിയൻ പറയുന്നത്. ജോലിയെക്കാൾ കുടുംബത്തെ സ്നേഹിച്ചെന്നും പ്രിയൻ കൂട്ടിച്ചേർക്കുന്നു.
ഏറ്റവും വേദനയുള്ള സമയത്തിലൂടെയാണ് ഇപ്പോൾ പ്രിയദർശൻ കടന്നുപോകുന്നത്. കഴിഞ്ഞ വർഷം പ്രിയനെ സംബന്ധിച്ചടത്തോളം ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള മൂന്നു വ്യക്തികളാണ് പടിയിറങ്ങിപ്പോയത്. കഴിഞ്ഞ ഒക്ടോബറിലാണ് പ്രിയന്റെ അമ്മ മരിക്കുന്നത്. നവംബറിൽ അച്ഛൻ പോയി. ഡിസംബർ ഒന്നിന് ഭാര്യ ലിസി വിവാഹമോചനത്തിന് അപേക്ഷ കൊടുത്തു. 24 വർഷം സ്വർഗ്ഗം പോലൊരു കുടുംബത്തിൽ ജീവിച്ചയാളാണ് ഞാൻ. അതുലഞ്ഞപ്പോൾ എന്റെ മനസ്സ് തകർന്നുപോയി. എല്ലാ വലിയ സംവിധായകരുടെയും തകർച്ച തുടങ്ങുന്നത് അവരുടെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോഴാണ്. നമുക്ക് ഒന്നും ചിന്തിക്കാനാവില്ല. പക്ഷേ എനിക്കറിയാം ഈ തകർച്ചയിൽ നിന്നു തിരിച്ചു വരാൻ സിനിമ ചെയ്യുക എന്ന വഴിയോ തനിക്ക് മുന്നിൽ ഉള്ളു എന്ന് പ്രിയൻ പറയുന്നു. അച്ഛനും അമ്മയും മരിച്ചുപോയതിൽ ദുഃഖമുണ്ടെങ്കിലും അത് ചിലപ്പോൾ നല്ലതായെന്നും പ്രിയൻ ആശ്വസിക്കുന്നുണ്ട്. എന്റെ വിജയങ്ങൾ മാത്രമാണ് അവർ കണ്ടത്. ഒരു വർഷം മുമ്പ് വന്ന ഞങ്ങൾക്കിടയിൽ സ്വരച്ചേർച്ചയില്ലെന്ന വാർത്തകൾപോലും അവരുടെ ചെവിയിലെത്തിയിട്ടില്ല. മകന്റെ പ്രശ്നങ്ങൾ അറിയാതെ സമാധാനത്തോടെയാണ് അവർ മരിച്ചതെന്ന് ഓർക്കുമ്പോൾ ആശ്വാസമാണ് പ്രിയന്.
തന്റെ ഈ അവസ്ഥയിൽ അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ശക്തി കൂടിയേനെ എന്ന് ഇടയ്ക്ക് തോന്നാറുണ്ടെന്ന് പറഞ്ഞ പ്രിയൻ അച്ഛൻ മരിച്ചപ്പോൾ മമ്മൂട്ടി വിളിച്ചു ആശ്വസിപ്പിച്ചതും ഓർക്കുന്നുണ്ട്. 'പ്രിയാ നീ യത്തീമായി. ലോകത്ത് അച്ഛനും അമ്മയുമാണ് നമുക്കു വേണ്ടി ജീവിക്കുന്നത്. ബാക്കിയാരും നമുക്കുവേണ്ടി ജീവിക്കുന്നില്ല. അച്ഛൻ കൂടി മരിച്ചതോടെ നീ അനാഥനായി'. എന്നാണ് മമ്മൂട്ടി പ്രിയനോട് പറഞ്ഞത്. ആ വാക്കുകൾ ശരിക്കും തന്റെ ഹൃദയത്തിൽ കൊണ്ടതായും, ബാക്കിയെല്ലാ ബന്ധങ്ങളിലും സ്വാർത്ഥതയുണ്ട്. അച്ഛനും അമ്മയും മാത്രം സ്വാർത്ഥരല്ലെന്ന് മനസിലാക്കിയതും പ്രിയൻ കൂട്ടിച്ചേർക്കുന്നു. അച്ഛനും അമ്മയും മരിച്ചപ്പോൾ കുറ്റബോധം തോന്നിയെന്നും അവർക്കുവേണ്ടി ഞാൻ കുറച്ചു കൂടി സമയം ചെലവിടേണ്ടതായിരുന്നുവെന്ന ഓർമ്മ ഇപ്പോഴും വേദനയാണ് മലയാൡകളുടെ ഈ പ്രിയ സംവിധായകന്.
'അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഞങ്ങളുടേത് ഒരു ലോവർ മിഡിൽക്ലാസ് കുടുംബമായിരുന്നു. പെട്ടന്ന് ഒരു വലിയ സൊസൈറ്റിയിൽ വന്നു പെട്ടിട്ടും എന്റെ മനസ്സിൽ ആ മൂല്യങ്ങൾ മാറിയിട്ടില്ല. എനിക്ക് ഒരിക്കലും വലിയ സൊസൈറ്റി ഓഫ് ലൈഫ് പറ്റില്ല. മക്കൾ എപ്പോഴും പറയും. രാവിലെ രണ്ട് ഇഡ്ഡലിയും ഉച്ചയ്ക്കൊരു മീൻകറിയുമുണ്ടെങ്കിൽ അച്ഛൻ ഹാപ്പിയാവുമെന്ന്. പിന്നെ ഞാൻ പോലും പ്രതീക്ഷിക്കാത്ത കുറെ സൗഭാഗ്യങ്ങൾ വന്നപ്പോൾ ആ സൗഭാഗ്യങ്ങൾ ആസ്വദിച്ചിട്ടുണ്ട്. അപ്പോഴും ആ ലോവർ മിഡിൽ ക്ലാസ് മൂല്യങ്ങൾ എന്റെ ഉള്ളിലുണ്ട്. അച്ഛൻ എന്നോട് രണ്ടു കാര്യങ്ങളാണ് പറഞ്ഞത്. ഒരിക്കലും ഒരു സ്ത്രീയെ തല്ലരുത്. പിന്നെ കൈക്കൂലി വാങ്ങരുത്.' ഈ രണ്ടു കാര്യങ്ങളും താൻ പാലിച്ചിട്ടുണ്ടെന്നും പ്രിയൻ പറയുന്നു.
ജീവിതത്തിൽ തകർച്ച നേരിട്ടപ്പോൾ പിന്താങ്ങിയ സുഹൃത്ത് വലയത്തിനെപറ്റിയും അഭിമുഖത്തിൽ പ്രിയൻ പറയുന്നുണ്ട്. ചെന്നൈയിലാണ് ജീവിക്കുന്നതെങ്കിലും തിരുവനന്തപുരമാണ് പ്രിയന് ഏറെ ഇഷ്ടമുള്ള നഗരം. വയസാകുമ്പോൾ തിരുവനന്തപുരത്ത് താമസിക്കാനാണ് പ്രിയൻ ഇഷ്ടപ്പെടുന്നത്. സുഹൃത്തുകൾ ഏറെയുള്ളഅവിടെ വരുമ്പോൾ വല്ലാത്ത ശക്തി അനുഭവപ്പെടുമെന്നാണ് പ്രിയന്റെ പക്ഷം. ദാമ്പത്യ തകർന്ന വേളയിൽ ആശ്വസിപ്പിക്കാൻ ഏറെ പേരെത്തി. അടുത്ത സുഹൃത്തായ മോഹൻലാൽ എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാവും. മുന്നോട്ടു പോയേ പറ്റൂ എന്നു പറഞ്ഞാണ് ആശ്വാസം പകർന്നതെന്ന് പ്രിയൻ ഓർമിക്കുന്നു.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചതിനും പ്രിയന് തന്റെതായ ന്യായങ്ങളുണ്ട്. 'സിനിമയിലെ എന്റെ 32 വർഷത്തെ അനുഭവങ്ങൾ വച്ച് ഒരുപാടു കാര്യം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിച്ചതെങ്കിലും പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ഇനി തുടരുന്നതു കൊണ്ട് അക്കാദമിക്കും ഗുണമില്ല എനിക്കും ഗുണമില്ലെന്ന്. ആരു തെറ്റു ചെയ്താലും നമ്മൾ മാപ്പ് പറയേണ്ട അവസ്ഥയാണ്. എന്റെ അച്ഛനോടു പോലും മാപ്പ് പറയേണ്ടി വന്നിട്ടില്ല എനിക്ക്. ആ ഞാൻ എന്തിനു മറ്റുള്ളവരോട് അവരുടെ തോന്ന്യാസത്തിനു ഒരു കാര്യവുമില്ലാതെ മാപ്പു പറയണം. ശമ്പളമോ കാറിനു പെട്രോളോ പോലും വാങ്ങാതെയാണ് ഞാൻ ആ സ്ഥാനത്തിരുന്നത്.' തന്റെ പ്രവർത്തിയിൽ തെല്ലും കുറ്റബോധമില്ല പ്രിയന് ഇപ്പോഴും. എന്നാൽ അർഹിക്കുന്ന കുറേപ്പേർക്ക് പെൻഷൻ കൊടുക്കാൻ പറ്റിയതിന്റെ സന്തോഷവുമുണ്ട്.
അമ്മയുമായി പിരിഞ്ഞതിൽ മക്കളുടെ സങ്കടവും പ്രിയൻ അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. മക്കൾക്ക് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ മക്കൾ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. കുടുംബം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നും തന്റെ വീട് വീണ്ടും ഒരു സ്വർഗ്ഗമായി മാറിയെങ്കിൽ എന്നുമാണ് ഇപ്പോഴും പ്രിയൻ ആഗ്രഹിക്കുന്നത്. പ്രിയന്റെ മകൻ സിദ്ധാർത്ഥ് സാൻഫ്രാൻസിസ്ക്കോയിലെ അക്കാദമി ഓഫ് ആർട്സിൽ ഗ്രാഫിക്സ് ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുകയാണ്. മകൾ കല്യാണി അമേരിക്കയിൽ ആർക്കിടെക്ച്ചർ പഠിക്കുന്നു. 22 വയസായ മകളുടെ വിവാഹമാണ് ഇപ്പോൾ പ്രിയന്റെ മനസ്സിലെ ഒരേയൊരു സ്വപ്നം. തെറ്റിദ്ധാരണകളും ഈഗോയും ദാമ്പത്യത്തിൽ കടന്നു വരാതെ നോക്കണമെന്ന് വിവാഹം കഴിക്കാൻ പോവുന്നവർക്ക് ഒരു ഉപദേശവും അഭിമുഖത്തിൽ പ്രിയൻ നൽകുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്