ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്
അഞ്ജന ഭാസ്കരൻ
ഇന്ത്യയെന്നാൽ ഇന്ദിര...
ഇന്ദിരയെന്നാൽ ഇന്ത്യ.....
ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്തിന്റെ ത്രിവർണ്ണം എഴുതിച്ചേർത്ത് കടന്ന് പോയ ആ ധീര വനിതയുടെ ഓർമ്മകളെ ആർക്കും മായ്ച്ചു കളയാൻ സാധിക്കില്ല,,മൻ കി ബാത് പ്രസംഗങ്ങളിലോ സെൽഫികളിലോ അല്ല മറിച്ച് ഇച്ഛാശക്തിയാണ് ഒരു ഭരണാധികാരിയുടെ മുഖമുദ്ര എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഇന്ദിരാഗാന്ധി.. ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു...
പ്രിയങ്ക വരും; ബിജെപിയുടെ ലങ്ക ദഹിപ്പിക്കും യുപിയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശം ചോരാതെ വിളിച്ച മുദ്രാവാക്യമായിരുന്നു.. ഒരു നേതാവിന് വേണ്ട കരുത്തും ആഴവും പ്രിയങ്കക്കുണ്ട്.. അമ്മയുടെ പ്രസരിപ്പും മുത്തശ്ശിയുടെ കാർക്കശ്യവും ഇഴചേർന്ന പ്രിയങ്കയിൽ ഗാന്ധികുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയനേതാവിനെ കോൺഗ്രസ് കാണുന്നു. എന്നാൽ വാരണാസിയിൽ നിന്നുള്ള ഈ ഒളിച്ചോട്ടം ഇന്ത്യകണ്ട ഇന്ദിരയുടെ കൊച്ചുമകൾക്ക് ചേർന്നതല്ല..
സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതിഹാസമാവുമായിരുന്ന പോരാട്ടമാണ് കോൺഗ്രസ് വേണ്ടെന്നു വെച്ചിരിക്കുന്നത്.. ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുന്നതിനേക്കാൾ പൊരുതി തോൽക്കാമായിരുന്നു.. ആ ധീരതയെ ഇന്ത്യ ചരിത്രത്തിൽ എഴുതിചേർക്കുമായിരുന്നു. ്പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരുന്നെങ്കിൽ കോൺഗ്രസ്സിന് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. വാരാണസിയിൽ പ്രിയങ്കയുടെ ജയത്തെച്ചൊല്ലി കോൺഗ്രസ്സ് ആശങ്കപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം ജയമല്ല പോരാട്ടമായിരുന്നു പ്രധാനം.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കുക എന്ന അജണ്ടയുള്ള കോൺഗ്രസ്സിന് അതിനുള്ള ഗംഭീരമായ മുന്നൊരുക്കമാവുമായിരുന്നു വാരാണസിയിലെ പ്രിയങ്കയുടെ രംഗപ്രവേശം. പക്ഷെ, എല്ലാ ബുദ്ധിയും എല്ലാവർക്കും ഒന്നിച്ചു കൊടുക്കില്ലല്ലോ എന്നു പറയുന്നതുപോലെ ഈ നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് അവസരത്തിനൊത്തുയരാനാവാതെ പോയി. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് തോന്നുക എന്നത് ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സുപ്രധാനമാണ്.
അണിയറയിലേക്കു സ്വയം മാറിനിന്നപ്പോഴും ഇന്ത്യൻ രാഷ്ട്രീയം അവർക്കായി കാതോർത്തു. സഹോദരനെ എതിരാളികൾ പപ്പു എന്നു പരിഹസിച്ചപ്പോഴും കോൺഗ്രസ് മുക്ത ഭാരതമാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോഴും '56 നെഞ്ചളവല്ല, വേണ്ടത് വിശാലഹൃദയമാണ്' എന്ന ഒറ്റവാചകത്തിൽ പ്രിയങ്ക അവയെ തരിപ്പണമാക്കി.
മുഖത്തു വിടരുന്ന മനോഹരമായ ചിരിക്കപ്പുറമുള്ള പ്രിയങ്കയ്ക്കുള്ളിൽ കടുപ്പക്കാരിയായ രാഷ്ട്രീയക്കാരിയുണ്ടെന്ന് അടുപ്പക്കാർ പറയും. മനസ്സിനുള്ളിലെ കടുപ്പം മുഖത്തെ ചിരിയിലൂടെ പുറത്തേക്കു വരുന്നിടത്താണു പ്രിയങ്ക എന്ന നേതാവിന്റെ വിജയം.
'ഞാൻ രാഷ്ട്രീയത്തിലേക്കില്ല' എന്നു പലകുറി ആവർത്തിച്ചു പറഞ്ഞപ്പോഴും അണിയറയിൽ സജീവമായിരുന്നു പ്രിയങ്ക. പാർട്ടി പ്രസിഡന്റായ ശേഷം രാഹുൽ ആദ്യമായി ആധ്യക്ഷ്യം വഹിച്ച കഴിഞ്ഞവർഷത്തെ പ്ലീനറി സമ്മേളനത്തിന്റെ അണിയറയിൽ നടത്തിപ്പുകാരിയുടെ റോളിൽ അവർ തിളങ്ങി. അന്ന് മാധ്യമപ്രവർത്തകരുടെ പതിവു ചോദ്യത്തിനും പ്രിയങ്ക ചിരിയിൽ പൊതിഞ്ഞ മറുപടി നൽകി ഞാനില്ല!
ഇന്ദിരയുടെ കൊച്ചുമകൾ, രാജീവ് സോണിയ ദമ്പതികളുടെ ഇളയ മകൾ, രാഹുലിന്റെ സഹോദരി, റോബർട്ട് വാധ്രയുടെ ഭാര്യ, മിറായയുടെയും റെയ്ഹാന്റെയും അമ്മ സ്വകാര്യ ജീവിതത്തിൽ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് പ്രിയങ്ക തലയെടുപ്പോടെയുണ്ടായിരുന്നു.. 1999ൽ സോണിയ ഗാന്ധി അമേഠിയിൽ മൽസരിക്കാനിറങ്ങിയപ്പോൾ മുതൽ പ്രിയങ്കയ്ക്കുള്ളിലെ രാഷ്ട്രീയക്കാരി അണിയറയിലുണ്ടായിരുന്നു..
സാരിയുടുപ്പിന്റെ രീതി മുതൽ പ്രിയങ്കയിൽ അടിമുടി ഇന്ദിരതന്നെയാണ്. തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ഊർജവും സ്വരവും തന്നെയാണ് മുഴങ്ങി കേട്ടത്..
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, അതാണ് പ്രിയങ്കാ ഗാന്ധിക്ക് ചാർത്തി നൽകിയ പേര്. രൂപത്തിലെ സാദൃശ്യം കൊണ്ട് മാത്രമല്ല അത്, ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും അവരുടെ നിശ്ചയദാർഡ്യവുമെല്ലാം പ്രിയങ്കയിൽ ഇന്ദിരയെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പ്രവർത്തകർ പറയുന്നു.ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതിന് പകരം പ്രിയങ്കയെ വിളിക്കൂ എന്ന് പ്രവർത്തകർ തിരുത്തുന്നതും അതുകൊണ്ട് തന്നെ. ഇത് തന്നെയാണ് കോൺഗ്രസ് ലക്ഷ്യം വെച്ചിരുന്നത്.. മോദിയുടെ മടയിൽ നേരിട്ട് ചെന്നുള്ള ആക്രമണം വാരണാസിയിൽ പ്രതീക്ഷിച്ച പ്രവർത്തകർക്കിപ്പോൾ കടുത്ത നിരാശതന്നെയാണ് പ്രിയങ്ക നൽകിയിരിക്കുന്നത്..
അത്യധികം നിർണ്ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പിൽ ശത്രുപാളയത്തിലെ പടനായകനെതിരെ സുവ്യക്തവും സുദൃഡവുമായ നിലപാടെടുക്കുന്നതിനുള്ള അവസരമാണ് തല്ലികൊഴിച്ചത്.. 1996-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം ഒത്തുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചതിൽ ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു തന്നെ വിലയിരുത്തിയ നടപടിയായിരുന്നു ഇന്നിപ്പോൾ 96-ൽ സിപിഎം. നടന്ന വഴിയിലൂടെ കോൺഗ്രസ് നടക്കുമ്പോൾ കാൾമാർക്സിന്റെ ആ വിഖ്യാത വചനം ഓർക്കാതെ വയ്യ. ''ചരിത്രം രണ്ടു തവണ ആവർത്തിക്കുന്നു. ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും.
Stories you may Like
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- സഞ്ജയ് ഗാന്ധി കുടുംബത്തിൽ ചരിത്രത്തിന്റെ തനിയാവർത്തനം!
- ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍