കാറിടിച്ചു ബായിക്കണ്ണനെ അവർ തെറിപ്പിച്ചു; ആശുപത്രിയിലേക്കു പോകവേ ആംബുലൻസ് ദിശ തെറ്റി പറന്നത് ആകാശത്തിലൂടെ: വ്യർത്ഥമാസത്തിലെ ഒരു കഷ്ട രാത്രിയുടെ കഥ
ഷാജൻ സ്കറിയ
വിജയദശമി പ്രമാണിച്ച് വീണു കിട്ടിയ അവധി ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കാം എന്ന് കരുതിയായിരുന്നു നാട്ടിൽ എത്തിയത്. ശബരിമല സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡുകളും വൈദ്യുതി ലൈനുകളും ജല വിതരണവും ഒക്കെ ഭംഗിയാക്കുന്ന തിരക്കിലാണ് ഞങ്ങളുടെ നാടും ഇപ്പോൾ. തലേ ദിവസത്തെ ഉറക്കക്ഷീണം മാറ്റാൻ വേണ്ടി ഒരു ഉച്ചമയക്കത്തിന് ശ്രമിക്കുമ്പോഴാണ് ആദ്യം ഫോൺ വന്നത് ബായിക്കണ്ണന് കാറിടിച്ച് പരിക്കേറ്റ്, ആശുപത്രിയിലേക്ക് പോകുന്നു എന്ന്. ബായിക്കണ്ണൻ ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരനും നാട്ടുകാരുടെ കാര്യങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്. പഞ്ചായത്ത് പോലും മികച്ച കർഷകനായി ബായിക്കണ്ണനെ തെരഞ്ഞെടുത്തിട്ടുണ്ട്. ശബരിമല പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ലൈൻ മാറ്റുന്ന പരിപാടിയുടെ കോൺട്രാക്റ്റ് എടുത്തിരുന്ന എന്റെ ആത്മ മിത്രം മുണ്ടയ്ക്കനൊപ്പം ലൈൻ പണി ചെയ്യവേ ശബരിമലക്ക് പോകാൻ പാഞ്ഞെത്തിയ ഒരു കാർ ഇടിച്ചു തെറിപ്പിച്ചതാണ് ബായിക്കണ്ണനെ.
മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഓടിക്കിതച്ചെത്തുമ്പോൾ അനേകം പേർ കൂടി നിൽപ്പുണ്ട്. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ബായിക്കണ്ണന് അപ്പോൾ ബോധം നഷ്ടമായതാണ്. പ്രാധമിക ശുശ്രൂഷകൾക്ക് ശേഷം അസീസിയിലിലെ ആംബുലൻസ് ഡ്രൈവർ ജയിൻ കാഞ്ഞിരപ്പള്ളിയിലെ മേരി ക്യൂൻ ആശുപത്രിയിലേക്ക് ആംബുലൻസ് പായിച്ചു. ഒപ്പം അനേകം നാട്ടുകാരും നീങ്ങി. തലച്ചോറിനുള്ളിൽ ചെറിയ പരിക്കുണ്ട് എന്ന് സ്കാനിംഗിൽ തിരിച്ചറിഞ്ഞതോടെ അവിടെ നിന്നും മറ്റൊരു ആംബുലൻസിൽ കോട്ടയത്തെ കാരിത്താസിലേക്ക് പാഞ്ഞു.
ആംബുലൻസിൽ മുണ്ടയ്ക്കൻ അടക്കം ഏഴ് പേർ കൂടി കയറി. ഈ ലേഖകൻ കയറാൻ ശ്രമിച്ചെങ്കിലും പിന്നാലെ കാറിന് പോവാം എന്ന് ചിലർ നിർദ്ദേശിച്ചത് അംഗീകരിക്കുക ആയിരുന്നു. സ്കാനിങ് റിപ്പോർട്ടുമായി കാരിത്താസിൽ ചെല്ലുന്നവരുടെ പിന്നാലെ പതിയെ പോയാൽ മതിയല്ലോ എന്നോർത്ത് ഞങ്ങൾ സാവധാനം ആണ് പോയത്. മഴ നനഞ്ഞ് റോഡ് തെന്നി കിടക്കുക ആയിരുന്നു താനും. പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ബായിക്കണ്ണനുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംബുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. അപ്പോഴേയ്ക്കും നാട്ടിൽ നിന്നും നിലയ്ക്കാത്ത ഫോൺ കോളുകളാണ്. ഞങ്ങളുടെ ഗ്രാമക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അപ്ഡേഷൻ വന്നതോടെ ഗൾഫിൽ നിന്നും വരെയായി നിൽക്കാത്ത കോളുകൾ.പാമ്പാടി എത്തും മുൻപ് മറ്റൊരു ഫോൺ വന്നു. തിരുവഞ്ചൂർ കവല കഴിഞ്ഞ ഉടൻ ഭായിക്കനുമായി പോയ ആംമ്പുലൻസ് അപകടത്തിൽ പെട്ട് എന്നായിരുന്നു ആ സന്ദേശം. വിളിച്ചത് ആംമ്പുലൻസിന് പിന്നാലെ പോയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു. ആംമ്പുലൻസിൽ ഉണ്ടായിരുന്നവരെ മാറി മാറി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല.ആംബുലൻസിൽ ഉണ്ടായിരുന്നവരെയെല്ലാം ആശുപത്രിയിൽ ആക്കിയെന്നാണ് കേട്ട വിവരം. ആകെ തകർന്നു പോയ നിമിഷങ്ങളായിരുന്നു അത്. കണ്ണീരടക്കി പിടിച്ചു ഞങ്ങളും കാർ പായിച്ചു. അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോൾ ഒരു പാട് നാട്ടുകാർ മഴയത്ത് കൂടി നിൽപ്പുണ്ട്. അപകടത്തിൽ ആംബുലൻസിന്റെ മുൻ ഭാഗം തകർന്ന് പോയിരിക്കുന്നു. ആംബുലൻസിന്റെ ഡോർ തുറന്ന് ബായിക്കണ്ണൻ അടക്കം എല്ലാവരും തെറിച്ചു പോയെന്നും മിക്കവർക്കും ഗുരുതരമായ പരിക്കുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും കിട്ടിയ ഫോണുകളും പേഴ്സുകളും പൊലീസ് എന്നെ ഏല്പിച്ചു. ആംബുലൻസിൽ അവസാന പരിശോധനയക്ക് കയറിയപ്പോൾ ബായിക്കണ്ണന്റെ സ്കാൻ റിപ്പോർട്ട് അവിടെ ഇരിക്കുന്നതേയുള്ളൂ എന്ന് കണ്ടെത്തി.
കാരിത്താസിൽ ചെന്നപ്പോൾ പാതി സമാധാനമായി. കൊല്ലമ്പറമ്പിൽ ടോമി എന്ന ഞങ്ങളുടെ സുഹൃത്തിന് മാത്രമാണ് സാരമായ പരിക്കുള്ളത്. ടോമിയുടെ തലയും മുഖവും പാടെ വികൃതമായി. കൂടെ ഉണ്ടായിരുന്ന മുണ്ടയ്ക്കൻ അടക്കമുള്ളവർക്ക് ചെറിയ പരിക്കുകൾ മാത്രം. എപ്രാൻ എന്ന് വിളിക്കുന്ന സന്തോഷിന്റെ കണ്ണുകൾ പോലും തിരിച്ചറിയാൻ വയ്യാത്തവിധം മുഖം നീരു വച്ചിരിക്കുന്നു. നെറ്റിയിലും കാലിലും ആഴത്തിലുള്ള മുറിവുണ്ട്. അപകടത്തിൽ തെറിച്ചു വീണ നിസ്സഹായനായ ബായിക്കണ്ണന്റെ അവസ്ഥ കൂടുതൽ വഷളായി. പുതിയ സ്കാനിംഗിനായി കയറ്റി കാത്തിരുന്നു.
അതിനിടയിൽ ഇന്റേണൽ ഇൻജ്വറി ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു കൊണ്ട് ടോമിയുടെ സ്കാനിങ് റിസൽറ്റ് വന്നു. എന്നാൽ രണ്ടാമത്തെ അപകടത്തോടെ ബായിക്കണ്ണന്റെ നില കൂടുതൽ വഷളായി. തലച്ചോറിൽ ഏറെ ക്ഷതങ്ങൾ. അടിയന്തിരമായി ഓപ്പറേഷൻ വേണം. കുടുംബക്കാരിൽ ചിലർ പറയുന്നു വേറെ ആശുപത്രിയിലേക്ക് കൊണ്ട് പോകാം എന്ന്. വേണ്ട എന്ത് ശുശ്രൂഷ ആണെങ്കിലും ഇവിടെ മതി എന്ന് ഞങ്ങളും നിർദ്ദേശിച്ചു. വെന്റിലേറ്ററിൽ കയറ്റി തലച്ചോറിന്റെ വെളിയിൽ രക്ത പ്രവാഹം നിർത്താനുള്ള ശസ്ത്രക്രിയ രാത്രി തന്നെ ചെയ്തു. ഇപ്പോഴും ബായിക്കണ്ണന് എന്തു പറ്റും എന്നറിയില്ല. ഒരു ഗ്രാമം മുഴുവൻ പ്രാർത്ഥനയോടെ ഉറക്കിളച്ചിരിക്കുകയാണ്.
ആംബുലൻസ് നല്ല സ്പീഡിലായിരുന്നു. മഴ നനഞ്ഞ് കിടക്കുന്ന റോഡിലേക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക് കാരൻ കയറി വന്നതാണ് അപകടങ്ങൾക്ക് കാരണം. വാഹനം സൈഡിലേക്ക് വെട്ടിച്ചപ്പോൾ വേഗതയും റോഡിന്റെ നനവും മൂലം പാളി പോയ ആംബുലൻസ് മറിയുക ആയിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന എല്ലാവരും പുറത്തേക്ക് തെറിച്ചു വീണു. എല്ലാവരുടെയും ദേഹവും വസ്ത്രങ്ങളും ചോരയിൽ കുതിർത്തിരുന്നു. ബെൽറ്റ് പൊട്ടിച്ചു ബായിക്കണ്ണന്റെ ശരീരവും ദൂരേക്ക് തെറിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രത്യേകം മുൻകൈ എടുത്ത് നിർമ്മിച്ച ബൈപ്പാസിലായിരുന്നു അപകടം. ദേശീയ പാതയെ വെല്ലുന്ന ഈ പുതിയ ബൈപ്പാസിൽ ഇപ്പോൾ അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നു. അതുകൊണ്ട് തന്നെ അപകടങ്ങളോട് നാട്ടുകാർ കാണിക്കുന്നത് ഒരു പ്രത്യേക നിസ്സിംഗതയാണ്.
ചോര ഒലിപ്പിച്ച് വിറക്കുന്ന കൈകളോടെ ബായിക്കണ്ണനെ വേറെരാളുടെ സഹായത്തോടെ വാരി എടുത്ത് കൈകാണിച്ച വാഹനങ്ങളിൽ ഒന്നും കുറെ നേരത്തേക്ക് നിർത്താതെ പോയ കാര്യം വേദനയോടെയാണ് മുണ്ടക്കയ്ൻ പറയുന്നത്. ഓടി കൂടിയ നാട്ടുകാരും സഹായിക്കാതെ അകലം പാലിച്ചു നിന്നത് ഭയാനകം ആണെന്ന് ഇവർ പറയുന്നു. അനേകം വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ഒന്നു നോക്കുക മാത്രം ചെയ്തു മടങ്ങിയ നിഷ്ഠൂര മനുഷ്യരെ കുറിച്ച് വേദനയോടെയാണ് റോഡുകളിൽ കിടന്നു നിലവിളിച്ചവർ പറയുന്നത്. ഒടുവിൽ അത് വഴി കടുംബസമേതം പോയ ഒരു ഓർത്തഡോക്സ് വൈദികൻ ആയിരുന്നു രക്ഷകനായത്. ബായിക്കണ്ണൻ അടക്കം ഉള്ളവരെ ചെറിയ കാറിൽ ആശുപത്രിയിൽ എത്തിച്ചു വേണ്ട സഹായങ്ങൾ ഒരുക്കിയാണ് വൈദികനും ഭാര്യയും മടങ്ങിയത്. അവർ മടങ്ങുമ്പോഴേയ്ക്കും ഞങ്ങളുടെ വാഹനവും എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍