ഉമ്മ വച്ചോട്ടെയെന്നു മമ്മൂട്ടി; ഓൺ ലൈൻ ക്വിസ് നടത്തി പ്രമുഖ ദിനപത്രം; എന്നിട്ടും ലണ്ടനിലെ പ്രേമ കഥ ചൂട് പിടിക്കാതെ തണുത്തു മരവിച്ച കാഴ്ചയുമായി തിയേറ്ററിൽ; കബാലി തരംഗത്തിനിടെ മമ്മുട്ടിയുടെ വൈറ്റ് ക്ലച്ച് പിടിക്കുമോ?
കെ ആർ ഷൈജുമോൻ
ഞാൻ ഉമ്മവച്ചോട്ടെ? - യുവത്വം നിലനിർത്തുന്ന പ്രകാശ് റോയ് എന്ന സമ്പന്ന ബിസിനസുകാരന് ന്യായമായും സുന്ദരിയായ യുവ പ്രൊഫഷണൽ റോഷ്നിയോട് ചോദിക്കാവുന്ന കാര്യം. എന്നാൽ മമ്മൂട്ടി ഈ ചോദ്യവുമായി എത്തിയാൽ എങ്ങനെ ഇരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആഴ്ച മലയാള സിനിമ സമ്മാനിക്കുന്നത്. ബ്ലോണ്ട് ചെയ്ത മുടിയഴകുമായി യുവത്വം തിരിച്ചു പിടിച്ചു പ്രകാശ് റോയ് എന്ന മധ്യവയസ്സിലേക്കു കടക്കുന്ന യുവാവിനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോൾ തീർച്ചയായും ഫാൻസുകാർ ഉച്ചത്തിൽ കയ്യടിക്കും. എന്നാൽ മധ്യവയസും പിന്നിട്ടു വാർധക്യ ജീവിതത്തിന്റെ ആദ്യ പടികൾ ചവിട്ടാൻ ഒരുങ്ങുന്ന മമ്മൂട്ടിയിൽ നിന്നും ഇത് കേൾക്കേണ്ടി വരുമ്പോൾ റോഷ്നി എന്ന നായികയെ പോലെ സിനിമ കാണുന്ന കാണികളും സഹിക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഉദയ് അനന്തൻ നൽകേണ്ടത്. സാധാരണ മമ്മൂട്ടി ചിത്രത്തേക്കാൾ ഒട്ടേറെ വിപണന തന്ത്രങ്ങളും കുത്തിനിറച്ചാണ് വൈറ്റ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. ഇംഗ്ളണ്ട് പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമയെ വരവേൽക്കാൻ അവിടെയും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
മലയാളത്തിൽ ആദ്യമായി ഷൂട്ടിങ്ങിനിടയിലെ തമാശകളും അസാധാരണവും സ്വാഭാവികവും ആയ കാഴ്ചകളും നിറച്ചു തയ്യാറാക്കുന്ന ബ്ലൂപ്പേഴ്സ് മുതൽ പ്രമുഖ പത്രവുമായി സഹകരിച്ചു ഓൺ ലൈൻ ക്വിസ് പരിപാടി വരെ തയ്യാറാക്കി പബ്ലിസിറ്റി സ്റ്റണ്ട് സൃഷ്ടിച്ചാണ് വൈറ്റ് ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞിരുന്നത്.
ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നത് പോലെ മൂന്നുപേർ ചേർന്ന് തയ്യാറാക്കിയ കഥയുടെ കാമ്പില്ലായ്മ മൂലമാണ് ഇത്തരം പൊടിക്കൈകൾ വേണ്ടി വന്നതെന്ന് പ്രമുഖ സിനിമ പ്രവർത്തകർ തന്നെ പറയുന്നു. കഥയുടെ ഒഴുക്കിനെ തിരക്കഥ രചന സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് ആദ്യ തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. എന്നാൽ ആരാധകരെ ഇളക്കി മുടക്കുമുതൽ തിരിച്ചു പിടിക്കും എന്നാണ് 90 കേന്ദ്രങ്ങളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ പ്രതീക്ഷ. ഈ മാസം ആദ്യം എത്തിയ കസ്ബക്ക് പിന്നാലെ ആഴ്ചകളുടെ ഇടവേളയിൽ വൈറ്റ് റിലീസ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
ലോകമെങ്ങും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന രജനിയുടെ മാസ്റ്റർ പീസ് ആയി മാറിയേക്കാവുന്ന കബാലിയുടെ നടുവിലേക്കാണ് ഇപ്പോൾ വൈറ്റ് എത്തിയിരിക്കുന്നത്. കർക്കിടകത്തിൽ ഇത് പോലൊരു പടം തിയ്യറ്ററിൽ ആളെ നിറയ്ക്കില്ല എന്ന് വ്യക്തമായിട്ടും ഓണക്കാലത്തിനു വേണ്ടി വീണ്ടും മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ വരാനിരിക്കുന്നതാണ് വൈറ്റിന് ''സിസേറിയൻ പ്രസവം'' ആണ് ഉത്തമം എന്ന തീരുമാനത്തിൽ എത്താൻ പ്രധാന കാരണമായത്.
നായികയെ തിരഞ്ഞെടുക്കുന്നതിൽ മുതൽ റിലീസ് തീയതി നിശ്ചയിക്കുന്നതിൽ വരെ ഒട്ടേറെ പ്രതിബന്ധങ്ങളും കടന്നാണ് വൈറ്റ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത് എന്നതും എട്ടര കോടി മുടക്കിയ ചിത്രത്തെ കുറിച്ചുള്ള ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്. ആദ്യം തൃഷയെ നായിക ആയി നിശ്ചയിച്ചെങ്കിലും പടത്തിന്റെ ഷൂട്ടിങ് തീയതി പലവട്ടം മാറിയപ്പോൾ തൃഷയുടെ പിന്മാറ്റമാണ് ആദ്യ വിലങ്ങുതടി ആയി മാറിയത്. ഒടുവിൽ മമ്മൂട്ടി തന്നെ ബോളിവുഡിൽ നിന്നും ഹുമ ഖുറേഷിയെ നിശ്ചയിക്കുക ആയിരുന്നു.
ഹുമയുടെ ആദ്യ തെന്നിന്ത്യൻ ചിത്രം എന്ന സവിശേഷതയും വൈറ്റിനുണ്ട്. കഴിഞ്ഞ നവംബർ ഡിസംബർ സമയത്തു ഇന്റർനാഷണൽ ബ്രാൻഡ് ആയ ഇറോസിന്റെ ബാനറിൽ ലണ്ടൻ, കെന്റ് തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ആദ്യം ക്രിസ്മസ് റിലീസ് എന്ന് പറഞ്ഞു ഒടുവിൽ വിഷു റിലീസ് ആയി. പിന്നെയും എന്തൊക്കെയോ കാരണങ്ങളാൽ മെയ് അവസാന റിലീസ് ആയി മാറി. അത് മമ്മൂട്ടിയുടെ മകൻ ദുൽക്കറിന്റെ കമ്മട്ടിപ്പാടത്തെ രക്ഷിക്കാൻ പിന്നെയും മാറ്റേണ്ടി വന്നു. ഇങ്ങനെ പ്രതിസന്ധികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയ ശേഷമാണ് ഒടുവിൽ കർക്കിടകത്തിൽ തന്നെ വൈറ്റിന് ശാപമോക്ഷം ഉണ്ടായിരിക്കുന്നത്.
അതേ സമയം, വൈറ്റ് യുകെ മലയാളികളെ സംബന്ധിച്ചും നിർണ്ണായകമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മലയാള സിനിമയിൽ ലണ്ടൻ പ്രമേയമായി, ബ്രിട്ടണിൽ ചിത്രീകരിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് വൈറ്റ്. ആദ്യം വന്ന ഇംഗ്ലീഷ് ശ്യാമ പ്രസാദിന്റെ സംവിധാന പ്രതിഭയിലും നിറം മങ്ങി പോയത് കഥയിലെ കരുത്തു ഇല്ലായ്മ മൂലമാണ്. ലണ്ടൻ പ്രവാസ ജീവിതം ചിത്രീകരിക്കുന്നതിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കു സാമ്പത്തിക പ്രയാസം നേരിട്ടതും ഒടുവിൽ പ്രൊമോഷൻ ഇല്ലാതെ ചിത്രം റിലീസ് ചെയ്യേണ്ടി വന്നതും ജയസൂര്യയും മുകേഷും പ്രധാന വേഷത്തിൽ എത്തിയ ഇംഗ്ലീഷിനെ ബോക്സ് ഓഫീസ് പരാജയം നുണയാൻ കാരണമാക്കി. തുടർന്ന് വന്ന പൃഥ്വരാജ് ചിത്രം ലണ്ടൻ ബ്രിഡ്ജിനും കഥയുടെ പോരായ്മ പ്രധാന തടസ്സമായി. വെറും ലണ്ടൻ കാഴ്ചകൾ കാണാൻ ജനം തിയ്യറ്ററിൽ എത്തുമെന്ന സംവിധായകൻ അനിൽ സി മേനോന്റെ ചിന്തയും കഥയിൽ അനാവശ്യമായി നടത്തിയ വെട്ടിക്കൂട്ടലും ഒക്കെ മറ്റൊരു പരാജയം കൂടി കാണാൻ മലയാളത്തെയും യുകെ മലയാളികളെയും പ്രേരിപ്പിക്കുക ആയിരുന്നു.
ഇതോടെ ലണ്ടൻ ഭാഗ്യ ദോഷം നേരിടുന്ന ലൊക്കേഷൻ എന്ന പേര് കൂടി സമ്പാദിച്ചെടുത്തു. നിർഭാഗ്യ ലൊക്കേഷൻ എന്ന പേര് ദോഷം മാറ്റുമോ അതോ അന്ധ വിശ്വാസങ്ങളിൽ ഇന്നും കുടുങ്ങി കിടക്കുന്ന സിനിമ ലോകത്തു ഇനിയൊരു ലണ്ടൻ ചിത്രത്തിന് ആരും ധൈര്യപ്പെടാത്ത വിധം വമ്പൻ പരാജയം സമ്മാനിക്കുകയാണോ വൈറ്റിന്റെ ദൗത്യം എന്നതിനും ഈ ആഴ്ച ഉത്തരം ലഭിക്കും.
വൈറ്റ് മറ്റൊരു കാരണത്താൽ കൂടി യുകെ മലയാളികൾ ഉറ്റു നോക്കുകയാണ്. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വേദികളിൽ അടക്കം പ്രധാന പ്രൊഫഷണൽ ഷോകളിൽ നൃത്തവുമായി കാണികളിൽ ആവേശം സൃഷ്ടിക്കുന്ന മലയാളി യുവതി പാർവ്വതി പിള്ളയുടെ ആദ്യ സിനിമ കൂടിയാണ് വൈറ്റ്. ഡെർബി സ്വദേശിയും നോട്ടിങ്ങ്ഹാം യൂണിവേഴ്സിറ്റി ഇംഗ്ലീഷ് അദ്ധ്യാപികയുമായ പാർവതിക്ക് ഡബിൾ റോൾ ആണ് വൈറ്റ് സമ്മാനിക്കുന്നത്. മലയാളം വശമില്ലാത്ത ഹുമ ഖുറേഷിയെ സീനുകൾ പഠിപ്പിക്കാൻ പ്രയാസപ്പെട്ടു അണിയറ പ്രവർത്തകർക്കു മുന്നിൽ എത്തിയ ആദ്യ ഭാഗ്യമാണ് പാർവതി. മലയാളവും ഇംഗ്ലീഷും സുഗമമായി കൈകാര്യം ചെയ്യുന്ന തനി നാടൻ പെൺകുട്ടി. ഇതോടെ അസിസ്റ്റന്റ് ഡയറക്ടർ പദവിയിലേക്ക് പാർവതി വേഷം മാറുകയായിരുന്നു.
ആദ്യ സീൻ മുതൽ അവസാന രംഗം വരെ മുഴുവൻ സംഭാഷണവും പഠിച്ചെടുത്തു ഹുമക്കു വേണ്ടി ഭാഷ മാറ്റം നടത്തുക ആയിരുന്നു പാർവതി. ഈ ഘട്ടത്തിൽ റോഷ്നി അയി അഭിനയിക്കുന്ന ഹുമയുടെ സുഹൃത്ത് ആയി മികച്ച വേഷം കൈകാര്യം ചെയ്യാനും പർവതിക്കായി. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു ഇപ്പോൾ നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന പാർവതിക്കു ഹുമാ അടുത്ത ചിത്രവും ചെയ്യാൻ മലയാളത്തിൽ തയ്യാറെടുക്കുമ്പോൾ മറ്റൊരു അവസരം കൂടി കൈവരുമോ എന്നതിന് വൈറ്റിലെ പ്രകടനം നിർണ്ണായകമാവുകയാണ്. പാർവതിയോടൊപ്പം ലണ്ടനിലെ ഏതാനും മലയാളി യുവാക്കളും ചിത്രത്തിൽ അപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്നതും ചിത്രം നൽകുന്ന വിശേഷമാണ്.
എന്നാൽ പലവിധത്തിൽ യുകെ മലയാളികൾക്ക് പ്രധാനപ്പെട്ട ഈ ചിത്രം യുകെ യിൽ പ്രദർശിപ്പിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. യുകെയിൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്ന പി ജെ എന്റർടൈന്മെന്റ്, ബ്ലൂ ഇന്റർനാഷണൽ ഇന്ത്യൻ മൂവീസ്, സ്വാമി മൂവീസ്, എന്നിവരൊന്നും ഇക്കാര്യത്തിൽ ഉറപ്പു പറയുന്നില്ല. കേരളത്തിൽ രണ്ടാഴ്ച ഓടി വിപണി വിജയം ഉറപ്പായാൽ മാത്രമാണ് ഇപ്പോൾ യുകെയിൽ മലയാള ചിത്രങ്ങൾ എത്തുന്നത്. കേരളത്തിനൊപ്പം റിലീസ് ചെയ്തു കൈപൊള്ളിക്കാൻ ആരും തയ്യാറല്ല. സെൻസറിങ് മുതൽ തിയറ്ററുകൾ കിട്ടാൻ ഉള്ള തടസം വരെ ഒട്ടേറെ കാര്യങ്ങളാൽ മലയാള ചിത്രം വിതരണത്തിന് എടുക്കുന്നവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ സമ്മാനിക്കുന്നതാണ് ഇതിനു കാരണം. എന്നാൽ യുകെ മലയാളികളിൽ നല്ലൊരു പങ്കു കേരളത്തിൽ അവധിക്കാലം ചെലവിടുന്നതും കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്യാൻ തടസ്സമാകുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്