ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ? കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടാവുക എങ്ങനെയാണ്? സുധീരൻ അസുഖം വന്നതിനുശേഷം മദ്യപാനം നിർത്തിയ വ്യക്തിയാണോ? ഇതാ 'ബിജുരമേശ് ബോംബിന്' ശേഷമുള്ള ചില വീണ്ടുവിചാരങ്ങൾ
എം മാധവദാസ്
"ഈച്ച ചാവുമ്പോഴുള്ള വാർത്ത പൂച്ച ചാവുംവരെ; പൂച്ച ചാവുമ്പോഴുള്ള വാർത്ത പട്ടി ചാവും വരെ". ഈ രീതിയിലാണ് കേരളത്തിന്റെ വാർത്താ സംസ്ക്കാരം. പട്ടി ചത്താൽ പിന്നെ പൂച്ചയെ ആരും ഓർക്കാറുമില്ല. ഒരു ദിവസം സരിതയാണ് ഹൂദ് ഹൂദ് കൊടുങ്കാറ്റായി ആഞ്ഞടിക്കയെങ്കിൽ അടുത്ത ദിവസം നിലോഫറായി പി.സി ജോർജായിരിക്കും എത്തുക. ഇടക്ക് ചില പുതിയ സുനാമികളും ഉണ്ടാവും. അതിലൊരാളാണ് ഇപ്പോൾ കേരള മന്ത്രിസഭയെ പിടിച്ചിലുക്കുന്ന, തിരുവനന്തപുരത്തുകാർക്കേവർക്കും അറിയാവുന്ന 'രമേശൻ കൺട്രാക്ടറുടെ' മകൻ ഡോ. ബിജു.
ചാനലുകളിൽ വന്നിരുന്ന് നിർഭയം, യാതൊരു സങ്കോചവുമില്ലാതെ ഒരു അബ്ക്കാരി വർഗീയത പറയുന്നുണ്ടെന്ന് ഒരുസുഹൃത്ത് ഫോൺചെയ്ത് അറിയിച്ചതിന്റെ ഭാഗമായി, അസംബന്ധങ്ങൾ ലൈവായി കാണുമ്പോൾ കിട്ടുന്ന സുഖം ആസ്വദിക്കാനായി, ടെലിവിഷൻ പെട്ടന്ന് ഓണാക്കിയപ്പോഴാണ് ബിജുരമേശ് എന്ന 'വേദനിക്കുന്ന കോടീശ്വരനെ' ആദ്യമായി കണ്ടത്. മദ്യത്തിലെ വർഗീയതയായിരന്നു ബിജുവിന്റെ അന്നത്തെ ലഘുപ്രഭാഷണ വിഷയം. അടച്ചുപൂട്ടിയ 416 ബാറുകളിൽ ഏറെയും ഈഴവരുടെതാണെന്നും കത്തോലിക്കരുടെ ബാറുകൾ തുറന്ന് പ്രവർത്തിക്കയാണെന്നും വിനു. വി. ജോണിനെപ്പോലൊരു പുലിയായ ആങ്കറുടെ മുന്നിൽവച്ച് ബിജു പറയുമ്പോൾ സത്യത്തിൽ സഹതാപമാണ് തോന്നിയത്. 'കച്ചോടം പൂട്ടിയപ്പോൾ വട്ടായിപ്പോയി' എന്ന പാട്ട് അന്വർഥമായതയുപോലെ. ഈ സാക്ഷരസുന്ദര മതേതര കേരളത്തിൽ, എന്തും ഏതും അവസാനം വർഗീയതയിലാണല്ലോ അവസാനിക്കയെന്ന് ചിന്തിച്ചുകൊണ്ടാണ് അന്നുരാത്രി ഉറങ്ങിയത്.
പക്ഷേ പിറ്റേന്ന് ഒരു മുതിർന്ന പത്രപ്രവർത്തൻ പൂട്ടിയ ബാറുകളുടെ ലിസ്റ്റും അതിന്റെ ഉടമകളുടെ പേരും അയച്ചുതന്നപ്പോഴാണ് ബിജു പറയുന്നതിൽ ഭാഗികമായി സത്യമുണ്ടെന്ന് ബോധ്യപ്പെട്ടത്. ഫോർസ്റ്റാർ ഫെസിലിറ്റിയുണ്ടായിട്ടും 'ഈഴവ ബാറു'കൾക്ക് നിലവാരമില്ല. കാലിത്തൊഴുത്തുപോലുള്ള 'കത്തോലിക്കാ ബാർ' നിർബാധം പ്രവർത്തിക്കുന്നുമുണ്ട്. (സത്യത്തിൽ ഇതായിരുന്നു കോടതി കണ്ടെത്തേണ്ട ഭരണഘടനാപരമായ വിവേചന വിഷയം!) പിറ്റേന്നുണ്ട് ബിജു ഒരു ചാനലിൽ വന്നിരുന്ന് കുറേക്കുടി വ്യക്തമായി പറയുന്നു. കേരളാ കോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ബാറുകളൊക്കെ തുറന്നെന്നും ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ലെന്നും. അന്ന് തോന്നിയതാണ്, ഈ ബിജു ആള് ചില്ലറക്കാരനല്ലെന്ന്.
അതു ശരിയാണെന്ന് കാലം തെളിയിച്ചു. സരിതയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ ജനം ക്യൂ നിന്ന ഈ നാട്ടിൽ ഇതുപോലൊരു ബോംബ് പൊട്ടിച്ച ബിജുവിനെയും വലിയ താരപദവിതന്നെയാണ് കാത്തിരിക്കുന്നത്. കുറിക്കുകൊള്ളുന്ന രീതിയിൽ കാര്യമാത്ര പ്രസക്തമായി സംസാരിച്ച് മീഡിയയെ നന്നായി മാനേജ്ചെയ്യാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. സ്ഥിരമായി കുറ്റവാളികളെ ചോദ്യംചെയ്യുന്ന പൊലീസുകാർക്ക്, ഒരുത്തൻ മൊഴി നൽകുന്ന ശരീരഭാഷ അവലോകനം ചെയ്താൽ മതി, ഒരു നുണപരിശോധയുടെയും ആവശ്യമില്ലാതെ സത്യം മനസ്സിലാക്കാൻ. സ്ഥിരമായി ഫ്രോഡുകളുടെ പത്രസമ്മേളനങ്ങൾ അറ്റൻഡ്ചെയ്യാൻ വിധിക്കപ്പെട്ട, മാദ്ധ്യമപ്രവർത്തകർക്കും ഈ കഴിവ് കിട്ടും. ആ രീതിയിൽ നോക്കുമ്പോൾ, മന്ത്രി മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ബാറുടമകൾ ഒരുകോടി കൊടുത്തുവെന്നുമുള്ള ബിജുരമേശിന്റെ ആരോപണം അവിശ്വസിക്കേണ്ട കാര്യമില്ല. മറിച്ച് കെ.എം മാണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ശരീരഭാഷ നോക്കുക. അവർ പറയുന്നത് പച്ചക്കള്ളമാണെന്നും എന്തൊക്കെയോ തങ്ങൾക്ക് ഒളിക്കാനുണ്ടെന്നും ഒരു നാർക്കോ അനാലിസ്സ് ടെസ്റ്റുമില്ലാതെ അവരുടെ മുഖവും അഡ്രിനാലിൻ ഗ്രന്ഥികളും ലോകത്തോട് വിളിച്ചു പറയുന്നു.പക്ഷേ അതുകൊണ്ട്മാത്രം ബാറുടമകൾ സഹതാപം അർഹിക്കുന്നുണ്ടോ.ഫോർസ്റ്റാർ ഫെസിലിറ്റിയുണ്ടായിട്ടും 'ഈഴവ ബാറു'കൾക്ക് നിലവാരമില്ല. കാലിത്തൊഴുത്തുപോലുള്ള 'കത്തോലിക്കാ ബാർ' നിർബാധം പ്രവർത്തിക്കുന്നുമുണ്ട്. (സത്യത്തിൽ ഇതായിരുന്നു കോടതി കണ്ടെത്തേണ്ട ഭരണഘടനാപരമായ വിവേചന വിഷയം!) പിറ്റേന്നുണ്ട് ബിജു ഒരു ചാനലിൽ വന്നിരുന്ന് കുറേക്കുടി വ്യക്തമായി പറയുന്നു. കേരളാ കോൺഗ്രസ് നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമുള്ള ബാറുകളൊക്കെ തുറന്നെന്നും ഞങ്ങളുടെ കാര്യം പറയാൻ ആരുമില്ലെന്നും. അന്ന് തോന്നിയതാണ്, ഈ ബിജു ആള് ചില്ലറക്കാരനല്ലെന്ന്.
കൂട്ടക്കുറ്റവാളി സംഘത്തിൽ പുണ്യാളനുണ്ടോ?
പക്ഷേ കോഴക്കാര്യം സത്യമാണ് എന്ന ഒറ്റക്കാരണംകൊണ്ട് ബിജുരമേശടക്കമുള്ളവർ പൊതുസമൂഹത്തിനുമുന്നിൽ പുണ്യാളൻ ചമയാൻ ശ്രമിച്ചാൽ, അതിനെ അവജ്ഞയോടെ തള്ളിക്കളയേണ്ടിവരും. ബാർമുതലാളിമാരെപ്പോലെ ഇത്രക്ക് തട്ടിപ്പും തരികിടയും അറിയുന്ന കള്ളത്തിരുമാലികൾ കേരളത്തിൽ വേറെയുണ്ടോയെന്ന് സംശയമാണ്. വെറും കൃമിയും കീടവുമായിട്ടല്ലാതെ മദ്യപാനിയെ എന്നെങ്കിലും നിങ്ങൾ ഉപഭോക്താവായി കണ്ടിട്ടുണ്ടോ. അളവിലും തൂക്കത്തിലും തൊട്ട് മദ്യത്തിന്റെ നിലവാരത്തിൽവരെ സകലതിലും ഈ ബാറുകളിൽ കൃത്രിമമാണ്. പെഗ്ഗ് അളക്കുന്ന ഗ്ളാസുകൾ അരക്കിട്ട് ഒട്ടിച്ച് ചെറുതാക്കിയാണ് അളവിൽ തട്ടിപ്പ് കാട്ടുക.രണ്ടു പെഗ്ഗ് കഴിഞ്ഞാൽ മാഹിയിൽനിന്നുള്ള ലോക്കൽ ബ്രാൻഡുകളാണ് പൂശുക. തൊട്ടു നക്കാൻ കൊടുക്കുന്ന അച്ചാറ് കാണണം. ലോകത്തിൽ ഇത്രയും ഒരു വൃത്തികെട്ട ഭക്ഷണം ഉണ്ടാവില്ല. ചർദിലും മൂത്രവും മലവും സ്ഖലനാവശിഷ്ടങ്ങളുമൊക്കെയായി അതിഗംഭീരമാണ് ഇവിടങ്ങളിലെ മൂത്രപ്പുര. ഇനി പ്രതികരിച്ചാലോ. ഗുണ്ടകളായിരക്കും നേരിടാൻ വരിക. ശമ്പളക്കുടിശ്ശിക ചോദിച്ചതിനെ കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ബാറിൽ ഒരു സപ്ലയർ പയ്യനെ ഗുണ്ടകൾ തല്ലിക്കൊന്നെന്ന് അഞ്ചാറുവർഷംമുമ്പ് കേട്ടിരുന്നു. ആ വീരന്മാരൊക്കെയാണ് ഇന്ന് ബാർ പൂട്ടിയപ്പോഴുണ്ടായ തൊഴിലാളി ആത്മഹത്യകളുടെ പേരിൽ രംഗത്തത്തെിയിരന്നത്! മുതലാളിമാരുടെ ഈ തൊഴിലാളി സ്നേഹം കാണുന്ന ആരും ഒന്നും കഴിക്കാതെ പൂസായിപ്പോവും.
25രൂപക്ക് കിട്ടുന്നത് നൂറുരുപക്ക് വിൽക്കാൻ കഴിയുന്ന, ഇത്രയും ലാഭമുള്ള ബിസിനസ് കേരളത്തിൽ ഏതാണുള്ളത്. അല്ലാതെ വെറുതെയാണൊ ഇവർ ഒരു കോടി കൈക്കുലി കൊടുത്തത്. ഇനി കേസുനടത്താനും, മറ്റ് നേതാക്കൾക്ക് കൊടുക്കാനുമൊക്കെയായി പിരിച്ചെടുത്ത 15 കോടിയുടെയും ഭാരം പേറേണ്ടതും പാവം കുടിയന്മാരാണ്. നികുതിവെട്ടിച്ചും മദ്യത്തിൽ കൃത്രിമം കാട്ടിയും ബാറുകാർ അത് ഈടാക്കിക്കോളും. ഇങ്ങനെ കുന്നുകൂട്ടിവച്ചതെടുത്തതാണ് ഇപ്പോൾ മന്ത്രിക്കടക്കം ഇട്ടുകൊടുക്കുന്നതും. അല്ലാതെ ബിജുരമേശടക്കമുള്ളവർ തങ്ങളുടെ തറവാട്ട് സ്വത്തിൽനിന്ന് നയാപൈസ എടുക്കുന്നില്ല. അഞ്ചു കോടി കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ അഞ്ചിരട്ടി മുതലാക്കാൻ അറിയുന്നവരാണിവർ.കേരളത്തിലെ എതാണ്ട് എല്ലാ ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർക്കും അവർ കൊണ്ടുവരുന്ന പരിവാരങ്ങൾക്കും മുറിയും മദ്യവും സൗജന്യമാണെന്ന് ആർക്കാണ് അറിയാത്തത്. പണ്ട് പൊലീസുകാർ പ്രൈവറ്റ് ബസിൽ ടിക്കറ്റെടുക്കാത്തപോലെ ഏക്സൈസുകാർക്ക് വർഷങ്ങളായുള്ള അവകാശമാണിത്. കൃത്യമായി ബാറുകാർ മാസപ്പടി എക്സൈസ് ഓഫീസുകളിൽ എത്തിക്കുന്നുമുണ്ട്.
എക്സൈസുകാരും, രാഷ്ട്രീയക്കാരും, ബാറുടുമകളും ചേർന്ന് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഒരുവലിയ തട്ടിപ്പിന്റെ ഒരറ്റം മാത്രമാണ് ബിജുരമേശ് അറിയാതെ പറഞ്ഞുപോയത്. എന്നാൽ കാര്യങ്ങൾ ഇതിലും എത്രയോ വഷളാണ്. കേരളത്തിലെ എതാണ്ട് എല്ലാ ബാറുകളിലും എക്സൈസ് ഉദ്യോഗസ്ഥർക്കും അവർ കൊണ്ടുവരുന്ന പരിവാരങ്ങൾക്കും മുറിയും മദ്യവും സൗജന്യമാണെന്ന് ആർക്കാണ് അറിയാത്തത്. പണ്ട് പൊലീസുകാർ പ്രൈവറ്റ് ബസിൽ ടിക്കറ്റെടുക്കാത്തപോലെ ഏക്സൈസുകാർക്ക് വർഷങ്ങളായുള്ള അവകാശമാണിത്. കൃത്യമായി ബാറുകാർ മാസപ്പടി എക്സൈസ് ഓഫീസുകളിൽ എത്തിക്കുന്നുമുണ്ട്. (അങ്ങേയറ്റം മാന്യനായ പി.കെ ഗുരുദാസൻ മന്ത്രിയായിട്ടുപോലും ഇത് നിർത്താനായിട്ടില്ല. പിന്നെയാണോ, എട്ടും പൊട്ടും തിരിയാത്തപോലെ സംസാരിക്കുന്ന മന്ത്രി ബാബു!) മണിച്ചന്റെ മാസപ്പടി ഡയറിപോലെ ഒരു ആധുനിക അബ്ക്കാരിയുടെ ഡയറി പുറത്തായാൽ അതോടെ ഉമ്മൻ ചാണ്ടി മന്ത്രിസഭ വീഴും. സമ്മേളനം,തെരഞ്ഞെടുപ്പ് ഫണ്ട്, പ്ലീനം ആനചേനയൊന്നൊക്കെ പറഞ്ഞ് തുക്കടാനേതാക്കൾവരെ കയറിയിറങ്ങുമ്പോൾ ബാർമുതലാളിമാർ എന്തുചെയ്യും. അവർ നന്നായി ചെക്കെുഴിതിക്കൊടുത്തിട്ട്, കുടിയന്റെ പോക്കറ്റടിക്കും. (ഇതുകൊണ്ടൊക്കെയാണ് ബാറിലെ മദ്യത്തിന് വില കുത്തനെ ഉയരുന്നത്. അല്ലാതെ നാം സ്വന്തമായി വാറ്റിക്കുടിക്കയാണെങ്കിൽ പെഗ്ഗിന് പത്തുരൂപപോലും വരില്ല!)
ഇനി പറയട്ടേ, കൈക്കൂലി വാങ്ങുന്നതുപോലെ കൊടുക്കുന്നതും കുറ്റകരമാണല്ലോ? നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു കുറ്റകൃത്യം അറിഞ്ഞുകൊണ്ട് മൂടിവെ ക്കുന്നതും കുറ്റകരമാണ്. ആ രീതിയിൽ നോക്കുമ്പോൾ മന്ത്രി മാണിയെപ്പോയെതന്നെ ഈ കേസിൽ കുറ്റവാളികളാണ് ബിജുരമേശും സഹ ബാർമേറ്റ്സും. ഈ കൂട്ട കുറ്റവാളി സംഘത്തെ ഒന്നിച്ചുവേരറുക്കാനുള്ള നടപടികൾ ആലോചിക്കയാണ് ബഹുമാനപ്പെട്ട കോടതി ചെയ്യേണ്ടത്.
സുധീരനും സദാചാര പൊലീസും
ഏതാണ്ട് ഒന്നു രണ്ട് മാസംമുമ്പ് ഏഷ്യാനെറ്റിൽ അവതാരകൻ വിനു വി. ജോണുമായുള്ള വാർത്താ ചർച്ചക്കിടെ ബിജുരമേശ് ഇതുപോലൊരു അടിയടിക്കുന്നത് കണ്ട് സർവരും ഞെട്ടിയിരുന്നു. ടി.എൻ പ്രതാപനൊക്കെ ലൈവിലിരുന്ന് പതിവുപോലെ ആദർശം തട്ടിവിടുമ്പോൾ ബിജു തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധുരൻ മുമ്പ് മദ്യപിച്ചിരുന്ന ആളായിരുന്നെന്നും പിന്നീട് അസുഖം വന്നപ്പോൾ നിർത്തിയതാണെന്നും! തനിക്ക് സുധീരനെ ദീർഘകാലമായി അറിയാമെന്നും ബിജു പറഞ്ഞതോടെ അവതാരകൻ വിനു അടക്കമുള്ള സർവരും പതിറി. അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന്, പരിഭ്രമത്തോടെ പറഞ്ഞ് വിനു വിഷയം മാറ്റുകയായിരുന്നു. ഇതുകേട്ടതോടെ അപ്പുറത്ത് ചർച്ചക്കിരിക്കുന്ന ടി.എൻ പ്രതാപൻ അനാവശ്യം പറയരുതെന്നും മറ്റും പറഞ്ഞ് ബഹളമുണ്ടാക്കുന്നതും കണ്ടു. അന്ന് ഇന്നത്തെപോലെ ക്രഡിബിലിറ്റി ബിജുവിന് ഇല്ലാത്തതുകൊണ്ട് ഈ ലേഖകനൊക്കെ കരുതിയത് വിഷയംമാറ്റാനുള്ള ബാറുകാരുടെ സ്റ്റണ്ടാണിതെന്നാണ്.ടി.എൻ പ്രതാപനൊക്കെ ലൈവിലിരുന്ന് പതിവുപോലെ ആദർശം തട്ടിവിടുമ്പോൾ ബിജു തുറന്നടിച്ചു. കെപിസിസി പ്രസിഡന്റ് വി എം സുധുരൻ മുമ്പ് മദ്യപിച്ചിരുന്ന ആളായിരുന്നെന്നും പിന്നീട് അസുഖം വന്നപ്പോൾ നിർത്തിയതാണെന്നും! തനിക്ക് സുധീരനെ ദീർഘകാലമായി അറിയാമെന്നും ബിജു പറഞ്ഞതോടെ അവതാരകൻ വിനു അടക്കമുള്ള സർവരും പതിറി. അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടക്കാൻ കഴിയില്ലെന്ന്, പരിഭ്രമത്തോടെ പറഞ്ഞ് വിനു വിഷയം മാറ്റുകയായിരുന്നു
പക്ഷേ ഇപ്പോൾ തിരുഞ്ഞുനോക്കുമ്പോൾ തോനുന്നു മാണിസാറിനോട് ഉന്നയിച്ചതിനേക്കാൾ ഗുരുതരമായ ആരോപണമായിപ്പോയില്ലേ ഇതെന്ന്. കാരണം അമ്മുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തുവന്ന കാലം തൊട്ട് താൻ മദ്യ വിരുദ്ധനായിരുന്നു എന്ന മട്ടലാണല്ലോ സുധീരന്റെ വർത്തമാനങ്ങൾ. മാത്രമല്ല, ഇമേജ് വർധിപ്പിക്കുക എന്ന സുധീരന്റെ ഒറ്റ ഈഗോയാണ,് ഏഴുതൊഴിലാളികളുടെ മരണത്തിന് വരെ ഇടയാക്കിയ ഈ പ്രശ്നങ്ങൾ അത്രയും ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ബിജുവിന്റെ ആരോപണത്തിന് മറുപടിപറയേണ്ട ബാധ്യതയും സുധീരന് ധാർമ്മികമായുണ്ട്.
മദ്യപിക്കുകയും മദ്യപിക്കാതിരക്കയും ഒരാളുടെ വ്യക്തിപരമായകാര്യമാണ്. ഒരിക്കൽ മദ്യപിച്ചിരുന്നു എന്ന കാരണം കൊണ്ട് ഭാവിയിൽ ഒരാൾക്ക് മദ്യവിരുദ്ധ നിലപാട് എടുക്കാൻ പാടില്ല എന്നുമില്ല. മാത്രമല്ല, മദ്യപിച്ചിരുന്ന ഒരാൾക്ക്മാത്രമാണ് അതിന്റെ ദൂഷ്യഫലങ്ങൾ നന്നായി അറിയുകയും. പക്ഷേ ഇവിടെ പ്രശ്നം സത്യസന്ധതയുടേതാണ്. താൻ മദ്യം കണ്ടിട്ടുപോലുമില്ല എന്ന രീതിയൽ വ്യക്തി ജീവിതത്തിലെ ഇസ്തരിവടിവുകൾ നിലനിർത്താൻ എല്ലായിപ്പോളും സുധീരൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അത് ശരിയാണെങ്കിൽ ഒരു ഡീ അഡിക്ഷൻ സെന്ററിൽപോയാലും ചികിൽസ കിട്ടാത്ത ലഹരി ഭ്രമമാണത്. എനിക്ക് ഷുഗറാണ് അതിനാൽ വീട്ടിലാരും പഞ്ചസാര കഴിക്കരുതെന്ന കാരണവർ കോംപ്ലക്സ് ഇവിടെ വർക്കൗട്ടാവുന്നു. ഈ ചിന്തയുടെ മറ്റൊരു രീതിയാണ്, കേരളത്തിൽ ഇന്നുകാണുന്ന സദാചാര പൊലീസ്. ഞങ്ങൾക്കില്ലാത്ത ഒരുകാര്യം മറ്റൊരാൾക്ക് കിട്ടുന്നതിലെ ശുദ്ധമായ അസൂയ. അങ്ങനെയല്ലെന്ന് ചെറുപ്പക്കാരെക്കൊണ്ട് പറയിപ്പിക്കണ്ടില്ളെങ്കിൽ, നിജസ്ഥി പറയേണ്ടത് സുധീരൻ തന്നെയാണ്.
വാൽക്കഷ്ണം: ആദ്യം എങ്ങനെയെിലും തട്ടിക്കുട്ടി ഒരു ബാർതുടങ്ങുക. പിന്നെ ജൂവലറിയായി, ആശുപത്രിയായി, സ്വാശ്രയ കോളജായി. കുമിഞ്ഞുകൂടുന്ന പണത്തിൽ കുറച്ച് ജീവകാരണ്യ പ്രവർത്തനങ്ങളിലേക്കും മറ്റും മാറ്റിവച്ച് അബ്ക്കാരിയെന്ന പേര് കളയുക. പിന്നെ, പത്മശ്രീയും അവാർഡുകളുമൊക്കെ നിങ്ങളെ തേടിവരും. അങ്ങനെവരുമ്പോൾ ബിജു രമേശിനെയാക്കെ നാം ആദരിക്കുന്ന കാലം വരും. എന്തുചെയ്യാൻ കേരളമൊരു വെള്ളരിക്കാപ്പട്ടണമായിപ്പോയില്ലേ?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്