ആര് എന്ത് നൽകി എന്നും ആർക്കൊക്കെയാണ് അത് വീതിച്ചു നൽകേണ്ടത് എന്നും എല്ലാവർക്കും അറിയാൻ പറ്റണം; പൊതു നഷ്ടവും സ്വകാര്യ നഷ്ടവും വെവ്വേറെ കണക്കാക്കി വിഭവശേഖരണം നടത്തണം; പുനർനിർമ്മാണത്തിന്റെ പേരിൽ കോൺട്രാക്ടർമാർ കാശുണ്ടാക്കരുത്: സെസ്സ് ഏർപ്പെടുത്താതെ തന്നെ എങ്ങനെ കേരളത്തെ പുനർനിർമ്മിക്കാം? ഷാജൻ സ്കറിയ എഴുതുന്നു
ഷാജൻ സ്കറിയ
ഇത് ബ്ലെയ്മിങ് ഗെയിമുകളുടെ സമയമല്ല. കേന്ദ്രവും കേരളവും പിണറായിയും അല്ഫോൻസും ചെന്നിത്തലയും ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. എന്തൊക്കെ പുറത്തു പറഞ്ഞാലും ഒരുമിച്ചു നിൽക്കുക തന്നെ ചെയ്യും. സർക്കാർ സംവിധാനം മാത്രം ആയിരുന്നു എങ്കിൽ കേരളം ഒരു കാരണവശാലും രക്ഷപ്പെടുമായിരുന്നില്ല. മത- രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും ബിസിനെസ്സ് സ്ഥാപനങ്ങളും അടക്കം നമ്മളെ രക്ഷിച്ച എല്ലാവരെയും മറക്കാൻ പറ്റില്ല. ഇനി കാര്യങ്ങൾ സുഗമമാകാൻ ചുവടെ കൊടുക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1. കേവലം ഫണ്ട് ശേഖരണത്തിന് അപ്പുറം ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ചേർത്ത് ആ വെബ്സൈറ് നിരന്തരം അപ്ഡേയ്റ്റ് ചെയ്യണം. കേരളം എങ്ങനെയാണ് ഈ ദുരന്തത്തെ നേരിട്ടത് എന്നതിനുള്ള ചരിത്ര രേഖയായി മാറണം ഈ വെബ്സൈറ്റ്.
2. എത്ര രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് കിട്ടുന്നുണ്ട് എന്ന് അപ്പോൾ തന്നെ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.പണം നൽകുന്നവരുടെ പേരുകളും എത്ര പണം എന്നതും ലൈവായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ചു ആർക്കും സംശയമോ പരാതിയോ ഇല്ല. എന്നാൽ അതുണ്ടാവാതിരിക്കാൻ കുറച്ചു കൂടി സുതാര്യത ഉറപ്പു വരുത്തണം. പണം കൊടുത്ത ഒരാളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ കൊടുത്ത ആൾക്ക് തന്നെ അത് തുറന്നു പറയാമല്ലോ. സുതാര്യത നിലനിർത്താൻ വേണ്ടി ഇവിടെ പ്രൈവസി സാധ്യമല്ല എന്ന നിലപാട് സർക്കാർ എടുക്കണം
3. ഏതൊക്കെ സംഘടനകളും വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും ദുരിതാശ്വസ പ്രവർത്തനം നടത്തിയെന്ന് കണക്കെടുത്തു അതും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. സർക്കാർ അറിയാതെ ആവാം പലരും അതൊക്കെ ചെയ്തത്. എങ്കിലും അവർക്കു തെളിവുകൾ സഹിതം ബന്ധപ്പെടാൻ അവസരം നൽകണം.
4. സേവാഭാരതിയെന്നോ ഡിവൈഎഫ്ഐ എന്നോ എസ്ഡിപിഐ എന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ ഈ സൈറ്റിൽ പ്രസിദ്ധീകരിക്കണം.
5. ദുരിതാശ്വസ ക്യാമ്പുകളിലേക്ക് പോകുന്ന സാധനങ്ങളുടെ കണക്കും അവിടത്തെ ചെലവുകളും പ്രസിദ്ധീകരിക്കണം. പട്ടിണിയെന്ന പരാതിക്കു അവസരം ഒരുക്കരുത്.
6. നഷ്ടപരിഹാരമായി ഓരോരുത്തർക്കും സർക്കാർ നൽകുന്ന സർവ തുകകൾ കുറിച്ചുമുള്ള വിവരങ്ങൾ അപ്ഡേയ്റ്റ് ചെയ്യണം. ഓരോരുത്തർക്കും എന്തിനു എത്ര പണം കൊടുത്തു എന്ന് ലോകം അറിയണം.
7. എത്ര രൂപ നഷ്ടം ഉണ്ടായി എന്ന് വിശദമായി പഠനം നടത്തുകയും അത് ഇനം തിരിച്ചു പ്രസിദ്ധീകരിക്കുകയും വേണം. സമൂഹത്തിനുണ്ടായ നഷ്ടം, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടായ നഷ്ടം എന്നിവ വെവ്വേറെ കണക്കണം. അതിനു ഒരു സമയപരിധി നിശ്ചയിക്കുകയും ഈ സമയത്തിനുള്ളിൽ നഷ്ടം കണ്ടെത്തുകയും വേണം.
8. ഈ നഷ്ടം പരിഹരിക്കാൻ വേണ്ട പണവും വിഭവങ്ങളും എത്ര എന്ന് കണ്ടെത്തി അത് പ്രസിദ്ധീകരിക്കണം. കാടടച്ചു 20 ,000 കോടി നഷ്ടം എന്ന് പറയുന്നതും അതിനു വേണ്ടി സെസ്സ് ഏർപ്പെടുത്തുന്നതും ഉചിതം അല്ല. പുനർ നിർമ്മാണത്തിന്റെ ആക്ച്വൽ ബജറ്റാണ് സർക്കാർ ഉണ്ടാക്കേണ്ടത്.
9. നഷ്ടപരിഹാര കാര്യത്തിൽ ഒരു മാനദണ്ഡം ഉണ്ടാക്കുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ഉദാഹരണത്തിന് ഇൻഷുറൻസ് പരിരക്ഷയുള്ള നഷ്ടങ്ങളെയും അല്ലാത്തവയെയും എങ്ങനെ വ്യത്യസ്തമായി കണക്കാക്കും, വ്യക്തികളുടെ നഷ്ടങ്ങൾ എങ്ങനെ നികത്തും എന്നിവ സംബന്ധിച്ച ക്ലാരിറ്റി വേണം. സമ്പന്നരായ ഒരാൾക്കുണ്ടായ നഷ്ടവും ഒന്നുമില്ലാത്തവന്റെ നഷ്ടവും നികത്തുന്നതിന് വ്യത്യസ്ത മാനദണ്ഡം എന്തെന്ന് വ്യക്തമാക്കണം.
10. ക്ലീനിംഗിനും സുരക്ഷാ പരിശോധനക്കും ഇപ്പോൾ വലിയ പ്രാധാന്യം നൽകണം. ഓരോ വ്യക്തിയും അവരുടെ ഉത്തരവാദിത്തത്തിൽ അത് ചെയ്യട്ടെ. അതിനുണ്ടായ ചെലവ് കൃത്യമായി കണക്കാക്കി സർക്കാർ സഹായം ഉറപ്പു വരുത്തുക.
11. ദുരിതാശ്വാസ സഹായമായി എത്തുന്ന എല്ലാ സാധനങ്ങളും വസ്തുക്കളും അക്കൗണ്ട് ചെയ്യുകയും അത് കൃത്യമായി വീതിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ എത്തിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്രീകൃത സമ്പ്രദായം ഉടൻ നടപ്പിലാക്കണം. ആവശ്യമില്ലാത്ത ഒന്നും ആരും എത്തിക്കാതിരിക്കാൻ ഈ സംവിധാനത്തിന് സാധിക്കണം. ഏറ്റവും അധികം തട്ടിപ്പു ഇതിന്റെ പേരിൽ നടക്കാൻ ഇടയുള്ളതുകൊണ്ടു അടിയന്തിര പ്രാധാന്യം നൽകണം. മനുഷ്യരുടെ നന്മയെ ആരും മുതലെടുപ്പ് നടത്താൻ അനുവദിക്കരുത്.
12. ദുരിതാശ്വാസ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അപ്ഡേയ്റ്റ് ചെയ്യുകയും അവർക്കു ആവശ്യമുള്ളത് എന്ത് എന്ന് പൊതു ജനത്തിന് അപ്പോൾ തന്നെ അറിയാൻ സംവിധാനം ഉണ്ടാക്കുകയും വേണം.
13. പുനർനിർമ്മാണ പ്രവർത്തങ്ങൾ നേതാക്കൾക്ക് ഇഷ്ടമുള്ളവർക്ക് കോൺട്രാക്ട് കൊടുക്കുക്കുകയും പൊതുജനങ്ങളുടെ നന്മയിൽ കൊരുത്ത പണം ധൂർത്തടിക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വിദഗ്ദ്ധരായും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ചേർന്നു ജനകീയ സമിതികൾ ഉണ്ടാക്കുകയും ആ സമിതികൾ ഓരോ നിർമ്മാണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും വേണം. ഇതിന്റെ ബജറ്റ് കണ്ടെത്തുന്നത് ജനപിന്തുണയോടു കൂടി ആയതിനാൽ ചുവപ്പു നാടയുടെ സാധാരണരീതി വിട്ടു കുറച്ചു കൂടി സുതാര്യവും എന്നാൽ കാശ് ലഭിക്കുന്നതും ക്വാളിറ്റി ഉറപ്പു നൽകുന്നതും ആക്കി മാറ്റണം. ഒരു കാരണവശാലും കോൺട്രാക്ടര്മാരും ഇടനിലക്കാരും ഈ ദുരിതത്തിൽ നിന്നും ഒരു നയാ പൈസ പോലും ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാവരുത്. പുനർനിർമ്മാണ കരാർ ലഭിക്കുന്നവരൊക്കെ ചെലവ് മാത്രം ഈടാക്കുന്നവരാകണം.
14. ഇതെല്ലം പൂർത്തിയായി കഴിയുമ്പോൾ അറിയാം എത്ര രൂപ അല്ലെകിൽ എത്ര വിഭവങ്ങൾ വേണമെന്ന്. അത് കൃത്യമായി കണ്ടെത്തി പൊതു ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ബിസിനെസ്സ് സ്ഥാപനങ്ങളിൽ നിന്നും സ്വമേധയാ ശേഖരിക്കാൻ ആദ്യം ശ്രമിക്കണം. മുഴുവൻ പൊതു ജനങ്ങളും ഒരു നിശ്ചിത ദിവസം പണം ശേഖരിക്കുന്നതുപോലെയൊരു സംവിധാനം ഒക്കെ പരീക്ഷിക്കാം. ഓരോ പണത്തിനും റഷീദ് ഉറപ്പു വരുത്തുക. ബക്കെറ്റ് പിരിവു കർശനമായി നിരോധിക്കുക. സുതാര്യത ഉറപ്പാണെങ്കിൽ ജനം അറിഞ്ഞു പണം നൽകും. എല്ലാം ശരിയായയി ആണ് പോകുന്നതെങ്കിലും എന്നെപോലെയുള്ള സാധാരണക്കാർ പോലും എട്ടോ പത്തോ ലക്ഷം രൂപ വീതം നൽകുമെന്ന് ഉറപ്പാണ്.ഒരു സെസും ഏർപ്പെടുത്താതെ വേണ്ടത്രയും പണം നിശ്ചിത കാലയളവിനുള്ളിൽ ശേഖരിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല. പക്ഷെ ഒരു തരി പോലും സംശയം ബാക്കി വയ്ക്കരുത്. കാശ് അടിച്ചു മാറ്റാൻ ശ്രമിക്കുന്നവരെ കണ്ടെത്തി നാണം കെടുത്താനും സംവിധാനം വേണം.
തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍