വീണ ജോർജ്ജ് മുത്തൂറ്റിന്റെയോ ഓർത്തഡോക്സ് സഭയുടെ സ്പോൺസേഡ് സ്ഥാനാർത്ഥിയോ? എന്തുകൊണ്ടാണ് ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥി ജയിക്കേണ്ടത് ഒരു അത്യാവശ്യം ആവുന്നത്?
ഷാജൻ സ്കറിയ
ഈ ലേഖകൻ ഈ ലേഖകനെ കുറിച്ച് സ്വയം വിലയിരുത്തുന്നത് ഒരു നിഷ്പക്ഷൻ ആണ് എന്നാണ്. നിഷ്പക്ഷത എന്നത് ഏറ്റവും വലിയ കള്ളം ആയതിനാൽ ഇത് ആരെങ്കിലും വക വച്ച് തരും എന്ന് എനിക്ക് തന്നെ വിശ്വാസം ഇല്ല. എങ്കിലും എന്റെ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കാൻ എനിക്ക് അധികാരം ഉണ്ടല്ലോ. ഞാൻ നിഷ്പക്ഷൻ ആണ് എന്ന് കരുതാൻ പല കാരണങ്ങൾ ഉണ്ട്. ഇവിടെ പ്രസക്തം രാഷ്ട്രീയം ആയതുകൊണ്ട് ജയിക്കണം എന്നും തോല്ക്കണം എന്നും ഞാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ എല്ലാ മുന്നണിയിലും ഉണ്ട് എന്നത് തന്നെയാണ്. ഉദാഹരണത്തിന് ബിജെപി അക്കൗണ്ട് തുറക്കുന്നതിനെ എല്ലാ പുരോഗമന വാദികളും എതിർക്കുമ്പോൾ പുരോഗമന വാദി എന്ന് സ്വയം മാർക്കിടുന്ന ഈ ലേഖകന് അങ്ങനെ ഒരു വിശ്വാസം ഇല്ല. എന്ന് മാത്രമല്ല നേമത്ത് രാജഗോപാൽ തന്നെയാണ് ജയിക്കേണ്ടത് എന്ന വിശ്വാസക്കാരനുമാണ്.
ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, ആലപ്പുഴ തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ ലേഖനത്തിന്റെ വിഷയം ഓ രാജഗോപാലോ മറ്റുള്ളവരോ അല്ല, വീണാ ജോർജ് ആണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുഡിഎഫ് മണ്ഡലങ്ങളിൽ ഒന്നും നായർ വോട്ടുകളുടെ ബലത്തിൽ മാത്രം വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്ന മണ്ഡലവുമായ ആറന്മുളയിൽ വീണ ജോർജ് ജയിക്കുമോ ഇല്ലയോ എന്ന് പ്രവചിക്കാൻ ഞാൻ ആളല്ല. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ആരെല്ലാം തോറ്റാലും ഏത് മുന്നണി അധികാരത്തിൽ വന്നാലും വീണ ജോർജ് ജയിക്കണം എന്ന ആഗ്രഹം എനിക്കുണ്ട്. വീണ എന്റെ സുഹൃത്തായതുകൊണ്ടല്ല ഈ ആഗ്രഹം. എന്റെ സുഹൃത്തുക്കളായ ഒരു ഡസനോളം പേരെങ്കിലും മത്സര രംഗത്തുള്ളപ്പോൾ എനിക്ക് വീണയോട് പ്രത്യേക സ്നേഹം തോന്നേണ്ട കാര്യമില്ലല്ലോ.
വീണ അന്തസുള്ള ഒരു സ്ത്രീയായത് തന്നെയാണ് എന്റെ ആഗ്രഹത്തിന്റെ പ്രധാന കാരണം. അപ്പോൾ ഒരു ചോദ്യം വരും, വേറെ അന്തസുള്ള സ്ത്രീകൾ ഇല്ലേ എന്ന്? തീർച്ചയായും ഉണ്ടാവും. പ്രത്യേകിച്ച് വളരെക്കാലമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ. കെ ആർ ഗൗരിയമ്മയെ പോലെയുള്ള സ്ത്രീകൾ ജനപ്രതിനിധികളായിന്നു എന്ന് ഞാൻ വിസ്മരിക്കുന്നില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഇപ്പോൾ അവസരം കിട്ടുന്ന ഭൂരിപക്ഷം സ്ത്രീകളും ആരുടെയെങ്കിലും ഏറാന്മുളികളും രാഷ്രീയ വളർച്ചയ്ക്കുവേണ്ടി സ്വന്തം നിലപാട് വ്യക്തിത്വവും പണയം വെയ്ക്കുന്നവരുമാണെന്ന് മറുന്നുകൂടാ. യുവജനപ്രതിനിധിയായ രാഹുൽ ഗാന്ധിയുടെ
പ്രതിനിധിയായി മന്ത്രിയായ പി കെ ജയലക്ഷ്മി ഇന്നുവരെ സ്വന്തമായി ഒരു വരി ഉച്ഛരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? സ്ത്രീപീഡനം കേസിൽ ഇരയ്ക്ക് പകരം പീഡകനൊപ്പം നിന്ന വനിതാ നേതാക്കൾ ഉണ്ട് രണ്ട് മുന്നണികളിലും.ജയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന അനേകം സ്ഥാനാർത്ഥികൾ ഉണ്ട്. അതിൽ രാഷ്ട്രീയം ഇല്ല. തൃക്കാക്കരയിലെ പിടി തോമസും, തൃത്താലയിലെ വി ടി ബൽറാമും, കൽപ്പറ്റയിൽ ശശീന്ദ്രനും, മാരാരിക്കുളത്ത് തോമസ് ഐസക്കും ഒക്കെ ജയിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്ഥാനാർത്ഥികളുടെ മാഹാത്മ്യം കൊണ്ട് തന്നെയാണ്. കുട്ടനാട്ടിൽ തോമസ് ചാണ്ടിയും, കാട്ടാക്കടയിൽ ശക്തനും തോല്ക്കണമെന്നു വിചാരിക്കുന്നത് ഇതേ കാര്യങ്ങളുടെ തുടർച്ചയാണ്. ഇതിൽ ഒന്നും രാഷ്ട്രീയം ഇല്ല.
ഈ അർത്ഥത്തിൽ മാത്രമാണ് ഞാൻ വീണയെ അന്തസുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. സ്വന്തം നിലപാടും, സാമൂഹ്യ വിഷയങ്ങൾ ശക്തമായി ഇടപെട്ടിട്ടുള്ള ഒരു വനിതയാണ് വീണ ജോർജ്. വീണയുടെ രാഷ്ട്രീയ നിലപാടുകൾ എക്കാലത്തും ഇടത് പുരോഗമന ആശങ്ങളോടും സ്ത്രീകളോടും, ദളിതരോടും പരിസ്ഥിതിയോടും, ദുർബലരോടും ഒക്കെ ചേർന്ന് നിൽക്കുന്നതായിരുന്നു. മനോരമ ചാനലിലും ഇന്ത്യാവിഷനിലും ഒക്കെ ജോലി ചെയ്യുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു മാദ്ധ്യമ പ്രവർത്തകയാണ് താൻ എന്ന് വീണ പലതവണ തെളിച്ചിരുന്നു. അത്തരം ഒരു സാമൂഹ്യ ബന്ധത്തിന്റെ ഭാഗമായി കൂടിയാണ് വീണ സ്ഥാനാർത്ഥിയായി വരുന്നത്. സ്ത്രീകളോട് അന്തസില്ലാതെ പ്രവർത്തിച്ചു എന്ന ആരോപണം നേരിടുന്ന ആറന്മുള പൈതൃക ഗ്രാമത്തെ ഒരു വിമാനത്താവളത്തിന്റെ പേരിൽ തച്ചുടയ്ക്കാൻ ശ്രമിച്ച ശിവദാസൻ നായരെന്ന നെഗറ്റീവ് രാഷ്ട്രീയക്കാരനെതിരെയുള്ള ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് വീണ എന്ന് പറയാതെ വയ്യ.
നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല. എന്നാൽ അതേ പട്ടികയിൽ വീണയെ ഉൾപ്പെടുത്തുന്നത് അനീതിയും അധാർമ്മികവും യുക്തിരഹിതവുമായി മാറും.
മാദ്ധ്യമ പ്രവർത്തക എന്നനിലയിൽ വീണ ജോർജ് ഒരിക്കലും പക്ഷാപാതമായി പെരുമാറിയിട്ടില്ല, റിപ്പോർട്ടർ ചാനലിൽ വീണ ജോലിക്ക് ചേർന്നിട്ട് മാസങ്ങൾ മാത്രം ആയിട്ടുള്ളു. അതിന് മുമ്പ് ഇന്ത്യാവിഷനിലും ടിവിന്യൂവിലും മനോരമയിലും കൈരളിയിലും ഒക്കെ ആയിരുന്നു ജോലി ചെയ്തിരുന്നത്. അക്കാലത്തും വീണ മാന്യത വിട്ടൊരു അക്രമണവും ഒരു നേതാവിനെതിരെയും നടത്തിയിട്ടില്ല. രാഷ്ട്രീയ പക്ഷം ചേർന്ന് നേതാക്കളെ അരിഞ്ഞ് വീഴ്ത്തിയിട്ടില്ല. റിപ്പോർട്ടർ ചാനലിൽ ചേർന്ന ശേഷവും സ്ഥാനാർത്ഥിയാവുക എന്ന ലക്ഷ്യത്തോടെ വീണ മാദ്ധ്യമപ്രവർത്തനം നടത്തി എന്ന് പറയാൻ സാധ്യമല്ല. നികേഷിനെ അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി കൊണ്ട് വീണ ജോർജിനെയും അടിക്കുന്നത് അനുചിതമാണ് എന്ന് സൂചിപ്പിക്കാൻ ആണ് ഇക്കാര്യം പറഞ്ഞത്.നികേഷ്കുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയർന്ന പ്രധാന ആരോപണം ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്നതാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രതികാര ബുദ്ധിയോടെ ഉള്ളതും ഇല്ലാത്തതും എല്ലാം റിപ്പോർട്ടർ ചാനൽ ഉയർത്തിക്കാട്ടി എന്നത് ഒരു പരിധി വരെ നിഷേധിക്കാൻ സാധിക്കാത്ത കാര്യമാണ്. നിഷ്പക്ഷൻ എന്ന വ്യാജേന നികേഷ് ഇടത് നേതാക്കളെ പ്രീണിപ്പിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന ആരോപണം ആരെങ്കിലും ഉയർത്തിയാൽ അതിനെ പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല.
വീണയ്ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ കുപ്രചരണം വീണ മുത്തൂറ്റിന്റെ സ്പോൺസേഡ് സ്ഥാനാർത്ഥി ആണെന്നും ഓർത്തോഡോക്സ് സഭയുടെ സ്ഥാനാർത്ഥി ആണെന്നതുമാണ്. വീണ ജോർജ് എന്ന പേര് കേട്ടതുകൊണ്ട് പലരും തെറ്റിദ്ധരിച്ച് നടത്തുന്ന പ്രചരണമാണിത്. തിരുമേനിയുടെ സ്വാധീനം മാറ്റിവച്ച് ശ്രമിച്ചാൽ ഓർത്തഡോക്സ് സഭയ്ക്ക് മൂന്ന് പ്രധാന അധികാരികളാണുള്ളത്. വൈദിക ട്രസ്റ്റി, ആത്മായ ട്രസ്റ്റി, സഭാ സെക്രട്ടറി എന്നിവയാണ് ഈ സ്ഥാനങ്ങൾ. ഇത് മൂന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന പദവികളാണ്. ആത്മായ ട്രസ്റ്റി മുത്തൂറ്റ് ജോർജ്ജും സഭ സെക്രട്ടറി വീണയുടെ ഭർത്താവായ ജോർജുമാണ്. ഈ ഒരു ബന്ധം മാത്രമാണ് രണ്ട് പേരും തമ്മിലുള്ളത്. ഓർത്തഡോക്സ് സഭയിലെ രാഷ്ട്രീയം അറിയാവുന്നവർക്കറിയാം മുത്തൂറ്റ് ജോർജും വീണയുടെ ഭർത്താവ് ജോർജും എന്നും എല്ലാക്കാര്യത്തിലും രണ്ട് തട്ടിലായിരുന്നു എന്ന്. അതുകൊണ്ട് തന്നെ മുത്തൂറ്റുകാരുടെ നോമിനിയാണ് വീണ എന്ന വാദം അർത്ഥശൂന്യം ആകുന്നു.
ഇനി സഭാബന്ധത്തിന്റെ കാര്യം എടുക്കുക. വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. സഭയുടെ സ്ഥാനാർത്ഥിയായി ഉയർത്തി കാട്ടുന്നത് പലപ്പോഴും സഭയ്ക്ക് ഏറ്റവും താല്പര്യമുള്ള വ്യക്തികളെ ആയിരിക്കും.
വീണയുടെ ഭർത്താവ് സഭ സെക്രട്ടറി ആണ് എന്നതുകൊണ്ട് സഭയുടെ പൂർണ്ണ പിന്തുണ വീണയ്ക്കാണ് എന്ന് കരുതുന്നത് തെറ്റാണ്. സഭ തലവനായ മെത്രാപൊലീത്തായും മറ്റ് തിരുമേനിമാരുമാണ് സഭയുടെ രാഷ്ട്രീയ നിലപാടും ബന്ധങ്ങളും മറ്റും ഉണ്ടാക്കുന്നത്. ജനാധിപത്യത്തിൽ സഭയുടെ അഡ്മിനിസ്ട്രേഷനിൽ മുഖ്യ പങ്ക് വഹിക്കുക മാത്രമാണ് സഭ സെക്രട്ടറിയുടെ ചുമതല. അങ്ങനെ സഭ സ്ഥാനാർത്ഥി ആക്കണമെങ്കിൽ വീണയെ എന്തിന് ചൂണ്ടിക്കാട്ടുന്നു? വീണയുടെ ഭർത്താവിനെ തന്നെ ഉയർത്തിക്കാട്ടാൻ എന്തായിരുന്നു തടസ്സം? വീണയെ ഓർത്തഡോക്സ് സഭയുടെ അക്കൗണ്ടിൽ ആരും പെടുത്തേണ്ട് എന്ന് ചില മെത്രാന്മാർ പരസ്യ പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വീണയ്ക്ക് പത്തനംതിട്ട മണ്ഡലം നഷ്ടപ്പെട്ടത് സഭ ഉടക്കുമായി രംഗത്ത് വന്നതോടെയായിരുന്നു. ഏതെങ്കിലും ഒരു ഓർത്തഡോക്സ് സഭ സ്ഥാനാർത്ഥി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് തിരുവല്ലയിലെ ജോസഫ് എം പുതുശ്ശേരി ആണ് എന്ന് വ്യക്തമാക്കട്ടെ.
വീണ ജോർജ് സ്ഥാനാർത്ഥിയായത് സാമൂഹ്യ ബോധ്യം ഉള്ള ഒരു മാദ്ധ്യമ പ്രവർത്തക എന്ന പരിഗണനകൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. തീർച്ചയായും ക്രിസ്ത്യൻ വോട്ട് എന്ന ലക്ഷ്യവും സിപിഎമ്മിന് ഉണ്ടായിരുന്നിരിക്കാം. രാജിവച്ച സർക്കാർ ഉദ്യോഗസ്ഥർക്കും എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്കും റിട്ടയർ ചെയ്ത കോളജ് അദ്ധ്യാപകർക്കും അഭിഭാഷകർക്കും സിനിമാക്കാർക്കും ഒക്കെ സ്ഥാനാർത്ഥിയാവാമെങ്കിൽ അദ്ധ്യാപികയും മാദ്ധ്യമ പ്രവർത്തകയും ആയിരുന്ന വീണ ജോർജ്ജിനും സ്ഥാനാർത്ഥിയാകാം. അന്തസ്സോടെ സ്ത്രീകൾ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കാനും കൂടുതൽ സ്ത്രീകൾ രാഷ്ട്രീയത്തിലേയ്ക്ക് വരാനും വീണയുടെ സ്ഥാനാർത്ഥിത്വം കാരണമാവട്ടെ എന്നാണ് എന്റെ പ്രാർത്ഥന. വീണയെ ജയിപ്പിക്കേണ്ടത് ആറന്മുളയിലെ സ്ത്രീകളുടെ ഉത്തരവാദിത്തം ആണ്. പുരുഷന്മാർ കുത്തകയാക്കി വച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങളിൽ സ്വന്തം വ്യക്തിത്വമുള്ള സ്ത്രീകൾ കടന്നുവരട്ടെ. അതിനുള്ള ഒരു തുടക്കമായി വീണ മാറട്ടെ എന്നാണ് എന്റെ ആഗ്രഹം.
Stories you may Like
- ഒരാളെയും അറസ്റ്റ് ചെയ്യാതെ ആറന്മുള പൊലീസ്: ഇവിടെ വേറെ നിയമമോ?
- ആറന്മുള കേന്ദ്രമാക്കി ഒരു മണിക്കൂർ സഞ്ചാരം
- എസ്എഫ്ഐ നേതാവ് സഹപാഠിയുടെ മൂക്കിടിച്ച് തകർത്തിട്ട് മൂന്നു ദിവസം
- ഓൺലൈൻ തട്ടിപ്പിൽ യുവതിക്കും രണ്ടു യുവാക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി
- താൻ എവിടെയും മത്സരിക്കാനും തയ്യാർ; സസ്പെൻസുകൾക്ക് വിരാമമിട്ട് കെ മുരളീധരന്റെ പ്രതികരണം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്